തിയേറ്ററുകൾ തുറന്നതോടെ ജയസൂര്യയുടെ വെളളം റിലീസിന് ഒരുങ്ങുകയാണ്. സിനിമയില്‍ മുഴുക്കുടിയന്റെ കഥാപാത്രത്തെയാണ് നടന് ജയസൂര്യ അവതരിപ്പിക്കുന്നത്. കണ്ണൂരിലെ ‘വെള്ളം മുരളി’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഒരാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നതെന്നും എന്നാല്‍ സിനിമയില്‍ മദ്യപിക്കുന്ന ഒരു രംഗം പോലുമില്ലെന്നും മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ജയസൂര്യയുടെ വാക്കുകള്‍:
‘വെള്ളം മുരളി’ എന്ന കഥാപാത്രം ഇന്നും കണ്ണൂരില്‍ ജീവിച്ചിരിക്കുന്നുണ്ട്. അയാള്‍ മദ്യപാനത്തില്‍ നിന്നും ഇപ്പോള്‍ മോചിതനാണ്. ഈ സിനിമ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞുപോയി. സിനിമയിലെ കഥാപാത്രത്തിന്റെ അച്ഛന്റെയും അമ്മയുടെയും വേദന കണ്ടപ്പോഴാണ് അദ്ദേഹം കൂടുതല്‍ വിഷമിച്ചത്. ആ വേദന തന്നെയാണ് ഈ കഥാപത്രത്തിന്റെ വിജയവും എനിയ്ക്കു ലഭിച്ച അവാര്‍ഡും. സിനിമയിലെ ഒരു രംഗത്തിലെ എന്റെ പ്രകടനത്തില്‍ സംവിധായകന് കട്ട് പറയാത്തത് എന്റെ അഭിനയത്തിന്റെ മെച്ചം കൊണ്ടല്ല, എന്നില്‍ നിന്നും കൂടുതല്‍ എന്തെങ്കിലും കിട്ടുന്നതിന് വേണ്ടിയാണ്.
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകരെയാകെ വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...