Malayalam
മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കുന്നു
മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി വരെ പിരിച്ച് വിട്ടിരുന്നു. ഇപ്പോഴിതാ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.
ഇതോടെ 35 കേസുകളാണ് പൊലീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. അതേസമയം ഇതിനോടകം 21 കേസുകൾ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി കേസുകൾ ഈ മാസം അവസാനിപ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്.
കമ്മിറ്റിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് 35 കേസുകൾ പൊലിസ് രജിസ്റ്റർ ചെയ്തത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേക സംഘത്തിലെ വിവിധ അംഗങ്ങൾക്ക് നൽകി. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നായിരുന്നു നോട്ടീസിന് നൽകിയ മറുപടി.
കോടതി മുഖേനയും മൊഴി നൽകിവർക്ക് നോട്ടീസ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകൾ മൊഴി നൽകിയതോടെ 21 കേസുകളുടെ തുടർ നടപടിയും അവസാനിപ്പി ച്ച് കോടതിക്ക് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നൽകിയവർ ആവർത്തിച്ചത്.
സിനിമാ മേഖലയിൽ മാത്രമല്ല, രാഷ്ട്രീയത്തും വൻ ചർച്ചകൾക്കാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വഴിതെളിച്ചിരിക്കുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന തരത്തിലാണ് റിപ്പോർട്ട് തുടങ്ങുന്നത് തന്നെ. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു, മാത്രമല്ല, സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം.
സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കും. സഹകരിക്കുന്നവർക്ക് കോഡ് പേരുകൾ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും ഉൾപ്പെടുന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ അരക്ഷിതർ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മദ്യവും മയക്കുമരുന്നും ലഹരിയും സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നു.
ഏതാനും നിർമ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷൻ കൺട്രോളർമാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താരങ്ങൾക്കെതിരെ മാത്രമല്ല, പ്രമുഖ സംവിധായകർക്കെതിരെയും ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടുകളിൽ ഉണ്ട്.
വനിതാ താര സംഘടനയായ WCC എന്ന സംഘടനയിൽ അംഗത്വമെടുത്തുവെന്ന കാരണത്താൽ തന്നെ സിനിമകളിൽ നിന്ന് പുറത്താക്കുന്നു. wcc യിൽ നിന്ന് പ്രവർത്തിക്കുന്ന താരങ്ങൾക്ക് അവസരം കൊടുക്കരുതെന്ന് പുരുഷ താരങ്ങൾ തുറന്ന് പറഞ്ഞു. ഈ നടിമാരെ സിനിമയിൽ അഭിനയിപ്പിച്ചാൽ അമ്മയിലെ മുതിർന്ന താരങ്ങൾ അവരെ ചോദ്യം ചെയ്യുമെന്നും wcc യിൽ പ്രവർത്തിച്ച് സിനിമിലെ അനീതികളെ കുറിച്ച് പറഞ്ഞാൽ സിനിമയിൽ അഭിനയിപ്പിക്കില്ല എന്ന് ഭീഷണി വന്നതായും റിപ്പോർട്ടിൽ പറയുന്നു.
wcc രൂപീകരിച്ച നടിയ്ക്ക് തന്നെ നേരിടേണ്ടി വന്നത് വലിയ ദുരന്തമാണെന്നും പറയുന്നു. സ്ത്രീകൾക്ക് മാത്രമല്ല, പ്രതികരിക്കുന്ന പുരുഷന്മാരെയും ഇവർ ഒതുക്കാറുണ്ട്. സിനിമയിൽ പ്രവർത്തിക്കുന്ന ആളുകളുടെ ക്രിമിനൽ ഒരു ബോഡിയും പരിശോധിക്കുന്നില്ല. അത് സ്ത്രീകൾക്ക് വളരെയധികം പ്രശ്നങ്ങളും ആഴത്തിലുള്ള അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു.
അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ടവർ പരാതി നൽകിയപ്പോൾ ഒരു നടപടിയും എടുത്തില്ലെന്നതാണ് ഏറ്റവും മോശപ്പെട്ട കാര്യം. അത്തരം സമീപനങ്ങൾ സിനിമയിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
233 പേജുള്ള റിപ്പോർട്ട് ആണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്ത് വിടാൻ കഴിയില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു.
വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.
