Connect with us

‘അങ്കമാലി ഡയറീസി’ലെ പെപ്പയുടെ റോള്‍ ആദ്യം ചെയ്യാനിരുന്നത് ഞാന്‍, ചെയ്തിരുന്നേല്‍ അങ്കമാലിക്കാര്‍ തന്നെ വന്ന് തല്ലികൊന്നേനേ; ധ്യാന്‍ ശ്രീനിവാസന്‍

Malayalam

‘അങ്കമാലി ഡയറീസി’ലെ പെപ്പയുടെ റോള്‍ ആദ്യം ചെയ്യാനിരുന്നത് ഞാന്‍, ചെയ്തിരുന്നേല്‍ അങ്കമാലിക്കാര്‍ തന്നെ വന്ന് തല്ലികൊന്നേനേ; ധ്യാന്‍ ശ്രീനിവാസന്‍

‘അങ്കമാലി ഡയറീസി’ലെ പെപ്പയുടെ റോള്‍ ആദ്യം ചെയ്യാനിരുന്നത് ഞാന്‍, ചെയ്തിരുന്നേല്‍ അങ്കമാലിക്കാര്‍ തന്നെ വന്ന് തല്ലികൊന്നേനേ; ധ്യാന്‍ ശ്രീനിവാസന്‍

മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. സോഷ്ല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തില്‍ ആദ്യം നായകനായി പരിഗണിച്ചിരുന്നത് തന്നെയാണെന്ന് പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

നടന്റെ വാക്കുകള്‍ ഇങ്ങനെ;

അങ്കമാലി ഡയറീസിന്റെ കഥ ആദ്യമായി കേട്ട ഒരാളാണ് ഞാന്‍. അതും പെപ്പയുടെ റോളിലേയ്ക്ക്. എനിക്ക് തോന്നുന്നു ആദ്യം സഞ്ജു ശിവറാമിനെയായിരുന്നു പെപ്പെയുടെ റോളിലേക്ക് പരിഗണിച്ചത്. ടൊവിനോയോടും ആസിഫിനോടുമൊക്കെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അടി കപ്യാരെ കൂട്ടമണി കഴിഞ്ഞിട്ട് ഞാനും അജുവും കൂടെ ചെമ്പന്‍ ചേട്ടന്‍ വിളിച്ചിട്ട് കഥ കേള്‍ക്കാന്‍ പോയിരുന്നു. അന്ന് ഭാസിയുമുണ്ടായിരുന്നു ചിത്രത്തില്‍.

പക്ഷെ ചെമ്പന്‍ ചേട്ടന്‍ കഥ പറയുന്നത് കേട്ടാല്‍ ഒന്നും മനസിലാവില്ല. എനിക്കൊന്നും മനസിലായില്ല. അങ്കമാലിക്കാരായ അവര്‍ ചെയ്തതിന്റെ ഗുണം ആ പടത്തിനുണ്ട്. ഒന്ന് അവര്‍ അവിടെ തന്നെ ഉള്ളവരാണ്. ഞങ്ങള്‍ ചെയ്താല്‍ ഒരിക്കലും അത് വര്‍ക്ക് ആവില്ലെന്ന് എനിക്ക് തോന്നി. കണ്ണൂര്‍ സ്ലാങ് ഒക്കെ പറഞ്ഞിട്ടായിരിക്കും ഉണ്ടാവുക. അതൊരിക്കലും ശരിയാവില്ലല്ലോ.

എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ചെമ്പന്‍ ചേട്ടന്‍ അത് സംവിധാനം ചെയ്യാന്‍ ഇരുന്നതായിരുന്നു. അന്ന് ഞാന്‍ ചെമ്പന്‍ ചേട്ടനോട് പറഞ്ഞത്, നിങ്ങള്‍ ഇതൊരിക്കലും സംവിധാനം ചെയ്യരുത്, വേറേ ആര്‍ക്കെങ്കിലും കൊടുക്കണമെന്നായിരുന്നു. കാരണം അദ്ദേഹം അത്രയും തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. അന്ന് ലിജോ ചേട്ടന്‍ സീനിലേയില്ല. വേറൊരു ആളായിരുന്നു അത് സംവിധാനം ചെയ്യാന്‍ ഇരുന്നത്.

പിന്നെ വിജയ് ചേട്ടന്‍ എന്നെ വിളിച്ചിട്ട് പുതിയ ആളുകളെ വെച്ച് ചെയ്യാന്‍ പ്ലാനുണ്ടെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, അതാണ് നല്ലത് അത് സിനിമക്ക് ഒരു ഫ്രഷ്‌നെസ്സ് നല്‍കുമെന്നെല്ലാം. അതായിരുന്നു ചര്‍ച്ചയുടെ ഒടുക്കം ഉണ്ടായ തീരുമാനം. അന്ന് ഞാന്‍ ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ന് ഞാനുമില്ല ചെമ്പന്‍ ചേട്ടനുമില്ല. കാരണം ഞങ്ങള്‍ ആദ്യം ഔട്ടാവും. കാരണം അങ്കമാലിക്കാര്‍ തന്നെ വന്ന് തല്ലികൊല്ലും അതുകൊണ്ടെന്താ അപ്പാനി ശരത്തിനെയൊക്കെ നമുക്ക് കിട്ടിയില്ലേ എന്നും ധ്യാന്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top