Actress
എനിക്കെപ്പോഴും ഒരു പുരുഷന്റെ തണലിൽ ഇരിക്കാനാണ് താൽപര്യം. ഇഷ്ടാനിഷങ്ങളും മൂഡ് വേരിയേഷനുമുള്ള ആളായതിനാൽ തന്റെ വിവാഹ ജീവിതം എങ്ങനെയായിരിക്കുമെന്ന പേടി തോന്നാറുണ്ട്; വൈറലായി മീര ജാസ്മിന്റെ വാക്കുകൾ
എനിക്കെപ്പോഴും ഒരു പുരുഷന്റെ തണലിൽ ഇരിക്കാനാണ് താൽപര്യം. ഇഷ്ടാനിഷങ്ങളും മൂഡ് വേരിയേഷനുമുള്ള ആളായതിനാൽ തന്റെ വിവാഹ ജീവിതം എങ്ങനെയായിരിക്കുമെന്ന പേടി തോന്നാറുണ്ട്; വൈറലായി മീര ജാസ്മിന്റെ വാക്കുകൾ
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടുമ്പോൾ താരത്തിന്റെ പ്രായം 18 വയസ്സ് മാത്രമായിരുന്നു. കരിയറിലെ മീരയുടെ അഞ്ചാമത്തെ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മീര ജാസ്മിന് ലഭിച്ചു.
ഇടയ്ക്ക് വെച്ച് വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര ജാസ്മിൻ. വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര. ഒന്നിലേറെ തവണയാണ് നടിയെക്കുറിച്ച് ആരോപണങ്ങൾ വന്നിരുന്നത്. സെറ്റിൽ കൃത്യ സമയത്ത് വരാതിരിക്കുക, ഷൂട്ട് പകുത്തിയ്ക്ക് നിർത്തി പോകുക, ദേഷ്യം, മര്യാദയില്ലായ്മ എന്ന് തുടങ്ങി നിരവധി പരാതികളാണ് മീരയ്ക്ക് എതിരെ വന്നിരുന്നത്.
സിനിമയിലേറെ സജീവമായി നിൽക്കുന്നതിനിടെയാണ് നടി അപ്രതീക്ഷിതമായി സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് നടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്തെത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിലും സജീവമല്ലാത്തതിനാൽ അതുവഴിയും നടിയുടെ വിശേഷങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാൽ അടുത്ത കാലത്തായി നടി സോഷ്യൽ മീഡിയയിലൊക്കെ വളരെയധികം സജീവമാണ്. തന്റെ യാത്രാ വിശേഷങ്ങളെല്ലാം തന്നെ നടി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.
വലിയ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി. കഴിഞ്ഞ ദിവസം സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്‍ കാര്യങ്ങളും വൈറലായിരുന്നു. സിനിമാ രംഗത്ത് മീര ജാസ്മിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളെക്കുറിച്ചാണ് ആലപ്പി അഷ്റഫ് സംസാരിച്ചത്. മാത്രമല്ല, നടിയുടെ വിവാഹജീവിതത്തെ കുറിച്ചും സംവിധായകൻ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ മീര ജാസ്മിന്റെ സ്വകാര്യ ജീവിതമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ദുബായിൽ എഞ്ചിനീയറായ അനിൽ ജോൺ ടെെറ്റസിനെയാണ് മീര ജാസ്മിൻ വിവാഹം ചെയ്തത്. 2014 ലായിരുന്നു വിവാഹം. അനിൽ ജോണിന്റെ ആദ്യ ഭാര്യ ഈ വിവാഹത്തിനെതിരെ രംഗത്ത് വന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. മീര ഇപ്പോഴും വിവാഹിതയാണോ എന്ന് വ്യക്തമല്ല. സ്വകാര്യ ജീവിതത്തെക്കുറിച്ച് നടി അധികം സംസാരിക്കാറുമില്ല.
മീരയും അനിലും വിവാഹമോചിതരാകുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മീര ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തിയായിരുന്നു മാൻഡലിൻ പ്ലേയറായ യു രാജേഷ്. മാൻഡലിൻ രാജേഷ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടത്. മ്യൂസീഷനായ രാജേഷുമായുള്ള ബന്ധത്തെക്കുറിച്ച് മീര ജാസ്മിൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. പല തവണ രാജേഷ്-മീര പ്രണയ ഗോസിപ്പുകൾ വന്നപ്പോഴെല്ലാം മീര മൗനം പാലിക്കുകയാണുണ്ടായത്.
എന്നാൽ 2012 ൽ താനും രാജേഷും പ്രണയത്തിലാണെന്ന് മീര തുറന്ന് പറഞ്ഞു. അക്കാലത്ത് തിരക്കുള്ള നടിയാണ് മീര. കരിയറിലെ വിവാദങ്ങൾ വേറെയും. ഈ പ്രശ്നങ്ങളിലും ബഹളങ്ങളിലും മീരയുടെ ആശ്വാസമായിരുന്നു രാജേഷ്. ഒരു അഭിമുഖത്തിൽ രാജേഷുമായുള്ള ബന്ധത്തെക്കുറിച്ച് മീര തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്റെ ഇന്നത്തെ ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രസൻസ് ഭയങ്കരമായി ആവശ്യമുണ്ട്.
എനിക്കെപ്പോഴും ഒരു പുരുഷന്റെ തണലിൽ ഇരിക്കാനാണ് താൽപര്യം. ഇഷ്ടാനിഷങ്ങളും മൂഡ് വേരിയേഷനുമുള്ള ആളായതിനാൽ തന്റെ വിവാഹ ജീവിതം എങ്ങനെയായിരിക്കുമെന്ന പേടി തോന്നാറുണ്ടെന്നും മീര ജാസ്മിൻ അന്ന് തുറന്ന് പറഞ്ഞു. അങ്ങനെ പേടി തോന്നാറുണ്ട്. അപ്പോൾ ഞാൻ രാജേഷിനോട് ചോദിക്കും. കാരണം ഞാൻ മാത്രമല്ല, ആ കക്ഷിയും അത് പോലെ തന്നെയാണ്. വളരെ ഇമോഷണലാണ്.
ഞാനിങ്ങനെ ഇമോഷണലായതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഞാൻ ചോദിക്കാറുണ്ട്. എന്തിനാണ് അതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നത്, നീ എങ്ങനെയാണോ നീ അങ്ങനെ ജീവിക്കൂ എന്നാണ് പറയാറ്. എവിടെ എങ്ങനെ നിൽക്കണം എന്നെനിക്ക് അറിയാം. കുടുംബ ജീവിതം നയിക്കണമെങ്കിൽ അവിടെ അങ്ങനെ നിന്നേ പറ്റൂ. അവിടെ വേണ്ട പക്വത നമുക്ക് വേണം. എല്ലാത്തിനെയും പ്രാക്‌ടിക്കലായി കാണണം. കുടുംബ ജീവിതമാകുമ്പോൾ പാലിക്കേണ്ട കാര്യങ്ങളുണ്ട്.
അവരുടെ പാരന്റ്സിനെ ശ്രദ്ധിക്കണം, അവരെ ബഹുമാനിക്കണം. അവരുടെ കരിയറിന് കൊടുക്കേണ്ട ശ്രദ്ധ കൊടുക്കണം. കൺസേർട്ടിന് പോയി തിരിച്ച് വന്നാൽ എങ്ങനെയുണ്ടായിരുന്നെന്ന് ചോദിച്ചില്ലെങ്കിൽ രാജേഷിന് വിഷമം വരുമെന്നും മീര ജാസ്മിൻ അന്ന് പറഞ്ഞു. ഒരു ഘട്ടത്തിൽ ഇരുവരും ബ്രേക്കപ്പായെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ റിപ്പോർട്ടുകളെ തള്ളിക്കൊണ്ട് മീരയുടെ പാട്ടിന്റെ പാലാഴി എന്ന സിനിമയുടെ സെറ്റിൽ രജേഷ് എത്തി.
നടിയുടെ പിറന്നാൾ ദിനം ആഘോഷിക്കാനായിരുന്നു സന്ദർശനം. ഇരുവരും വിവാഹിതരാകുമെന്നാണ് ഏവരും കരുതിയതെങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ രണ്ട് പേരും അകന്നു. സിനിമാ ലോകത്ത് അടുത്ത സുഹൃത്തുക്കൾ മീരയ്ക്ക് കുറവാണ്. തന്റേതായ ലോകത്തേക്ക് ഒതുങ്ങാനായിരുന്നു മീരയ്ക്കിഷ്ടം. രാജേഷുമായുള്ള ബന്ധം തകർന്നത് മീരയെ വല്ലാതെ ബാധിച്ചിരുന്നന്നാണ് സൂചന. കരിയറിൽ പാളിച്ചകളുണ്ടാകുന്നതും നടി സിനിമാ ലോകത്ത് നിന്നും അകലുന്നതും ഈ കാലഘട്ടത്തിലാണ്.
ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച വരദാനമായിരുന്നു മീര ജാസ്മിൻ. അഭിനയം എന്തെന്ന് പോലും അറിയാതെ സിനിമയിലേക്ക് വന്ന മീരയാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിനാണ് മീരയ്ക്ക് അവാർഡ് ലഭിച്ചത്.
മലയാള സിനിമയ്ക്ക് ഒരു നായിക വസന്തം തന്നെ സമ്മാനിച്ച ചിത്രങ്ങളായിരുന്നു ഗ്രാമഫോൺ, സ്വപ്നക്കൂട്, രസതന്ത്രം, അച്ചുവിന്റെ അമ്മ, കസ്തൂരിമാൻ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ. അതിന് പുറമെ തമിഴിലേയും തെലുങ്കിലേയും സംവിധായകരും നിർമാതാക്കളും മീരയുടെ ഡേറ്റിനായി കാത്ത് കെട്ടി കിടന്നു. മാധവൻ, വിജയ്, അജിത്ത്, വിശാൽ തുടങ്ങിയവരുടെ നായിക വേഷം ചെയ്താണ് മീര തമിഴിൽ ശ്രദ്ധിക്കപ്പെട്ടത്.
ഒപ്പം തെലുങ്കിലേയും കന്നഡയിലേയും സൂപ്പർ താരങ്ങളുടേയും നായികയായി അഭിനയിച്ചു. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും നിറഞ്ഞാടിയ ആദ്യ നടിയെന്ന് വേണമെങ്കിൽ മീരയെ വിശേഷിപ്പിക്കാം. അതിനുശേഷം മാത്രമാണ് നയൻതാരയും കീർത്തി സുരേഷുമെല്ലാം ആ പാതയിലൂടെ സഞ്ചരിച്ചത്. പലപ്പോഴും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള നടി കൂടിയാണ് മീര. അമ്മ സംഘടനയുടെ ട്വന്റി ട്വന്റി സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് മീരയ്ക്ക് എതിരെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു.
അതിന് മീര പുല്ലുവില പോലും കൽപ്പിച്ചില്ല. കാരണം മറ്റ് സംസ്ഥാനങ്ങളിലെ സിനിമ മേഖലയിൽ ആ സമയത്ത് കത്തി ജ്വലിച്ച് നിൽക്കുകയായിരുന്നു. അതുപോലെ തളിപ്പറമ്പിൽ സിനിമ ഷൂട്ടിങിന് വന്നപ്പോൾ അവിടുത്തെ രാജരാജേശ്വരി ക്ഷേത്രത്തിൽ മീര കയറി തൊഴുതതും വിവാദത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു. ശുദ്ധികലശത്തിന് പതിനായിരം രൂപ പിഴയടച്ച് ആ പ്രശ്നം നടി പരിഹരിച്ചു.
പണവും പ്രശസ്തിയുമായപ്പോൾ നടിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. മീര ജാസ്മിന് മറ്റൊരു മുഖവും മോശപ്പെട്ട സ്വഭാവങ്ങളുമുണ്ടെന്ന് ആദ്യം പുറം ലോകത്തോട് വിളിച്ച് പറഞ്ഞത് സംവിധായകൻ കമലാണ്. ഒരു മാസികയിലാണ് മീര കാരണം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ കമൽ തുറന്ന് എഴുതിയത്. ഗ്രാമഫോൺ സിനിമയുടെ ഷൂട്ടിങ് സമയത്ത് സെറ്റിലെ ആളുകളോടും സീനിയർ ടെക്നീഷ്യന്മാരോടും പരുഷമായി മീര പെരുമാറി.
ഒരിക്കൽ സെറ്റിൽ വെച്ച് ദേഷ്യപ്പെട്ട് കോസ്റ്റ്യൂം നടി കീറി വലിച്ചെറിഞ്ഞു. അവരുടെ ആക്ടിങ് ടാലന്റ് കൊണ്ട് മാത്രമാണ് അന്ന് താൻ അവരെ സഹിച്ചതെന്നും കമൽ പറഞ്ഞിട്ടുണ്ട്. ശേഷം മീരയെ കൊണ്ട് താൻ ക്ഷമ പറയിപ്പിച്ചുവെന്നും എന്നാൽ അതിനുശേഷം മീര തന്നോട് ശത്രുവിനെപ്പോലെ പെരുമാറിയെന്നും കമൽ പറഞ്ഞിരുന്നു. പാട്ടിന്റെ പാലാഴി സിനിമയുടെ സെറ്റിൽ വെച്ച് എനിക്കും മീരയിൽ നിന്നും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്.
ഞാനും ആ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ മീര സെറ്റിൽ നിന്നും പോയി. അതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു. അന്ന് എനിക്കും തോന്നി മീരയെ കുറിച്ച് മറ്റുള്ളവർ പറയുന്നതിൽ ചില സത്യങ്ങളുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു.
എന്നാൽ മനസാക്ഷിക്ക് എതിരായ ഒന്നും ആരോടും താൻ ചെയ്തിട്ടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. താരത്തിന്റെ ഇത്തരം പ്രവൃത്തികൾ കാരണമാണ് കരിയറിൽ പിന്നീട് തുടരെ പരാജയങ്ങൾ ഉണ്ടാവാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹശേഷം മീര അഭിനയത്തിൽ നിന്നും അപ്രത്യക്ഷമായിരുന്നു. 2014ൽ ആയിരുന്നു ജോൺ ടൈറ്റസുമായുള്ള നടിയുടെ വിവാഹം. ശേഷം എഞ്ചിനീയറായ ഭർത്താവിനൊപ്പം മീര ദുബായിലേക്ക് ചേക്കറി പതിയെ ബിസിനസുകളിലേക്കും ശ്രദ്ധ കൊടുത്തു. പിന്നീട് മീര സിനിമകൾ ചെയ്ത് വലിയ ഇടവേളകൾ ഇടയ്ക്കിടെ നൽകി മാത്രമാണ്.
പലപ്പോഴും മനുഷ്യർ വികാരങ്ങളെ അടക്കിപിടിച്ചാണ് ജീവിക്കുന്നതെന്നാണ് നടി പറയുന്നത്. നൃത്തം, പാട്ട്, അഭിനയം എല്ലാം മനുഷ്യവികാരങ്ങളെ റിലീസ് ചെയ്യിക്കും. അതൊരു പ്രാക്ടീസൊക്കെയായി ചെയ്താൽ മനസ്സിനു സമാധാനം കിട്ടും. അത് ഒരു പാട് കൂടിപ്പോയാലും നമ്മളെ ക്ഷീണിപ്പിക്കും. അപ്പോൾ ബാറ്ററി ചാർജ് ചെയ്യുന്നതു പോലെ നമ്മളെയും ചാർജ് ചെയ്യണം. ഞാൻ തിരക്കിൽ നിന്നൊക്കെ മാറി എന്റേതായ ഒരു ലോകത്ത് എന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയാണു റീചാർജ് ആകുന്നത്.
എനിക്കു കണക്ട് ചെയ്യാൻ പറ്റുന്ന ചില വ്യക്തികളുണ്ട് എന്റെ ജീവിതത്തിൽ. അവർ വിഷമിച്ചാൽ ഞാനും വിഷമിക്കും. അവർ സന്തോഷിച്ചാൽ ഞാനും. എന്നു വച്ച് ഞാൻ എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന ഒരാളേയല്ല. എപ്പോഴും അടിച്ചു പൊളിച്ചു ജീവിക്കുന്ന ഒരാളാണ്. കുറച്ചു സെൻസിറ്റീവാണ് എന്നേയുള്ളു. നന്മ ഓരോരുത്തർക്കും ഓരോ രീതിയിലാണ് തോന്നുന്നത്. ഞാൻ ഒരാളിൽ കാണുന്ന നന്മ ആയിരിക്കില്ല മറ്റൊരാൾ അയാളിൽ കാണുന്നത്. നല്ല മനുഷ്യരും സ്നേഹവും ഇല്ലെങ്കിൽ ഞാൻതന്നെ ഇല്ല എന്ന് തോന്നാറുണ്ട്.
നമ്മൾ ഇൻഡിപെൻഡന്റ്, ആണ് സെൽഫ് മെയ്ഡ് ആണ് എന്നുകരുതി ആരെയും ആശ്രയിക്കേണ്ട, നമുക്കാരെയും വേണ്ട എന്നുള്ള ചിന്തകളൊന്നും എനിക്കില്ല. ഞാൻ ഫെമിനൈൻ ആണ്, സ്നേഹിക്കപ്പെടാനും ഇഷ്ടമാണ് അതുകൊണ്ടുതന്നെ മറ്റുള്ളവരെ ചാരി നിൽക്കാനും ഇഷ്ടമാണ്. ജീവിതം എങ്ങോട്ടാണോ പോകുന്നത് ആ ഒഴുക്കിനനുസരിച്ചങ്ങു പോകുക. ഞാനൊന്നും പ്ലാൻ ചെയ്യാറില്ല. ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു. വരുന്നത് വരുന്നിടത്തു വച്ചു കാണാം എന്ന രീതിയാണെനിക്ക് ഇഷ്ടം. ഒരുപാട് പ്ലാൻ ചെയ്യാറില്ലെങ്കിലും എനിക്കൊരു ഐഡിയ ഉണ്ടായിരിക്കും. എനിക്കിഷ്ടപ്പെട്ട സിനിമകൾ ചെയ്യുന്നു. ഞാൻ ഹാപ്പിയാണ് എന്നുമാണ് മീര ജാസ്മിൻ പറയുന്നത്.
