Connect with us

കൂറുമാറാന്‍ ദിലീപിന്റെ കയ്യില്‍ നിന്ന് വാങ്ങിയത് കോടികള്‍…, ശേഷം ആര്‍ഭാടമായി വിവാഹം!?

Malayalam

കൂറുമാറാന്‍ ദിലീപിന്റെ കയ്യില്‍ നിന്ന് വാങ്ങിയത് കോടികള്‍…, ശേഷം ആര്‍ഭാടമായി വിവാഹം!?

കൂറുമാറാന്‍ ദിലീപിന്റെ കയ്യില്‍ നിന്ന് വാങ്ങിയത് കോടികള്‍…, ശേഷം ആര്‍ഭാടമായി വിവാഹം!?

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. കേസില്‍ കൂറുമാറിയവരുടെ നേര്‍ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തയ്യാറാകുന്ന1തിനിടെ കേസില്‍ മൊഴിമാറ്റിയ പ്രശസ്ത നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. കേസിന്റെ ഘട്ടത്തില്‍ കൂറുമാറിയ താരങ്ങള്‍ക്ക് ദിലീപ് പണം നല്‍കിയോ എന്നതിലേയ്ക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ കൂറുമാറാനിടയായ സാഹചര്യം 3 സാക്ഷികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തയെന്നുള്ള വാര്‍ത്തകളും പുറതതുവരുന്നുണ്ട്. കൂറു മാറിയവര്‍ കടുത്ത ആശങ്കയിലുമാണ് കടന്നു പോകുന്നത്. കള്ളസാക്ഷി പറഞ്ഞതിനു തങ്ങളെയും കേസില്‍ പ്രതികളാക്കുമെന്നു ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. അതേസമയം സാമ്പത്തിക സ്രോതസുകള്‍ കേന്ദ്രീകരിച്ചു കൊണ്ട് അന്വേഷണം നടക്കുന്നത്.

കേസില്‍ നിര്‍ണായക മൊഴി നല്‍കിയ വ്യക്തിയായിരുന്നു ഭാമ. മാത്രമല്ല, പിന്നീട് ഈ മൊഴി മാറ്റി പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ വിഷയമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അതില്‍ ഭാമ മൊഴി മാറ്റി പറഞ്ഞതാണ് ഏറെ ചര്‍ച്ചയായത്. എന്തെന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഭാമ. തന്റെ അടുത്ത സുഹൃത്ത് കൂടിയായിട്ട് ഇങ്ങനെ മൊഴി മാറ്റി പറഞ്ഞതിനാലാണ് ഭാമയുടെ പേര് അന്ന് ചര്‍ച്ചയായത്. ഞങ്ങളിലൊരുവള്‍ ഞങ്ങളെ ചതിച്ചുവെന്നാണ് ആക്രമിക്കപ്പെട്ട നടിയോട് അടുത്ത സുഹൃത്തുക്കള്‍ അന്ന് പറഞ്ഞിരുന്നത്.

ഈ സംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഭാമയുടെ വിവാഹം. വിവാഹത്തില്‍ നിറ സാന്നിധ്യമായി തിളങ്ങി നിന്നിരുന്നത് കാവ്യയും ദിലീപും ആയിരുന്നു. അത് പോലെ തന്നെ അത്യാഡംബരമായി ആയിരുന്നു ഭാമയുടെ വിവാഹം നടന്നതും. ഡയമെണ്ട് നെക്ലേസും രത്നങ്ങള്‍ പതിപ്പിച്ച ലെഹങ്കയും ഒക്കെ എവിടെ നിന്നാണ് എന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഇതെല്ലാം തന്നെ കൂറുമാറിയതിന് ദിലീപ് നല്‍കിയ സമ്മാനമാണെന്നായിരുന്നു പിന്നീടത്തെ ചര്‍ച്ചാ വിഷയം. ഇപ്പോള്‍ പണം വാങ്ങിയാണ് സാക്ഷികള്‍ കൂറു മാറിയതെന്ന് വീണ്ടും ആരോപണം ഉയരുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം തന്നെ ചര്‍ച്ചയാകുകയാണ്. ആഢംബരമായി.., രാജ്ഞിയെ പോലെ ഒരുങ്ങി വന്നതും കല്യാണം അതിഗംഭീരമായി അണിഞ്ഞൊരുങ്ങിയതെല്ലാം ദിലീപിന്റെ പൈസയാണ് എന്നാണ് ചര്‍ച്ച.

കേസില്‍ നിര്‍ണായക മൊഴി നല്‍കിയ വ്യക്തിയായിരുന്നു ഭാമ. മാത്രമല്ല, പിന്നീട് ഈ മൊഴി മാറ്റി പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ വിഷയമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അതില്‍ ഭാമ മൊഴി മാറ്റി പറഞ്ഞതാണ് ഏറെ ചര്‍ച്ചയായത്. എന്തെന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഭാമ. അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും, അവളെന്റെ കുടുംബം തകര്‍ത്തു എന്നാണ് ദിലീപ് ഭാമയോട് പറഞ്ഞത്. ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെയായിരുന്നു ഭാമയും ദിലീപും ഇതേ കുറിച്ച് സംസാരിച്ചത്. തുടര്‍ന്ന് ഭാമ ഇത് ആക്രമിക്കപ്പെട്ട നടിയോട് ചെന്ന് പറയുകയും ചെയ്തു. നടി തന്നെയാണ് ഇത് പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ചോദ്യം ചെയ്തതോടെ ഭാമ ഇത് മാറ്റി പറയുകയായിരുന്നു. ഇങ്ങനെയൊന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കൂറുമാറുകയായിരുന്നു താരം.

അതേസമയം, ക്വട്ടേഷന്‍ നല്‍കി നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന മിന്നല്‍ പരിശോധന അവസാനിച്ചു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഏഴ് മണിയോടെ മടങ്ങി. പരിശോധന വിവരങ്ങള്‍ വെള്ളിയാഴ്ച കോടതിയെ അറിയിക്കും. ദിലീപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കൂകളും പിടിച്ചെടുത്തതായാണ് വിവരം.

ദിലീപിന്റെ പേഴ്സണല്‍ മൊബൈല്‍ ഫോണും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ആദ്യം ഇത് നല്‍കാന്‍ ദിലീപ് തയ്യാറായില്ല. തുടര്‍ന്ന് അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എഴുതി നല്‍കിയതിനു ശേഷമാണ് ദിലീപ് മൊബൈല്‍ കൈമാറിയത്. മൂന്നു മൊബൈല്‍ ഫോണുകള്‍, രണ്ട് ഐപാഡ്, ഒരു ഹാര്‍ഡ് ഡിസ്‌ക്ക്, ഒരു പെന്‍ഡ്രൈവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന വിവരങ്ങള്‍ നാളെ കോടതിയെ അറിയിക്കും.

എന്നാല്‍ പൊലീസ് അന്വേഷിക്കുന്നു എന്ന പറയുന്ന തോക്ക് കണ്ടെത്താനായില്ല. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദിലീപിന് തോക്കുപയോഗിക്കാന്‍ ലൈസന്‍സില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top