Connect with us

മോഹൻലാൽ ദേഷ്യപ്പെടുക പോലുമില്ല, ഞാൻ ഇടയ്ക്ക് ചോദിക്കാറുണ്ട്, നിങ്ങൾക്കൊന്ന് ദേഷ്യപ്പെടരുതോ എന്ന്. അപ്പോൾ അദ്ദേഹം പറയുന്നത് നമുക്ക് ഒരാളെയും വാക്കുകൾ കൊണ്ട് പീ ഡിപ്പിക്കാൻ അവകാശം ഇല്ലെന്നാണ്; മണിയൻപിള്ള രാജു

Malayalam

മോഹൻലാൽ ദേഷ്യപ്പെടുക പോലുമില്ല, ഞാൻ ഇടയ്ക്ക് ചോദിക്കാറുണ്ട്, നിങ്ങൾക്കൊന്ന് ദേഷ്യപ്പെടരുതോ എന്ന്. അപ്പോൾ അദ്ദേഹം പറയുന്നത് നമുക്ക് ഒരാളെയും വാക്കുകൾ കൊണ്ട് പീ ഡിപ്പിക്കാൻ അവകാശം ഇല്ലെന്നാണ്; മണിയൻപിള്ള രാജു

മോഹൻലാൽ ദേഷ്യപ്പെടുക പോലുമില്ല, ഞാൻ ഇടയ്ക്ക് ചോദിക്കാറുണ്ട്, നിങ്ങൾക്കൊന്ന് ദേഷ്യപ്പെടരുതോ എന്ന്. അപ്പോൾ അദ്ദേഹം പറയുന്നത് നമുക്ക് ഒരാളെയും വാക്കുകൾ കൊണ്ട് പീ ഡിപ്പിക്കാൻ അവകാശം ഇല്ലെന്നാണ്; മണിയൻപിള്ള രാജു

മലയാളത്തിന്റെ സ്വന്തം താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയുടെ നെടും തൂണുകൾ എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളതും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. മലയാളത്തിലെ ഏറ്റവും താര രാജാക്കൻമാരായ ഇരുവരുടെയും സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരേ കാലഘട്ടത്തിൽ താരങ്ങളായി മാറിയവരാണ് മോഹൻലാലും മമ്മൂട്ടിയും. തുടക്ക കാലം മുതൽ പരസ്പരം താങ്ങായി ഇരുവരും മുന്നോട്ട് പോയി.

സിനിമയ്ക്കപ്പുറമാണ് തങ്ങളുടെ സൗഹൃദമെന്ന് ഇവർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇരുവർക്കും ഒപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ച താരമാണ് മണിയൻപിള്ള രാജു. ഒരു നിർമ്മാതാവ് കൂടിയായ മണിയൻപിള്ള രാജു മോഹൻലാലിന്റെ ബാല്യകാല സുഹൃത്ത് കൂടിയാണ്. ഇപ്പോഴിതാ മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

മോഹൻലാലിനെയും മമ്മൂട്ടിയെയും എടുത്തുകഴിഞ്ഞാൽ ഈ ശിവകാശി ദൈവങ്ങളുടെ കലണ്ടറിന്റെ പിന്നിൽ ഒരു പ്രഭാവലയം കാണും. അതുള്ളവരാണ് ഈ രണ്ട് പേരും. അവർക്ക് അറിയില്ല പക്ഷേ അത്. മമ്മൂട്ടിയ്ക്കുമുണ്ട് അത് മോഹൻലാലിനുമുണ്ട്. രണ്ട് പേരും വളരെ പോസിറ്റീവ് ആണ്. മമ്മൂട്ടി വളരെ പെട്ടെന്ന് ദേഷ്യപ്പെടും, വഴക്ക് പറയുകയും ഒക്കെ ചെയ്യുമെങ്കിലും അദ്ദേഹത്തിന്റേത് ഒരു ശുദ്ധ ഹൃദയമാണ്.

മോഹൻലാൽ ആണെങ്കിൽ ദേഷ്യപ്പെടുക പോലുമില്ല. ഞാൻ ഇടയ്ക്ക് ചോദിക്കാറുണ്ട്, നിങ്ങൾക്കൊന്ന് ദേഷ്യപ്പെടരുതോ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി നമുക്ക് ഒരാളെയും വാക്കുകൾ കൊണ്ട് പീ ഡിപ്പിക്കാൻ അവകാശം ഇല്ലെന്നാണ്. പുള്ളി അങ്ങനെയാണ്. എനിക്കൊക്കെ പെട്ടെന്ന് ദേഷ്യം വരും, അത് അപ്പോൾ തന്നെ പ്രകടിപ്പിക്കുകയും ചെയ്യും, ക്ഷിപ്ര കോപിയാണ്.

മോഹൻലാലിനെ ദേഷ്യപ്പെട്ട് കണ്ടിട്ടേ ഇല്ല. ആകപ്പാടെ ദേഷ്യപ്പെട്ട് കണ്ടിട്ടുള്ളത് അമേരിക്കയിൽ വച്ച് മാത്രമാണ്. ഹൂസ്‌റ്റണിൽ ഒരു ഫുഡ് ഷോപ്പ് ഉണ്ട്, അവിടെ വെച്ച് ഞാൻ പറഞ്ഞു എനിക്ക് വിശപ്പില്ല ഞാൻ കഴിച്ചതാണ് എന്ന്. അങ്ങനെ അവിടെ നിന്ന് ഹോട്ട് ഡോഗ് പോലത്തെ സാധനം ഞാൻ രണ്ടെണ്ണം പൊതിഞ്ഞുവെച്ചു.

അന്ന് സെറ്റിൽ ഷൂട്ട് നടക്കുകയായിരുന്നു. പാർവതി ഒക്കെ വിശന്നിരിക്കുകയായിരുന്നു. എവിടെ നിന്നോ ദൂരെ നിന്ന് കൊണ്ട് വരികയാണ് ചെയ്യാറുള്ളത്. മണി ഒന്നര ആയിട്ടും ഭക്ഷണം എത്തിയില്ല. മോഹൻലാലും പാർവതിയും കൂടിയുള്ള ഒരു പാട്ടാണ് ഷൂട്ട് ചെയ്യുന്നത്. പാർവതിയുടെ കണ്ണൊക്കെ നിറഞ്ഞ് വന്നിരുന്നു. ഞാൻ അങ്ങനെ എന്റെടുത്തുള്ള ഭക്ഷണം കൊടുത്തു.

അപ്പോഴാണ് മോഹൻലാൽ വന്നത്, നമുക്ക് അത് കഴിക്കാമെന്ന് പറഞ്ഞുകൊണ്ട്. ഞാൻ പറഞ്ഞു അത് പർവതിയ്ക്കും അമ്മയ്ക്കും കൊടുത്തുവെന്ന്. ഓക്കേ ശരിയെന്ന് പറഞ്ഞു മോഹൻലാൽ പോയി. പിന്നെ പ്രൊഡക്ഷൻ ഫുഡ് വന്നു, പക്ഷേ മോഹൻലാൽ അത് തൊട്ടില്ല. ഞാൻ അത് കഴിച്ചാൽ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹൻലാൽ പറഞ്ഞത്.

മോഹൻലാലും ഒരുപാട് ത്യാഗങ്ങൾ സഹിച്ചു തന്നെയാണ് ഇവിടെ വരെ എത്തിയത്. മമ്മൂട്ടിയൊക്കെ ഷൂട്ട് കഴിഞ്ഞാൽ രാത്രി പത്ത് മണിയാവുമ്പോൾ വീട്ടിലേയ്ക്ക് പോവും. ഷൂട്ടിങ് കഴിഞ്ഞാൽ അദ്ദേഹം വീട്ടിലേയ്ക്ക് പോവും. മോഹൻലാലിനൊക്കെ തുടർച്ചയായ പടങ്ങളുണ്ടാവും. ഒരു പടം കഴിഞ്ഞാൽ അടുത്തത് തുടർച്ചയായി തന്നെ ഷൂട്ട് ചെയ്യാൻ ഉണ്ടാവും. രാത്രി പന്ത്രണ്ട് മണിക്ക് ഒരു സിനിമ കഴിഞ്ഞാൽ അടുത്തത് രാവിലെ ആറ് മണിക്ക് തുടങ്ങും.

രണ്ട് കുട്ടികളും ബോഡിംഗിൽ പടിക്കുമ്പോൾ അവരുടെ കൈ വളരുന്നത്, കാൽ വളരുന്നത് ഒന്നും നേരിട്ട് കാണണോ അനുഭവിച്ചറിയാനോ അവർക്ക് ഒപ്പം സമയം ചിലവഴിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പുള്ളി ആ സമയത്തൊക്കെ സെറ്റിലായിരുന്നു. പിന്നെ കുട്ടികൾ വലുതായപ്പോൾ പഠിക്കാനായി പുറത്തേയ്ക്ക് പോവുകയും ചെയ്‌തു. മമ്മൂട്ടി ഒരിക്കലും അങ്ങനെയായിരുന്നില്ല, ദിവസവും പിള്ളേരെ കാണും അവർക്കൊപ്പം സമയം ചിലവഴിക്കും.

ഫാമിലി എന്നുള്ളതിനെ മുഴുവനായി മാറ്റിവെച്ചിട്ടാണ് അദ്ദേഹം മുന്നോട്ട് പോയത്. മുൻപ് കർണഭാരം എന്നുള്ള നാടകം അഭിനയിക്കാൻ വിളിച്ചപ്പോൾ പുള്ളിയ്ക്ക് കഴിയുമോ എന്നുള്ള സംശയത്തിലായിരുന്നു. അപ്പോൾ കാവാലം സാറാണ് നിർബന്ധിച്ചു ചെയ്യിച്ചത്. ടികെ രാജീവ് കുമാറിനോട് അഭിനയിക്കാൻ പോവുന്നതിന് മുൻപേ ഈ ബുക്ക് ഒന്ന് നോക്ക് ഞാൻ ഡയലോഗ് പറയാമെന്ന് മോഹൻലാൽ പറഞ്ഞു.

നോക്കുമ്പോൾ അങ്ങേരുടെ ക്യാരക്‌ടർ മാത്രമല്ല മറ്റ് ക്യാരക്‌ടറുകളുടെ ഡയലോഗ് വരെ തെറ്റാതെ പറഞ്ഞു. ആ സംസ്‌കൃതം മുഴുവൻ അദ്ദേഹം ഒറ്റയടിയ്ക്ക് പറഞ്ഞു. ഡ്രാമ ചെയ്‌തപ്പോൾ അവിടെ കൊറേ സംസ്‌കൃത പണ്ഡിതന്മാർ ചോദിച്ചു, ഇയാൾ ശരിക്കും അത് പഠിച്ചിട്ടുണ്ടോ എന്ന്. അത്രയും കൃത്യമായിരുന്നു അതിലെ ഉച്ചാരണം എല്ലാം. ഒരു വാക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അർത്ഥവും അതിന് അനുസരിച്ച് മാറുമായിരുന്നു. പക്ഷേ ഇവിടെ ഉള്ളവർക്ക് അത് കാണാൻ ഭാഗ്യം ഉണ്ടായില്ല.

ഇപ്പോൾ തന്നെ തുടരും എന്ന സിനിമ ഇത്രയും സൂപ്പറായി ഓടുന്നില്ലേ. ഞാനൊക്കെ ഒരു മൂന്ന് നാലഞ്ച് ദിവസത്തിൽ ആകെ രണ്ട് ദിവസമാണ് ആകെ നൈറ്റ് പോയിട്ടുള്ളത്. മോഹൻലാൽ ഇവിടെ 70 ദിവസം പറഞ്ഞിടത്ത് നൂറ് ദിവസം ആയപ്പോഴും ഒരു മടി കൂടാതെ വന്നു. എത്രയോ രാത്രികളിൽ വെളുപ്പിന് ആറ് മണിവരെ ഫൈറ്റ് എടുത്തിട്ട് പോയിട്ടുണ്ട്.

ധീം തരികിട തോം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഡേറ്റ് നോക്കിയപ്പോൾ ഇല്ല. പ്രിയൻ പറഞ്ഞു എന്നെ വെച്ച് പടം എടുക്കാമെന്ന്. അങ്ങനെ അത് തീരുമാനമായി. പടം തുടങ്ങാൻ പത്ത് ദിവസം ഉള്ളപ്പോൾ മോഹൻലാലിന്റെ ആ പടം ക്യാൻസൽ ആയി. അവിടെ നിന്ന് വിളിക്കുന്നു. അവർ വീണ്ടും മോഹൻലാലിനെ വച്ച് ആലോചിച്ചപ്പോൾ ലാൽ എങ്ങനെയോ അറിഞ്ഞു എന്നെ വെച്ച് ചെയ്യാൻ ഇരുന്നതാണെന്ന്.

രാജു ചേട്ടനെ വച്ച് നിങ്ങൾ പ്ലാൻ ചെയ്‌തത്‌ അല്ലേ അത് മുടക്കിയിട്ട് ഞാൻ അഭിനയിക്കില്ല, ഈ ദിവസങ്ങളിൽ എല്ലാം ഞാൻ വെറുതെ ഇരുന്നോളാം എന്നാണ് ലാൽ പറഞ്ഞത്. അങ്ങനെ മോഹൻലാൽ മാറിയത് കൊണ്ട് എനിക്ക് കിട്ടി. ഞാൻ മോഡൽ സ്‌കൂളിൽ പത്താം ക്ലാസ് പാസായി ഇരിക്കുന്ന സമയത്താണ് മോഹൻലാലും കുറച്ച് കൂട്ടുകാരും എന്റെ അടുത്തേക്ക് വരുന്നത്.

ഒരു നാടകം അഭിനയിക്കണം എന്നായിരുന്നു പറഞ്ഞത്. അവർക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അങ്ങനെയാണ് ഞാൻ അത് എഴുതി പഠിപ്പിച്ചു കൊടുത്തത്. അതിപ്പോഴും മോഹൻലാൽ പറയാറുണ്ട്. ചേട്ടന്റെ ഒരു തുടക്കമാണ് എനിക്ക് ഇങ്ങനെയൊരു ഇത് കിട്ടാൻ കാരണമെന്ന്. പക്ഷേ ഞാൻ അത് അംഗീകരിക്കില്ല, ശരിക്കും ഞാൻ ഒരു നിമിത്തം മാത്രമാണ്, അന്ന് ലാലിനൊപ്പം വന്ന ബാക്കിയുള്ളവർ ആരും താരങ്ങളായില്ലാലോ, ലാൽ മാത്രമേ ആയുള്ളൂ, അതാണ് അദ്ദേഹത്തിന്റെ കഴിവ് എന്നും മണിയൻപിള്ള രാജു പറഞ്ഞിരുന്നു

സ്‌കൂൾ കാലഘട്ടത്തിൽ മോഹൻലാലിനെ ആദ്യമായി നാടകത്തിൽ അഭിനയിപ്പിച്ചത് മണിയൻപിള്ള രാജുവാണ്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും ആ സൗഹൃദം തുടർന്നു നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ചു. അതേസമയം, 90 കളിലെ പ്രേക്ഷകരെ രസിപ്പിച്ച ഹിറ്റ് കോമ്പോയാണ് മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ ഇത്രയും കാലം എന്തുകൊണ്ട് മോഹൻലാലിനൊപ്പം സിനിമകൾ ചെയ്തില്ല എന്ന ചോദ്യത്തിനും മണിയൻപിള്ള രാജു മറുപടി പറഞ്ഞു.

എല്ലാ ദിവസവും താനും ലാലും ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും, തമാശകൾ പറയാറുണ്ടെന്നും മണിയൻപിള്ള രാജു പറഞ്ഞു. ഇടക്കൊക്കെ തമ്മിൽ കാണാറുണ്ടെന്നും, എന്നാൽ സംസാരിച്ചു കഴിഞ്ഞ ശേഷം അടുത്ത സിനിമയിൽ എന്നെക്കൂടെ ഉൾപ്പെടുത്തണമെന്ന് പറയാൻ തോന്നാറില്ലെന്നും താരം പറഞ്ഞു. ഒന്നുകിൽ തനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാറില്ലെന്നായിരിക്കാം അല്ലെങ്കിൽ തന്റെ അഭിനയം മോശമായതുകൊണ്ടാകാം തന്നെ വിളിക്കാത്തതെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.

‘മോഹൻലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വർഷമായി. ഞങ്ങള് തമ്മിൽ എന്നും ഫോൺ വിളിച്ച് സംസാരിക്കു, തമാശകൾ പറയും, ഇടയ്‌ക്കൊക്കെ കാണും. പക്ഷേ എല്ലാം കഴിഞ്ഞ് അടുത്ത സിനിമയിൽ എനിക്ക് കൂടി ഒരു വേഷം തരണമെന്ന് പറയാൻ ഒരു മടി ഉണ്ട്. അതുകൊണ്ട് അങ്ങോട്ട് കയറി ചാൻസ് ചോദിക്കാറില്ല.

അങ്ങനെ എല്ലാ സിനിമയിലും ചാൻസ് ചോദിക്കുന്നവരുണ്ട്. എല്ലാ സിനിമയിലും അവർ അഭിനയിക്കുന്നുമുണ്ട് എനിക്ക് എന്തോ അങ്ങനെ ചെയ്യാൻ തോന്നാറില്ല. ഒന്നുകിൽ എനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാത്തതു കൊണ്ടാകാം, അല്ലെങ്കിൽ എന്റെ അഭിയം മോശമായതുകൊണ്ടാകാം എന്നെ വിളിക്കാത്തത്. എനിക്ക് അതിൽ വിഷമമൊന്നുമില്ല എന്നും മണിയൻപിള്ള രാജു പറഞ്ഞു.

അതേസമയം, 16 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. നയൻതാരയാണ് ചിത്രത്തിൽ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് സിനിമയുടെ പൂജ നടന്നത്. ശ്രീലങ്കയിൽ വെച്ചായിരുന്നു ചടങ്ങ്. മമ്മൂട്ടിയും മോഹൻലാലും ചട‌ങ്ങിനെത്തിയിരുന്നു.

ശ്രീലങ്ക, ലണ്ടൻ, അബു ദാബി, അസർബെെജാൻ, തായ്ലന്റ്, വിശാഖ പട്ടണം, ഹെെദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. ഈ മൾട്ടി സ്റ്റാർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. 1982-ലാണ് ഇരുവരും ആദ്യമായി പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. നവോദയയുടെ ‘പടയോട്ടം’ എന്ന സിനിമയിലായിരുന്നുവത്.

അതിൽ മോഹൻലാലിന്റെ അച്ഛനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. പിന്നാലെ ഐ.വി.ശശി സംവിധാനം ചെയ്ത അഹിംസ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ഇതാ ഇന്നുമുതൽ, അതിരാത്രം, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, കരിമ്പിൻ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, കരിയിലകാറ്റു പോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അടിമകൾ ഉടമകൾ തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. അതിലേറെയും സംവിധാനം ചെയ്തത് ഐ.വി.ശശിയാണ്.

1998-ൽ ഫാസിൽ സംവിധാനം ചെയ്ത ‘ഹരികൃഷ്ണൻസ്’ എന്ന സിനിമ ഇരുവരുടേയും കൂട്ടുകെട്ടിൽ വൻ വിജയം നേടി. രണ്ട് താരങ്ങളുടെയും ആരാധകർക്കുവേണ്ടി, രണ്ടുരീതിയിൽ ഷൂട്ട് ചെയ്ത ക്ലൈമാക്‌സ് സീൻ വാർത്തകളിൽ നിറയുകയും ചെയ്തു. 2000-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നരസിംഹ’ത്തിൽ നായകൻ മോഹൻലാലാണ്.

പക്ഷേ നായകന്റെ അച്ഛനെ രക്ഷിക്കാനെത്തുന്ന വക്കീലായി മമ്മൂട്ടി സിനിമയിൽ കസറി. പൂവള്ളി ഇന്ദുചൂഡനെയും അഡ്വ. നന്ദഗോപാൽ മാരാരെയും ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. 2013-ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’യിൽ മോഹൻലാൽ അതിഥിതാരമായെത്തിയിരുന്നു.

More in Malayalam

Trending

Recent

To Top