Connect with us

അക്കാലത്ത് അച്ഛനൊരു പൂവാലനോ കോഴിയോ ആയിരുന്നിരിക്കണം, എങ്കില്‍ മാത്രമേ ഇങ്ങെ എഴുതാന്‍ കഴിയൂ; ധ്യാന്‍ ശ്രീനിവാസന്‍

Actor

അക്കാലത്ത് അച്ഛനൊരു പൂവാലനോ കോഴിയോ ആയിരുന്നിരിക്കണം, എങ്കില്‍ മാത്രമേ ഇങ്ങെ എഴുതാന്‍ കഴിയൂ; ധ്യാന്‍ ശ്രീനിവാസന്‍

അക്കാലത്ത് അച്ഛനൊരു പൂവാലനോ കോഴിയോ ആയിരുന്നിരിക്കണം, എങ്കില്‍ മാത്രമേ ഇങ്ങെ എഴുതാന്‍ കഴിയൂ; ധ്യാന്‍ ശ്രീനിവാസന്‍

മലയാളത്തിന്റെ പ്രിയ താരമാണ് ശ്രീനിവാസന്‍ എന്നതില്‍ തര്‍ക്കമില്ല. മോഹന്‍ലാല്‍ -ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1985ല്‍ തിയേറ്ററുകളിലെത്തിയ ബോയിങ് ബോയിങിന് സംഭാഷണം എഴുതിയത് ശ്രീനിവാസനാണ്. മോഹന്‍ലാലും മുകേഷും തകര്‍ത്താടിയ സിനിമ രണ്ട് പൂവാലന്മാരുടെ ജീവിതത്തെ കുറിച്ചാണ് പറയുന്നത്.

ഇപ്പോഴിതാ ശ്രീനിവാസനെ കുറിച്ചും ബോയിങ് ബോയിങ് സിനിമയെ കുറിച്ചും ഒരു മാദ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ൂോയിങ് ബോയിങ്, ഓടരുതമ്മാവാ ആളറിയാം എന്നിവയൊക്കെ എഴുതുന്ന സമയത്ത് തന്റെ അച്ഛനൊരു പൂവാലനായിരുന്നിരിക്കണമെന്നും അല്ലാത്ത പക്ഷം അങ്ങനെയൊരു തിരക്കഥ എഴുതാന്‍ പറ്റില്ലെന്നുമാണ് ധ്യാന്‍ പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ഓടരുതമ്മാവാ ആളറിയാം, അക്കരെ നിന്നൊരു മാരന്‍, അരം പ്ലസ് അരം കിന്നരം എന്നീ സിനിമകളിലെ പ്രധാന ക്യാരക്ടേഴ്‌സും സൈഡ് ക്യാരക്ടേഴ്‌സുമൊക്കെ കോഴികളാണ് അല്ലെങ്കില്‍ പൂവാലന്മാരാണ്.

ഞാന്‍ ഇന്നലെ അച്ഛനോട് ചോദിച്ചിരുന്നു അക്കാലത്ത് അച്ഛനൊരു പൂവാലനായിരുന്നുവോയെന്ന്. അക്കാലത്ത് അച്ഛനൊരു പൂവാലനായിരുന്നിരിക്കണം അല്ലെങ്കില്‍ ഒരു കോഴിയായിരുന്നിരിക്കണം. അല്ലാത്തപക്ഷം എങ്ങനെ ഇത്ര മനോഹരമായി ഒബ്‌സര്‍വ് ചെയ്യും.’

‘ജീവിതത്തില്‍ കോഴിയായ ഒരാള്‍ക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റു. അത്ര കൃത്യമാണ് എഴുത്ത്. ബോയിങ് ബോയിങ് അച്ഛന്‍ എഴുതിയതാണ്. ഇംഗ്ലീഷ് ചിത്രമാണ്. പക്ഷെ അച്ഛനാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ബോയിങ് ബോയിങൊക്കെ എഴുതണമെങ്കില്‍ ഉള്ളിലൊരു കോഴിയുണ്ടാകണം. അല്ലെങ്കില്‍ അത്ര ഡീപ്പായി ചിന്തിക്കാന്‍ കഴിയില്ല’, എന്നും ധ്യാന്‍ പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending

Recent

To Top