ടിക് ടോകില്‍ താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി. ഡല്‍ഹി ധര്‍മ്മപുര സ്വദേശിയായ മോഹിത് മോര് എന്ന ഇരുപത്തിയേഴുകാരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചേകാലോടെയാണ് മോഹിതിന് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടിയിലെത്തിയ മൂന്നംഗസംഘം ധര്‍മ്മപുരയിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന മോഹിതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
13 തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ് കടയിലെ സോഫയിലേക്ക് വീണ മോഹിതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ഏഴ് ബുള്ളറ്റുകളാണ് മോഹിതിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.
അക്രമികള്‍ മുഖംമൂടി ധരിച്ചാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയതിന് ശേഷം ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...