
Malayalam
കാവ്യയ്ക്ക് ഒരിക്കലും മീനാക്ഷിയെ പോലെ ഒരു വലിയ കുട്ടിയുടെ അമ്മയാവാൻ സാധിക്കില്ല, മീനാക്ഷിക്ക് ഒരിക്കലും കാവ്യയെ തന്റെ അമ്മയായി അംഗീകരിക്കാനും സാധിക്കില്ല; വീണ്ടും ശ്രദ്ധയായി ദിലീപിന്റെ വാക്കുകൾ
കാവ്യയ്ക്ക് ഒരിക്കലും മീനാക്ഷിയെ പോലെ ഒരു വലിയ കുട്ടിയുടെ അമ്മയാവാൻ സാധിക്കില്ല, മീനാക്ഷിക്ക് ഒരിക്കലും കാവ്യയെ തന്റെ അമ്മയായി അംഗീകരിക്കാനും സാധിക്കില്ല; വീണ്ടും ശ്രദ്ധയായി ദിലീപിന്റെ വാക്കുകൾ
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു.
ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷം, 1998 ഒക്ടോബർ 20ന് ആണ് ദിലീപും മഞ്ജുവും വിവാഹം കഴിക്കുന്നത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
വിവാഹ ശേഷം നൽകിയ ഒരു അഭിമുഖത്തിൽ, കാവ്യയും തന്റെ മകൾ മീനാക്ഷിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടൻ ചില വെളിപ്പെടുത്തലുകൾ നടത്തി. ഒരു അമ്മ-മകൾ ബന്ധമല്ല ഇരുവരും തമ്മിൽ എന്നാണ് അന്ന് ദിലീപ് പറഞ്ഞത്. കാവ്യയെ വിവാഹം ചെയ്തത് ഒരിക്കലും തന്റെ മകൾക്ക് ഒരു അമ്മ വേണമെന്ന് കരുതിയിട്ടല്ല എന്നാണ് അന്ന് ജനപ്രിയ നായകൻ പറഞ്ഞത്. നേരെ മറിച്ച്, ഇരുവരും നല്ല സുഹൃത്തുക്കളായി തീരണമെന്നാണ് ആഗ്രഹിച്ചത്. അത് തന്നെയാണ് വിവാഹശേഷം സംഭവിച്ചതും.
കാവ്യയ്ക്ക് ഒരിക്കലും മീനാക്ഷിയെ പോലെ ഒരു വലിയ കുട്ടിയുടെ അമ്മയാവാൻ സാധിക്കില്ല എന്നെനിക്കറിയാം. അത് പോലെ തന്നെ, മീനാക്ഷിക്ക് ഒരിക്കലും കാവ്യയെ തന്റെ അമ്മയായി അംഗീകരിക്കാൻ സാധിക്കില്ല എന്നുമറിയാം. ഇരുവരും നല്ല രണ്ട് സുഹൃത്തുക്കളായി ഇരിക്കണം എന്നാണ് ആഗ്രഹിച്ചത്. അത് തന്നെയാണ് അവരുടെ വീട്ടിൽ പോയി കല്യാണ കാര്യം സംസാരിച്ചപ്പോൾ പറഞ്ഞതും. വിവാഹമോചനം നടന്നതിന് ശേഷം മീനാക്ഷി തന്റെയൊപ്പം തുടർന്നപ്പോഴാണ് അമ്മയുടെ സ്ഥാനത്ത് വീട്ടിൽ ഒരാൾ മകൾക്കായി വേണമെന്ന് തോന്നി തുടങ്ങിയത്.
മകൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആകെ ഉണ്ടാവുക എന്റെ പ്രായമായ അമ്മ മാത്രമാണ്. അപ്പോഴാണ് മീനാക്ഷി എത്ര മാത്രം ഒറ്റപ്പെട്ടുവെന്ന് ബോധ്യം വന്നത്. പ്രായ പൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ ഒരുവശത്ത്. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായി കൊണ്ടേയിരുന്നു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ മീനൂട്ടിയുടെ ആ ചോദ്യവും കേട്ടുകൊണ്ട് എന്നും ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. മൂന്നര വർഷം താനും മകളും മാത്രമുള്ള ജീവിതം ആയിരുന്നു.
രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. എനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കി. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. പിന്നീട് മകൾ നിർബന്ധിച്ചപ്പോൾ, മറ്റൊരു ജീവിതത്തെ കുറിച്ച് സീരിയസ് ആയി ചിന്തിച്ചു. ഇന്ന് കാവ്യ മകൾക്ക് ഏറ്റവും നല്ല സുഹൃത്താണ്. അമ്മയെന്നല്ല, കാവ്യ ചേച്ചിയെന്നാണ് അവൾ വിളിക്കുന്നത്. ഒരു രണ്ടാം വിവാഹത്തിന് തന്നെ ഏറ്റവും നിർബന്ധിച്ച വ്യക്തി മകൾ മീനാക്ഷിയാണെന്നാണ്. അപ്പോൾ, തന്റെ പേരിൽ ബലിയാടായ നടിയെ സ്വീകരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
വിവാഹവും വിവാഹ മോചനവുമായി കാവ്യ മറുഭാഗത്ത് ഉണ്ടായിരുന്നു. കാവ്യയുടെ വിവാഹ ജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തി. അങ്ങനെ ഞാൻ കാരണം ജീവിതം തകർന്ന് നിൽക്കുന്ന ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്തതിൽ എന്താണ് ഇത്ര തെറ്റ്. അവളുടെ വീട്ടുകാർ ആദ്യം ഈ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല, പിന്നീട് എല്ലാവരുടെയും തീരുമാനം ആയിരുന്നു ആ വിവാഹം. എനിക്കെതിരെ പല രീതിയിലും അമ്പ് എയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു.
നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം എന്നുമായിരുന്നു ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്.
അന്ന്, വിവാഹത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ദിലീപ്, കാവ്യ മാധവനുമായുള്ള തന്റെ വിവാഹം വളരെ പെട്ടെന്ന് എടുത്ത തീരുമാനം ആണെന്ന് വെളിപ്പെടുത്തിയിരുന്നു. കാവ്യ കാരണമാണ് താൻ മഞ്ജുവും ഈയുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പം ഉണ്ടായിരുന്നില്ലെന്നും നടൻ പറഞ്ഞിരുന്നു.
അതേസമയം, വിവാഹമോചനത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ചും ഒരു അഭിമുഖത്തിൽ ദിലീപ് മനസ്സ് തുറന്നിരുന്നു. 2013 വരെ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ സന്തോഷമായി പോയിരുന്ന ദാമ്പത്യ ജീവിതമായിരുന്നു തങ്ങളുടേത് എന്നാണ് അന്ന് നടൻ വെളിപ്പെടുത്തിയത്. ഒരു ഭാര്യ എന്നതിലുപരി മഞ്ജു തന്റെ ഉറ്റ സുഹൃത്തായിരുന്നു, അവരുമായി എല്ലാ ചെറിയ രഹസ്യങ്ങളും പങ്കുവെച്ചിരുന്നു എന്നും നടൻ പറഞ്ഞു. എന്നാൽ, ചില ‘പ്രമുഖ വ്യക്തികളുടെ’ ഇടപെടലുകൾ കാരണം തങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതം തകർന്നു.
വിവാഹമോചനത്തിനുള്ള യഥാർത്ഥ കാരണവും അതിൽ വലിയ പങ്കുവഹിച്ച ‘പ്രമുഖ വ്യക്തികളുടെ’ പേരുകളും കുടുംബകോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജിയിൽ താൻ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്നത്തെ അഭിമുഖത്തിൽ ദിലീപ് അവകാശപ്പെട്ടിരുന്നു. ദിലീപിന്റെ വാക്കുകൾ പ്രകാരം, തന്റെ കുടുംബ പ്രശ്നങ്ങൾ കാരണം ആരും കഷ്ടപ്പെടരുതെന്ന് കരുതിയാണ് നടൻ വിവാഹ മോചന കേസിൽ ഒരു രഹസ്യ വിചാരണ തിരഞ്ഞെടുത്തത്. തന്റെ മകൾ മീനാക്ഷിയുടെ സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നും, അതുകൊണ്ടാണ് ദാമ്പത്യ പ്രശ്നങ്ങൾ പരസ്യമാക്കാതിരിക്കാൻ തീരുമാനിച്ചതെന്നും നടൻ അന്ന് ചൂണ്ടിക്കാണിച്ചു. അന്നത്തെ അഭിമുഖത്തിൽ, മുൻ ഭാര്യ മഞ്ജു വാര്യരോട് തനിക്ക് വിദ്വേഷം ഇല്ലെന്നും ദിലീപ് പറഞ്ഞിരുന്നു.
തന്റെ മുൻ ഭാര്യയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും, അവരെ ഒരു തരത്തിലും ഉപദ്രവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നടൻ വെളിപ്പെടുത്തി. മഞ്ജു വാര്യർ അവരുടെ സിനിമാ കരിയറിൽ നന്നായി മുന്നോട്ട് പോകുന്നതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ചില ആളുകൾ ഇപ്പോഴും അവർക്കെതിരെ തിരിയാൻ തന്നെ പ്രേരിപ്പിക്കാറുണ്ടെന്നും അന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജു പുറത്ത് പറഞ്ഞിട്ടില്ല. സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്.
ദിലീപിന്റെ കയ്യിൽ നിന്ന് ജീവനാംശം ഒന്നും വാങ്ങാതെയാണ് മഞ്ജു പടിയിറങ്ങിയത്. വിവാഹമോചനത്തിനായുള്ള നടപടികൾ എടുത്തപ്പോൾ മുൻ ഭർത്താവ് വാഗ്ദാനം ചെയ്ത സ്വത്തുക്കളോ പണമോ തനിക്ക് വേണ്ടെന്ന് നടി തീരുമാനിച്ചു എന്നാണ് അന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തിയത്. ഇത് കൂടാതെ, മഞ്ജുവിന്റെയും ദിലീപിന്റെയും സംയുക്തമായ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നടന് തിരികെ നൽകുകയും കൂടി ചെയ്തിട്ടാണ് നടി പടിയിറങ്ങിയത് എന്നാണ് അന്നത്തെ റിപോർട്ടുകൾ സൂചിപ്പിച്ചത്. ഈ വിവരം പിന്നീട് മഞ്ജു വാര്യരുടെ അഭിഭാഷകനുമായ ബന്ധപ്പെട്ട വൃത്തങ്ങൾ ശരിവയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം. 140 കോടിക്ക് മുകളിൽ ആസ്തി മഞ്ജു വാര്യർക്ക് ഇന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 50 ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. തമിഴകത്തെ മുൻനിര താരമായതോടെ മാർക്കറ്റ് വാല്യൂ വീണ്ടും കൂടിയിട്ടുണ്ട്. ആഡംബര കാറുകളും ബൈക്കും മഞ്ജു വാര്യർക്കുണ്ട്. തുനിവ് എന്ന അജിത്ത് ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് 21 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യ ആർ1250 ജിഎസ് എന്ന ബൈക്ക് മഞ്ജു വാങ്ങുന്നത്.
റേഞ്ച് റോവർ, മിനി കൂപ്പർ, ബലെനോ തുടങ്ങിയ കാറുകൾ മഞ്ജുവിനുണ്ട്. ഒരു കോടിക്കടുത്ത് വില വരുന്നതാണ് നടിയുടെ പക്കലുള്ള റേഞ്ച് റോവർ വെലാർ. അതേസമയം ധനികയാണെങ്കിലും വളരെ സിംപിളായാണ് മഞ്ജുവിനെ പൊതുവിടങ്ങളിൽ കാണാറുള്ളത്. ആർഭാട ജീവിതമല്ല നടി നയിക്കുന്നത്. മുന്നോട്ടുള്ള യാത്രകൾക്കിടയിൽ ഒരിക്കൽ പോലും മഞ്ജുവാര്യർക്ക് പിറകോട്ട് നോക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ നഷ്ടങ്ങളെ കാൾ കൂടുതൽ നേട്ടങ്ങളിലേക്ക് ആണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സാധ്യതകളെല്ലാം തന്നെ മഞ്ജുവിന്റെ ആസ്ഥിയിൽ വരുംകാലങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
