Social Media
മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ്
മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ്
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ് സിദ്ദിഖുമായി ചേർന്ന് സംവിധാനം ചെയ്‌ത സിനിമകൾ എല്ലാം തന്നെ വമ്പൻ ഹിറ്റുകൾ ആയ ശേഷം അഭിനയത്തിലേക്കും സ്വതന്ത്ര സംവിധാനത്തിലേക്കും ഒക്കെ അദ്ദേഹം കടന്നിരുന്നു. ഇൻ ഗോസ്‌റ്റ് ഹൗസ് ഇൻ പോലെയുള്ള ഹിറ്റ് ചിത്രങ്ങളും അദ്ദേഹം ഒരുക്കി.
അടുത്തിടെ അദ്ദേഹത്തിന്റെ ക്രൈം ഫൈൽ എന്ന വെബ് സീരീസിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ ലാൽ, ജഗതി ശ്രീകുമാറിനെ കുറിച്ച് ലാൽ പറഞ്ഞ വാക്കുകൾ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. അഭിനയിക്കുന്നതിന് ഇടയിൽ സ്ക്രിപ്റ്റിൽ ഇല്ലാത്ത കാര്യങ്ങൾ പെട്ടെന്ന് ചെയ്യുമ്പോൾ സഹതാരങ്ങൾക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അതൊരിക്കലും ഒരാളുടെ കഴിവായി കാണാൻ കഴിയില്ലെന്നുമായിരുന്നു ലാലിന്റെ വാക്കുകൾ. ഇത് വലിയ രീതിയിലാണ് വിവാദത്തിന് കാരണമാവുമായായിരുന്നു.
അമ്പിളിച്ചേട്ടനെപറ്റി പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും, ചില ചലനങ്ങൾ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാൽ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകിൽ അതു പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്നു പറയണം അല്ലെങ്കിൽ നന്നായിരുന്നു, അതുകൊണ്ട് ഓക്കെ എന്നു പറയണം.
അതല്ലെങ്കിൽ അതു വേണ്ട എന്നു പറഞ്ഞ് മാറ്റണം. അതല്ലാതെ അതൊരു കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. അത് ഏത് വലിയ നടനാണെങ്കിലും. അത് ആ സീനിനെ ബാധിക്കുമോ എന്നുള്ളതിനേക്കാൾ ഉപരിയായി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. നമ്മൾ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോയിരിക്കുന്നത്.
ഇയാൾ പറഞ്ഞു നിർത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്ക് ബന്ധപ്പെട്ടായിരിക്കും ചിലപ്പോൾ ഞാൻ ഡയലോഗ് പറയേണ്ടത്. ആ കണക്ഷൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ നമുക്കത് പറയാൻ ബുദ്ധിമുട്ടാകും. ചിലപ്പോൾ നമ്മൾ പറഞ്ഞു ഒപ്പിക്കുമായിരിക്കും. പക്ഷേ അത് നമ്മുടെ പറഞ്ഞൊപ്പിക്കലാകും. അപ്പോൾ ദുർബലം ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും. ഇവിടെ ഒരാൾ അതിനൊപ്പം പരാജയപ്പെടും. അതുകൊണ്ട് അതൊട്ടും ശരിയായിട്ടുള്ള കാര്യമല്ല. ഈ സ്വന്തമായി അല്ലെങ്കിൽ സ്പൊണ്ടേനിയസ് ആയി ഇടുക എന്നു പറയുന്നത് ഒട്ടും നല്ല ലക്ഷണമല്ല എന്നുമാണ് ലാൽ പറഞ്ഞത്.
ലാലിന്റെ പ്രതികരണത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. പിന്നാലെ സംവിധായകൻ ശാന്തിവിള ദിനേശും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. തന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലാലുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ശാന്തിവിള ദിനേശ്. ഈ വിവാദത്തിന് ശേഷം അദ്ദേഹം തന്നെ നേരിട്ട് വിളിച്ചുവെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
ലാലേട്ടൻ എന്നെ വിളിച്ചിരുന്നു, എനിക്ക് ശത്രുക്കളില്ല, ഞാൻ ആരേയും ശത്രുവായി കാണുന്നുമില്ല. താനുമായും ശത്രുത ഇല്ല. ദിലീപുമായും എനിക്ക് ഇപ്പോഴും നല്ല ബന്ധമുണ്ട്, ഞങ്ങൾ ഇപ്പോഴും പരസ്പരം ആവശ്യം വരുമ്പോൾ വിളിക്കാറുണ്ട്, സാമ്പത്തിക ആവശ്യം വരുമ്പോൾ അങ്ങോട്ട് വാങ്ങാറും കൊടുക്കാറുമുണ്ട്. അത് ദിനേശെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം എന്ന് പറഞ്ഞു. കുറേ നേരം സംസാരിച്ചു. ഞാൻ പറയുന്നത് ദിനേശ് റെക്കോഡ് ചെയ്യാമോയെന്ന് ചോദിച്ചു, വള്ളി പുള്ളി മാറിയാൽ തന്നെ അർത്ഥം മാറിപ്പോകുമെന്ന് പറഞ്ഞു. ഞാൻ ഇല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.
ലോകസിനിമയിൽ ഏറ്റവും നല്ല 25 താരങ്ങളെ എടുത്താൽ അതിലൊരാൾ അമ്പിളി ചേട്ടനാണ്. ഇന്ത്യൻ സിനിമയിലെ 10 പേരെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അതിലൊന്ന് ജഗതിയായിരിക്കും, മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്. ഇതിനപ്പുറം ജഗതി ചേട്ടനെ അദ്ദേഹം കാണുന്നത് എങ്ങനെയാണെന്നതിന് എന്തിനാണ് കൂടുതൽ ഉദാഹരണം വേണ്ടത്.
അടുത്തിടെ ഒരു നടന്‌റെ യുട്യൂബ് ചാനൽ അഭിമുഖം കാണാൻ ഇടയായി. അതിൽ അയാൾ പറയുകയാണ് ഒരു സീൻ എടുക്കുമ്പോൾ റിഹേഴ്സലിൽ കാണിക്കാത്ത ഒരു നമ്പർ ഇടണമെന്ന്. ആ ടേക്ക് ഒകെ ആയില്ലെങ്കിൽ മറ്റൊരു ടേക്ക് എടുക്കുമ്പോൾ ഇടരുത്, വേറൊരു അവസരത്തിൽ ഇടണമെന്ന്. അപ്പോൾ കൂടെയുള്ളവർ പതറും, ഇങ്ങനെ ജഗതി ശ്രീകുമാർ പഠിപ്പിച്ച് കൊടുത്തുവെന്നാണ് പറയുന്നത്.
അമ്പിളി ചേട്ടൻ അങ്ങനെയൊരിക്കലും പറയില്ല ദിനേശേ. ഇങ്ങനെ റിഹ്ഴേസലിൽ ഇല്ലാത്ത കാര്യം ടേക്ക് എടുക്കുമ്പോൾ ചെയ്യുന്നത് ശരിയല്ലെന്നാണ് ഞാൻ പറഞ്ഞത്. അമ്പിളി ചേട്ടൻ അങ്ങനെ ചെയ്യാറുണ്ട് എന്ന് എല്ലാവരും പറയാറുണ്ട് എന്നും ഞാൻ പറഞ്ഞു. എനിക്ക് പോളിഷ് ചെയ്ത് സംസാരിക്കാൻ അറിയില്ല. കൈയ്യടി വാങ്ങാനാണെങ്കിൽ അമ്പിളി ചേട്ടൻ അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞാ പോരെ? അമ്പിളി ചേട്ടൻ ഇങ്ങനെ ചെയ്യാറുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്, അതിനെയാണ് ഇങ്ങനെയൊക്ക ആക്കിയെടുത്തതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം തങ്ങൾക്ക് ഇടയിലുണ്ടായ പ്രശ്‌നത്തെ കുറിച്ചും ദിനേശ് മനസ് തുറന്നു. മുൻപ് ബംഗ്ലാവിൽ ഔത ചെയ്യുന്ന സമയത്ത് എന്നെ എല്ലാവിധത്തിലും സഹായിച്ചിട്ടുള്ള ആളാണ് ലാൽ. പ്രതിഫലം പോലും റിലീസ് കഴിഞ്ഞിട്ടാണ് ഞാൻ കൊടുത്തത്. സെറ്റിൽ വച്ച് പോലും ഒന്ന് രണ്ട് പേർക്ക് സഹായങ്ങൾ ചെയ്‌തു കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം വലിയൊരു സംവിധായകനും നടനും നിർമ്മാതാവും വിതരണക്കാരനും ഒക്കെ ആയിരുന്നിട്ടും സ്വന്തം താമസസ്ഥലത്തെ സൗകര്യം കുറച്ച് പോലും എനിക്ക് വേണ്ടി ചിലവ് ചുരുക്കിയിട്ടുണ്ട്.
അന്ന് ഞാൻ ഷൂട്ട് തുടങ്ങിയപ്പോൾ സെറ്റിൽ വന്ന് ഇടപെടാൻ രഘുനാഥ് പാലേരി, രഘുച്ചേട്ടൻ ശ്രമിച്ചിരുന്നു. ഒരു തുടക്കക്കാരനായ എനിക്ക് അദ്ദേഹം തിരക്കഥ എഴുതി തന്നു.പക്ഷേ ഓരോ ഷോട്ടിലും ഇടപെടാൻ ശ്രമിച്ചപ്പോൾ ഞാനും രഘുച്ചേട്ടനും തമ്മിൽ തെറ്റി. ഒടുവിൽ പിണങ്ങിയാണ് അദ്ദേഹം ലൊക്കേഷൻ വിട്ടത്. എന്നിട്ടും ലാലേട്ടൻ എന്നെ ഒന്നും പറയുകയോ ഷൂട്ടിങ്ങിൽ ഇടപെടുകയോ ചെയ്‌തിട്ടില്ല. പക്ഷേ, ഇപ്പോൾ ഞാനും ലാലേട്ടനും തമ്മിൽ സംസാരിക്കാഞ്ഞിട്ട് മൂന്നോ നാലോ വർഷമായി എന്നാണ് എന്റെ ഓർമ്മ.
ഞാൻ എന്റെ ചാനലിൽ ഒരു വീഡിയോ ചെയ്‌തിരുന്നു, അതിന്റെ പേരിലാണ് അദ്ദേഹം എന്നോട് തെറ്റിയത്. നിന്റെ ഒരു സിനിമയ്ക്ക് ഡേറ്റ് തന്നു എന്ന കുറ്റമാണ് ഞാൻ ചെയ്‌തത് എന്നാണ് അദ്ദേഹം മുൻപൊരിക്കൽ ഫോണിലൂടെ പറഞ്ഞത്. അതെ എന്നെ വേദനിപ്പിച്ചു. അടുത്തിടെ ലാൽ ക്രിയേഷൻസിലെ ഹരിയെ വിളിക്കുന്നതിന് പകരം മാറി വിളിച്ചപ്പോഴും ലാലേട്ടൻ എന്നോട് അപരിചിതത്വം കാണിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ ചെയ്‌ത ഒരു വീഡിയോ ആണ് അതിന് കാരണം. ഞാൻ അതിൽ പറഞ്ഞിരുന്നു, ഈ സംഭവത്തിൽ ലാലേട്ടൻ മൗനം വെടിയണമെന്ന്.
കാരണം നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്. ജഗതി സ്ക്രിപ്റ്റിൽ ഇല്ലാത്തത് കൈയിൽ ഇടുന്നത് കുറ്റമാണ് എന്നാണ് ലാൽ പേരെടുത്ത് പറയുന്നത്. ശരിക്കും ജഗതിയോട് പിടിച്ചു നിൽക്കാൻ കഴിയാത്ത നടന്മാർക്ക് അതൊരു കുറ്റമായി തോന്നിയേക്കാം. ജഗതിയോട് കഥാപാത്രം പറഞ്ഞ്, ഏത് ലെവൽ വരെ പോവാം എന്ന് പറഞ്ഞു കൊടുക്കണ്ട അറിയത്ത സംവിധായകർ ഉണ്ടെങ്കിൽ പ്രശ്‌നമാവും.
അത് ജഗതിയുടെ കുറ്റമാണോ എന്നാണ് ഞാൻ ചോദിക്കുന്നത്. സിദ്ദിഖ് ലാലുമാരുടെ മാത്രമല്ല അവരുടെ ഗുരുവായ ഫാസിലിന്റെയും പ്രിയപ്പെട്ട നടൻ ആയിരുന്നില്ല ജഗതി. അവരുടെ രീതിക്ക് പറ്റിയ ആളായിരുന്നില്ല ജഗതി. അവരുടെ പടങ്ങളിൽ ഒന്നും അഭിനയിക്കാൻ ജഗതിക്കും വലിയ താൽപര്യം ഇല്ലാതിരിക്കണം. നല്ല നടൻ ആയത് കൊണ്ട് തന്നെയാണ് അടൂരും പദ്‌മരാജൻ സാറും കെജി ജോർജ് സാറുമൊക്കെ ജഗതിയെ ഉപയോഗിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.
പലപ്പോഴും ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിലും മറ്റുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തയാണ് ശാന്തിവിള ദിനേശ്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് അടുത്തിടെ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.
കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.
നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.
ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.
