ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ കിലുക്കം ചിത്രത്തിന്റെ ഒരു രംഗത്തില്‍ ജഗതിയുടെ ഒരു പ്രവർത്തിയെ കുറിച്ചാണ് പറയുന്നത്. മോഹന്‍ലാല്‍ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടെന്നും നടൻ നന്ദു പറഞ്ഞു.
‘ഊട്ടിപ്പട്ടണം’ ഗാനത്തിലെ മോഹന്‍ലാല്‍ ട്രെയിനിനു മുകളില്‍ നിന്നും ഡാന്‍സ് ചെയ്യുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ ലൈന്‍ കമ്പിയില്‍ തട്ടാതെ രക്ഷപ്പെട്ടതിനെ കുറിച്ചാണ് നന്ദു പറഞ്ഞത്. തിയേറ്ററുകളില്‍ ചിരി പടര്‍ത്തി 300 ഓളം ദിവസം ഓടിയ മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് കിലുക്കം. ഇന്നസെന്റ്, തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.
നടൻ നന്ദുവിന്റെ വാക്കുകൾ ഇങ്ങനെയാണ്. “താൻ ദെെവത്തെ കണ്ടിട്ടുണ്ടെന്ന് നടൻ പറഞ്ഞത്. കിലുക്കം സിനിമയിലെ ‘ഊട്ടിപട്ടണം’ എന്ന പാട്ട് ചിത്രീകരിക്കുന്ന സമയത്ത് ലാലേട്ടനും ജഗതി ചേട്ടനും ഷൂട്ടിന്റെ ഭാഗമായി ട്രെയിനിന് മുകളിലായിരുന്നു. പ്രിയൻ ചേട്ടനും ക്യാമറ സംഘത്തിനുമൊപ്പം തന്നെ താനും ഉണ്ട്. ട്രെയിൻ സാമാന്യം നല്ല വേഗത്തിലാണ്. ഒരു വളവ് തിരിഞ്ഞ് ട്രെയിൻ വരുന്നതും ഞങ്ങൾ ഒരു അലർച്ച കേട്ടു. ‘ലാലേ കുനിഞ്ഞോ’ എന്ന് ജഗതി ചേട്ടൻ ഉറച്ച് വിളിച്ചുപറയുകയാണ്.
അതേസമയം ആ അടുത്ത നിമിഷം തങ്ങൾ എല്ലാവരും കാണുന്നത് ലാലേട്ടനും ജഗതി ചേട്ടനും ട്രെയിനിൽ മുകളിൽ കമിഴ്ന്ന് കിടക്കുന്നതാണ്. പാളത്തിന് കുറുകെ ഒരു കമ്പി വലിച്ച് കെട്ടിയിരുന്നു. ഇക്കാര്യം ആരും ശ്രദ്ധിച്ചില്ല. ജഗതി ചേട്ടൻ അത് കാണുകയും വിളിച്ചു പറയുകയും ചെയ്തത് കൊണ്ട് മാത്രം ഇപ്പോഴും ലാലേട്ടൻ നമുക്കിടയിലുണ്ടെന്ന് നടൻ നന്ദു പറയുന്നു.
