‘ഫെമിനിസ്റ്റുകളാണ് എന്നും സ്ത്രീവിരുദ്ധരല്ല എന്നും സ്വയം പറയുന്നവർ പോലും സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല’ : വെട്ടിത്തുറന്ന് പറഞ്ഞ് ലക്ഷ്മി മരിക്കാര്‍
Published on
മലയാള സിനിമയിലെ ചരിത്രനേട്ടമായിരുന്നു ആദ്യമായി വനിതാ സംഘടന രൂപം കൊണ്ടത്. ഇതിപ്പോൾ മുൻനിരയിലേക്ക് വരാനും സാധിക്കുന്നുണ്ട്. ‘വുമൺ ഇൻ സിനിമ കളക്ടീവ്’ ഈ സമയം കൊണ്ട് തന്നെ ഏറെ ജനശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ സംഘടനക്ക് സഹകരിക്കാതെ ഒട്ടനവധി നടിമാർ മലയാള സിനിമയിൽ മേഖലയിൽ ഉണ്ട്. ഇത്തരത്തിലുള്ള സംഘടനയുടെ ആവശ്യകത ഇല്ലെന്ന് പറയുന്നവർ. രൂപീകരിക്കപ്പെട്ട അന്ന് മുതൽ വേറിട്ട പ്രതിഷേധ സ്വരങ്ങളും ഉറച്ച നിലപാടുകളുമായി സംഘടന തങ്ങളുടെ വരവറിയിച്ചു. ഇതിനിടെ സംഘടനയെ ചുറ്റിപ്പറ്റി വിമർശനങ്ങളും തലപൊക്കി.
മേയ് 27ന് കൊച്ചിയിൽ ഡബ്ല്യൂ.സി.സി തങ്ങളുടെ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ലിംഗവിവേചനവും ചൂഷണവും തുടർക്കഥയാകുന്ന സാഹചര്യത്തിൽ ‘പുനര്‍വായന’ എന്ന പേരില്‍ പുതിയ പദ്ധതികളും സംഘടന പ്രഖ്യാപിച്ചു.എന്നാൽ ഇതിനു പിന്നാലെ നടിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ലക്ഷ്മി മരിക്കാര്‍ ഇട്ട കുറിപ്പ് വൈറലാകുകയാണ്. ഫെമിനിസ്റ്റുകളാണ് എന്നും സ്ത്രീവിരുദ്ധരല്ല എന്നും സ്വയം പറയുന്നവർ പോലും സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു നടിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ലക്ഷ്മി മരിക്കാര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി തുറന്നു പറഞ്ഞത്.
നടിയുടെ വാക്കുകൾ …
വുമൺ ഇൻ സിനിമ കോളേക്റ്റീവിന്റെ വാർഷിക പരിപാടിക്ക് പോയപ്പോഴാണ് ഒരു കാര്യം വ്യക്തമായത്. ആരും സ്ത്രീകൾ സിനിമയിലേക്ക് വരണ്ട എന്നോ, അവർക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവേണ്ട എന്നോ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഫെമിനിസ്റ്റുകൾ!
കമൽ, സിബി മലയിൽ എന്നിങ്ങനെ ഒട്ടനേകം പേർ സംസാരിക്കുകയുമുണ്ടായി. കമൽ അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ കാക്കോത്തി കാവിലെ അപ്പൂപ്പന്താടിയെ കുറിച്ച് വാചാലനായി. സ്ത്രീയെ കേന്ദ്ര കഥാപാത്രമായി എടുത്ത സിനിമ അന്നത്തെ കാലത്ത് ഊഹിക്കാനേ കഴിയാത്തതായിരുന്നു എന്നും, മിർച് മസാലയിൽ നിന്ന് ഇൻസ്പിറേഷൻ ഉൾകൊണ്ടെടുത്തതാണെന്നും പറഞ്ഞ് കൊണ്ട് “സ്ത്രീവിരുദ്ധരിൽ” നിന്ന് തന്നെ മാറ്റി പ്രതിഷ്ഠിച്ചു. സ്ത്രീകൾക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ അക്കമിട്ടു നിരത്തി- താൻ ഒരിക്കലും സ്ത്രീകളുടെ അടിച്ചമർത്തലിനു പങ്കാളിയായിട്ടില്ല എന്ന് ഉറക്കെ വിളിച്ചു പറയുന്ന വണ്ണം. (അവർക്ക് ഇപ്പോ മാർക്കറ്റ് ഇല്ലാത്തത് കൊണ്ട് മാത്രമാണ് അവർ അവിടെ വന്നിരിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു, more so because, മാർക്കറ്റ് ഉള്ള ഒരു സംവിധായകൻ പോലും (the new generation ones) അവിടെ തല കാണിച്ചില്ല എന്നതുകൊണ്ട്, even the one’s who have made “women-centric” films.)
അവർ ഓരോരുത്തരും കരുതുന്നത് താൻ അല്ലാത്ത മറ്റെല്ലാവരുമാണ് മാറേണ്ടത് എന്നാണ്. താനല്ലാത്ത എല്ലാവരും പടച്ചു വിടുന്നതാണ് സിനിമയിലെ, both on and off screen സ്ത്രീ വിരുദ്ധത എന്നാണ്. അല്ലെങ്കിൽ, സ്ത്രീകളുടെ അസാന്നിധ്യത്തിൽ തനിക്കൊരു പങ്കുമില്ല എന്നാണ്.
ഒരാള് പോലും അംഗീകരിക്കില്ല അവർ സ്ത്രീ വിരുദ്ധരാണെന്ന്. ശെരിയാണ്. ആരും സ്ത്രീപക്ഷ വാദികൾ അല്ലാതെയില്ല. പക്ഷെ ഫെമിനിസ്റ്റ് എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഓരോ സിനിമാക്കാരനും ചിന്തിക്കണം നിങ്ങളുടെ ഷൂട്ടിംഗ് സെറ്റിൽ, അഭിനയിക്കുന്നവരല്ലാത്ത എത്ര സ്ത്രീകളെ നിങ്ങൾ കാണുന്നുണ്ടെന്ന്. നിങ്ങൾ മനസ്സുവെച്ചാൽ ഓരോ ഡിപ്പാർട്മെന്റിലെയും AD’s ആയിട്ട് സ്ത്രീകളെ എടുക്കാം. ഒരു സിനിമാട്ടോഗ്രാഫർ വിചാരിച്ചാൽ, ഒരു ഡയറക്ടർ വിചാരിച്ചാൽ, ഒരു ആര്ട്ട് ഡയറക്ടർ വിചാരിച്ചാൽ, ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിചാരിച്ചാൽ.. അല്ലാത്ത പക്ഷം ഫ്രഷേഴ്‌സ് ആയിട്ട് ഇറങ്ങുന്നവരോട് എക്സ്പീരിയൻസ് ചോദിക്കുന്നത് പോലെയാണത്.
ഓർക്കേണ്ട മറ്റൊരു കാര്യം. സ്ത്രീകളെ നിങ്ങൾ കൂടെ കൂട്ടണ്ട എന്ന് തീരുമാനിക്കുമ്പോൾ, അവർ ചുമട് എടുക്കാൻ കെൽപ്പുള്ളവർ അല്ല എന്ന് പറഞ്ഞ് കൊണ്ടാവരുത്. Afterall, feminism is not about comparison of capabilities. ഇനി സ്ത്രീകൾ ഉണ്ടെങ്കിൽ തന്നെ അവരുടെ സാനിറ്ററി ഹെൽത്ത്, അതുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളെ കുറിച്ചും empathetic ആവാനും സാധിക്കണം. അതവരുടെ കഴിവില്ലായ്മയെ സൂചിപ്പിക്കുന്നില്ല എന്ന ബോധം ഉണ്ടാവണം. I’ve had educated, well-read men tell me “പിരിയഡ്‌സ് ഒക്കെ എല്ലാ പെണ്ണുങ്ങൾക്കും വരുന്നതല്ലേ, നിനക്ക് മാത്രം എന്താ ഇങ്ങനെ” എന്ന്.
സംഘടനാപരമായി അഡ്ഡ്രസ്സ് ചെയ്യേണ്ട വിഷയങ്ങൾ വേറേ. അതിൽ ഗൗരവമുള്ള കാര്യമാണ് റെപ്രെസന്റേഷൻ. ആര് ആരെയാണ് റെപ്രെസെന്റ് ചെയുന്നത് എന്നത്. അവിടെയിരുന്നു ഒട്ടനേകം പേരിൽ രേഖ രാജ് മാത്രമാണ് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്. പി കെ റോസിയിൽ നിന്ന് തുടങ്ങാത്ത മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തൽ അപൂര്ണമാണെന്ന് മാത്രമല്ല, ആത്യന്തികമായി നമ്മുടെ ഇടയിലെ ജാതി എന്ന ഒരു പൊളിറ്റിക്കൽ പ്രശ്നത്തെ അഡ്രെസ്സ് ചെയ്യാതിരിക്കുന്ന മനോഭാവത്തെകൂടിയാണ് ചൂണ്ടിക്കാണിക്കുന്നത്. അത് ഇന്ടസ്ട്രിയിലെ ആണെങ്കിലും ശെരി, കഥകൾ പറയുന്നതിൽ ആണെങ്കിലും ശെരി. അങ്ങനെയിരിക്കെ ഈ സംഘടന ആരെയാണ് പ്രതിനിധാനം ചെയുന്നത് എന്നുള്ളത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. എങ്ങനെയാണ് സംഘാനയിലെ മെമ്പർഷിപ് നിർണയിക്കുന്നത്, ആരാണ് അത് നിർണയിക്കുന്നത് എന്ന് തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ ഇനിയും ക്ലാരിറ്റി ആവശ്യമുണ്ട്.
ബെക്ടെൽ ടെസ്റ്റ്‌ന്റെ ആശയത്തിന്റെ പുറത്ത് ഒരു ബെക്ടെൽ അവാർഡ് കൊടുക്കാനും അവർ തീരുമാനിക്കുകയുണ്ടായി. For one, Bechdel test is as outdated as the very first computer. And even if it weren’t, it is simply a test that could make all films conform to a limited understanding of feminist dogma without taking into account the quality of the work it reviews.
ഇതിൽ നിന്നെല്ലാം ഉൾക്കൊള്ളേണ്ട കാര്യം പലതുണ്ട്. നമ്മളെ മാറ്റി നിർത്തിക്കൊണ്ടൊരു reform സാധ്യമല്ല. Women empowerment/സ്ത്രീ ശാക്തീകരണം എന്ന umbrella term ഉപയോഗിക്കുന്നതിനു പകരം, what have I done about it എന്ന് ആലോചിക്കൂ! ഇതിന് അധികം ഡിസ്കോഴ്സ് ഒന്നും പറയേണ്ടതില്ല. സ്ത്രീകളെ എടുത്താൽ മാത്രം മതി. ആ തീരുമാനം നിങ്ങൾ എടുക്കേണ്ടതാണ്. ഒരു പുരുഷൻ കടന്ന് പോകുന്ന അതേ ലേർണിംഗ് ഒരു സ്ത്രീക്കും ബാധകമാണ്, ചിലപ്പോ അതിലും സ്ലോ ആയി തന്നെ. അതിനുള്ള സമയം നൽകണം, ക്ഷമ കാണിക്കണം. മാനസികമായ ആ റിസർവേഷൻ നൽകാൻ തയ്യാറാവാതെ മറ്റാരെങ്കിലും ചെയ്യും എന്നാലോചിച്ചിരുന്നാ അങ്ങനെ ഇരിക്കുകയേ ഉള്ളൂ.
Continue Reading
You may also like...
Related Topics:lakshmi marikar
