Actress
ബില്ല എന്ന സിനിമയിൽ ബിക്കിനി സീൻ ഉള്ളത് കാരണം അസിൻ പിന്മാറി, ഇന്ന് താരജാഡകളുള്ള നയൻതാര അന്ന് വളരെ പാവമായിരുന്നു; ബാലാജി പ്രഭു
ബില്ല എന്ന സിനിമയിൽ ബിക്കിനി സീൻ ഉള്ളത് കാരണം അസിൻ പിന്മാറി, ഇന്ന് താരജാഡകളുള്ള നയൻതാര അന്ന് വളരെ പാവമായിരുന്നു; ബാലാജി പ്രഭു
ഇന്ന് ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. നയൻതാരയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.
അന്ന് നയൻതാരയെ പോലെ തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്നിരുന്ന നടിയാണ് അസിൻ. മലയാളികൾ മറക്കാത്ത താരം കൂടിയാണ് അസിൻ. മോഡലിംഗിൽ കൂടി സിനിമയിൽ എത്തിയ താരം തെന്നിന്ത്യ മുഴുവൻ അറിയപ്പെടാൻ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല. പ്രശസ്ത മലയാളം സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. 2001ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ സിനിമയിൽ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനാണ്. തുടർന്ന് നിരവധി ചിത്രങ്ങളാണ് അസിനെ തേടിയെത്തിയത്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രണ്ട് നടിമാരെ കുറിച്ചും സംസാരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു. ഇപ്പോൾ അസൻ സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും ഇഷ്ടമാണ്. വിവാഹശേഷമാണ് അസിൻ സിനിമാരംഗത്ത് നിന്നും മാറി നിന്നത്. എന്നാൽ ഇപ്പോഴിതാ അസിന്റെ പിതാവിന്റെ താൽപര്യ പ്രകാരമാണ് നടി വിവാഹ ശേഷം കരിയർ വിട്ടതെന്നാണ് ബാലാജി പ്രഭു പറയുന്നത്.
സിനിമ ഇഷ്ടപ്പെട്ടാണ് അസിൻ കരിയറിലേക്ക് വന്നത്. വിവാഹത്തിന് ശേഷം അഭിനയിക്കേണ്ടെന്ന് അസിന്റെ പിതാവ് തീരുമാനിക്കുകയായിരുന്നു. മകൾക്ക് നല്ലൊരു ജീവിതം ലഭിക്കുന്നു, ആ ജീവിതവുമായി മുന്നോട്ട് പോകട്ടെയെന്ന് അദ്ദേഹം കരുതി. എത്ര വലിയ നടിയായാലും ഒരു ഘട്ടം കഴിഞ്ഞാൽ വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നെന്നും ബാലാജി പ്രഭു പറയുന്നു.
സില്ലിനൊരു കാതൽ എന്ന സിനിമയിൽ അസിൻ നായികയായാൽ നന്നാകുമെന്ന് സൂര്യക്ക് തോന്നി. സംവിധായകനോട് സംസാരിച്ചു. അസിന്റെ പിതാവിനോട് സംസാരിച്ചപ്പോൾ ജ്യോതികയാണ് ഈ സിനിമയിലെ നായികയെന്ന് അവർ കരുതി. തുല്യ പ്രാധാന്യമുള്ള റോളാണെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ജ്യോതികയുടെ റോൾ മകൾക്ക് വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. ഒന്ന് കൂടി സംസാരിച്ച് നോക്കെന്ന് സൂര്യ പറഞ്ഞു. സംവിധായകൻ വീണ്ടും സമീപിച്ചിട്ടും ഫലമുണ്ടായില്ല.
ബില്ല എന്ന സിനിമയിൽ ബിക്കിനി സീൻ ഉള്ളത് കാരണം അസിൻ പിന്മാറി. അഡ്വാൻസ് തിരികെ കൊടുത്തു. നല്ല കഥാപാത്രങ്ങൾ മാത്രമാണ് അസിൻ ചെയ്തത്. പണത്തിന് വേണ്ടി മാത്രം സിനിമകൾ ചെയ്ത നടിയല്ല അസിനെന്നും ബാലാജി പ്രഭു പറയുന്നു. ഗജിനിയിൽ അസിനും നയൻതാരയും അഭിനയിച്ചപ്പോൾ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. രണ്ട് നായികമാർ ഒരു സിനിമയിൽ ഉണ്ടാകുമ്പോഴുള്ള പ്രശ്നമാണതെന്നും ബാലാജി പ്രഭു പറയുന്നു.
ഇന്ന് താരജാഡകളുള്ള നയൻതാര അന്ന് വളരെ പാവമായിരുന്നെന്നും ബാലാജി പ്രഭു പറയുന്നുണ്ട്. അന്ന് നയൻതാര പുതിയ ആളാണ്. സർ എങ്ങനെ അഭിനയക്കണം, ഇങ്ങനെ അഭിനയിച്ചാൽ ഓക്കെയാണോ സർ, കാരവാനൊന്നും എനിക്ക് വേണ്ട സർ ഞാനിവിടെ കസേരയിട്ട് ഇരുന്നോളാം എന്നൊക്കെ പറഞ്ഞ ആളാണ്. എന്നാൽ നയൻതാര വല്ലാതെ മാറിയെന്നും ബാലാജി പ്രഭു പറഞ്ഞു.
നയൻതാര, അസിൻ, തൃഷ എന്നിവരായിരുന്നു ഒരു കാലഘട്ടം വരെയും തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് ഏറ്റവും തിരക്കുള്ള നടിമാർ. ഗജിനിയുടെ വിജയത്തോടെ അസിൻ ബോളിവുഡിലേക്ക് കടന്നു. ഗജിനിയുടെ ബോളിവുഡ് റീമേക്കിലൂടെയായിരുന്നു അരങ്ങേറ്റം. ആമിർ ഖാൻ നായകനായ ചിത്രം വൻ വിജയം നേടി. പിന്നീട് സൽമാൻ ഖാനൊന്നും ചെയ്ത റെഡി എന്ന സിനിമയും സൂപ്പർ ഹിറ്റായി.
മറ്റ് ഭാഷകളിൽ സജീവമായിരുന്നുവെങ്കിലും ഒരു മലയാള സിനിമയിൽ മാത്രമാണ് നടി അഭിനയിച്ചിട്ടുള്ളത്. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുമ്പോൾ അസിന്റെ പ്രായം വെറും 15 മാത്രമായിരുന്നു. മലയാളത്തിൽ സിനിമ ചെയ്യാത്തതിനെ പറ്റി നടി മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. നിരന്തരം ഓഫറുകൾ വന്നെങ്കിലും മറ്റു ഭാഷകളിലെ തിരക്കു മൂലം ചെയ്യാൻ പറ്റിയില്ലെന്നാണ് അസിൻ പറഞ്ഞത്.
മലയാളത്തിൽ നിന്നും നടിക്ക് ഓഫർ ചെയ്ത രണ്ട് സിനിമകളായിരുന്നു വെട്ടവും വിസ്മയത്തുമ്പത്തും. എന്നാൽ രണ്ട് സിനിമകളും നടിക്ക് ചെയ്യാനായില്ല. ഒരു സമയത്ത് നാല് സിനിമയോളമാണ് ചെയ്തിരുന്നത്. ആ സമയത്ത് യാത്രയും എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് കാരണമാണ് ചെയ്യാതിരുന്നത്,’ എന്നും അസിൻ പറഞ്ഞു.
അസിന് പകരം വിസ്മയത്തുമ്പ് എന്ന സിനിമയിൽ നയൻതാരയാണ് അഭിനയിച്ചത്. വെട്ടത്തിൽ ഭവ്‌ന പാനി എന്ന ഉത്തരേന്ത്യൻ നടിയും നായികയായി എത്തി. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു വെട്ടം. ദിലീപ് നായകനായെത്തിയ ചിത്രത്തിലെ ഭവ്‌നയുടെ നായിക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിരവധി ഹിറ്റുകൾ അവകാശപ്പെടാനുള്ള അസിന്റെ കരിയറിലെ മറ്റൊരു ഹിറ്റായേനെ വെട്ടം.ആദ്യമായി അഭിനയിച്ച സുരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ തന്റെ കഥാപാത്രത്തിന് പ്രാധാന്യമില്ലാഞ്ഞത് അന്ന് വിഷമിപ്പിച്ചിരുന്നെന്നും അസിൻ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. അതേസമയം അതിന്റെ പേരിൽ സത്യൻ അന്തിക്കാടിനോട് തനിക്ക് നീരസമില്ലെന്നും അദ്ദേഹം തന്റെ ഗുരുവാണെന്നും അസിൻ പറഞ്ഞിരുന്നു.
അസിന്റെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിക്കുകയുണ്ടായി. തമിഴിൽ അസിൻ അഭിനയിച്ച ആദ്യ ചിത്രമാണ് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി. ഈ ചിത്രത്തിൽ മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു.
പിന്നീട് അഭിനയിച്ച ഗജിനി എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം ഹിന്ദിയിലേയ്ക്ക് വിവർത്തനം ചെയ്ത് ഗജിനി എന്ന് പേരിൽ അമീർ ഖാൻ നായകനായി പുറത്തിറങ്ങുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു.
അതേസമയം, നയൻതാരയാകട്ടെ, ഇപ്പോൾ ലേഡി സൂപ്പര് സ്റ്റാർ എന്ന നിലയിലേയ്ക്ക് ഉയർന്നിരിക്കുകയാണ്. അതോടൊപ്പം വിവാദങ്ങളും പിന്നാലെ തന്നെയുണ്ട്. കരിയറിൽ ഒരിടവേളയിലുമായിരുന്നു നയൻതാര. 2023 ൽ പുറത്തിറങ്ങിയ അന്നപൂർണി ദ ഗോഡസ് ഓഫ് ഫുഡ് ആണ് നയൻതാരയുടേതായി ഒടവിൽ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രം വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. പോയവർഷം പുറത്തിറങ്ങിയ നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും വിവാഹ ഡോക്യുമെന്ററിയും വിവാദത്തിൽ പെട്ടിരുന്നു. ഡോക്യുമെന്ററിയ്ക്കായി അനുവാദമില്ലാതെ നാനും റൗഡി താൻ സിനിമയുടെ രംഗങ്ങൾ ഉപയോഗിച്ചതിന് ധനുഷ് താരത്തിന് വക്കീൽ നോട്ടീസ് അയച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.
ടെസ്റ്റ് ആണ് നയൻതാരയുടെ റിലീസ് കാത്തു നിൽക്കുന്ന സിനിമ. പിന്നാലെ മലയാളത്തിലേക്കും നയൻതാര തിരികെ വരും. മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്ന മഹേഷ് നാരായണൻ സിനിമയിലൂടെയാണ് നയൻതാരയുടെ തിരിച്ചുവരവ്. കന്നഡ ചിത്രം ടോക്‌സിക് അടക്കമുള്ള സിനിമകളും അണിയറയിലുണ്ട്. നേരത്തെ ജവാനിലൂടെ ബോളിവുഡിലും നയൻതാര അരങ്ങേറ്റം കുറിച്ചിരുന്നു.
ടെലിവിഷൻ അവതാരകയായി എത്തി മലയാള സിനിമയിലേയ്ക്കും അവിടെ നിന്ന് തന്റെ കരിയർ ആരംഭിച്ച നയൻസ് വളരെപ്പെട്ടെന്ന് തന്നെ തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നായികയായി മാറുകയായിരുന്നു. നയൻതാര ഇപ്പോൾ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാറില്ല. പ്രമൊഷൻ ഇവന്റുകളിൽ പങ്കെടുക്കാറില്ല. സാധാരണം വിവാഹം കഴിഞ്ഞാൽ മാർക്കറ്റ് നഷ്ടമാകുമെങ്കിലും നയൻതാരയുടെ താരമൂല്യത്തിന് കുറവ് വന്നിട്ടില്ല.
എന്നാൽ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളിലും താരം അകപ്പെട്ടിരുന്നു. നയൻതാരയുടെ വിവാഹത്തിനൊപ്പം ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന സിനിമയിലെ ബിടിഎസ് വീഡിയോ ഉപയോഗിച്ചതായിരുന്നു വിവാദത്തിനാധാരം. സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻതാര രംഗത്ത് മൂന്ന് പേജുള്ള കത്തിലൂടെ നടനെതിരെ രംഗത്തെത്തിയിരുന്നത്. എന്നാൽ തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ ധനുഷ് ഒരുക്കമായിരുന്നില്ല.
സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്. 3 സെക്കൻഡ് വീഡിയോ ഉൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസ് അയച്ചത്.
ഈ സംഭവത്തിൽ നയൻതാരയും ധനുഷുമായുള്ള പ്രശ്‌നങ്ങളും കേസുകളും നടക്കുകയാണ്. ഇതിനിടെ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം കാരണം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് ധനുഷ് ആരോപിച്ചിരുന്നു. നാനും റൗഡി താൻ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയമാണ്. നാല് കോടി ബജറ്റിലാണ് സിനിമ തുടങ്ങിയത്.
എന്നാൽ ഇരുവരുടെയും പ്രണയം കാരണം ഷൂട്ടിംഗിന് കാലതാമസമുണ്ടായി. പ്രൊഡക്ഷൻ വൈകിയത് കാരണം 12 കോടി രൂപ അധികച്ചെലവ് വരികയും ചെയ്തുവെന്നാണ് ധനുഷ് പറയുന്നത്. ഇതേച്ചൊല്ലി പലതവണ തർക്കങ്ങളും ഉണ്ടായി. ഒരുഘട്ടത്തിൽ ചിത്രം തന്നെ ഉപേക്ഷിക്കാൻ ധനുഷ് ആലോചിച്ചിരുന്നു. അവസാനഘട്ടത്തിൽ ധനുഷ് വേണ്ടത്ര പണം നൽകാത്തതിനാൽ നയൻതാര വിഘ്നേഷിനുവേണ്ടി സ്വന്തം പണം മുടക്കിയാണ് സിനിമ പൂർത്തിയാക്കിയതെന്നും വിവരമുണ്ട്.
സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. നയൻതാര ദേവിയായി എത്തുന്ന സിനിമയുടെ പൂജ നടന്നത് കുറച്ച് ദിവസങ്ങൾക്ക് മു്നപായിരുന്നു. നയൻതാരയ്ക്ക് തമിഴ് സിനിമാ ലോകം കൊടുത്ത സിംഹാസനം അവർ ദുരുപയോഗം ചെയ്യുന്നു. പത്ത് കോടിയും പതിനഞ്ച് കോടിയും കൊടുത്ത് അഭിനയിപ്പിക്കുന്ന നിർമാതാക്കളെക്കുറിച്ച് ഒരു ദിവസം പോലും ചിന്തിക്കുന്നില്ല. കഥ കേട്ട് സിനിമ ചെയ്യാൻ തയ്യാറായി ഷൂട്ടിംഗിനെത്തുമ്പോൾ അഹംഭാവം കാണിക്കുന്നു.
ഇങ്ങനെ അഭിനയിക്കില്ല, അങ്ങനെ അഭിനയിക്കില്ല എന്നൊക്കെ പറയുന്നു. മുക്കുത്തി അമ്മൻ 2 ഭക്തി സിനിമയാണ്. മോശം കോസ്റ്റ്യൂം എന്തായാലും കൊടുക്കില്ല. സുന്ദർ സി അങ്ങനെയൊരു സംവിധായകനല്ല. ഒരു കോസ്റ്റ്യൂം കൊടുത്തപ്പോൾ ഈ കോസ്റ്റ്യൂമിൽ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്ന തരത്തിലും പ്രചാരണം നടന്നിരുന്നു.
