Connect with us

സഹിക്കാന്‍ പറ്റാത്തത് അമ്പിളി ചേട്ടനെയാണ്, ഓരോ തവണയും പുള്ളി ഓരോ എക്‌സ്പ്രഷനാണ് ഇടുന്നത്; എബ്രഹാം കോശി

Malayalam

സഹിക്കാന്‍ പറ്റാത്തത് അമ്പിളി ചേട്ടനെയാണ്, ഓരോ തവണയും പുള്ളി ഓരോ എക്‌സ്പ്രഷനാണ് ഇടുന്നത്; എബ്രഹാം കോശി

സഹിക്കാന്‍ പറ്റാത്തത് അമ്പിളി ചേട്ടനെയാണ്, ഓരോ തവണയും പുള്ളി ഓരോ എക്‌സ്പ്രഷനാണ് ഇടുന്നത്; എബ്രഹാം കോശി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് എബ്രഹാം കോശി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിനെ കുറിച്ചാണ് എബ്രഹാം കോശി സംസാരിക്കുന്നത്.

കയ്യിൽ നിന്നും ഇടുന്നതിൽ ഏറ്റവും സഹിക്കാന്‍ പറ്റാത്തത് അമ്പിളി ചേട്ടനെയാണ്. രണ്ടോ മൂന്നോ റിഹേഴ്‌സല്‍ കാണും. ക്യാമറ റിഹേഴ്സൽ, ഡയലോഗ് റിഹേഴ്സൽ അങ്ങനെ. ഓരോ തവണയും പുള്ളി ഓരോ എക്‌സ്പ്രഷനാണ് ഇടുന്നത്.

നിൽക്കുന്ന സംവിധായകന്‍ ഉള്‍പ്പടെ എല്ലാവരും ചിരിക്കും. ടേക്ക് വരുമ്പോള്‍ ഇതൊന്നുമല്ല, ഇതിന്റെയൊക്കെ മുകളില്‍ വരുന്നൊരു സാധനം കാണിക്കും. എല്ലാം ചിരിച്ചു. സാറൊന്ന് നോക്കി, ഓക്കെ റീ ടേക്ക്. രണ്ടാമത് എടുത്തു. അപ്പോള്‍ വേറൊരു സാധനം ഇട്ടു. അപ്പോഴും കൂടെ നിൽക്കുന്നവരൊക്കെ ചിരി.

അങ്ങനെ മൂന്ന്- നാല് ടേക്ക് ആയപ്പോഴാണ് ജോഷി സര്‍ പറഞ്ഞത്. ‘എടാ അമ്പിളി നീ ഏതെങ്കിലും ഒന്ന് ഫിക്‌സ് ചെയ്യ്, നമുക്ക് ഷോട്ട് എടുക്കണ്ടേ. ആ ജോഷിയേട്ടാ, ഇത് ഫിക്‌സ് ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു. മാറ്റമൊന്നുമില്ലല്ലോ? ഇല്ല മാറ്റമില്ല. ടേക്ക് പോയി.

പുള്ളി വേറൊരു സാധനം കാണിച്ചു. ബോര്‍ അല്ലല്ലോ കാണിക്കുന്നത്. ഒന്നിനൊന്ന് മെച്ചമാണ് കാണിക്കുന്നത്. അതെങ്ങനെ വേണ്ടെന്ന് പറയാന്‍ സാധിക്കും. ഒരു കോമഡി സീനിൽ ഒന്നിനൊന്ന് മെച്ചമായ എക്സ്പ്രെഷനാണ് പുള്ളി കാണിക്കുന്നത്.

ലോകത്തില്‍ അദ്ദേഹത്തെ പോലെ സിനിമ ഫീൽഡിൽ കോമഡി മാത്രം ചെയ്ത് മുപ്പത് വര്‍ഷം ജീവിച്ച വേറൊരു ആര്ടിസ്റ്റിനെ പറയാമോ? ലോകത്തില്ല, അടിമുടി നടനാണ്. തിരമാല പോലെ ഭാവങ്ങള്‍ വന്നു കൊണ്ടിരിക്കും’ എന്നാണ് അഭിമുഖത്തില്‍ എബ്രഹാം കോശി പറയുന്നത്.

തന്റെ സ്വന്തം തെറ്റ് മറച്ചുവെയ്ക്കാന്‍ മലയാളത്തിലെ ഒരു സൂപ്പര്‍താരം തന്നെ കുറ്റക്കാരനാക്കിയെന്നും എബ്രഹാം കോശി പറഞ്ഞിരുന്നു. എന്നാല്‍ തെറ്റുകാരന്‍ താനല്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പക്ഷെ താരത്തിന്റെ പേര് വെളിപ്പെടുത്താനോ സിനിമ ഏതെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല.

ഒരു പടത്തില്‍ നായകനെ പിടിച്ചു കൊണ്ടു പോയ ജീപ്പില്‍ കയറ്റണം. പടവും ആര്‍ട്ടിസ്റ്റിനേയും പറയില്ല. അത് ശരിയല്ല. പിടിച്ചു കൊണ്ടു പോകുമ്പോള്‍ നമ്മള്‍ ബലം പിടിക്കേണ്ടതില്ല, നമ്മുടെ മുഖത്തും ശരീരത്തും ആ ടെന്‍ഷന്‍ വരുത്തിയാല്‍ മതി. അവര്‍ തന്നെ നടന്നു വന്നോളും. അതിന്റെ റിയാക്ഷന്‍ അവര്‍ കാണിക്കും. അവര്‍ ഡ്യൂട്ടി ചെയ്‌തോളും. നമ്മുടെ ഡ്യൂട്ടി ബലം പിടിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുക മാത്രമാണ്.

അങ്ങനെ പിടിച്ചു കൊണ്ടു വരുമ്പോള്‍ അയാളുടെ ഡയലോഗ് തെറ്റി. ആരും ഒന്നും പറഞ്ഞില്ല. റീടേക്ക് എടുക്കാമെന്ന് പറഞ്ഞു. അപ്പോഴേയ്ക്കും പുള്ളി എന്റെ നേരെ ചാടി. മര്യാദയ്ക്ക് പിടിക്കണ്ടേ, ഇങ്ങനെയാണോ പിടിക്കേണ്ടത് എന്ന് ചോദിച്ചു. ഞാനങ്ങ് അയ്യടാ എന്നായിപ്പോയി. ആള്‍ക്കാരുടെ മുന്നില്‍ വച്ച് പരസ്യമായിട്ടാണ്. പുതിയ താരമല്ല. പുതിയ ആരെങ്കിലും ആയിരുന്നുവെങ്കില്‍ ഞാന്‍ അപ്പോള്‍ തന്നെ മറുപടി തന്നേനെ. അത് അത്ര പഴക്കവുമില്ല, എന്ന പുതിയതുമല്ലാത്തൊരാള്‍.

നമ്മള്‍ എതിര്‍ പറഞ്ഞാല്‍ അയാള്‍ ഇനി വേണ്ട എന്ന് പറഞ്ഞ് നമ്മളെ കട്ട് ചെയ്തിട്ട് പോവത്തേയുള്ളൂ. ഞാന്‍ വളരെ വിഷമിച്ചു. ജോഷി സാറിന്റെ പടമാണ്. സാറിന് എന്നെ ആശ്വസിപ്പിക്കാന്‍ പറ്റില്ല. അങ്ങനെ ചെയ്താല്‍ അത് ആ നടന് കുറച്ചിലാകും. ആ കോശി വന്ന് നില്‍ക്കെന്ന് പറഞ്ഞു. അതൊക്കെ നമ്മുടെ തോളില്‍ തട്ടുന്നത് പോലൊരു ഡയലോഗാണ്. പേരെടുത്ത് വിളിച്ച് സാന്ത്വനപ്പെടുത്തുന്നത് പോലെയാണെന്നും അദ്ദേഹം പറയുന്നു.

രണ്ടാമതും ആ ഷോട്ട് എടുത്തു. അതിന് ശേഷം ഒന്നു രണ്ടു പേര്‍ വന്ന് ഇയാള്‍ വിഷമിക്കണ്ട തെറ്റ് പറ്റിയത് അയാള്‍ക്ക് ആണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞു. അയാള്‍ക്ക് അയാളുടെ സ്റ്റാര്‍ഡം സൂക്ഷിക്കണമെങ്കില്‍ ഏതെങ്കിലും ഇര വേണം. അത് നിങ്ങളെയാക്കി. എന്ന് അസോസിയേറ്റ് ക്യാമറാമാന്‍ പോലുള്ളവര്‍ വന്ന് പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി. തെറ്റ് എന്റെ ഭാഗത്തു നിന്നല്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നുവെന്നും കോശി പറയുന്നു.

More in Malayalam

Trending

Recent

To Top