Malayalam
ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ്
ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ്
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള തിരക്കിലാണ് അദ്ദേഹത്തിന്റെ മക്കളായ ഗോകുലും മാധവും. മാധവ് സിനിമയിലേക്ക് കാലെടുത്ത് വെച്ചിട്ടേയുള്ളു. സുരേഷ് ഗോപിയുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനാണ് മാധവ് സുരേഷ്. സുരേഷ് ഗോപിയെന്ന താരത്തിന്റെ മകനായതിന്റെ പ്രിവിലേജ് മാധവിനുണ്ടെന്ന് അഭിപ്രായങ്ങൾ വരാറുണ്ട്.
ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് മാധവ് സുരേഷ്. താൻ സ്വന്തം നിലയിൽ വളർന്ന് വരാനാഗ്രഹിക്കുന്ന ആളാണെന്നും സാമ്പത്തികമായി അച്ഛന്റെ പണത്തെ ആശ്രയിക്കാനുദ്ദേശിക്കില്ലെന്നും മാധവ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാധവ്. ഈയടുത്ത് ഞാനൊരു വണ്ടി എടുത്തിരുന്നു. അച്ഛനാണോ മോനാണോ എടുത്തത്, സ്വന്തം കാശിനായാൽ കൊള്ളാമായിരുന്നു എന്നാണ് അന്ന് വന്ന കമന്റ്. ഇപ്പോഴേ ക്ലാരിഫിക്കേഷൻ തരാം. ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്.
ഞാൻ പണിയെടുത്ത് അടയ്ക്കണം. അച്ഛനുണ്ടാക്കി വെച്ചിട്ടുണ്ടല്ലോ, അത് കൊണ്ട് നിനക്ക് പണിയെടുക്കണ്ടല്ലോ എന്ന് പറയുന്നവർക്കുള്ള മറുപടിയുണ്ടെന്ന് മാധവ് സുരേഷ് പറയുന്നു. എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്. അല്ലെങ്കിൽ എന്റെ പെങ്ങൾമാരുടെ കല്യാണം നടത്തനാണ്. അത് അവർ സെക്യൂർ ചെയ്ത് വെച്ചിട്ടുണ്ട്. സാമ്പത്തികമായി ഞാൻ പരാജയപ്പെട്ടാൽ എനിക്കൊരു സഹായമായി അത് കാണും. അത് എല്ലാവർക്കുമുള്ള പ്രിവിലേജല്ലെന്ന് മനസിലാക്കുന്നു.
പക്ഷെ അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല. ഞാൻ എന്നെ ബിൽഡ് ചെയ്യണമെന്നും മാധവ് സുരേഷ് വ്യക്തമാക്കി. തനിക്ക് വരുന്ന ഹേറ്റ് കമന്റുകളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും മാധവ് സുരേഷ് സംസാരിക്കുന്നുണ്ട്. ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ മാധവ് താൻ സ്വന്തം ജീവിതത്തിലേക്കാണ് ശ്രദ്ധ നൽകുന്നതെന്നും വ്യക്തമാക്കി. തനിക്ക് വരുന്ന ഹേറ്റിന്റെ പ്രധാന കാരണം അച്ഛൻ ബിജെപി മന്ത്രിയായതാണെന്നും മാധവ് സുരേഷ് പറയുന്നു. അത് പലർക്കും ഈ നാട്ടിൽ സഹിക്കുന്നില്ലെന്നും താരപുത്രൻ തുറന്നടിച്ചു.
മാത്രമല്ല, പൃഥ്വരാജിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും തനിക്ക് വരുന്ന വിമർശനങ്ങളെക്കുറിച്ചും മാധവ് സംസാരിച്ചിരുന്നു. ആക്ടേർസ് അവർക്ക് വേണ്ടി നിലനിൽക്കേണ്ടതിന്റെ ഉദാഹരണമാണ് രാജുവേട്ടൻ. സെൽഫ് റെസ്പെക്ട് ക്ലിയർ ആണ്. വിമർശനവും വൾഗാരിറ്റിയുമുണ്ട്. എനിക്ക് വളർച്ചയുണ്ടാകാനുള്ള വിമർശനമാണെങ്കിൽ സന്തോഷമേയുള്ളൂ. അച്ഛന്റെ രാഷ്ട്രീയം വെച്ച് തന്നെ വിമർശിക്കുന്നത് ശരിയല്ലെന്നും മാധവ് സുരേഷ് പറഞ്ഞു.
ഒരു കാര്യം പറയുമ്പോൾ സെൻസ് വേണം. വഴക്കിടുന്നത് ഇഷ്ടമല്ല. എങ്കിലും പരിധി വിടുമ്പോൾ കമന്റുകൾക്ക് മറുപടി നൽകാറുണ്ടെന്നും മാധവ് സുരേഷ് വ്യക്തമാക്കി. ട്രോളുകൾ ആസ്വദിക്കാറുണ്ട്. വൾഗറാകരുതെന്നേയുള്ളൂ. ഒരാളെ അവഹേളിക്കരുത്. ട്രോളുണ്ടാക്കുന്നവർ ജീവിതം കൊണ്ട് ചെയ്യുന്നത് തന്നെ ഈ ട്രോളുണ്ടാക്കലാണ്. ട്രോൾ ചെയ്യപ്പെടുന്നവർ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നുണ്ടെന്നും മാധവ് സുരേഷ് പറഞ്ഞു. കരിയറിൽ ഇതുവരെ വലിയ ഹിറ്റ് മാധവിനില്ല. പുതിയ സിനിമ ജെഎസ്കെയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ട്.
ജെഎസ്കെ ആണ് മാധവ് സുരേഷിന്റെ പുതിയ സിനിമ സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. സെൻസർ ബോർഡുമായുള്ള പ്രശ്നം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജാനകി എന്ന പേര് മാറ്റണമെന്നാണ് സെൻസർ ബോർഡിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം സിനിമയുടെ അണിയറ പ്രവർത്തകർ അംഗീകരിക്കുന്നില്ല. സുരേഷ് ഗോപി വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
പലപ്പോഴും കിട്ടുന്ന കമന്റുകൾ സഹിക്കാവുന്നതിനും അപ്പുറത്താണെന്ന് മാധവ് സുരേഷ് തുറന്നു സമ്മതിച്ചു. അതിൽ ചിലതൊക്കെ ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്നും, ചില കമെന്റുകൾ താൻ ഓരോ ദിവസവും ഓർത്തു രോഷം കൊള്ളാറുണ്ടെന്നും മാധവ് അടുത്തിടെ പറഞ്ഞിരുന്നു. ചില കമന്റുകൾ കണ്ടാൽ ശെരിക്കും പറഞ്ഞാൽ വീട്ടിൽ കേറി തല്ലേണ്ടത് ഇവനെയൊക്കെയാണ്. ബട്ട്, നമ്മുക്ക് അത് ചെയ്യാൻ പറ്റുമോ? ഇല്ല. കാരണം നമ്മൾ കുറ്റക്കാരാവും.
ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല,” വേദനയോടെ താര പുത്രൻ പറഞ്ഞു. അടുത്തിടെയായി ഒരുപാട് വിഷയങ്ങളിൽ സോഷ്യൽ മീഡിയ ട്രോളുകൾ നേരിടേണ്ടി വന്നെങ്കിലും, ഈ കാര്യത്തിൽ മാധവ് സുരേഷിന് സപ്പോർട്ട് ആണ് ഭൂരിപക്ഷം സോഷ്യൽ മീഡിയ പ്രേക്ഷകരും. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്തതിന്റെ പ്രശ്നമാണ് ഇതെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെ, ജാനകി v/s സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്ന ചിത്രത്തിന്റെ ട്രൈലെർ ലോഞ്ചിലെ പെരുമാറ്റത്തിന് സോഷ്യൽ മീഡിയയിൽ കനത്ത ട്രോളുകൾ നേരിട്ടിരുന്നു മാധവ് സുരേഷ്. സുരേഷ് ഗോപിക്ക് പിറകിൽ ഇരുന്നിരുന്ന യുവ നടൻ, ട്രൈലെർ പ്രദർശനം തുടങ്ങിയതോടെ മുന്നോട്ട് വന്ന് തന്റെ അച്ഛന്റെ കാൽ ചുവട്ടിൽ ഇരിക്കുകയായിരുന്നു. മാധവ് സുരേഷ് കാണിക്കുന്നത് അമിത വിനയം ആണെന്നും, ക്യാമറകൾ കാണുമ്പോൾ മാത്രമാണ് ഈ പ്രകടനം എന്നും കാണിച്ച്, സോഷ്യൽ മീഡിയ പ്രേക്ഷകർ താര പുത്രനെ ട്രോളുകൾ കൊണ്ട് മൂടി. ഒപ്പം തന്നെ, പൃഥ്വിരാജ് സുകുമാരനെ അനുകരിക്കുന്ന തരത്തിലുള്ള സംസാരവും, ശരീര ഭാഷയും, ഇൻസ്റ്റാഗ്രാം യൂസർ നെയിമും പോലും മാധവിന് വിനയായി തീർന്നിരുന്നു.
അതേസമയം, അടുത്തിടെ നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. വളരെ ആലോചിച്ചാണ് സിനിമയിലേക്ക് വരാമെന്ന തീരുമാനത്തിൽ എത്തിയതെന്നാണ് മാധവ് പറയുന്നത്. എന്റെ വീട്ടിലേക്ക് എത്തിയ അന്നം സിനിമയിലൂടെ വന്നതാണ്. ഞാൻ ജനിച്ചപ്പോൾ മുതൽ കഴിച്ച് വളർന്നതെല്ലാം സിനിമയിലൂടെ വന്ന പൈസയാണ്. അങ്ങനെയുള്ളതുകൊണ്ട് അഭിനയമെന്ന പ്രൊഫഷനോട് തനിക്കെന്നും റെസ്പെക്ടുണ്ടാകുമെന്നും മാധവ് പറഞ്ഞു. സിനിമ എനിക്ക് ഒരിക്കലും ഒരു ആഗ്രഹവും സ്വപ്നവും അല്ലായിരുന്നു. 19ാം വയസ് തൊട്ട് എനിക്ക് സിനിമ അവസരങ്ങൾ വന്നിരുന്നു.
22 ആയപ്പോൾ ആണ് ഞാൻ ജെഎസ്കെ എന്ന എന്റെ ആദ്യ ചിത്രം ചെയ്തത്. ഒരുപരിധിയിൽ കൂടുതൽ നമ്മളെ തേടി എന്തെങ്കിലും അവസരങ്ങൾ വന്നാൽ അതിനെ റിജക്ട് ചെയ്താൽ പിന്നെ അങ്ങനെയൊരു അവസരം പിന്നെ ഉണ്ടാകില്ല. സ്വന്തം അച്ഛൻ പേരെടുത്ത ഒരു മേഖലയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചാൽ ഏത് മക്കൾക്കും അഭിമാനം തോന്നുന്ന നിമിഷമാണ് എന്നും താരം പറഞ്ഞിരുന്നു.
തന്റെ പ്രണയത്തെ കുറിച്ചും മാധവ് പറഞ്ഞിരുന്നു. എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ട്. എന്റെ മാതാപിതാക്കൾക്ക് റിലേഷൻഷിപ്പിനെ കുറിച്ച് അവരുടേതായ കാഴ്ചപ്പാട് ഉണ്ട്. വിവാഹത്തെ കുറിച്ച് കാഴ്ചപ്പാടുണ്ട്. പക്ഷെ അവരുടെ കാഴ്ചപ്പാടുകൾ നമ്മുക്ക് മേൽ അടിച്ചേൽപ്പിക്കാറില്ല. എന്ന് വെച്ച് ഞങ്ങളെ തുറന്നുവിട്ടിരിക്കുകയല്ല. അവർക്ക് ഞങ്ങളുടെ കുറിച്ച് പ്രതീക്ഷകളൊക്കെ ഉണ്ട്. ഞങ്ങൾ മനുഷ്യരാണെന്നും സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാണെന്നും അവർ അറിയാം.
ഇതുവരെ അങ്ങനെ ഞങ്ങൾക്ക് മേൽ നിയന്ത്രണമൊന്നും വെച്ചിട്ടില്ല. ഉപദേശം തരും. പൊട്ടത്തരം കാണിക്കരുതെന്ന് പറയുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഒരു ശരാശരി ഇന്ത്യൻ ഫാമിലിയിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം എനിക്കും സഹോദരങ്ങൾക്കും കിട്ടിയിട്ടുണ്ട്. ഭാഗിയുടെ വിവാഹം ഞങ്ങളുടെ വീട്ടിലെ ആദ്യ വിവാഹമായിരുന്നു. ഒരു മിക്സഡ് ഫീലിങ്ങായിരുന്നു ആ സമയത്ത്. ശ്രേയസിനെ 9 വർഷമായി അറിയാം. നമ്മുടെ കൂടെയുള്ള ഒരാളായി തന്നെയാണ് തോന്നിയത്.
വീട്ടിൽ ഏറ്റവും കൂടുതൽ സ്പോയിൽ ആയിട്ടുള്ളയാൾ ഭാവ്നിയാണ്. അതിന് ശേഷം ഞാനും. ഒരു മൂന്നാല് വർഷം മുൻപ് വളരെ അധികം സംസാരിച്ചിരുന്നൊരാളാണ് ഞാൻ. എന്നാൽ ഇപ്പോൾ വേണ്ട കാര്യം മാത്രം പറയും. ആളുകൾക്ക് മനസിലാകുന്നുണ്ടെങ്കിൽ അത് മതിയല്ലോ. അച്ഛന്റേയും അമ്മയേയും റിലേഷൻഷിപ്പ് എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. അച്ഛൻ കൊണ്ടുവരും അമ്മ അത് നിലനിർത്തും എന്നും മാധവ് പറഞ്ഞു.
സിനിമ എനിക്ക് ഒരിക്കലും ഒരു ആഗ്രഹവും സ്വപ്നവും അല്ലായിരുന്നുവെന്നുമാണ് മാധവ് നേരത്തെ പറഞ്ഞിരുന്നത്. 19ാം വയസ് തൊട്ട് എനിക്ക് സിനിമ അവസരങ്ങൾ വന്നിരുന്നു. 22 ആയപ്പോൾ ആണ് ഞാൻ ജെഎസ്കെ എന്ന എന്റെ ആദ്യ ചിത്രം ചെയ്തത്. ഒരുപരിധിയിൽ കൂടുതൽ നമ്മളെ തേടി എന്തെങ്കിലും അവസരങ്ങൾ വന്നാൽ അതിനെ റിജക്ട് ചെയ്താൽ പിന്നെ അങ്ങനെയൊരു അവസരം പിന്നെ ഉണ്ടാകില്ല. സ്വന്തം അച്ഛൻ പേരെടുത്ത ഒരു മേഖലയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചാൽ ഏത് മക്കൾക്കും അഭിമാനം തോന്നുന്ന നിമിഷമാണ്.
റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ചുള്ള ചോദ്യത്തിനും മാധവ് മറുപടി പറഞ്ഞിരുന്നു. എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ട്. എന്റെ മാതാപിതാക്കൾക്ക് റിലേഷൻഷിപ്പിനെ കുറിച്ച് അവരുടേതായ കാഴ്ചപ്പാട് ഉണ്ട്. വിവാഹത്തെ കുറിച്ച് കാഴ്ചപ്പാടുണ്ട്. പക്ഷെ അവരുടെ കാഴ്ചപ്പാടുകൾ നമ്മുക്ക് മേൽ അടിച്ചേൽപ്പിക്കാറില്ല. എന്ന് വെച്ച് ഞങ്ങളെ തുറന്നുവിട്ടിരിക്കുകയല്ല. അവർക്ക് ഞങ്ങളുടെ കുറിച്ച് പ്രതീക്ഷകളൊക്കെ ഉണ്ട്. ഞങ്ങൾ മനുഷ്യരാണെന്നും സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാണെന്നും അവർ അറിയാം. ഇതുവരെ അങ്ങനെ ഞങ്ങൾക്ക് മേൽ നിയന്ത്രണമൊന്നും വെച്ചിട്ടില്ല. ഉപദേശം തരും. പൊട്ടത്തരം കാണിക്കരുതെന്ന് പറയുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഒരു ശരാശരി ഇന്ത്യൻ ഫാമിലിയിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം എനിക്കും സഹോദരങ്ങൾക്കും കിട്ടിയിട്ടുണ്ട്.
ഭാഗിയുടെ വിവാഹം ഞങ്ങളുടെ വീട്ടിലെ ആദ്യ വിവാഹമായിരുന്നു. ഒരു മിക്സഡ് ഫീലിങ്ങായിരുന്നു ആ സമയത്ത്. ശ്രേയസിനെ 9 വർഷമായി അറിയാം. നമ്മുടെ കൂടെയുള്ള ഒരാളായി തന്നെയാണ് തോന്നിയത്. വീട്ടിൽ ഏറ്റവും കൂടുതൽ സ്പോയിൽ ആയിട്ടുള്ളയാൾ ഭാവ്നിയാണ്. അതിന് ശേഷം ഞാനും. ഒരു മൂന്നാല് വർഷം മുൻപ് വളരെ അധികം സംസാരിച്ചിരുന്നൊരാളാണ് ഞാൻ. എന്നാൽ ഇപ്പോൾ വേണ്ട കാര്യം മാത്രം പറയും. ആളുകൾക്ക് മനസിലാകുന്നുണ്ടെങ്കിൽ അത് മതിയല്ലോ.
അച്ഛന്റേയും അമ്മയേയും റിലേഷൻഷിപ്പ് എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. അച്ഛൻ കൊണ്ടുവരും അമ്മ അത് നിലനിർത്തും. അവർ തമ്മിലുള്ള റിലേഷൻഷിപ്പ് ഡയനാമിക്ക് അങ്ങനെയാണ്. ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത് എന്റെ അമ്മയുടെ കൂടെയാണ്. എവിടെ എന്ത് പറയണം എന്നത് അമ്മയിൽ നിന്ന് പഠിച്ചതാണെന്നും മാധവ് സുരേഷ് പറഞ്ഞിരുന്നു.
