Malayalam
എത്രയോ സിനിമകളിൽ വേലായുധന് ചേട്ടന് എനിക്ക് ഉടുപ്പുകൾ തുന്നി തന്നിട്ടുണ്ട്; ജയറാം
എത്രയോ സിനിമകളിൽ വേലായുധന് ചേട്ടന് എനിക്ക് ഉടുപ്പുകൾ തുന്നി തന്നിട്ടുണ്ട്; ജയറാം
കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയിലെ വസ്ത്രാലങ്കാര രംഗത്തെ നിറസാന്നിധ്യമായിരുന്ന വേലായുധന് കീഴില്ലം അന്തരിച്ചത്. അദ്ദേഹത്തെ സ്മരിച്ച് നടന് ജയറാം. സ്വന്തം നാട്ടുകാരന് കൂടിയായ അദ്ദേഹത്തോടപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് നടന് പറയുന്നു.
മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര സംവിധായകര്‍ക്കൊപ്പവും വേലായുധന് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു.
ജയറാം കുറിക്കുന്നു
എത്രയൊ സിനിമകളില്‍ എനിക്ക് എത്രയോ ഉടുപ്പുകള്‍ തുന്നി തന്ന എന്റെ നാട്ടുകാരന് കൂടിയായ പ്രിയപ്പെട്ട വേലായുധന് ചേട്ടന് (വേലായുധന് കീഴില്ലം) എന്റെ പ്രണാമം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
പെരുമ്പാവൂരിനടുത്ത് കീഴില്ലത്താണ് വേലായുധന് ജനച്ചത്. ചെറിയ പ്രായത്തില്‍ തന്നെ ചലച്ചിത്രരംഗത്തെത്തി. മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സിദ്ധിഖിന്റെ മോഹന്‍ലാല്‍ചിത്രമായ ബിഗ്ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. റാംജിറാവ് സ്പീക്കിങ് മുതല്‍ സിദ്ധിഖ് ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു. കെ.ജി.ജോര്‍ജിന്റെ ഉള്‍ക്കടലില്‍ വസ്ത്രാലങ്കാര സഹായായിട്ടായിരുന്നു തുടക്കം. പിന്നീട് കോലങ്ങള്‍, കടമ്പ എന്നിവയിലും വസ്ത്രാലങ്കാര സഹായിയായി.
കമല്‍, സത്യന് അന്തിക്കാട്, ഷാജി കൈലാസ്, പ്രിയദര്ശന്, സിബി മലയില്‍, ഫാസില്‍, എ.കെ.ലോഹിതദാസ് എന്നിവരുടെയെല്ലാം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചു. ബാലചന്ദ്ര മേനോന്റെ കലികയില്‍ അതിഥിതാരമായി വേഷമിട്ടിട്ടുമുണ്ട്.
ഹലോ, വെറുതേ ഒരു ഭാര്യ, നിദ്ര, ബിഗ് ബ്രദർ തുടങ്ങി എണ്ണമറ്റ ചിത്രങ്ങൾക്കായി ഇദ്ദേഹം വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. സിദ്ധിഖിന്റെ മോഹന്‍ലാല്‍ചിത്രമായ ബിഗ്ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചത്.
റാംജിറാവ് സ്പീക്കിങ് മുതല്‍ സിദ്ധിഖ് ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു. ബാലചന്ദ്ര മേനോന്റെ കലികയില്‍ അതിഥിതാരമായി വേഷമിട്ടിട്ടുമുണ്ട്.
jayarm
