Connect with us

അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകൾ. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു; മഞ്ജു വാര്യർ

Malayalam

അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകൾ. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു; മഞ്ജു വാര്യർ

അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകൾ. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു; മഞ്ജു വാര്യർ

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.

അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സ്വന്തം ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചും തന്റെ ആഗ്രഹങ്ങൾ മാറ്റിവെച്ചുമായിരുന്നു അച്ഛൻ എന്റെയും ചേട്ടന്റെയും പല ആഗ്രഹങ്ങളും നടത്തിത്തന്നത്. അഭിനയം നിർത്തിയാലും ഡാൻസ് വിടരുതെന്നാണ് അച്ഛൻ തന്നോട് പറഞ്ഞിട്ടുള്ളതെന്നും അത് ഇന്നും താൻ മുറുക്കി പിടിച്ചിട്ടുണ്ട്.

അച്ഛന്റെ വിയോഗ ശേഷവും അദ്ദേഹത്തിന്റെ കരുതൽ തനിക്ക് ഒപ്പമുണ്ട്. സിനിമയുടെ ലൊക്കേഷനിലേക്കൊന്നും അച്ഛൻ വരാറേയില്ല. ഡാൻസ് പരിപാടിയുണ്ടെങ്കിൽ എവിടെയാണേലും അച്ഛൻ വന്ന് മുന്നിൽത്തന്നെ ഇരിക്കാറുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വിയോഗമാണ്. എന്തൊക്കെ വാക്കുകൾ കേട്ടാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എപ്പോഴും അവിടെത്തന്നെയുണ്ടാവും. വലിയ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോഴായിരിക്കും ചിലപ്പോൾ അച്ഛൻ ഇല്ലല്ലോ എന്ന തോന്നൽ വരിക.

ചിലപ്പോൾ ഒറ്റയ്ക്കുള്ളപ്പോഴായിരിക്കും. അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകൾ. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു. അതിനായി ഓരോ തവണയും അച്ഛൻ സ്വരുക്കൂട്ടിയ ആ തുകക്ക് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും ഉണ്ടാകും അദ്ദേഹം ഇടാൻകൊതിച്ച ഒരു ഉടുപ്പിന്റെയോ കഴിക്കാൻ ആഗ്രഹിച്ച ഏതോ വിഭവത്തിന്റെയോ കാണാനാഗ്രഹിച്ച ഏതോ സിനിമയുടെയോ വിലയുണ്ടായിരുന്നിരിക്കണം എന്നും നടി പറഞ്ഞു.

അതേസമയം, ജീവിതത്തിൽ ചില ശക്തമായ തീരുമാനങ്ങൾ എടുത്തപ്പോൾ അച്ഛന് ആശങ്ക വന്നിട്ടുണ്ടാവുമെന്നും നടി പറഞ്ഞിരുന്നു. ചില തീരുമാനങ്ങൾ എടുക്കുമ്പോൾ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ. അച്ഛൻ പറഞ്ഞു എന്നതിന്റെ പേരിൽ ഞാൻ തീരുമാനം എടുത്തിട്ടില്ല. എനിക്ക് ആ സമയത്തുണ്ടാവുന്ന തോന്നലിന് അനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കാറുള്ളത്. മകൾ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോൾ അവൾ തനിച്ചാവില്ലേ, അവൾക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, പിന്നെ എങ്ങനെയാവും ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിട്ടുണ്ടാവുമെന്നും മഞ്ജു വാര്യർ പറഞ്ഞു.

തനിക്ക് അത്രയ്‌ക്കൊന്നും മെമ്മറി പവറില്ല. ചില സന്ദർഭങ്ങളിൽ മറവി അനുഗ്രഹമായി തോന്നിയിട്ടുണ്ട്. അങ്ങനെ ഓർത്തോർത്ത് വെക്കുന്ന ശീലമില്ല. ഇടയ്ക്ക് ആവശ്യമുള്ള കാര്യങ്ങളും മറന്ന് പോവാറുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാടും ഇന്നസെന്റും മുകേഷുമൊക്കെ പഴയ കാര്യങ്ങൾ ഓർത്തോർത്ത് അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു കഴിവ് എനിക്കില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

1998ൽ വിവാഹിതരായ ദിലിപും മഞ്ജുവും 2015ലാണ് നിയമപരമായ വേർപിരിഞ്ഞത്. അതിനുശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് പോയിരുന്നത്. മീനാക്ഷിയ്ക്ക് എപ്പോൾ വേണമെങ്കിലും അമ്മയ്ക്കടുത്ത് വരാമെന്നും ഒരുവിളിപ്പാടകലെ ഞാനുണ്ടാകുമെന്നാണ് അന്ന് വേർപിരിയൽ സമയത്ത് മഞ്ജു സോഷ്യൽ മീഡിയയലൂടെ പങ്കുവെച്ചിരുന്നത്. അതിനുശേഷം മീനാക്ഷിയും മഞ്ജുവും ഒന്നിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

മഞ്ജുവിന് ഇന്നത്തെ താരമാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചത് നടിയുടെ മാതാപിതാക്കളായ ടി.വി മാധവനും ഗിരിജ മാധവനുമാണ്. അന്തരിച്ച പിതാവിനെക്കുറിച്ച് വികാരഭരിതയായി പലപ്പോഴും മഞ്ജു വാര്യർ സംസാരിച്ചിട്ടുമുണ്ട്. ദിലീപുമായുള്ള മഞ്ജുവിന്റെ പ്രണയത്തെ ഏറ്റവും കൂടുതൽ എതിർത്തത് നടിയുടെ മാതാപിതാക്കളായികുന്നു.ഇതേക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. പ്രണയവർണങ്ങൾ എന്ന സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് സിബി മലയിൽ മഞ്ജുവിനെക്കുറിച്ച് പരാമർശിച്ചത്.

ലൊക്കേഷനിൽ ആകെ മൊബൈൽ ഫോൺ ഉണ്ടായിരുന്നത് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രഞ്ജിത്തിന്റെ കൈയിലാണ്. രഞ്ജിത്ത് ഇടയ്ക്കിടെ ഫോൺ മഞ്ജുവിന്റെ കൈയിൽ കൊടുക്കുന്നത് ഞാൻ കാണുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്. മഞ്ജുവിനെ ദിലീപ് വിളിക്കുമ്പോൾ രഞ്ജിത്ത് ഫോൺ കൊണ്ട് കൊടുക്കുന്നതാണ്. അവർ തമ്മിലുള്ള പ്രണയം മുന്നോട്ട് പോകുന്ന ഘട്ടമാണത്. ഫോൺ രഞ്ജിത്തിന്റെ കൈയിൽ മാത്രമായതിനാൽ രഞ്ജിത്ത് ആയിരുന്നു അവരുടെ കണക്ടിംഗ് ലിങ്ക്. ആ സമയത്തൊക്കെ മഞ്ജുവിന്റെ അമ്മ വല്ലാതെ ആശങ്കപ്പെട്ടിരുന്നു. കരിയറിന്റെ ഈ ഘട്ടത്തിൽ നിൽക്കുമ്പോഴുള്ള ആശങ്ക. സാറൊന്ന് പറയണമെന്ന് എന്നോടവർ പറഞ്ഞിരുന്നു.

അത് വളരെ പേഴ്‌സണലായ വിഷയമാണ്. അതിൽ നമുക്കൊന്നും പറയാനില്ല. അതിനകത്ത് ഞാൻ ഇടപെടാൻ പാടില്ലെന്നാണ് അന്ന് താൻ പറഞ്ഞതെന്നും സിബി മലയിൽ വ്യക്തമാക്കി. ദിലീപുമായുള്ള വിവാഹ ശേഷം മഞ്ജു വാര്യർ കരിയർ വിട്ടതിന്റെ നിരാശവും അന്ന് സിബി മലയിൽ തുറന്ന് പറഞ്ഞു. പീക്കിൽ നിൽക്കുന്ന ആ കാലഘട്ടത്തിൽ തന്നെ മഞ്ജു സിനിമയിൽ തുടരണം, വലിയ ഉയരങ്ങളിലേക്ക് എത്തണം എന്നൊക്കെ എല്ലാ മലയാളികളെയും പോലെയും സഹപ്രവർത്തകരെ പോലയും ഞാനും ആഗ്രഹിച്ചതാണെന്നു സിബി മലയിൽ വ്യക്തമാക്കി.

സിബി മലയിലിന്റെ ഉസ്താദ് ഉൾപ്പെടെയുള്ള സിനിമകളിൽ നിന്നും മഞ്ജു വാര്യർ പിന്മാറാൻ കാരണം വിവാഹമായിരുന്നു. ദിലീപുമായുള്ള മഞ്ജുവിന്റെ പ്രണയത്തിൽ നടിയുടെ അച്ഛന് കടുത്ത എതിർപ്പുണ്ടായിരുന്നെന്ന് സംവിധായകൻ ലാൽ ജോസും നേരത്തെ പറഞ്ഞിട്ടുണ്ട്. മറവത്തൂർ കനവ് എന്ന തന്റെ സിനിമയിൽ മഞ്ജു അഭിനയിക്കാത്തതിന് കാരണം അച്ഛൻ വിലക്കിയതാണ്. ദിലീപും താനുമായുള്ള സൗഹൃദമാണ് അതിന് കാരണമായതെന്നും ലാൽ ജോസ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും മികച്ച സമയത്താണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്യുന്നതും സിനിമാ രംഗം വിടുന്നതും. സംവിധായകരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് ആരാധകരിപ്പോൾ. ദിലീപുമായുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തപ്പോൾ മഞ്ജു അത് അനുസരിക്കേണ്ടതായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ദിലീപുമായുള്ള വിവാഹത്തോടെ മകളുടെ കലാ ജീവിതം അവസാനിക്കുമെന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു.

അവർ അന്ന് ആശങ്കപ്പെട്ടതിൽ കാര്യമുണ്ടെന്ന് പിന്നീട് കാലം തെളിയിച്ചെന്നും ആരാധകർ ചൂണ്ടിക്കാട്ടി. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ദിലീപിനെ മഞ്ജു വിവാഹം ചെയ്യുന്നത്. വിവാഹശേഷം കുടുംബ ജീവിതത്തിലേക്ക് പൂർണശ്രദ്ധ നൽകിയെങ്കിലും നടിയെ നിരാശപ്പെടുത്തിയ സംഭവങ്ങളാണ് പിന്നീടുണ്ടായത്. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധമറിഞ്ഞ മഞ്ജു വിവാഹമോചനം നേടി. തകർന്ന് പോയ മഞ്ജുവിനെ ചേർത്ത് പിടിച്ചത് അച്ഛനും അമ്മയുമാണ്. ഇന്ന് ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലാണ് മഞ്ജു.

അടുത്തിടെ അമ്മയുടെ സ്വപ്നം പൂർത്തീകരിച്ചതിനെ കുറിച്ച് മഞ്ജു പറഞ്ഞിരുന്നു. കല്യാണസൗഗന്ധികത്തിലെ ദ്രൗപദിയായി കഥകളിയിൽ ഗിരിജ അരങ്ങേറ്റം നടത്തിയത് അടുത്തിടെയാണ്. ശിവരാത്രിയോടനുബന്ധിച്ച് തൃശൂരിലെ പെരുവനം ക്ഷേത്രത്തിൽ ദ്രൗപദിയായി ഗിരിജ വേദിയിലെത്തിയിരുന്നു. അമ്മയോടൊപ്പം മഞ്ജുവും ഒപ്പമെത്തിയിരുന്നു. ആ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.

രണ്ടാം വരവിൽ നടിയുടേതായി പുറത്തെത്തിയ പല ചിത്രങ്ങളും വിജയമായിരുന്നുവെങ്കിലും നിരവധി പരാജയവും നടിയുടെ കരിയറിൽ രുചിക്കേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാന്റെ വിജയാഘോഷത്തിലാണ് നടി. പ്രിയദർശിനിയെന്ന കഥാപാത്രമായി നിറഞ്ഞ് നിൽക്കുകയായിരുന്നു നടി. എമ്പുരാന് മുമ്പ് മലയാളത്തിൽ എടുത്ത് പറയത്തക്ക ഹിറ്റുകളാെന്നും മഞ്ജുവിനുണ്ടായിരുന്നില്ല.

അതേസമയം തമിഴിൽ നിന്നും ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു നടി ചെയ്തത്. തമിഴകത്ത് മഞ്ജു അഭിനയിച്ച സിനിമകളെല്ലാം വലിയ പ്രൊജക്ടുകളായിരുന്നു. ആദ്യ ചിത്രം അസുരനിൽ നായകൻ ധനുഷ്. സംവിധായകൻ വെട്രിമാരൻ. രണ്ടാമത്തെ സിനിമ തുനിവിൽ നായകൻ അജിത്ത്. പിന്നീട് വേട്ടയാനിൽ രജിനികാന്തിനൊപ്പം. തമിഴ് സിനിമാ ലോകത്തിന്റെ ചരിത്രമെടുത്താൽ അപൂർവ കാഴ്ചയാണിത്. 46 കാരിയാണ് മഞ്ജു വാര്യർ.

മഞ്ജു വാര്യരുടെ സമകാലീനർക്കും പിന്നീട് വന്ന ജെനറേഷനിലെ നായിക നടിമാർക്കും ഇന്ന് തമിഴ് സൂപ്പർസ്റ്റാറുകളുടെ നായികയായി അവസരങ്ങൾ ലഭിക്കാറില്ല. മീന, സ്നേഹ തുടങ്ങിയവർ ഉദാഹരണം. എന്നാൽ പ്രായം മഞ്ജുവിന്റെ കാര്യത്തിൽ വിലങ്ങ് തടിയായില്ല. ന‌ടിക്ക് ഇന്ന് തമിഴകത്ത് വമ്പൻ പ്രൊജക്ടുകൾ ലഭിക്കുന്നതിന് കാരണം താരമൂല്യവും ഒപ്പം 15 വർഷം നടി സിനിമാ രംഗത്ത് നിന്നുമെടുത്ത ഇടവേളയുമാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top