
Malayalam
വേദിയിൽ നിറഞ്ഞ കയ്യടി..ഒരു നിമിഷം.. എല്ലാം അസ്ഥാനത്തായി, ഒരു പിഴവിൽ എല്ലാം തകിടം മറിഞ്ഞു!
വേദിയിൽ നിറഞ്ഞ കയ്യടി..ഒരു നിമിഷം.. എല്ലാം അസ്ഥാനത്തായി, ഒരു പിഴവിൽ എല്ലാം തകിടം മറിഞ്ഞു!
Published on

ആധുനിക ജാലവിദ്യാരംഗത്ത് ഏറെ ശ്രദ്ധേയനായ മാന്ത്രികന്. ജാലവിദ്യ കൊണ്ട് വിസ്മയം തീർക്കുന്ന മുതുകാട് കാരുണ്യ പ്രവർത്തനങ്ങളും ചെയ്ത് കയ്യടി നേടാറുണ്ട്.ഇപ്പോളിതാ തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം.. വേദിയിൽ പാളിപ്പോയ തന്റെ ആദ്യത്തെ ഇന്ദ്രജാലത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഗോപിനാഥ് മുതുകാട്.
ഇന്ദ്രജാലാവതരണത്തിന്റെ അടങ്ങാത്ത മോഹവുമായി നടക്കുന്ന കാലത്ത് ആദ്യമായി എനിക്ക് ഇന്ദ്രജാലം അവതരിപ്പിക്കാൻ ഒരവസരം വന്നു; ചുങ്കത്തറ തലഞ്ഞിപ്പള്ളിയിലെ പെരുന്നാളിന്. ഉത്സവത്തിമിർപ്പോടെ എന്റെ മനസ്സ് അരങ്ങേറ്റത്തിന് തയാറെടുക്കുകയായിരുന്നു. വീഴ്ച വരില്ലെന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തി അച്ഛന്റെയും അമ്മയുടെയും ഗുരുനാഥന്റെയും അനുഗ്രഹത്തോടെയാണു വേദിയിലേക്കു കയറിയത്. വേദിയിലെത്തിയ എനിക്കു ലഭിച്ചത് നിറഞ്ഞ കൈയടികൾ. പക്ഷേ, ഒരു നിമിഷം… എല്ലാം അസ്ഥാനത്തായി. ഒരു പിഴവിൽ എല്ലാം തകിടം മറിഞ്ഞു. ഇന്ദ്രജാലം പൂർത്തിയാക്കാൻ കഴിയാതെ വിതുമ്പലോടെ ഞാൻ വേദിവിട്ടോടി. അണിയറയിൽ നിലത്തു കുത്തിയിരുന്നു മുഖംപൊത്തിക്കരയുന്ന എന്നെ പിടിച്ചെഴുന്നേൽപിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു: ‘മതി കരഞ്ഞത്. ആദ്യായിട്ടാവുമ്പോ അങ്ങനൊക്കെണ്ടാവും.. വിജയത്തിൽനിന്ന് ഒരു പാഠവും പഠിക്കാനില്ല. എന്നാൽ, പരാജയങ്ങളിൽനിന്ന് ഏറെ പഠിക്കാനുണ്ടുതാനും’.
തളർന്നുപോയ മനസ്സിനു ലഭിച്ച ഏറ്റവും വലിയ പ്രചോദനമായിരുന്നു ഈ വാക്കുകൾ. അന്നുതൊട്ടിങ്ങോട്ട് ആ വാക്കുകൾ എന്നും എപ്പോഴും അച്ഛന്റെ സ്വരത്തിൽ എന്റെ ഉള്ളിലുണ്ട്. അച്ഛൻ അന്ന് എന്നെ നിരുത്സാഹപ്പെടുത്താനാണു ശ്രമിച്ചിരുന്നതെങ്കിൽ ഇന്നു ഞാനെന്താവുമായിരുന്നെന്ന് എനിക്കു നിശ്ചയമില്ല.
നമ്മുടെ കുട്ടികളിലും ഇതുപോലെ കഴിവുകളുണ്ട്. ഒരുപക്ഷേ, അച്ഛനമ്മമാരെ ഭയന്ന് അവർ അതെല്ലാം പുറത്തുകാട്ടാതെ നടക്കുകയുമാവാം.. അവരുടെ കഴിവിനെ, സ്വപ്നങ്ങളെ തല്ലിക്കെടുത്താതെ ആ കഴിവുകളോടൊപ്പം നമ്മളും ചേർന്നുനിൽക്കുമ്പോഴാണു പുതിയ വിസ്മയങ്ങളുണ്ടാവുന്നത്. കുട്ടിക്കാലത്തെ ചെറിയ ചെറിയ കഴിവുകളെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. അതിലൂടെ മാത്രമേ കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സാധിക്കൂ. ആ ആത്മവിശ്വാസമാണ് ഒരു കുട്ടിയുടെ വ്യക്തിത്വം നിർണയിക്കുന്നതും.
പാട്ടിനിടെ തെറ്റുപറ്റിയ ഓടക്കുഴൽ വാദകനെ എസ്.പി.ബാലസുബ്രഹ്മണ്യം വേദിയിൽ പ്രശംസിച്ചതും തോമസ് ആൽവാ എഡിസന്റെ കണ്ടുപിടിത്തത്തെക്കുറിച്ചുള്ള പത്രസമ്മേളനത്തിനിടെ ലാബിലെ തൊഴിലാളിയുടെ കൈയിൽനിന്നു ബൾബ് പൊട്ടുകയും മൂന്നു ദിവസത്തിനുശേഷം പത്രസമ്മേളനത്തിൽ അതേ തൊഴിലാളി തന്നെ ബൾബ് കൊണ്ടുവന്നതുമൊക്കെ മുൻപ് ഈ കോളത്തിൽ ഞാൻ വിവരിച്ചിട്ടുണ്ട്. ഈ രണ്ടു സംഭവത്തിലും പിഴവു സംഭവിച്ചവരെ ശകാരിക്കുകയോ വിമർശിക്കുകയോ ചെയ്യാതെ നിറഞ്ഞ പ്രോത്സാഹനമായി നിന്നത് അവരവരുടെ രംഗങ്ങളിൽ മാത്രമല്ല, മനസ്സിലും ഇവരൊക്കെ ‘വലിയ’വരാണെന്നു തെളിയിക്കുകയായിരുന്നു.
കുഞ്ഞുകുഞ്ഞു കണ്ടുപിടുത്തങ്ങളുമായോ സൃഷ്ടികളുമായോ പ്രോത്സാഹനവും അനുമോദനവും ആഗ്രഹിച്ചെത്തുന്ന കുഞ്ഞുങ്ങളെ ഒന്നു ചേർത്തുനിർത്തി, അവരുടെ പ്രവൃത്തികളിൽ അഭിമാനിക്കുന്നതിന്റെ തിളക്കം നമ്മുടെ കണ്ണുകളിലേക്കു പകർത്തി നോക്കൂ. നാളെ നമ്മുടെ കുഞ്ഞുങ്ങൾ തെളിഞ്ഞുനിൽക്കുന്ന നക്ഷത്രങ്ങളാകാൻ അതുമതിയാകും. അവരുടെ കഴിവുകൾക്കു വലിയ ആകാശങ്ങൾ തുറന്നുകൊടുക്കുവാൻ നമുക്കു മാത്രമേ കഴിയൂ.
about gopinad muthukad
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...