Malayalam
14 മണിക്കൂര്‍ മേക്കപ്പ്… 7 മണിക്കൂര്‍ മേക്കപ്പ് റിമൂവൽ.. ദ്രാവാക രൂപത്തില്‍ ഉള്ള ആഹാരം .. കഥാപാത്രത്തിന് വേണ്ടി മുന്‍നിരയിലെ പല്ല് എടുത്തു; ‘ഐ’ ന് വേണ്ടി വിക്രം ചെയ്തത്
14 മണിക്കൂര്‍ മേക്കപ്പ്… 7 മണിക്കൂര്‍ മേക്കപ്പ് റിമൂവൽ.. ദ്രാവാക രൂപത്തില്‍ ഉള്ള ആഹാരം .. കഥാപാത്രത്തിന് വേണ്ടി മുന്‍നിരയിലെ പല്ല് എടുത്തു; ‘ഐ’ ന് വേണ്ടി വിക്രം ചെയ്തത്
വിക്രമിന്റെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായ ‘ഐ’ യില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു അദ്ദേഹം അവതരിച്ചത്. കൂനന്‍, ബോഡി ബില്‍ഡര്‍, മോഡല്‍, ബീസ്റ്റ് എന്നീ ഗെറ്റപ്പുകള്‍ക്ക് വേണ്ടി വിക്രം ചെയ്ത സഹനത്തെക്കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ലിങ്കേശന്‍ എഴുതിയ കുറിപ്പാണ് ചർച്ചയാകുന്നത്
കുറിപ്പ് വായിക്കാം:
ഒരു സിനിമയ്ക്ക് വേണ്ടി ഒരു നടന് എന്തൊക്കെ ചെയ്യാം എന്നതില്‍ ഒരു പരിമിതി ഉണ്ടായിരുന്നു. എന്നാല്‍ ചിയാന്‍ അതിനെയും മറികടന്നു കൊണ്ട് ഒരു നടന് ചെയ്യാവുന്നതിലും അധികം അത് ശാരീരികമായും മാനസികമായും അദ്ദേഹം ചെയ്തു എന്നതിനേക്കാള്‍ അനുഭവിച്ചു എന്ന് തന്നെ പറയാം, ഈ കഥ പറഞ്ഞു കൊടുക്കുന്ന ടൈംമില്‍ ശങ്കര്‍ പറഞ്ഞു, ഇതില്‍ 4 ടൈപ്പ് കഥാപാത്രങ്ങള്‍ ആണ് വരുന്നത്, ഒന്ന് കൂനന്‍, മറ്റൊന്ന് ബോഡി ബില്‍ഡര്‍, മോഡല്‍, ബീസ്റ്റ്, അപ്പോള്‍ തന്നെ ചിയാന്‍ ശങ്കറിനോട് പറഞ്ഞു ഞാന്‍ ഈ കഥാപാത്രങ്ങള്‍ക്ക് വേണ്ടി weight കുറയ്ക്കാം എന്ന്, കൂനന്‍ കഥാപാത്രത്തിന് വേണ്ടി തന്റെ നോര്‍മല്‍ വെയ്റ്റില്‍ നിന്നും 30Kg ക്ക് മേളില്‍ കുറച്ചു മോഡല്‍ റോളിന് വേണ്ടി 35Kg കൂട്ടി. ബോഡി ബില്‍ഡിര്‍ റോളിന് വേണ്ടി 55Kg യില്‍ നിന്നും 75KG ആക്കി ബീസ്റ്റ് കഥാപാത്രത്തിനു വേണ്ടി 110Kg, അതെല്ലാം പോട്ടെ കൂനന്‍ മേക്കപ്പ് Procedure ന് വേണ്ടി 14 മണിക്കൂര്‍ അത് റിമൂവ് ചെയ്യാന്‍ വേണ്ടി 7 മണിക്കൂര്‍, ആ സമയത്ത് സുരേഷ് ഗോപി ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട് ക്ലൈമാക്സിലെ എന്റെ ലുക്കിന് വേണ്ടിട്ട് 7 മണിക്കൂര്‍ മേക്കപ്പ് വേണ്ടി വന്നു. ആ 7 മിനിറ്റ് മാത്രം ഉള്ള ആ സീനിന് വേണ്ടിട്ട് കഷ്ടപ്പെട്ട അത്രയും ഞാന്‍ വേറെ ഒരു മൂവിക്ക് വേണ്ടിട്ടും കഷ്ടപ്പെട്ടിട്ടില്ല എന്ന്. അപ്പോള്‍ ചിയാന്‍ എന്ന വ്യക്തിയുടെ അവസ്ഥ ചിന്തിച്ചു നോക്ക്!
14 മണിക്കൂര്‍ മേക്കപ്പ് 7 മണിക്കൂര്‍ മേക്കപ്പ് റിമൂവലിന് വേണ്ടിട്ട്, ഷൂട്ട് കഴിഞ്ഞ ഉടന്‍ ഫ്രീസ്ഡ് ക്യാന്‍ബിനില്‍ ഇരിക്കും ഒന്ന് കിടക്കാന്‍ പോലും പറ്റാതെ, കാരണം മേക്കപ്പ് ശരീരം മുഴുവന്‍ ആയിട്ട് ഇട്ടിട്ടുണ്ട്, കൂടാതെ ഡയറ്റ് ദ്രാവാക രൂപത്തില്‍ ഉള്ള ആഹാരം മാത്രം, ഇത്രത്തോളം ഒന്നും ഒരു ഇന്ത്യന്‍ നടനും കഥാപാത്രത്തിനു വേണ്ടിട്ട് കഷ്ടപ്പെട്ടിട്ടുണ്ടാവില്ല, അതുപോലെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിട്ട് മുന്‍നിരയിലെ പല്ല് എടുത്തു, ഒരു പൊതുവേദിയില്‍ വച്ചു ശങ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട് ശൈലജ മാമിനെ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് കാരണം പുള്ളിക്കാരി ചിയാന്റെ അവസ്ഥ കണ്ട് വല്ലതും പറഞ്ഞാലോ എന്ന് കരുതി.
അതുപോലെ ശങ്കറിന്റെ എല്ലാം മൂവീസ്ന്റെ ഓഡിയോ ലോഞ്ച് എടുത്ത് നോക്കിയാലും കൂടുതല്‍ അദ്ദേഹം ആ മൂവിയെ പറ്റി ആകും സംസാരിക്കുക എന്നാല്‍ “ഐ” മൂവി ഓഡിയോ ലോഞ്ചില്‍ ഏറ്റവും കൂടുതല്‍ ശങ്കര്‍ പറഞ്ഞ വാക്ക് ‘വിക്രം’ എന്നാകും കാരണം ആ മൂവിക്ക് വേണ്ടി ചിയാന്‍ വിക്രം എന്ന മനുഷ്യന്‍ എടുത്ത കഷ്ടപ്പാട് വളരെ വലുതാണ്, അന്ന് ഓഡിയോ ലോഞ്ചില്‍ ശങ്കര്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു എല്ലാരും ഉയിര കൊടുത്ത് നടിച്ചിരുക്കാങ്ക ഉയിര കൊടുത്ത് നടിച്ചിരിക്കാ ന്നു സൊല്ലുവാ ആനാല്‍ വിക്രം ഉടലയും കൊടുത്ത് നടിച്ചിരുക്കാങ്ക, രജനി പറഞ്ഞ വാക്ക് ഡിഫെനെറ്റാ ഹോളിവുഡിലെ കൂടെ ഇന്തമാതിരി sacrifice പണ്ണ്‍ട്ര ആക്ടര്‍ കിടായത്, ഐ മൂവിയെ പറ്റി ആണെങ്കിലും അതിലെ ചിയാന്റെ ഡെഡിക്കേഷനെ കുറിച്ച് പറയാന്‍ ആണെങ്കിലും ഒരുപാട് ഉണ്ട്’