Connect with us

ഓര്‍മ വരുന്ന സമയത്തു നേരെ ഫോണെടുത്തിട്ട് ചേച്ചി എന്നെ വിളിക്കും ഷൂട്ടിനായി വരികയാണെന്ന് പറയും; അങ്ങനെയിരിക്കെ ഒരിക്കല്‍ സിദ്ധാര്‍ത്ഥാണ് വിളിച്ച് കാര്യം പറഞ്ഞത്!; ചേച്ചിയ്ക്ക് വരാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ ലളിത ചേച്ചിയ്ക്ക് ചെയ്യാന്‍ പറ്റുമെന്ന് കരുതി ഉണ്ടാക്കിയ രംഗങ്ങള്‍ മാറ്റി; കെപിഎസി ലളിതയെ കുറിച്ച് സത്യന്‍ അന്തിക്കാട്

Malayalam

ഓര്‍മ വരുന്ന സമയത്തു നേരെ ഫോണെടുത്തിട്ട് ചേച്ചി എന്നെ വിളിക്കും ഷൂട്ടിനായി വരികയാണെന്ന് പറയും; അങ്ങനെയിരിക്കെ ഒരിക്കല്‍ സിദ്ധാര്‍ത്ഥാണ് വിളിച്ച് കാര്യം പറഞ്ഞത്!; ചേച്ചിയ്ക്ക് വരാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ ലളിത ചേച്ചിയ്ക്ക് ചെയ്യാന്‍ പറ്റുമെന്ന് കരുതി ഉണ്ടാക്കിയ രംഗങ്ങള്‍ മാറ്റി; കെപിഎസി ലളിതയെ കുറിച്ച് സത്യന്‍ അന്തിക്കാട്

ഓര്‍മ വരുന്ന സമയത്തു നേരെ ഫോണെടുത്തിട്ട് ചേച്ചി എന്നെ വിളിക്കും ഷൂട്ടിനായി വരികയാണെന്ന് പറയും; അങ്ങനെയിരിക്കെ ഒരിക്കല്‍ സിദ്ധാര്‍ത്ഥാണ് വിളിച്ച് കാര്യം പറഞ്ഞത്!; ചേച്ചിയ്ക്ക് വരാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ ലളിത ചേച്ചിയ്ക്ക് ചെയ്യാന്‍ പറ്റുമെന്ന് കരുതി ഉണ്ടാക്കിയ രംഗങ്ങള്‍ മാറ്റി; കെപിഎസി ലളിതയെ കുറിച്ച് സത്യന്‍ അന്തിക്കാട്

മലയാളികളെ ഏറെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇപ്പോഴിതാ കെപിഎസി ലളിതയെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മകള്‍ സിനിമയില്‍ കെ.പി.എ.സി ലളിതക്ക് ഒരു റോളുണ്ടായിരുന്നുവെന്നും എന്നാല്‍ അസുഖം മൂലം അത് ചെയ്യാന്‍ സാധിച്ചില്ലെന്നുമാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

‘ഞാന്‍ ഈ സിനിമ പ്ലാന്‍ ചെയ്തപ്പോള്‍ ജയറാമിനും മീരാ ജാസ്മിനും ശേഷം ആദ്യമേ വിളിച്ചു ബുക്ക് ചെയ്തത് ലളിത ചേച്ചിയെ ആയിരുന്നു. എന്റെ സിനിമ തുടങ്ങുമ്‌ബോള്‍ തന്നെ ചേച്ചി വിചാരിക്കും ചേച്ചി ആ സിനിമയിലുണ്ടെന്ന്. ചേച്ചി മാത്രമല്ല ഇന്നസെന്റ്, നെടുമുടി, ഒടുവില്‍ തുടങ്ങി അന്നുണ്ടായവര്‍ക്കൊക്കെ സത്യന്റെ സിനിമ തുടങ്ങുകയാണ് അതില്‍ നമ്മള്‍ ഒക്കെ എന്തായാലും ഉണ്ടാകുമെന്ന കാര്യം അറിയാം. അതുകൊണ്ട് ചേച്ചി അതിനു തയ്യാറായി ഇരിക്കുകയായിരുന്നു. ഞാന്‍ കാരക്ടര്‍ ഒക്കെ പറഞ്ഞുകൊടുത്തു.

ചേച്ചി ആ കാരക്ടറിന് വെക്കേണ്ട വിഗ് ഒക്കെ മേക്കപ്പ് മാനോട് പറഞ്ഞു സെറ്റ് ചെയ്തു. അങ്ങനെ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് എന്നോട് സേതു മണ്ണാര്‍ക്കാട് പറയുന്നത് ചേച്ചി സുഖമില്ലാതെ ദയ ഹോസ്പിറ്റലില്‍ ആണെന്ന്. അന്നേരം ഞാന്‍ ചേച്ചിയെ വിളിച്ചപ്പോള്‍ പറഞ്ഞു എനിക്ക് ഒരു കുഴപ്പവുമില്ല ഞാന്‍ ബി പി ചെക്ക് ചെയ്യാന്‍ വന്നതാണ്, എന്ന ഡേറ്റ് എപ്പോഴാണ് വേണ്ടതെന്ന് പറഞ്ഞാല്‍ മതി ഞാന്‍ വരുമെന്ന്.

ചേച്ചി ഉണ്ടെന്ന് വിചാരിച്ചിട്ടാണ് ഞാന്‍ സിനിമയുടെ ഷൂട്ടിങ് തുടര്‍ന്നത്. ഷൂട്ടിങ് ഒരു പകുതിയൊക്കെ ആയപ്പോള്‍, ഞാന്‍ എന്നാണ് വരേണ്ടതെന്നു ചോദിച്ചു ചേച്ചി വിളിക്കും. ഞാന്‍ പറയും ചേച്ചി റെഡി ആണെങ്കില്‍ ഞാന്‍ ഇപ്പോള്‍ വിളിക്കാം, ഞാന്‍ സേതുവിനോട് പറയാമെന്ന്. ഞാന്‍ റെഡിയാണ്, എനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നു ചേച്ചി പറയും.

അങ്ങനെയിരിക്കെ ഒരിക്കല്‍ ചേച്ചിയുടെ മകന്‍ സിദ്ധാര്‍ഥ് പറഞ്ഞു അമ്മക്ക് അഭിനയിക്കാന്‍ വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന്. കാരണം അമ്മക്ക് ഓര്‍മ വന്നും പോയും കൊണ്ടിരിക്കുകയാണെന്ന്. ഓര്‍മ വരുന്ന സമയത്തു നേരെ ഫോണെടുത്തിട്ട് ചേച്ചി എന്നെ വിളിക്കുകയായിരുന്നു വരുന്നുണ്ടെന്ന് പറയാന്‍.

ഇതില്‍ അഭിനയിക്കണമെന്ന ആഗ്രഹം ചേച്ചിക്ക് ഉണ്ടായിരുന്നു. പക്ഷെ പിന്നെ എനിക്ക് മനസ്സിലായി ചേച്ചിക്ക് വരാന്‍ സാധിക്കില്ലെന്ന്. അതുകൊണ്ട് കെ.പി.എ.സി ലളിതയ്ക്ക് ചെയ്യാന്‍ പറ്റുമെന്ന് കരുതി ഉണ്ടാക്കിയ രംഗങ്ങള്‍ മാറ്റി. മകളിലേക്ക് ചേച്ചിയെ കൊണ്ടുവരാന്‍ പറ്റാത്തതിന്റെ സങ്കടമുണ്ട്. ചേച്ചി മാത്രമല്ല ശങ്കരാടി, ഒടുവില്‍, ഫിലോമിന, കുതിര വട്ടം പപ്പു, ഇവരെയൊക്കെ നമുക്ക് ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട് ‘ എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

More in Malayalam

Trending

Recent

To Top