Connect with us

സെക്‌സിയായി അഭിനയിച്ചു, തിയേറ്ററില്‍ ആ സീന്‍ വന്നപ്പോള്‍ കുനിഞ്ഞിരിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് നടി

Malayalam

സെക്‌സിയായി അഭിനയിച്ചു, തിയേറ്ററില്‍ ആ സീന്‍ വന്നപ്പോള്‍ കുനിഞ്ഞിരിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് നടി

സെക്‌സിയായി അഭിനയിച്ചു, തിയേറ്ററില്‍ ആ സീന്‍ വന്നപ്പോള്‍ കുനിഞ്ഞിരിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് നടി

എഴുപത് എണ്‍പത് കാലഘട്ടത്തില്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് പ്രമീള. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലായി 250 ഓളം സിനിമകളില്‍ പ്രമീള അഭിനയിച്ചിട്ടുണ്ട്. രവികുമാറിന്റെയും രാഘവന്റെയും നായികയായി തിളങ്ങി തമ്ബുരാട്ടി എന്ന സിനിമയില്‍ ഗ്ലാമര്‍ വേഷം ചെയ്തതോടെയാണ് കൂടുതല്‍ ശ്രദ്ധനേടിയത്. ഗ്ലാമര്‍ വേഷത്തില്‍ ചിത്രത്തിലെത്തിയതിനെ കുറിച്ചും അതിനു ശേഷം ഉണ്ടായ സംഭവങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് പ്രമീള. ഒരു പ്രമുഖ മാഗസീന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.

‘തമ്പുരാട്ടി ഒരു ഗ്ലാമര്‍ ചിത്രമാണ്. ആ സിനിമയുടെ പ്രിവ്യു കാണാന്‍ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാന്‍ ഇരുന്നത്. ഗ്ലാമര്‍ സീന്‍ വന്നപ്പോള്‍ ഞാന്‍ കുനിഞ്ഞിരുന്നു. അപ്പോള്‍ എനിക്ക് വിഷമം തോന്നി. തമ്പുരാട്ടിയുടെ ലൊക്കേഷനില്‍ അച്ഛനും അമ്മയും വന്നില്ല. ഗ്ലാമര്‍ ചിത്രമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അരങ്ങേറ്റം സിനിമയുടെ ലൊക്കേഷനിലാണ് നടി ഉഷറാണിയെ പരിചയപ്പെടുന്നത്. വളരെ വേഗം ഉഷ എന്റെ നല്ല സുഹൃത്തായി. ഉഷയുടെ ഭര്‍ത്താവ് എന്‍. ശങ്കരന്‍നായരാണ് തമ്പുരാട്ടിയുടെ സംവിധായകന്‍. അവര്‍ കഥ പറഞ്ഞു. ആദ്യം ഞാന്‍ നിരസിച്ചു. പിന്നേ ഒരുപാട് നിര്‍ബന്ധിച്ചു. അങ്ങനെയാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്.

കഥാപാത്രം നന്നാവാന്‍ കുറിച്ചു സെക്‌സിയായി അഭിനയിക്കണമെന്ന് ഉഷ അഭ്യര്‍ത്ഥിച്ചു. ഞാന്‍ അതും അനുസരിച്ചു. നല്ല സിനിമയാണ് തമ്പുരാട്ടി. മികച്ച പ്രമേയം. ജീവിതം മുഴുവന്‍ കന്യകയായി ജീവിക്കുന്ന കഥാപാത്രം. സംഭവം, ഉല്‍പത്തി, താലപ്പൊലി, അംഗീകാരം, ഡ്രൈവര്‍ മദ്യപിച്ചിരുന്നു, വെടിക്കെട്ട് തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ ആദ്യം ഓര്‍ക്കുന്നത് തമ്പുരാട്ടി എന്ന ചിത്രവും രാഗിണി തമ്പുരാട്ടി എന്ന കഥാപാത്രവുമാണ്. ഞാന്‍ അവര്‍ക്ക് തമ്പുരാട്ടി പ്രമീളയും. ‘തമ്പുരാട്ടി’യില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ല. എന്നാല്‍ ആ സിനിമയില്‍ ചില ബിറ്റ് സീനുകള്‍ തിയേറ്ററുകാര്‍ ഉള്‍പ്പെടുത്തിയതായി പിന്നീട് അറിഞ്ഞു’ എന്നും പ്രമീള പറയുന്നു.

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പ്രമീള ഭര്‍ത്താനൊപ്പം മുപ്പതുവര്‍ഷമായി കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തിരുച്ചി ആണ് സ്വദേശം. കൂടെപഠിച്ചിരുന്ന ജയ എന്ന ഉറ്റകൂട്ടുകാരിയുടെ അമ്മാവന്‍ മുഖേനയാണ് പ്രമീള സിനിമയിലെത്തുന്നത്. ‘മീനവന്‍ മകന്‍’ എന്ന ചിത്രത്തിലാണഅ പ്രമീള ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് എന്തുകൊണ്ടോ സിനിമ പകുതി വഴിയില്‍ നിന്നുപോകുകയായിരുന്നു. പഠിക്കുന്ന സമയത്ത് ശിവാജി ഗണേശന്റെ ആരാധികയായിരുന്നനപ്രമീള അച്ഛന്‍ ബസ് ചാര്‍ജിനു നല്‍കുന്നനാണയത്തുട്ടുകള്‍ സ്വരുക്കൂട്ടി ശിവാജി ചിത്രങ്ങള്‍ കാ്ണാന്‍ പോകുമായിരുന്നുവെന്നും ഒരിക്കല്‍ അച്ഛന്‍ കയ്യോടെ പിടികൂടിയെന്നും അന്ന് ഒരുപാട് തല്ല് കിട്ടിയിരുന്നുവെന്നും പ്രമീള പറയുന്നു. സിനിമകളില്‍ സജീവമായി കറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ തങ്കപ്പതക്കം എന്ന ചിത്രത്തിലൂടെ ശിവാജിയുമായി ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടര്‍ന്ന് ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ചുവെന്നും പ്രമീള പറയുന്നു.

More in Malayalam

Trending

Recent

To Top