Connect with us

ഇത് പണത്തിന് വേണ്ടിയുള്ള കേസല്ല, വ്യാജരേഖയുണ്ടാക്കിയതിനും എന്റെ പേരിൽ വ്യാജ ഒപ്പിട്ടതിനുമുള്ള കേസാണ്; വ്യാജ പ്രചാരണങ്ങൾക്കെതിരെ അമൃത സുരേഷ്

Malayalam

ഇത് പണത്തിന് വേണ്ടിയുള്ള കേസല്ല, വ്യാജരേഖയുണ്ടാക്കിയതിനും എന്റെ പേരിൽ വ്യാജ ഒപ്പിട്ടതിനുമുള്ള കേസാണ്; വ്യാജ പ്രചാരണങ്ങൾക്കെതിരെ അമൃത സുരേഷ്

ഇത് പണത്തിന് വേണ്ടിയുള്ള കേസല്ല, വ്യാജരേഖയുണ്ടാക്കിയതിനും എന്റെ പേരിൽ വ്യാജ ഒപ്പിട്ടതിനുമുള്ള കേസാണ്; വ്യാജ പ്രചാരണങ്ങൾക്കെതിരെ അമൃത സുരേഷ്

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയ്‌ക്കെതിരെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് പരാതി നൽകിയത്. ഇതിന് പിന്നാലെ നടനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കോടതി രേഖകളിൽ കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു.

കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിൻവലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നൽകിയത്.

പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് അമൃതയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വന്ന് കൊണ്ടിരിക്കുന്നത്. അച്ഛനെ വേണ്ടാത്ത മകൾക്ക് എന്തിനാണ് അച്ഛൻറെ പണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പലരും ഉന്നയിച്ചിരുന്ന ചോദ്യം. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അമൃത. താരം പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;

കഴിഞ്ഞ രണ്ട് ദിവസമായി, ഒരു പോസ്റ്റ് തന്നെ എല്ലായിടത്തും പ്രചരിക്കുന്നതായി ഞാൻ കാണുന്നു. ഒരേ ഫോട്ടോയും ഒരുപോലുള്ള കണ്ടന്റും, ഞാൻ ഒരിക്കലും നടത്തിയിട്ടില്ലാത്ത പ്രസ്താവനയുമുണ്ട്. ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഹൈക്കോടതിയിൽ നടന്നു കൊണ്ടിരിക്കുന്നൊരു കേസിന്റെ തുടർച്ചയായി ഞാൻ നൽകിയൊരു പരാതിയെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന പിആർ വർക്കിൽ ഞാൻ നടത്താത്ത പ്രസ്താവനയുപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

അവർ പറയുന്നത് പോലെ ഇൻഷുറൻസ് പോളിസി റദ്ദാക്കാനുള്ള കേസല്ല ഇത്. എനിക്കോ, എന്റെ മകൾക്കോ ഒരു പ്രത്യേക തുക വേണമെന്നുള്ള വാദം കെട്ടിച്ചമച്ചതാണ്. ഞാൻ അത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ല. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ, ഒരുപോലെയുള്ള വാക്ക് പ്രയോഗങ്ങളോടു കൂടി, പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നുവെന്നത് പിആർ ക്യാംപയിന്റെ തെളിവാണ്.

ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരോട്, ഉടനെ തന്നെ അത് നിർത്താൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്. മാത്രല്ല, ഞങ്ങൾ ഇത്പൊ ലീസിനെ അറിയിക്കുകയും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതിനെല്ലാം പിന്നിൽ ആരെന്ന് നമുക്കെല്ലാം അറിയാം. തന്റെ പ്രവർത്തികൾ മറച്ചുവെക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും പുകമറ സൃഷ്ടിക്കുന്നതും പൂർണമായും അധാർമ്മികമാണ്.

ഞാൻ ഒരു കാര്യം ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ, ഇത് പണത്തിന് വേണ്ടിയുള്ള കേസല്ല. ഇത് വ്യാജരേഖയുണ്ടാക്കിയതിനും എന്റെ പേരിൽ, അമൃത സുരേഷ്, വ്യാജ ഒപ്പിട്ടതിനുമുള്ള കേസാണ്. ഇത് വളരെ ഗുരുതരമായ കുറ്റകൃത്യമാണ്. ഈ വ്യാജരേഖകൾ സമർപ്പിച്ചത് കേരള ഹൈക്കോടതിയിലാണെന്നത് കൂടുതൽ ആശങ്കാജനകമാണ്.

ഞാൻ സാമ്പത്തിക നേട്ടത്തിനായാണ് ശ്രമിക്കുന്നതെന്ന് ആളുകളെ വിശ്വാസിപ്പിക്കാൻ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇത് രേഖയിൽ കൃത്രിമത്വം കാണിച്ചതാണ്. സംഭവം വളച്ചൊടിക്കാനുള്ള ഏതൊരു ശ്രമവും കടുത്ത നിയമനടപടിയിലേയ്ക്ക് എത്തിക്കും. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള പിആർ ക്യാംപയിൻ നാണക്കേടാണ് എന്നാണ് അമൃത കുറിച്ചിരിക്കുന്നത്.

എന്നാൽ കേസിന് പിന്നാലെ , എന്റെ അവസ്ഥ മനസിലാക്കാൻ വേണ്ടി പറയുകയാണ്. ഞാൻ സംസാരിച്ചാൽ എന്റെ പേരിൽ അടുത്ത കേസ് വരും. സംസാരിച്ചില്ലെങ്കിൽ യൂട്യൂബുകാരും ചാനലുകാരും അതിന് മേലെ പ്രശ്‌നമാക്കും. മിണ്ടിയാലും കുഴപ്പം, മിണ്ടിയില്ലെങ്കിലും കുഴപ്പം. ഞാൻ എന്റെ ഭാര്യയുടെ കൂടെ സന്തോഷമായി ജീവിക്കുകയാണ്. ഞങ്ങൾക്ക് ഒരു കുട്ടി വരാൻ പോവുകയാണ്. ഞങ്ങളുടെ കുടുംബം നോക്കി പോകുന്നതാകും ഞങ്ങൾക്ക് നല്ലത് എന്നും അവരവർക്ക് അർഹതപ്പെട്ടത് അവരവർക്ക് കിട്ടും. തീർച്ചയായും കിട്ടും എന്നുമാണ് ബാല പറ‍ഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top