മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു 2007 ൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടത് . അതിന്റെ പേരിൽ ഇന്നും ക്രൂശിക്കപ്പെടുകയാണ് നടൻ ദിലീപ്. സത്യമിതുവരെ പുറത്തെത്തിയില്ലെങ്കിലിലും പ്രതി സ്ഥാനത്ത് ദിലീപാണ് നില്കുന്നത്. ഈ സംഭവത്തിന്റെ പേരിൽ താൻ അനുഭവിച്ച പ്രശ്നങ്ങൾ തുറന്നു പറഞ്ഞിരുന്നു ദിലീപ് മനോരമയോട്.
വളരെ വികാരപരമായാണ് ദിലീപ് സംസാരിച്ചത്. ഒട്ടേറെ ഗോസിപ്പുകൾ കേട്ടിട്ടുണ്ടെങ്കിലും ഇത് പ്രത്യക്ഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു കൊണ്ടാണ് താൻ പ്രതികരിക്കുന്നതെന്നാണ് ദിലീപ് പറഞ്ഞത് .
“വര്ഷങ്ങളായി ഞാൻ ഒട്ടേറെ ഗോസിപ്പുകൾ കേട്ടിട്ടുണ്ട് . പക്ഷെ മറ്റുള്ളവർ എന്നെപ്പറ്റി എന്ത് പറയുന്നു എന്ന് ഞാൻ ശ്രദ്ധിക്കാറില്ല . പക്ഷെ ഇത് വളരെ സീരിയസുമാണ് ആളുകൾ സത്യമെന്നു കരുത്താവുന്നതുമാണ്. അതുകൊണ്ടാണ് ഈ വിഷയത്തെ അഭിമുഖീകരിക്കാമെന്നു കരുതിയത് .
ഈ വിവാദങ്ങൾ വളരെ അസ്വസ്ഥനാക്കിയെന്നും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു.ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും മകളെ ഓർത്താണ് അതിനു മുതിരാതിരുന്നതെന്നും ദിലീപ് പറയുന്നു.
ആക്രമിക്കപ്പെട്ട പെൺകുട്ടിയെ കുറിച്ചും ദിലീപ് പറയുന്നു ‘ വളരെ വ്യക്തിപരമായും തൊഴില്പരമായും ഈ പെൺകുട്ടിയെ വളരെ അടുത്തറിയാം എനിക്ക് വര്ഷങ്ങളായി. അവരുമൊന്നിച്ചു സിനിമകൾ ചെയ്യാതായത് , എനിക്ക് കംഫര്ട്ടബിള് ആയവർക്കൊപ്പം മാത്രമേ ജോലി ചെയ്യാൻ പട്ടു എന്നത് കൊണ്ടാണ്. എന്ന് കരുതി മറ്റുള്ള സംവിധായകരോട് അവരുടെ അവസരങ്ങൾ ഇല്ലാതാക്കുന്ന തരത്തിൽ ഒരിക്കലും പ്രവർത്തിച്ചിട്ടിട്ടില്ല . ദിലീപ് പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...