ഗുജറാത്തി ചലച്ചിത്രലോകത്ത് വസന്തം വിരിയിച്ച താരസഹോദരങ്ങളെ തൊട്ടടുത്തദിവസങ്ങളിൽ മരണം വിളിച്ചു. ഗായകനും സംഗീതസംവിധായകനുമായ മഹേഷ് കനോഡിയ(83) മരിച്ച് രണ്ടാംദിവസമായ ചൊവ്വാഴ്ച സൂപ്പർസ്റ്റാർ നരേഷ് കനോഡിയയും(77) മരണത്തിന് കീഴടങ്ങി.
മാസങ്ങളായി കിടപ്പിലായിരുന്ന മഹേഷ് ഞായറാഴ്ച ഗാന്ധിനഗറിലെ വസതിയിലാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരാഴ്ചയായി അഹമ്മദാബാദ് യു.എൻ. മേത്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു നരേഷ്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തെ മറ്റ് രോഗങ്ങളും അലട്ടിയിരുന്നു. രണ്ടുമക്കളിൽ ഹിതു കനോഡിയ ഗുജറാത്തി നടനും ഇദറിൽനിന്നുള്ള ബി.ജെ.പി. എം.എൽ.എ.യുമാണ്. ശവസംസ്കാരം കോവിഡ് നടപടികൾ പ്രകാരം പൂർത്തിയാക്കി.
മഹേഷ്-നരേഷ് എന്ന പേരിൽ 40 വർഷത്തോളം ഗുജറാത്തി സിനിമയിൽ നിറഞ്ഞുനിന്നവരായിരുന്നു കനോഡിയമാർ. മുന്നൂറിലേറെ സിനിമകളിൽ വേഷമിട്ട നരേഷ് ഗുജറാത്തി സിനിമയിലെ അമിതാഭ് ബച്ചൻ എന്നും അറിയപ്പെട്ടു. ജ്യേഷ്ഠനായ മഹേഷിനൊപ്പം മിക്ക സിനിമകളിലെയും സംഗീതസംവിധാനവും നിർവഹിച്ചു. അറിയപ്പെടുന്ന സ്റ്റേജ് പെർഫോർമർമാരുമായിരുന്നു ഇരുവരും. വേദികളിൽ ഗായികമാരുടെ സ്വരം മനോഹരമായി അനുകരിക്കുമായിരുന്നു മഹേഷ് കനോഡിയ.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...