Connect with us

ക്ഷമ ഇല്ലാത്ത ആളായിരുന്നു ഞാൻ. അത് കൊണ്ട് ഒരുപാട് തെറ്റുകളും പറ്റി. എന്നാൽ കുഞ്ഞ് വന്ന ശേഷം ക്ഷമ വന്നു. അത് അത്ഭുതമാണ്; അമല പോൾ

Actress

ക്ഷമ ഇല്ലാത്ത ആളായിരുന്നു ഞാൻ. അത് കൊണ്ട് ഒരുപാട് തെറ്റുകളും പറ്റി. എന്നാൽ കുഞ്ഞ് വന്ന ശേഷം ക്ഷമ വന്നു. അത് അത്ഭുതമാണ്; അമല പോൾ

ക്ഷമ ഇല്ലാത്ത ആളായിരുന്നു ഞാൻ. അത് കൊണ്ട് ഒരുപാട് തെറ്റുകളും പറ്റി. എന്നാൽ കുഞ്ഞ് വന്ന ശേഷം ക്ഷമ വന്നു. അത് അത്ഭുതമാണ്; അമല പോൾ

തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോൾ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറാനും സാധിച്ചു. നാളുകളുടെ ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേയ്ക്കും തിരിച്ചു വരവ് നടത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് അമല പോൾ. അടുത്തിടെയാണ് നടി അമ്മയായത്.

ഇലൈ എന്നാണ് മകന് അമലയും ഭർത്താവും നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയുടെ വിവാഹം. വൈകാതെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി ആരാധകരെ അറിയിച്ചു. വിവാഹത്തിന് മുമ്പേ താൻ ഗർഭിണിയായിരുന്നെന്ന് നടി തുറന്ന് പറയുകയും ചെയ്തിരുന്നു. ഭർത്താവ് ജഗത് ദേശായിയുടെ വരവും കുഞ്ഞിന്റെ ജനനവും അമലയുടെ ജീവിതത്തെ മാറ്റി മറിച്ചു. തന്നെ പൂർണമായും മനസിലാക്കുന്ന പങ്കാളിയാണ് ജഗത്തെന്ന് അമല പോൾ പറയുന്നത്. ജഗത്തിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും അമ്മയായതിനെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് അമല പോൾ.

കുഞ്ഞിനെ ഞങ്ങൾക്ക് ദെെവം അയച്ചതാണ്. ഏത് ഡയരക്ഷനിൽ പോകണമെന്ന് അറിയാതെ ഇരിക്കുമ്പോൾ കുഞ്ഞ് ശരിയായ പാത കാണിച്ച് തന്നു. ഞാനും ജഗതും മീറ്റ് ചെയ്ത് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഞാൻ ഗർഭിണിയായി. പിന്നീടാണ് വിവാഹം ചെയ്തത്. കുഞ്ഞ് ഞങ്ങളുടെ ബന്ധത്തെ നർച്വർ ചെയ്തു. കുഞ്ഞില്ലായിരുന്നെങ്കിൽ ഏത് ഡയരക്ഷനിൽ പോകുമായിരുന്നെന്ന് അറിയില്ല. എന്നാൽ കുഞ്ഞ് വന്നതോടെ ഈഗോയെ സറണ്ടർ ചെയ്ത് കുഞ്ഞിന് മുൻഗണന കൊടുത്തു. അതിനാൽ ഞങ്ങളുടെ റിലേഷൻഷിപ്പ് വളരെ ഹെൽത്തിയായി.

ക്ഷമ ഇല്ലാത്ത ആളായിരുന്നു ഞാൻ. അത് കൊണ്ട് ഒരുപാട് തെറ്റുകളും പറ്റി. എന്നാൽ കുഞ്ഞ് വന്ന ശേഷം ക്ഷമ വന്നു. അത് അത്ഭുതമാണ്. മാതൃത്വം പറഞ്ഞറിയിക്കാൻ പറ്റില്ല. അത് അനുഭവിക്കേണ്ടതാണെന്നും അമല പോൾ പറഞ്ഞു. മാനസികമായി തകർന്ന് പോയിരുന്ന താൻ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന ശേഷമാണ് ജഗത്തിനെ കണ്ടുമുട്ടുന്നതെന്നും അമല പോൾ പറയുന്നു. ചിരിക്കാൻ പോലും കഴിയാത്ത സമയമുണ്ടായിരുന്നു. ഇതിൽ നിന്നും തിരിച്ച് വന്ന് ഹാപ്പിയായി തായ്ലന്റിൽ സ്കൂട്ടിയിൽ ചുറ്റി. ആ സമയത്ത് ഒരുപാട് സിനിമാറ്റിക് മൊമന്റുകളുണ്ടായിരുന്നു. ഏറ്റവും സന്തോഷകരമായ സമയത്താണ് ജഗത്തിനെ കാണുന്നത്.

ഗോവയിൽ ഒരു ഫാമിലി വെക്കേഷന് പോയതായിരുന്നു. എന്റെ അടുത്ത സുഹൃത്തുമുണ്ടായിരുന്നു. കുടുംബം തിരിച്ച് പോയപ്പോഴും അവളുടെ പിറന്നാൾ സെലിബ്രേറ്റ് ചെയ്യാൻ ഞങ്ങൾ അവിടെ തന്നെ നിന്നു. ഞാൻ ഒരു വില്ല ബുക്ക് ചെയ്തു. അത് ജഗത്തിന്റെ വില്ലയായിരുന്നു. ആദ്യം കണ്ടപ്പോൾ തന്നെ പ്രണയമായിരുന്നെന്ന് പറയാൻ പറ്റില്ല. പക്ഷെ തീർച്ചയായും കണക്ഷൻ തോന്നി. ഞങ്ങൾ രണ്ട് പേരും ഒരേ സമയത്ത് കാറിൽ സ്ലോ മോഷനിൽ പരസ്പരം കണ്ടു. എവിടെയോ കണ്ടിട്ടുണ്ടെന്ന് തോന്നിയിരുന്നെന്നും അമല പോൾ ഓർത്തു. ജഗത്തിന് അന്ന് ഒരു റെ‍ഡ് ജാക്കറ്റുണ്ട്. കൂളിംഗ് ഗ്ലാസ് വെക്കണോ ജാക്കറ്റിടണോ എന്ന് ചിന്തിക്കുകയായിരുന്നു. രണ്ട് സുന്ദരിയായ പെൺകുട്ടികളാണ് മുന്നിൽ വന്നിരിക്കുന്നത്. ഇക്കാര്യം താനും ജഗത്തും സംസാരിക്കാറുണ്ടെന്നും അമല പോൾ വ്യക്തമാക്കി.

അമല പോൾ കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന പെൺകുട്ടിയാണ്. 2014 ൽ സംവിധായകൻ എ.എൽ. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ അധികം വൈകാതെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചു, മൂന്ന് വർഷങ്ങൾക്ക് ശേഷം 2017ൽ ഇവർ വിവാഹമോചിതരാവുകയും ചെയ്തു. തമിഴകത്തെയാകെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇത്. വിവാഹശേഷം കരിയറുമായി മുന്നോട്ട് പോകുന്നതിനെ സംവിധായകനും കുടുംബവും പിന്തുണയ്ക്കാതിരുന്നതാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്.

വിജയോട് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് അമല പോൾ ആയിരുന്നു. നടി തന്നെയാണ് വിവാഹിതിയായ സമയത്ത് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞത്. കല്യാണത്തെ പറ്റി പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നു. ഇൻഡസ്ട്രിയിൽ ഒരുപാട് വർഷം ഉണ്ടാവില്ല എന്ന് അറിയാമായിരുന്നെങ്കിലും. കല്യാണം കഴിച്ചില്ലായിരുന്നെങ്കിലും മൂന്ന് വർഷത്തിന് മുകളിൽ ഇൻഡസ്ട്രിയിൽ ഞാൻ നിൽക്കുമെന്നെനിക്ക് തോന്നുന്നില്ല. എനിക്കെപ്പോഴും മാറ്റങ്ങൾ വേണം, ഞാനെപ്പോഴും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടാനാഗ്രഹിക്കുന്നു, എന്നുമാണ് അമല പോൾ പറഞ്ഞത്.

2011ൽ അമല പോൾ പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകൾ എന്ന ചിത്രം സംവിധാനം ചെയ്തത് എ എൽ വിജയ്യായിരുന്നു. 2013ൽ ഇളയദളപതി വിജയിയെ നായകനാക്കി എ എൽ വിജയ് സംവിധാനം ചെയ്ത ‘തലൈവ’ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക. വിവാഹ മോചനത്തിന് ശേഷം അടിമുടി മാറ്റങ്ങളുമായാണ് അമല പോൾ ആരാധകർക്ക് മുന്നിലേക്ക് എത്തിയത്. വീണ്ടും പഴയ പോലെ സിനിമകളിൽ സജീവമാവുകയും ചെയ്തു. അതിനിടെ എ.എൽ വിജയ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. 2019 ലാണ് ഡോ. ആർ ഐശ്വര്യയെ എ.എൽ വിജയ് വിവാഹം ചെയ്യുന്നത്. അധികം വൈകാതെ ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നു. സൗഹൃദപരമായൊരു വേർപിരിയൽ ആയിരുന്നു അമലയുടെയും വിജയുടേതും.

അടുത്തിടെ, സിനിമയുടെ തുടക്കകാലത്ത് തനിക്ക് സംഭവിച്ച തെറ്റുകളെ പറ്റി നടി പറയുന്ന ചില കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരുന്നു. തമിഴ് സിനിമയിലൂടെയാണ് അമല ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ ചിത്രം വീരശേഖരൻ എന്നത് ആണെങ്കിലും തമിഴിലെ രണ്ടാമത്തെ ചിത്രം മോശമായി പോയി. ആ പ്രായത്തിൽ എടുത്ത വലിയൊരു തെറ്റ് മാത്രമായിരുന്നു ആ സിനിമ എന്നും അതിലെ ചില രംഗങ്ങൾ തന്റെ ജീവിതത്തെ മോശമായി ബാധിച്ചുവെന്നുമാണ് നടി പറയുന്നത്.

വീരശേഖരൻ എന്ന സിനിമയ്ക്ക് ശേഷം അമല പോൾ അഭിനയിച്ച തമിഴ് ചിത്രമാണ് സിന്ധു സമവലി. ചിത്രത്തിൽ അമലയുടെ കഥാപാത്രം വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച്് ഭർത്താവിന്റെ വീട്ടിലേക്ക് വരും. ആ വീട്ടിൽ അമ്മായിപ്പൻ മാത്രമേ ഉണ്ടാവുകയുള്ളു. ഭർത്താവ് ജോലിയ്ക്ക് പോകുന്ന സാഹചര്യത്തിൽ അമ്മായിയപ്പനും മരുമകളും തമ്മിൽ പ്രണയത്തിലാവുന്നതും ഇരുവരും തമ്മിൽ വഴിവിട്ട ജീവിതത്തിലേക്ക് കടക്കുന്നതുമാണ് കാണിച്ചിരിക്കുന്നത്.

ബെഡ്‌റൂം സീനുകളും മറ്റുമൊക്കെ അമലയ്ക്ക് അഭിനയിക്കേണ്ടി വന്നിരുന്നു. എന്നാൽ ഈ ചിത്രം നടിയെ വലിയ വിവാദത്തിൽ എത്തിച്ചു. അമലയ്‌ക്കൊപ്പം ഹരീഷ് കല്യാണാണ് ചിത്രത്തിലെ നായകനായി അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോൾ അമലയുടെ കഥാപാത്രത്തെ തെറ്റായി ചിത്രീകരിച്ചും വാർത്തകൾ പ്രചരിച്ചു. ഈ സാഹചര്യത്തിലാണ് ആ സിനിമ കാരണം താൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും കുടുംബത്തിന്റെ ഹൃദയം തകർക്കുന്ന അനുഭവം ഉണ്ടായത് വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്നും അമല പോൾ പറഞ്ഞത്.

‘ആ സിനിമയിൽ അഭിനയിച്ച എന്നെക്കാൾ വിഷമിച്ചത് എന്റെ അച്ഛനായിരുന്നു. പതിനേഴാമത്തെ വയസ്സിൽ തനിക്കുണ്ടായ ദുരന്തം എന്ന് വേണമെങ്കിൽ പറയാം. സിനിമയ്ക്കെതിരായ വിമർശനം എനിക്ക് ഭീഷണിയായി. പലതരത്തിലാണ് താൻ ആക്രമണം നേരിട്ടത്. കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് വരാൻ പോലും എനിക്ക് അന്ന് ഭയമായിരുന്നു എന്നാണ് അമല പറയുന്നത്. അന്നെനിക്ക് 17 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. ആ ചെറുപ്രായത്തിൽ എന്ത് തീരുമാനം എടുക്കണമെന്ന് പോലും അറിവില്ലാതെ പോയി.

സംവിധായകൻ എന്തൊക്കെ പറയുന്നോ അതൊക്കെ ഞാൻ ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ചെയ്തത് മാത്രമേ ആ സിനിമയിൽ ഉണ്ടായിരുന്നുള്ളു. പക്ഷേ അതിത്രയും വൃത്തിക്കേടായി മാറുമെന്ന് പോലും കരുതിയില്ല. സിനിമയിലൂടെ ലഭിച്ച നെഗറ്റീവ് തന്റെ കരിയറിനെയും ജീവിതത്തെയുമൊക്കെ വല്ലാതെ ബാധിച്ചു. ഇതിന് ശേഷം അഭിനയിച്ച മൈന എന്ന സിനിമയുടെ പ്രൊമോഷന് പോലും എനിക്ക് പങ്കെടുക്കാൻ പറ്റാത്തതിന് കാരണം ഈ വിവാദങ്ങളാണ്.

പ്രൊമോഷനോ മറ്റോ ഞാൻ വന്നാൽ അവിടെ വിവാദമാകുമോ എന്ന് പേടിച്ച് സിനിമയുടെ അണിയറ പ്രവർത്തകർ എന്നെ അവിടേക്ക് ക്ഷണിക്കുക പോലും ചെയ്തില്ല. അതിന്റെ വേദനയിലും വിഷമത്തിലുമിരിക്കുമ്പോൾ രജനികാന്തും കമൽഹാസനെയും പോലുള്ള വലിയ നടന്മാർ എന്നെ വിളിച്ച് ആശ്വസിപ്പിച്ചുവെന്നും അമല വ്യക്തമാക്കുന്നു.

2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് മലയാളത്തിലേയ്ക്ക് അമല എത്തിയത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു.

മകൻ വന്നതിന് ശേഷമുള്ള ആദ്യത്തെ ദീപാവലി ആഘോക്കാൻ അമല പോളും ഭർത്താവിനും കുഞ്ഞിനുമൊപ്പം ബാലിയിലേയ്ക്ക് പോയിരുന്നു. ഇതോടെ ആരാധകർ ചില സംശയങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ജഗതിന്റെ പങ്കാളിയായശേഷം അമല ഹിന്ദു മതം സ്വീകരിച്ചോ എന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്. അമലയും ആനിയെയും നയൻതാരയെയും പോലെ ആയോ, മതം മാറിയപ്പോൾ പേര് മാറ്റിയോ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതിന് കാരണം ദൈവങ്ങളുടെ ദ്വീപായ ബാലിയിൽ കുടുംബ സമേതം താരം ദീപാവലി ആഘോഷിച്ചുവെന്നതാണ്.

സഞ്ചാരികളുടെ സ്വർഗമായ ബാലി സ്പിരിച്വാലിറ്റിയും ക്ഷേത്രങ്ങളും ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ്. എൻ്റെ ജന്മദിനമായ ഒക്ടോബർ 26 ദീപാവലി, ഞങ്ങളുടെ വിവാഹ നിശ്ചയ വാർഷികം നവംബർ 4 എന്നിവയെല്ലാം അടുത്തടുത്താണ്. അതിനാൽ എല്ലാം ഒറ്റയടിക്ക് ആഘോഷിക്കാൻ ബാലി അനുയോജ്യമായ സ്ഥലമായി തോന്നി എന്നാണ് ബാലി യാത്രയ്ക്ക് പിന്നിലെ കാരണം വിവരിച്ച് അമല പറഞ്ഞത്. നാളുകൾക്ക് മുമ്പ് പഴനി ക്ഷേത്രം സന്ദർശിച്ച നടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമായിരുന്നു കുറച്ച് നാളുകൾക്ക് മുമ്പ് താരം ക്ഷേത്ര ദർശനം നടത്തിയത്. അന്നും ചിലർ അമല മതം മാറിയോ എന്ന് ചോദിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അന്നും താരം ഇതേ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല.

കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാനാണ് അമല പോളിന്റെ തീരുമാനം. ലെവൽ ക്രോസ്, ആടുജീവിതം എന്നീ സിനിമകളിലാണ് അമല പോളിനെ ഒടുവിൽ പ്രേക്ഷകർ കണ്ട‌ത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ് സിനിമകളിൽ അമല പോളിനെയിപ്പോൾ കാണാറില്ല. കരിയറിൽ നിന്ന് ഒരു ഘട്ടത്തിൽ നടി മാറി നിന്നിരുന്നു. തിരിച്ച് വരവിൽ മലയാള സിനിമകളാണ് ചെയ്തത്.

More in Actress

Trending

Recent

To Top