Malayalam
ഹേമ കമ്മിറ്റിയ്ക്ക് മൊഴി നൽകിയവർ, പൊലീസിന് മൊഴി നൽകാനോ സഹകരിക്കാനോ തയ്യാറാകുന്നില്ല; രജിസ്റ്റർ ചെയ്ത കേസുകൾ എഴുതി തള്ളിയേക്കും
ഹേമ കമ്മിറ്റിയ്ക്ക് മൊഴി നൽകിയവർ, പൊലീസിന് മൊഴി നൽകാനോ സഹകരിക്കാനോ തയ്യാറാകുന്നില്ല; രജിസ്റ്റർ ചെയ്ത കേസുകൾ എഴുതി തള്ളിയേക്കും
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് ആണ് ഇത് തുടക്കമിട്ടത്. എന്നാൽ നിരവധി വിമർശനങ്ങളും വിവാദങ്ങളും വന്നിരുന്നു. മലയാള സിനിമയെ ഒന്നടങ്കം പിടിച്ചുലച്ച റിപ്പോർട്ടുകൾ അവസാനിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പോലീസ്.
കമ്മിറ്റിക്ക് മൊഴി നൽകിയവർ, പൊലീസിന് മൊഴി നൽകാനോ സഹകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ എഴുതി തള്ളിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. സിനിമാ മേഖലയിലെ ലൈം ഗികചൂഷണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ നൽകിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം കേസുകൾ രജിസ്റ്റർ ചെയ്തത്.
നാൽപതോളം കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒൻപത് കേസുകൾ മാത്രമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. മറ്റ് കേസുകളിൽ തുടർ നടപടികളുമായി സഹകരിക്കാൻ ഇരകൾ ആരും തയ്യാറായില്ല. ഈ കേസുകളിൽ ഭൂരിഭാഗത്തിലും നടപടികൾ അവസാനിപ്പിക്കേണ്ട സാഹചര്യമാണ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ഇന്ന് ‘കോംപ്രമൈസ്’, ‘അഡ്ജസ്റ്റ്മെന്റ്’ എന്നീ വാക്കുകൾ സാധാരണമായെന്നും മുൻപ് സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ ശാ രീരിക ബന്ധത്തിലേർപ്പെട്ടിരുന്നുവെന്ന് നടിയും ഹേമാ കമ്മിറ്റി അംഗവുമായ ശാരദ പറഞ്ഞിരുന്നു. സെറ്റിൽ ലഹരി ഉപയോഗം വ്യാപകമാണ്. രാത്രിയിൽ നടിമാർ താമസിക്കുന്ന മുറികളുടെ വാതിൽ മുട്ടുന്നത് പതിവാണ്.
തുറന്നില്ലെങ്കിൽ ഭയപ്പെടുത്തുന്ന തരത്തിൽ ബഹളം ഉണ്ടാക്കും. സിനിമയിൽ തന്നെ പ്രവർത്തിക്കുന്ന ഭൂരിഭാഗം പുരുഷന്മാരും കരുതുന്നത് സ്ക്രീനിൽ ഇൻ്റിമേറ്റ് സീനുകൾ അഭിനയിക്കാൻ തയ്യാറുള്ള നടിമാർ ഇതേകാര്യം സ്ക്രീനിന് പുറത്തും ചെയ്യാൻ തയ്യാറാണെന്ന് കരുതുന്നുവെന്നാണെന്നും ഒരു മടിയുംകൂടാതെയാണ് പുരുഷന്മാരായ ആളുകൾ സ്ത്രീകളോട് മോശമായി സംസാരിക്കുന്നത്. അതിപ്പോൾ സ്ത്രീകൾക്ക് താത്പര്യമില്ലെങ്കിൽപ്പോലും അങ്ങനെയാണ് എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
