Connect with us

വണ്ടിയുടെ നമ്പറും, വീടിന്റെ അഡ്രസും കൂടാതെ കുട്ടികളെ കുറിച്ച് വരെയും പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നു…, ഇത്രനാളുമില്ലാത്ത ഭീഷണികളാണ് താന്‍ നേരിടുന്നത്; രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് നിര്‍ത്തുന്നുവെന്ന് രശ്മി ആര്‍ നായര്‍

Malayalam

വണ്ടിയുടെ നമ്പറും, വീടിന്റെ അഡ്രസും കൂടാതെ കുട്ടികളെ കുറിച്ച് വരെയും പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നു…, ഇത്രനാളുമില്ലാത്ത ഭീഷണികളാണ് താന്‍ നേരിടുന്നത്; രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് നിര്‍ത്തുന്നുവെന്ന് രശ്മി ആര്‍ നായര്‍

വണ്ടിയുടെ നമ്പറും, വീടിന്റെ അഡ്രസും കൂടാതെ കുട്ടികളെ കുറിച്ച് വരെയും പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നു…, ഇത്രനാളുമില്ലാത്ത ഭീഷണികളാണ് താന്‍ നേരിടുന്നത്; രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് നിര്‍ത്തുന്നുവെന്ന് രശ്മി ആര്‍ നായര്‍

ചുംബന സമരത്തിലൂടെ സുപരിചിതയായ വ്യക്തിയാണ് ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആര്‍ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താന്‍ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് നിര്‍ത്തുന്നു എന്ന് പറയുകയാണ് രശ്മി ആര്‍ നായര്‍.

മീഡിയ വണ്‍ ബാന്‍ വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞതോടെ ഇത്രനാളുമില്ലാത്ത ഭീഷണികളാണ് താന്‍ നേരിടുന്നതെന്നാണ് രശ്മി ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വണ്ടിയുടെ നമ്പറും, വീടിന്റെ അഡ്രസും കൂടാതെ കുട്ടികളെ കുറിച്ച് വരെയും പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയും നിരന്തര ഭീഷണികളുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തന്റെ തീരുമാനം എന്നാണ് രശ്മി പറയുന്നത്.

രശ്മിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് ഇതോട് കൂടി അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ച കാലമായി കൃത്യമായി പറഞ്ഞാല്‍ മീഡിയ വണ്‍ ബാനില്‍ അഭിപ്രായം പറഞ്ഞത് മുതല്‍ കടുത്ത ട്രോമയിലും ഇന്‍സെക്യൂരിറ്റിയിലും കൂടിയാണ് കടന്നു പോകുന്നത്. ഇത്രയും കാലം അഭിപ്രായങ്ങളുടെ പേരില്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും ഒക്കെ അതിജീവിച്ചു നിലനിന്നു. അധിക്ഷേപങ്ങള്‍ പതിമൂന്നും നാലും വയസുള്ള എന്റെ കുട്ടികളുടെ നേരെ ആയതു മുതല്‍ അത് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി അസഭ്യ ഫോണ്‍ കോളുകളും ഭീഷണിയും ആണ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായി ബന്ധപ്പെട്ട പല വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും വീടും അഡ്രസും വാഹനങ്ങളുടെ നമ്പറും കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ വിവരങ്ങള്‍ പോലും ഷെയര്‍ ചെയ്യപ്പെടുന്നു എന്നത് ഈ സംഘടനകളെ കുറിച്ച് നല്ല ബോധ്യമുള്ള എനിക്ക് അതിജീവിക്കാന്‍ കഴിയുന്ന ഭയത്തിനും അപ്പുറമാണ്. ഈ കൂട്ടരുടെ ഭീഷണി ഉണ്ട് ആക്രമിക്കുന്നു എന്നൊക്കെ പറയാന്‍ പോലും ഭയക്കണം, കാരണം സംഘികള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഇവര്‍ക്കുണ്ട്.

കേരളത്തില്‍ ഇവര്‍ക്ക് വിസിബിലിറ്റിയും ലെജിറ്റിമസിയും ഉണ്ടാക്കാന്‍ പേനയുന്തുന്ന ഒരു വിഭാഗമുണ്ട്. അവരുടെ കൂടി ടാര്‍ഗറ്റ് ആയി മാറും.
എന്റെ കുട്ടികള്‍ക്ക് ഞാന്‍ പറയുന്ന രാഷ്ട്രീയ അഭിപ്രായങ്ങളില്‍ എന്റെ മക്കള്‍ ആണ് എന്നതില്‍ കവിഞ്ഞ് എന്താണ് റോള്‍ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഞാനൊരാള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞോ ഇല്ലയൊ എന്നത് ഒരു തരത്തിലും സമൂഹത്തെ ബാധിക്കുന്ന കാര്യമല്ല.

പക്ഷെ ആ അഭിപ്രായങ്ങള്‍ മൂലം എന്റെ കുടുംബവും കുട്ടികളും ഉപദ്രവിക്കപ്പെടുന്നു ഭയത്തില്‍ ജീവിക്കേണ്ടി വരുന്നു എന്ന സാഹചര്യം വരുമ്‌ബോള്‍ ഞാന്‍ ആ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നത് വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ്. മറ്റുള്ള മനുഷ്യരൊക്കെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുമ്‌ബോള്‍ ഞാന്‍ എന്തിനാണ് സ്വയം ചൂസ് ചെയ്ത ട്രോമയില്‍ കഴിയുന്നത്. ഇത്രയും കാലം എന്റെ അഭിപ്രായ പ്രകടനങ്ങള്‍ ആയി പ്രസിദ്ധീകരിച്ചിട്ടുള്ള വാര്‍ത്തകള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ക്കു ഓണ്‍ലൈന്‍ സ്‌പെയിസില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ അത് എന്നോട് ചെയ്യാവുന്ന മിനിമം കാരുണ്യമാണ്.
നന്ദി

എഡിറ്റ് : രാഷ്ട്രീയ അഭിപ്രായങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ട് എന്നല്ല അഭിപ്രായം പറയുന്നില്ല എന്നാണ് പറഞ്ഞത് സംഘികള്‍ വീട്ടില്‍ പോകാന്‍ നോക്ക്.

More in Malayalam

Trending

Recent

To Top