‘ഇനിയും എന്ത് കണ്ടാലാണ് നമ്മള് മാറുക?’ ഇങ്ങനെ ഊഴം കാത്ത് വരി ‘കിടക്കേണ്ടി’ വരുന്നവരില്‍ ഇന്നോളം ചിരിച്ച് നമ്മുടെ കൂടെയുള്ളവരുടെ മുഖമൊന്ന് ഓര്‍ത്ത് നോക്കൂ; കുറിപ്പുമായി ഗാനരചയിതാവ്
‘ഇനിയും എന്ത് കണ്ടാലാണ് നമ്മള് മാറുക?’ ഇങ്ങനെ ഊഴം കാത്ത് വരി ‘കിടക്കേണ്ടി’ വരുന്നവരില്‍ ഇന്നോളം ചിരിച്ച് നമ്മുടെ കൂടെയുള്ളവരുടെ മുഖമൊന്ന് ഓര്‍ത്ത് നോക്കൂ; കുറിപ്പുമായി ഗാനരചയിതാവ്
‘ഇനിയും എന്ത് കണ്ടാലാണ് നമ്മള് മാറുക?’ ഇങ്ങനെ ഊഴം കാത്ത് വരി ‘കിടക്കേണ്ടി’ വരുന്നവരില്‍ ഇന്നോളം ചിരിച്ച് നമ്മുടെ കൂടെയുള്ളവരുടെ മുഖമൊന്ന് ഓര്‍ത്ത് നോക്കൂ; കുറിപ്പുമായി ഗാനരചയിതാവ്
കോവിഡ് രണ്ടാം ഘട്ടം രാജ്യമൊട്ടാകെ വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ദിനംപ്രതി ആയിരങ്ങളാണ് മരിച്ചു വീഴുന്നത്. ഓക്സിജന്‍ കിട്ടാതെ മരിച്ചു വീഴുന്നതും നിസ്സഹായരായി പൊട്ടിക്കരയുന്ന ഉറ്റവരുടെയും ഉടയവരുടെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സരായ് കലേഖാന്‍ ശ്മശാനത്തിലെ ഊഴം കാത്ത് കിടക്കുന്ന പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഓരോരുത്തരെയും കണ്ണീരിലാഴ്ത്തിയിരുന്നു.
ഇപ്പോഴിതാ ഈ അവസ്ഥയെ കുറിച്ച് ഗാനരചയിതാവും ഹോമിയോപ്പതി ഡോക്ടറുമായ മനു മഞ്ജിത്ത് എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.
മരിച്ചു പോയിട്ടും കത്തിയെരിയാന്‍ ഇങ്ങനെ ഊഴം കാത്ത് വരി ‘കിടക്കേണ്ടി’ വരുന്നവരില്‍ ഇന്നോളം ചിരിച്ച് നമ്മുടെ കൂടെയുള്ളവരുടെ മുഖമൊന്ന് ഓര്‍ത്ത് നോക്കൂ.
മാസ്ക് ശരിയായി ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും മറ്റും ഇതാ ഇന്നും കേരളം പിഴയൊടുക്കിയത് 64 ലക്ഷം രൂപയ്ക്ക് മുകളിലാണ്.
ഇനിയും എന്ത് കണ്ടാലാണ് നമ്മള് മാറുക?” എന്നാണ് മനു മഞ്ജിത്ത് മൃതദേഹങ്ങളുടെ നീണ്ട നിരയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ചോദിക്കുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...