
Malayalam Breaking News
‘കൂടുതൽ സിനിമകൾ ചെയ്യാത്തതിന്റെ കാരണം അതാണ്’; വെളിപ്പെടുത്തി ആന്റണി വർഗീസ്
‘കൂടുതൽ സിനിമകൾ ചെയ്യാത്തതിന്റെ കാരണം അതാണ്’; വെളിപ്പെടുത്തി ആന്റണി വർഗീസ്
Published on

ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരെ കയ്യിലെടുത്ത നടനാണ് ആന്റണി വർഗീസ്. അങ്കമാലി ഡയറീസിലെ വിന്‍സന്റ് പെപ്പെ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കി.
ഒരു സാധാരണക്കാരനിൽ നിന്ന് മാസ്സ് ആയി മാറിയ നടനാണ് ആന്റണി വർഗീസ് .അങ്കമാലി ഡയറീസിലെ വിന്‍സെന്റ് പെപ്പെയും, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലെ ജേക്കബ് ആയാലും മലയാളികളിുടെ മനസ്സില്‍ എന്നും തങ്ങി നിൽക്കുന്ന കഥാപത്രമായി അതിനെ മാറ്റാൻ ആന്റണിക്ക് സാധിച്ചു.
യാതൊരു സിനിമ പാരമ്ബര്യവുമില്ലാത്ത സാധരണ കുടുംബത്തില്‍ നിന്നാണ് ആന്റണി സിനിമയില്‍ എത്തുന്നത്. സിനിമയോടുള്ള ആഗ്രഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ഇതാ കൂടുതൽ സിനിമകൾ ചെയ്യാത്തതിന് കാരണമുണ്ടെന്ന് തുറന്നു പറഞ്ഞ് ആന്റണി വർഗീസ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ആഭിമുഖത്തിലാണ് ഈ കാര്യം തുറന്ന് പറഞ്ഞിരിയ്ക്കുന്നത്
അങ്കമാലി ഡയറീസിന് ശേഷം ഞാൻ നൂറോളം തിരക്കഥകൾ കേട്ടെന്ന് വരെ പലരും പ്രചരിപ്പിച്ചിട്ടുണ്ട്. കുറച്ചധികം തിരക്കഥകൾ കേട്ടു എന്നത് സത്യമാണ്. ഒരു നടൻ എന്ന നിലയിൽ കൂടുതൽ തിരക്കഥകൾ കേൾക്കുന്നത് വളരെ സന്തോഷമുള്ള കാര്യമല്ലേ. അതിൽ നിന്നല്ലേ മികച്ചത് ലഭിക്കുന്നത്. എനിക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളല്ലേ തിരഞ്ഞെടുക്കാൻ കഴിയൂ. എനിക്ക് ഇണങ്ങാത്ത കഥാപാത്രങ്ങൾ ചെയ്ത് എന്തിനാണ് ഒരു സിനിമ നശിപ്പിക്കുന്നത്. അതിന് താത്പര്യമില്ലാത്തതുകൊണ്ടാണ് കൂടുതൽ സിനിമകൾ ചെയ്യാത്തതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഇതിനോടകം തന്നെ ഒരുപാട് അവാർഡുകൾ ആന്റണി വർഗീസിന് തേടിയെത്തിയിട്ടുണ്ട്. ഏഷ്യ വിഷൻ, ഏഷ്യാനെറ്റ്, സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ, സൈമ തുടങ്ങിയ അവാർഡുകൾ ലഭിച്ചു. സിനിമയിൽ വരും മുൻപേ തന്നെ ഞാൻ ലിജോ ചേട്ടന്റെ കടുത്ത ആരാധകനാണെന്ന് ആന്റണി പറയുന്നു.
അദ്ദേഹത്തിന്റെ അസിസ്റ്റന്റായി കയറാനായിരുന്നു ആഗ്രഹം. എന്നാൽ ദൈവം എങ്ങനെയൊക്കെയോ അദ്ദേഹത്തിന്റെ അടുത്ത് എന്നെ കൊണ്ടെത്തിക്കുകയായിരുന്നത്രെ . ലോക സിനിമയ്ക്ക് മുന്നിൽ മലയാളികൾക്ക് അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ കഴിയുന്ന സംവിധായകനാണ് ലിജോ ചേട്ടനെന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് ഓരോ സിനിമയെയും അദ്ദേഹം സമീപിക്കുന്നതെന്നും തരാം പറയുന്നു .
വളരെ ചെറിയ കഥകളിൽ നിന്നാണ് ലിജോ സിനിമയെന്ന വിസ്മയം തീർക്കുന്നത്. എസ് . ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയിൽ നിന്നാണ് ജല്ലിക്കട്ട് പിറവികൊള്ളുന്നത്. മാവോയിസ്റ്റും സിനിമയും തമ്മിൽ ഒരുപാട് അന്തരമുണ്ട്. സിനിമയുടെ ദൃശ്യസാദ്ധ്യതയ്ക്ക് അനുസരിച്ചാണ് ചെറുകഥയിൽ നിന്ന് വ്യത്യസ്തമായി ജല്ലിക്കട്ടിന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്.
ടോറാന്റോ ഫിലിം ഫെസ്റ്റിവലിലെ അനുഭവവും ആന്റണി പങ്കുവെച്ചു. അമ്പത് ശതമാനം മലയാളികളും അമ്പത് ശതമാനം വിദേശികളുമായിരുന്നു ചിത്രം കാണാൻ ഉണ്ടായിരുന്നത്. മലയാളികൾ ആസ്വദിക്കാത്ത പല സീനുകളിലും വിദേശികൾ കൈയടിച്ചു ചിരിക്കുന്നത് ഞങ്ങളെ അദ്ഭുതപ്പെടുത്തി. എങ്ങനെയാണ് ഇത്രയും ആൾക്കൂട്ടത്തെ വച്ച് ഇത് ചിത്രീകരിച്ചതെന്ന് അവർ ചോദിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലുകളിലൊന്നാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവൽ. അവിടെ പോകാൻ കഴിഞ്ഞത് തന്നെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. വിദേശ പ്രതിനിധികളുടെ മുന്നിൽ നിൽക്കുമ്പോൾ അന്നുവരെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്തൊരു സന്തോഷം തോന്നി. സ്റ്റേജിൽ കയറി സംസാരിക്കണമെന്നുണ്ടായിരുന്നു. ഇംഗ്ലീഷിൽ അല്പം ആത്മവിശ്വാസക്കുറവുള്ളതുകൊണ്ടു അതിന് മുതിർന്നില്ല
സിനിമയല്ലാതെ ആന്റണി ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് യാത്രയാണ് ഇതിനോടകം . 12 രാജ്യങ്ങളിൽ യാത്ര ചെയ്തു. അങ്കമാലി ഡയറീസിന് ശേഷമാണ് അത്യാവശ്യം കാശൊക്കെ കിട്ടിയത്. അതുവരെ സീറോ ബാലൻസായിരുന്നു എന്റെ ബാങ്ക് അക്കൗണ്ടെന്നും ഒരു ചെറുപുഞ്ചിയിരിയോടെ പറഞ്ഞു
Antony Varghese
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...