ലൂസിഫർ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാള സിനിമയിൽ ബോക്സ് ഓഫീസിൽ കളക്ഷനിൽ ചരിത്രം കുറിക്കുകയും ചെയ്തു ലൂസിഫർ . പ്രിത്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നു എന്നതിന് പുറമെ പ്രിത്വിരാജ്ഉം മോഹൻലാലും ആദ്യമായി ഓൺസ്‌ക്രീനിൽ ഒന്നിച്ച ചിത്രമെന്ന ഖ്യാതിയും ലൂസിഫറിനുണ്ട്. എന്നാൽ ലൂസിഫറിന് മുൻപേ ഇരുവരും ഒന്നികേണ്ടിയിരുന്ന ഒരു ചിത്രമുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇരു താരങ്ങളുടെയും ആരാധകര്‍ക്കായി സമ്മാനിക്കാനിരുന്നത് ലാല്‍ ജോസ് എന്ന സംവിധായകനാണ്. ലാല്‍ ജോസിന്റെ ആദ്യ മോഹന്‍ലാല്‍ പ്രോജക്റ്റ് എന്ന നിലയിലായിരുന്നു ചിത്രത്തിന്റെ എഴുത്ത് പുരോഗമിച്ചത്, കസിന്‍സ് എന്ന് പേരിട്ടിരുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ – പൃഥ്വിരാജ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.
ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം എഴുതിയ ‘കസിന്‍സ്’ എന്ന പ്രോജക്റ്റ് അതിന്റെ തിരക്കഥയുടെ അവസാന ഘട്ടം വരെ എത്തിയെങ്കിലും ചില പ്രതിസന്ധികള്‍ മൂലം ചിത്രം ഉപേക്ഷിക്കുകയായിരുന്നു. ലാല്‍ ജോസ് എന്ന സംവിധായകന്‍ കസിന്‍സ് എന്ന ചിത്രത്തിനും മുന്‍പേ ഒരു മോഹന്‍ലാല്‍ പ്രോജ്കറ്റ് പ്ലാന്‍ ചെയ്തിരുന്നു, എന്നാല്‍ മോഹന്‍ലാലിനു ചിത്രത്തിന്റെ ക്ലൈമാക്സിനോട് അതൃപ്തി തോന്നുകയും, ഒരു കുട്ടിയുമായി ചേര്‍ന്നുള്ള ആ ചിത്രത്തിലെ ക്ലൈമാക്സ് പ്രേക്ഷകര്‍ക്ക് ദഹിക്കില്ലെന്നും ലാല്‍ ജോസിനോട് മോഹന്‍ലാല്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...