Connect with us

പ്രേമലുവിന്റെ ബേസിക് ആശയം എന്ന് പറയുന്നത് കല്യാണരാമന്റെ ആശയം തന്നെയാണ്, സിറ്റിവേഷൻ ഹൈദരാബാദിലേക്ക് മാറ്റി പുതിയ അഭിനേതാക്കളും വരുമ്പോഴേക്കും പ്രേക്ഷകർക്ക് പിടികിട്ടില്ല; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം

Movies

പ്രേമലുവിന്റെ ബേസിക് ആശയം എന്ന് പറയുന്നത് കല്യാണരാമന്റെ ആശയം തന്നെയാണ്, സിറ്റിവേഷൻ ഹൈദരാബാദിലേക്ക് മാറ്റി പുതിയ അഭിനേതാക്കളും വരുമ്പോഴേക്കും പ്രേക്ഷകർക്ക് പിടികിട്ടില്ല; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം

പ്രേമലുവിന്റെ ബേസിക് ആശയം എന്ന് പറയുന്നത് കല്യാണരാമന്റെ ആശയം തന്നെയാണ്, സിറ്റിവേഷൻ ഹൈദരാബാദിലേക്ക് മാറ്റി പുതിയ അഭിനേതാക്കളും വരുമ്പോഴേക്കും പ്രേക്ഷകർക്ക് പിടികിട്ടില്ല; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം

നസ്ലൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’ മലയാളത്തിലും പാൻ ഇന്ത്യൻ തലത്തിലും വലിയ വിജയമായിരുന്നു. ആരാധകർ വലിയ പ്രതീക്ഷകളോടെയാണ് ‘പ്രേമലു 2’ വിനു വേണ്ടി കാത്തിരിക്കുന്നത്. എന്നാൽ ഈ പ്രൊജക്ട് തൽക്കാലം നടക്കില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്ന റിപ്പോർട്ട്. നേരത്തെ പ്രഖ്യാപനം നടന്ന ‘പ്രേമലു 2’ ജൂണിൽ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനം.

എന്നാൽ സംവിധായകൻ ഗിരീഷും നടൻ നസ്ലനും തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ‘പ്രേമലു 2’ താൽക്കാലികമായി അനിശ്ചിതത്വത്തിലാണ്. നസ്ലൻ കഥയിൽ അതൃപ്തി പ്രകടിപ്പിച്ചെന്നും അതിനാൽ ഉടൻ ചിത്രീകരണം ആരംഭിക്കാൻ സാധിക്കില്ലെന്നുമാണ് വിവരം. ഇതേ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഈ വേളയിൽ പ്രമുഖ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തന്റെ തിരക്കഥയിൽ പിറന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റേയും പ്രേമലുവിന്റേയും അടിസ്ഥാനപരമായ ആശയം ഒന്ന് തന്നെയാണെന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്. ‘പ്രേമലുവിന്റെ അടിസ്ഥാന കണ്ടന്റ് നോക്കികഴിഞ്ഞാൽ അത് കല്യാണരാമനോട് സാമ്യമുണ്ട്. അടിസ്ഥാന ആശയം എടുത്ത് കഴിഞ്ഞാൽ അധികം കണ്ടന്റുകൾ എഴുതാനുണ്ടാകില്ല. മുപ്പത്തിരണ്ടോ നാൽപ്പതോ പ്രിമൈസ് ആണ് ഉള്ളതെന്നാണ് പറയുന്നത്. അത് തിരിച്ചും മറിച്ചും എല്ലാത്തിലും വരും. അതുപോലെ തന്നെ കല്യാണരാമന്റെ ബേസ് കണ്ടന്റാണ് പ്രേമലുവിലും ഉള്ളത്’- തിരക്കഥാകൃത്ത് പറയുന്നു.

പ്രേമലുവിന്റെ ബേസിക് ആശയം എന്ന് പറയുന്നത് കല്യാണരാമന്റെ ആശയം തന്നെയാണ്. കല്യാണ രാമനിൽ ദിലീപിന് നവ്യയോട് ഇഷ്ടം തോന്നുന്നു, പ്രേമലുവിൽ നസ്ലന് മമിതയോ ഇഷ്ടം തോന്നുന്നു. അതിന് ഇടയിൽ ഓഫീസിൽ ഒരുത്തനുണ്ട്. ഇവിടെ കുഞ്ചാക്കോ ബോബനുണ്ട്. ഇവർ തമ്മിലുള്ള ഈഗോ. കുഞ്ചാക്കോ ബോബൻ കൊണ്ടുപോകുമോ എന്ന ആശങ്കയിൽ അവനെ തോൽപ്പിക്കാൻ വേണ്ടി ഡാൻസ് ചെയ്യുന്നു. പ്രേമലുവിലും അവർ തമ്മിൽ കല്യാണത്തിന്റെ അവിടെ അടക്കം മത്സരമുണ്ട്. അതായത് ബേസിക് കണ്ടന്റ് ഇതാണ്.

സിറ്റിവേഷൻ ഹൈദരാബാദിലേക്ക് മാറ്റി പുതിയ അഭിനേതാക്കളും വരുമ്പോഴേക്കും പ്രേക്ഷകർക്ക് പിടികിട്ടില്ല. പക്ഷെ എഴുത്തുകാർക്ക് പിടികിട്ടും. ഞാൻ ഒരിക്കലും എഴുത്തുകാരെ കുറ്റപ്പെടുത്തി പറയുകയല്ല, അത്രയും തീമുകളേയുള്ളു. രണ്ട് പേർക്കും ഒരു പെണ്ണിനോട് പ്രേമം, ആ പെണ്ണിനെ സ്വന്തമാക്കാനുള്ള മത്സരം. ഒടുവിൽ യഥാർത്ഥ ഹീറോയ്ക്ക് നായികയെ ലഭിക്കുന്നു. കൂടെ കൂട്ടുകാരും ഉണ്ടാകുന്നു. അതായത് ബേസ് തീം അതാണെന്നും ബെന്നി പി നായരമ്പലം പറയുന്നു.

ആമേൻ എന്ന് പറയുന്ന സിനിമയുടെ ബേസ് തീം കീർത്തനം എന്ന ചിത്രത്തിന്റേത് തന്നെയാണ്. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ബേസ് തീമിന്റെ ആവർത്തനം പല രീതിയിൽ വരും. അതും ആരുടേയും കുറ്റം അല്ല. ഈ തീമിനെ വേറെ പശ്ചാത്തലത്തിൽ വേറെ രീതിയിൽ പറയുക എന്നുള്ളതാണ് ബുദ്ധി.

അകാശഗംഗ ചെയ്ത് കഴിഞ്ഞ് വിജയമായപ്പോൾ അത്തരത്തിലുള്ള ഒരുപാട് ഹൊറർ ചിത്രങ്ങൾ വരാൻ തുടങ്ങി. ഹൊറർ കോമഡി എന്നുള്ളത് അന്നത്തെ ഒരു ട്രെൻഡുമായിരുന്നു. അതിൽ ഒരു ആവർത്തനം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് വീണ്ടും ഹൊറർ എഴുത്തിലേക്ക് പോകാതിരുന്നത്. ഇപ്പോൾ ഒരു എഴുത്ത് നടക്കുന്നുണ്ട്. ഹൊറർ അല്ലെങ്കിലും ഫാന്റസി ലൈനിലുള്ള പരിപാടിയാണ്. ടൊവിനോ ആണ് നായകൻ. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

എല്ലാ ഭാരവും എടുത്ത് തലയിൽ വെക്കേണ്ടതില്ലാലോ എന്ന് കരുതിയിട്ടാണ് സംവിധാനത്തിലേക്ക് കടക്കാതിരിക്കുന്നത്. എഴുത്തുകാരൻ എന്ന നിലയിൽ തന്നെ ഒരുപാട് പണിയുണ്ട്. സംവിധായകന്റെ മേലങ്കി അണിയാൻ പണ്ടേ തോന്നിയിട്ടില്ല. ചില പടങ്ങളിലൊക്കെ അഭിനയിക്കുന്നുണ്ട്. അതാകുമ്പോൾ ടെൻഷൻ കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

റൊമാന്റിക് കോമഡി വിഭാഗത്തിലെത്തിയ പ്രേമലു തിയേറ്ററുകളിൽ വൻ നേട്ടം സ്വന്തമാക്കിയിരുന്നു. ചിത്രത്തിൻറെ ബജറ്റ് 9 കോടി രൂപയായിരുന്നു. ആഗോളതലത്തിൽ 140 കോടിയോളം രൂപയാണ് പ്രേമലു സ്വന്തമാക്കിയത്. പ്രേമലു വിജയാഘോഷ വേളയിലാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. സച്ചിൻ യുകെയിലേക്ക് പോകുന്നിടത്ത് വച്ചാണ് ആദ്യഭാഗം അവസാനിക്കുന്നത്. യുകെയിൽ എത്തിയ ശേഷമുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. പ്രധാന കഥാപാത്രങ്ങൾ എല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാകും. അനശ്വര രാജനാണ് മറ്റൊരു കഥാപാത്രമായി എത്തുന്നതെന്നെയിരുന്നു റിപ്പോർട്ടുകൾ.

ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് ‘പ്രേമലു’. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.ഗിരീഷ് ഏ ഡി, കിരൺ ജോസി ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയൻ ആണ് സംഗീതം ഒരുക്കിയത്.മമിതയാണ് നായിക. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്.

ദിലീപ് നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് കല്യാണ് രാമൻ. ഈ ചിത്രത്തെ കുറിച്ച് സംവിധായകൻ ഷാഫി പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ആദ്യകഥയിൽ പാചകക്കാരന്റെ മകളായിരുന്നു നായിക. ഇവർ പാചകത്തിനു പോകുന്നിടത്തു മൊട്ടിടുന്ന പ്രണയമായിരുന്നു പ്രമേയം. പക്ഷേ, ദിലീപ് ചിത്രമായതിനാൽ നായകനെ പാചകക്കാരനാക്കിയാൽ വലിയ സാധ്യതയുണ്ടെന്നവർ കണ്ടു–അതിനാൽ കഥാപാത്രങ്ങളെ തിരിച്ചിട്ടു.

പ്രണയ സിനിമകളുടെ ഫോർമുല ലളിതമാണ്. പ്രണയമുണ്ടാകുന്നു. തടസ്സമായി വില്ലൻ വരുന്നു. വില്ലനെ തരണം ചെയ്താൽ ശ‌ുഭപര്യവസാനം. മറിച്ചായാൽ ദുഃഖം. പക്ഷേ, കല്യാണരാമനിൽ വ‌ില്ലനില്ലായിരുന്നു. തലപുകഞ്ഞ് ചർച്ച ചെയ്തു. ഒടുവിലാണ് ‘പെണ്ണുങ്ങൾ വാഴില്ല’ എന്ന അന്ധവിശ്വാസത്തെ വില്ലനാക്കിയത്. ബെന്നി പി.നായരമ്പലത്തിന്റെ ഒരു നാടകത്തിലെ ആശയമായിരുന്നു ഇത്. അത് ഏൽക്ക‌ുമോ എന്നു പേടിയുണ്ടായിരുന്നു. പക്ഷേ ഏറ്റു.

ലാലിന്റെ പടമുകളിലെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. 50 ദിവസവും അവിടം തന്നെയായിരുന്നു പ്രധാന ലൊക്കേഷൻ. ‘കമൽഹാസൻ അഭിനയിച്ച കല്യാണരാമൻ എന്ന തമിഴ് സിനിമയുമായി പ്രേക്ഷകർക്ക് ടൈറ്റിൽ പ്രശ്നമുണ്ടാകുമോ എന്ന് ആദ്യം സംശയിച്ചു. പിന്നെ ഇതിനേക്കാൾ നല്ല മറ്റൊന്നും കിട്ടാത്തതിനാൽ ഒരു ക്ലാഷും ഉണ്ടാകില്ലെന്നങ്ങു തീരുമാനിച്ച് ഉറപ്പിച്ചു പറഞ്ഞു എന്നും അദ്ദേഹം മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

അതേസമയം, തന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻ്‍ഡ് ഫാമിലിയാണ് പുറത്തെത്തിയത്. വളരെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. കോമഡി ചെയ്യുന്നതിലെ ദിലീപിന്റെ പഴയ ഫ്ലക്സിബിലിറ്റി പോയെന്ന അഭിപ്രായം ശക്തമാണ്. മീശമാധവൻ, കല്യാണരാമൻ, തെങ്കാശിപട്ടണം തുടങ്ങിയ സിനിമകളിൽ കണ്ട ദിലീപല്ല ഇന്ന്. കോമഡി ചെയ്യുന്നതിൽ പാകപ്പിഴകൾ വരുന്നെന്നാണ് അഭിപ്രായം.

പ്രായത്തിന്റേതായ പ്രശ്നങ്ങളുണ്ടെന്നും പ്രായത്തിനൊത്ത ചിത്രങ്ങൾ തിരഞ്ഞെടുക്കണമെന്നും ദിലീപ് ട്രാക്ക് മാറ്റേണ്ട സമയം ആയെന്നും പഴയ പോലെ കോമഡി ഒന്നും വർക്കാവില്ലെന്നും വരെ പലരും നടനെ വിമർശിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം തിരുത്തിക്കുറിച്ചുകൊണ്ടായിരുന്നു ദിലീപിന്റെ പ്രകടനം. പഴയ ദിലീപ് തിരിച്ചെത്തിയെന്നാമ് ആരാധകർ അഭിപ്രായപ്പെട്ടത്.

അതേസമയം, സിനിമ പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചതെന്നാണ് ദിലീപ് പറഞ്ഞത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.

സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി. സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ് എന്നും ദിലീപ് പറഞ്ഞു.

ഈ സിനിമയുടെ അഭിപ്രായം പറഞ്ഞത് ഞങ്ങൾ ചെയ്ത പരസ്യങ്ങളിലൂടെയല്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ ഈ സിനിമയ്ക്കുണ്ടായിരുന്നുള്ളൂ. അടുത്തകാലത്തിറങ്ങിയവയിൽ ഏറ്റവും പരസ്യം കുറവ് ചെയ്ത സിനിമകളിലൊന്നാകും. അവിടെ ഇവിടെയായി കുറച്ച് ഫ്‌ളക്‌സുകൾ വച്ചിരുന്നുവെന്ന് മാത്രം. പി ന്നെ മെയ് 9 ന് റിലീസുണ്ടാകുമെന്ന് പറഞ്ഞു. അതല്ലാതെ വേറൊന്നും ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല.

സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയും വളരെ പ്രധാനപ്പെട്ടതാണ്. ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അവരെ ശക്തമായി വിമർശിച്ചിരുന്നത് യൂട്യൂബേഴ്‌സാണെന്നാണ് ദിലീപ് പറയുന്നത്. മൗത്ത് പബ്ലിസിറ്റി കിട്ടിയ സിനിമയാണ്. നിങ്ങൾ സിനിമ കണ്ട ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത് പോലും.

നാലഞ്ച് ദിവസത്തിനിടയിലാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങുന്നതെന്നും താരം പറയുന്നു. ആദ്യ ദിവസങ്ങളിൽ തീയേറ്ററുകൾ നിറച്ചത് പ്രേക്ഷകർ തന്നെയാണ്. മൗത്ത് പബ്ലിസിറ്റിയുടെ ഭയങ്കര വൈബ് ഉണ്ടായി. പ്രേക്ഷകരാണ് ഈ സിനിമയെ സഹായിച്ചതെന്നും ദിലീപ് പറയുന്നുണ്ട്. അതേസമയം കരിയറിലും ജീവിതത്തിലും പരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുതെന്ന് പറഞ്ഞ ദിലീപ് തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുതെന്നും ദിലീപ് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top