Malayalam
ഒളിവിന് അന്ത്യം! ത്രിമൂർത്തികൾ അഴിക്കുള്ളിലേക്ക്.. അലറിക്കരഞ്ഞ് ഭാഗ്യലക്ഷ്മിയും കൂട്ടരും
ഒളിവിന് അന്ത്യം! ത്രിമൂർത്തികൾ അഴിക്കുള്ളിലേക്ക്.. അലറിക്കരഞ്ഞ് ഭാഗ്യലക്ഷ്മിയും കൂട്ടരും
സ്ത്രീകൾക്കെതിരായ മോശം പരാമാർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും. വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
അറസ്റ്റ് തടയണമെന്ന ഹർജിയിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിജയ് പി. നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു. എന്നാൽ വിജയ് പി നായർ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി. നായരുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പൊലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹർജിയിൽ പറയുന്നു.
കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങൾക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹർജിയിൽ ആവശ്യപ്പെടുന്നത്. യൂട്യൂബറെ മുറിയിൽ കയറി കൈയേറ്റം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തൽക്കാലം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടർനടപടികളെന്ന നിലപാടിലാണ്.
വിജയ് പി. നായരുടെ ലാപ്ടോപ്പും മൊബൈൽഫോണും പൊലീസിലേൽപ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനിൽക്കില്ലെന്നാകും പ്രധാനമായും ഇവർ വാദിക്കുക. ചുമത്തിയ കുറ്റങ്ങൾ പരസ്പര വിരുദ്ധമാണെന്നും വാദിക്കും. അതേസമയം വീഡിയോ സഹിതം തെളിവുള്ളതിനാൽ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേൽപ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പൊലീസ് നിലപാട് കടുപ്പിക്കും.
കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിർണായകമാണ്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു. ജാമ്യ ഹര്‍ജിയെ എതിര്‍ക്കുന്ന ശക്തമായ റിപ്പോര്‍ട്ടാണ് തമ്പാനൂര്‍ പോലീസ് എടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ ജാമ്യം കിട്ടുക പ്രയാസമാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഒളിവിലുള്ള ഇവരെ ഉടന്‍ തന്നെ പൊക്കുന്നതാണ്. ജാമ്യം കിട്ടിയാല്‍ ഉടന്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്ന് ഇന്നത്തെ ദിനം സജീവമാക്കും. മാത്രമല്ല സര്‍ക്കാര്‍ പുതിയ നിയമ നിര്‍മ്മാണത്തിന് കടന്നത് തങ്ങളുടെ വിജയമായി ചിത്രീകരിക്കുകയും ചെയ്യും. ജാമ്യം കിട്ടിയില്ലെങ്കില്‍ രക്ത സാക്ഷികളായി ഇവര്‍ രംഗത്തു വരും. തങ്ങള്‍ ജയിലില്‍ പോയാലും പുതിയ നിയമം കൊണ്ടു വരാന്‍ കഴിഞ്ഞല്ലോ എന്നും വ്യാഖ്യാനിക്കും.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമം ശക്തിപ്പെടുത്താന്‍ നിയമഭേദഗതിക്ക് മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. സംസ്ഥാന പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് ഇറക്കും.
അതേസമയം ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് നല്കി. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയിലും നിലപാട് കടുപ്പിച്ച് തമ്പാനൂര്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഭാഗ്യലക്ഷ്മിയും കൂട്ടരും വിജയ് പി. നായര്‍ക്ക് നേരെ നടത്തിയത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് പ്രധാനമായും ഉന്നയിക്കുന്നത്
വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പോലീസിന്റെ വാദം. തമ്പാനൂര്‍ പോലീസിന്റെ ഈ കടുത്ത നിലപാടാണ് ഭാഗ്യ ലക്ഷ്മിയേയും കൂട്ടരേയും വെട്ടിലാക്കുന്നത്.
