തന്റെ പിറന്നാളിന് ക്ഷണിച്ചില്ലെന്നു പറഞ്ഞു കരഞ്ഞ നാലു വയസുകാരി വൈറലായതിനു പിന്നാലെ പീലിയുടെ ജന്മദിനത്തിൽ സമ്മാനവും കേക്കും കൊടുത്തയച്ച് മമ്മൂട്ടി. പീലിയുടെ ജന്മദിനമായ ഇന്ന് വീട്ടിലേക്ക് പുത്തനുടുപ്പും കേക്കും മറ്റും സമ്മാനങ്ങളും മമ്മൂട്ടി കൊടുത്തയയ്ക്കുകയുണ്ടായി. ഒപ്പം വിഡിയോ കോളിൽ എത്തി കുഞ്ഞു ആരാധികയ്ക്ക് ആശംസകളും താരം നേരുകയുണ്ടായി.
അതേസമയം തന്റെ പിറന്നാളിന് ക്ഷണിക്കാത്തതില്‍ പരിഭവിച്ച നാലു വയസുകാരിയുടെ പേര് എന്താണെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ തിരഞ്ഞതോടെയാണ് നാലു വയസുകാരി പീലി ഇപ്പോൾ താരമായത്. കുട്ടിയുടെ പിതാവ് ഹമീദലിയും വല്യൂപ്പയും കുടുംബവുമെല്ലാം കടുത്ത മമ്മൂട്ടി ആരാധകരാണ്. മമ്മൂട്ടിയുടെ പിറന്നാളാണന്ന് വീട്ടില്‍ ഹമീദലി സംസാരിച്ചതോടെയാണ് കുട്ടി പിറന്നാളിന് വിളിച്ചില്ലെന്നു നിലവിളിച്ചു കരഞ്ഞത്. എന്നാൽ മമ്മുട്ടി ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹിയുമാണ് കുട്ടിയുടെ പിതാവ്.
വീഡിയോയിലൂടെ മമ്മൂട്ടിയെ ഉളള സ്ഥലത്തു പോയി കണ്ടിട്ടു തന്നെ ഇനി കാര്യമെന്ന് പീലിക്കുട്ടി പറയുകയുണ്ടായി. ഹമീദലിയുടെ പിതാവ് ഹംസ ഗള്ഫിലായിരുന്നപ്പോള് പോലും മമ്മൂട്ടി സിനിമകള്‍ മുടക്കമില്ലാതെ തന്നെ കാണുമായിരുന്നു. കോവിഡ് ഒഴിയുബോള്‍ പീലിയേയും കുടുംബത്തേയും മമ്മൂട്ടി നേരില്‍ കാണുമെന്ന് അറിച്ചയതായും ഇവർ പറയുകയുണ്ടായി.
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...