Connect with us

നമുക്ക് അറിയുന്ന ആളുകൾക്കൊക്കെ അപകടമുണ്ടായെന്നറിയുമ്പോൾ വല്ലാത്ത വിഷമമാണ്, സ്വന്തം ജീവൻ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സിൽ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓർത്തുള്ള ദുഖത്തിൽ എലിസബത്ത്

Social Media

നമുക്ക് അറിയുന്ന ആളുകൾക്കൊക്കെ അപകടമുണ്ടായെന്നറിയുമ്പോൾ വല്ലാത്ത വിഷമമാണ്, സ്വന്തം ജീവൻ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സിൽ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓർത്തുള്ള ദുഖത്തിൽ എലിസബത്ത്

നമുക്ക് അറിയുന്ന ആളുകൾക്കൊക്കെ അപകടമുണ്ടായെന്നറിയുമ്പോൾ വല്ലാത്ത വിഷമമാണ്, സ്വന്തം ജീവൻ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സിൽ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓർത്തുള്ള ദുഖത്തിൽ എലിസബത്ത്

ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ.

എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല. ഇപ്പോൾ അടുത്തിടെയായി ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് എലിസബത്ത് രംഗത്തെത്തിയിരുന്നതോടെയാണ് എലിസബത്തിനെ പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ തുടങ്ങയത്. തുടർന്ന് പലരും എലിസബത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ചോദിക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ അപകടത്തിൽ നിന്നും രക്ഷപെട്ട ആശ്വാസത്തിലാണ്‌ എലിസബത്ത് ഉദയൻ. സ്വന്തം ജീവൻ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സിൽ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓർത്തുള്ള ദുഖത്തിലാണ് എലിസബത്ത് ഉദയൻ. ഇക്കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ നിന്നുമാണ് എലിസബത്ത് രക്ഷപ്പെട്ടത്. വിമാന ദുരന്തത്തിൽ 294 പേർ മരിച്ചതായി സ്ഥിരീകരണം. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദിൽ സംഭവിച്ചത്.

വ്യാഴാഴ്ച വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.

കുറേ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഡി എൻ എ പരിശോധനയിൽ മാത്രമേ ആളുകളെ തിരിച്ചറിയാനാകുകയുള്ളൂ. വിമാനം വീണ ഹോസ്റ്റലിലുണ്ടായിരുന്ന അമ്പതോളം പേർ മരിച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായി. മരണസംഖ്യ കൂടാൻ ചാൻസ് ഉണ്ട്. ഇന്നലെ ആശുപത്രികളിൽ നല്ല തിരക്കായിരുന്നു. നാട്ടുകാരും മറ്റും സഹായത്തിനെത്തി. രക്ത ദാനത്തിനായി ഒരുപാട് പേർ വന്നു. അപകടത്തിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളിൽ മലയാളികളില്ലെന്നാണ് സൂചന. നമുക്ക് അറിയുന്ന ആളുകൾക്കൊക്കെ അപകടമുണ്ടായെന്നറിയുമ്പോൾ വല്ലാത്ത വിഷമമാണ് എന്നും എലിസബത്ത് പറഞ്ഞു.

ഏകദേശം രണ്ടു വർഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത് ഉദയൻ. ഒരുപാട് ആളുകൾ, തന്റെ സഹപ്രവർത്തകർ എംബിബിഎസ്‌ സ്റ്റുഡന്റസ് ഒക്കെയും കൊല്ലപ്പെട്ടു. ഒരുപാട് പേര് പരിക്കുകളോടെ ചികിത്സയിൽ ആണ് ഞാൻ സെയ്ഫാണ് എങ്കിലും ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം എന്നും എലിസബത്ത് കുറിച്ചു.
കേരളത്തിൽ കുന്ദംകുളത്തിനടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ജോലി നോക്കുകയായിരുന്നു എലിസബത്ത് ഈ അടുത്താണ് അഹമ്മദാബാദിലേക്ക് പോയത്.

നടൻ ബാലയുടെ മുൻ പങ്കാളി കൂടിയായ എലിസബത്ത് എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയശേഷം ആണ് ജൂനിയർ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുന്നത്. ഒരു വ്‌ളോഗർ കൂടിയായ എലിസബത്ത് ഇതേ ഹോസ്പിറ്റലിനെ കുറിച്ച് പലവട്ടം സംസാരിച്ചിരുന്നു . അതുകൊണ്ടുതന്നെ അപകടത്തിന്റെ വാർത്തകൾ വന്നപ്പോൾ തന്നെ എലിസബത്തിനെ ആണ് അന്വേഷിച്ചതും. അതിനുള്ള മറുപടി ആയിട്ടാണ് ഇപ്പോൾ താരം എത്തിയത്.

അതേസമയം അപകടത്തിൽ പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 10 മെഡിക്കൽ വിദ്യാർഥികൾക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40നായിരുന്നു അപകടം നടന്നത്. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടം കത്തിനശിച്ചു. അപകട സ്ഥലത്തുനിന്ന് ആശുപത്രികളിലെത്തിച്ചതിൽ 80 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളിൽ നിന്ന് ഡിഎൻഎ ശേഖരിക്കുന്നുണ്ട്. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെത്തിയിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഹമ്മദാബാദിലെത്തുമെന്നാണ് വിവരം.

അതേസമയം ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപവീതം ധനസഹായം നൽകുമെന്ന് എയർ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായി വഹിക്കുമെന്നും തകർന്ന മെഡിക്കൽ കോളേജ് കെട്ടിടം പുനർ നിർമിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

എന്താണ് അപകടത്തിന്റെ കാരണമെന്ന് കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കും. പക്ഷിയിടിച്ചതാണോ അമിത ഭാരമാണോ കാരണമെന്ന് അന്വേഷണത്തിലേ വ്യക്തമാകു. അനുവദനീയമായതിനേക്കാൾ ഭാരം വിമാനത്തിലുണ്ടായിരുന്നതുകൊണ്ടാണ് കൃത്യമായ രീതിയിൽ പറന്നുയരാൻ സാധിക്കാതെ വന്നത് എന്നതരത്തിലുള്ള വാദങ്ങൾ ഉയർന്നിട്ടുണ്ട്. വിമാനം തകർന്നുവീഴുന്ന സമയത്ത് വിമാനത്തിന്റെ രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഈ വിമാനത്തിൻ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ആരോപണങ്ങളുണ്ട്. ഇതേ വിമാനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് എത്തിയതിന് ശേഷമാണ് ലണ്ടനിലേക്ക് പോയത്. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ എത്തിയ യാത്രക്കാരിൽ ഒരാൾ ഇത്തരമൊരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

എന്നാൽ അന്വേഷണ ഏജൻസികൾ എല്ലാ വശങ്ങളും പരിഗണിക്കുന്നുണ്ട്. ഇന്ത്യൻ ഏജൻസികളുടെ അന്വേഷണത്തെ സഹായിക്കാൻ ബോയിങ് കമ്പനിയുടെ ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തും. ഇതിനൊപ്പം യു.എസ് ഫെഡറൽ ഏവിയേൻ ഉദ്യാഗസ്ഥരും ഇന്ത്യയിലെത്തും. 650 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു എയർ ട്രാഫിക് കൺട്രോളിലേക്ക് ആദ്യ അപായ സന്ദേശമെത്തുന്നത്. പിന്നാലെ വിമാനം താഴേക്ക് പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞ കുറച്ച് നാളുകളായി എലിസബത്ത് നടത്തിയ തുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ബാല താനിരിക്കെ തന്നെ മറ്റ് പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു എന്നതുൾപ്പടെ, മാനസികവും ശാരീരകവുമായി തന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നതും എലിസബത്ത് തുറന്ന് പറഞ്ഞു. അതത്രയും സോഷ്യലിടത്ത് ചർച്ചയാവുകയും ചെയ്തു.

അന്ന് എലിസബത്ത് ആവർത്തിച്ച് പറഞ്ഞ ഒരു കാര്യമായിരുന്നു തനിക്ക് വധ ഭീഷണിയുണ്ട് എന്ന്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ കാരണം ബാലയായിരിക്കും എന്നും പറഞ്ഞിരുന്നു. അപായപ്പെടുത്തുമെന്ന സൂചന നൽകിയ പല അനുഭവങ്ങളും തുറന്ന് പറച്ചിലിന് ശേഷം തനിക്കുണ്ടായതായി ഓരോ യൂട്യബ് വീഡിയോകളിലൂടെയും എലിസബത്ത് സംസാരിച്ചുകൊണ്ടേയിരുന്നു. കുറേ കാലത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയായിരുന്നു എലിസബത്ത് പുതിയ വീഡിയോയുമായി എത്തിയിരുന്നത്.

ഇപ്പോൾ നടക്കുന്നത്, ചില അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരം കോളുകൾ വന്നുകൊണ്ടിരിയ്ക്കുകയാണത്രെ. സിങ്കപ്പൂരിൽ നിന്നാണെന്നൊക്കെ പറഞ്ഞാണ് കോളുകൾ. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നടക്കുന്നത് എന്ന് എനിക്ക് അറിയില്ല, അതിന് മാത്രം എന്താണ് സംഭവിച്ചത് എന്നും അറിയില്ല എന്നൊക്കെ വളരെ ഭയത്തോടെയാണ് എലിസബത്ത് പങ്കുവയ്ക്കുന്നത്.

ഒരുപക്ഷേ അറിയാവുന്ന ആരെങ്കിലും പ്രാങ്ക് ചെയ്തതാവാം, ഭയപ്പെടാതിരിക്കൂ, എന്നിരുന്നാലും അല്പം കരുതലോടെയിരിക്കൂ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുന്ന പ്രതികരണങ്ങളാണ് കമന്റിന് താഴെ വരുന്നത്. എന്ത് തന്നെയായാലും എന്തുകൊണ്ടാണ് ഇത്തരം കോളുകൾ വരുന്നത് എന്ന് അന്വേഷിക്കുന്നുണ്ട് എന്ന് ഒരു കമന്റിന് മറുപടിയായി എലിസബത്ത് പറഞ്ഞിരുന്നു.

2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താൻ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്.

പിന്നാലെ എലിസബത്തിനൊപ്പമുള്ള വിവാഹറിസപ്ഷനും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരും യൂട്യൂബ് ചാനലുകളുമൊക്കെ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരസ്യമായി എലിസബത്തിന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുകയും കാർ സമ്മാനമായി കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാലിപ്പോൾ എലിസബത്ത് തന്റെ ഭാര്യയല്ലെന്നാണ് ബാല ആരോപിക്കുന്നത്.

സ്വന്തം ജീവന് ഭീഷണി ഉണ്ടെന്നും തന്നെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപിച്ച് രംഗത്തെത്തിയിരുന്നു. മനഃപൂർവം ആരോ തന്റെ കാറിൽ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചുവെന്നും എന്താണ് കാര്യമെന്ന് അന്വേഷിക്കാനായി വണ്ടി നിർത്തിയപ്പോൾ വീണ്ടും രണ്ടുപ്രാവശ്യം ഇടിച്ചെന്നും എലിസബത്ത് പറയുന്നു. കൂടാതെ ബാല വിഷയത്തിൽ തന്നെ പിന്തുണച്ചെത്തിയ അഭിരാമി സുരേഷിനെ എലിസബത്ത് പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

വിവാഹ ശേഷം താൻ പീഡിപ്പിക്കപ്പെട്ടെന്നും മാനസികമായും ശാരീരികമായും വലിയ ഉപദ്രവങ്ങൾ ബാലയിൽ നിന്ന് തുടരെത്തുടരെ ഉണ്ടായെന്നും എലിസബത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം തരാതെ മുറിയിൽ പൂട്ടിയിട്ടു, കരൾ രോഗം മറച്ച് വെച്ച് വിവാഹം ചെയ്തു, വിവാഹ ശേഷവും പല സ്ത്രീകളുമായി ബന്ധം വെച്ചു എന്നിങ്ങനെ എലിബസത്തിന്റെ ആരോപണങ്ങൾ നീളുന്നു.

എന്ത് സംഭവിച്ചാലും ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നുമാണ് എലിസബത്ത് പറയുന്നത്. നിയമപരമായ സഹായം ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകും. പേടി കൊണ്ടാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. എന്നാൽ ഇനിയും ഭയന്നിരിക്കാൻ തനിക്ക് സാധിക്കില്ലെന്നും തുറന്ന് പറച്ചിൽ തുടരുമെന്നും എലിസബത്ത് പറഞ്ഞിരുന്നു.

Continue Reading

More in Social Media

Trending

Recent

To Top