Malayalam
25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തത്;മമ്മൂട്ടിക്ക് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ പ്രശംസ!
25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തത്;മമ്മൂട്ടിക്ക് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ പ്രശംസ!
പ്രേക്ഷകരെ ഒട്ടും നിരാശപെടുത്താതെ തീയ്യറ്ററിൽ നിറഞ്ഞ കയ്യടിയോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്.മമ്മൂട്ടി മാസ്സ് ലുക്കിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആരാധകർ നൽകുന്നത്.ഇപ്പോളിതാ ചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്.25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തു കൂട്ടിയതെന്നാണ് ഗോകുലം ഗോപാലന് പറയുന്നത്. രാമു കാര്യാട്ട് സ്മാരക പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ മമ്മൂട്ടിയെ സാക്ഷിയാക്കിയാണ് ഗോകുലം ഗോപാലന്റെ പ്രശംസ.
മമ്മൂട്ടിയുടെ വണ്മാന് ഷോ എന്നാണ് ചിത്രത്തിന് ആരാധകര്‍ ഇതിനോടകം വിധിയെഴുതിയിരിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ അജയ് വാസുദേവ് സ്പെഷ്യല്‍ ഷോകളുടെ കണക്കുകൾ പുറത്തുവിട്ടു. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഷൈലോക്ക് . മമ്മൂട്ടി അജയ് കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഷൈലോക്ക്.
ആദ്യ ദിനം 110 ന് മേല്‍ അധികം ഷോകളും . രണ്ടാം ദിനത്തിൽ 90 ല്‍ അധികവും മൂന്നാം ദിനം 107 ല്‍ അധികവും നാലാം ദിനം 115 ല്‍ അധികവും സ്പെഷ്യല്‍ ഷോകളാണ് സംഘടിപ്പിച്ചത്. ഈ മാസം 23- നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ബംഗളൂരു, ഹൈദരാബാദ്, ആന്‍ഡമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്, ദില്ലി എന്നിവിടങ്ങളിലും എത്തിയിരുന്നു. ഇന്ത്യയില്‍ ആകെ 313 തീയേറ്ററുകള്‍. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്.
ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് “അനീഷ് ഹമീദ്, ബിബിൻ മോഹൻ” എന്നിവർ ചേർന്നാണ്. കലാഭവൻ ഷാജോൺ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഒരു പലിശക്കാരൻ ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. സിദ്ദിഖ്, ജോൺ വിജയ്, ഹരീഷ് കണാരൻ, ബിബിൻ ജോർജ്, ബൈജു സന്തോഷ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
gokulam gopalan about mammotty
