
Uncategorized
രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്‌താലും അംഗീകരിക്കില്ല; സായ് കൃഷ്ണ
രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്‌താലും അംഗീകരിക്കില്ല; സായ് കൃഷ്ണ
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്.
ഇപ്പോഴിതാ നറുക്കെടുപ്പ് ആഡുമായി ബന്ധപ്പെട്ട വിവാദത്തിൽ രേണു സുധിക്കെതിരെ ആഞ്ഞടിക്കുകയാണ് സീക്രട്ട് ഏജന്റ് എന്ന വിളിപ്പേരുള്ള സായ് കൃഷ്‌ണ. എന്തിനാണ് രേണു ഇത്തരം തട്ടിപ്പുകൾ പ്രമോട്ട് ചെയ്യുന്നതെന്നും റീൽ ചെയ്‌തു പണം വാങ്ങുന്നത് പോലെയല്ല ഇത് കണ്ണീര് വീണതാണെന്നും സായ് തന്റെ ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നു.
ലക്കി ഡ്രോയിൽ പാണ്ടിക്കാട് കുഞ്ഞാന് ശേഷം ഇനിയാര് എന്ന ചോദ്യത്തിന് അവസാനമായിരിക്കുന്നു. രേണു സുധി എന്നാണ് അതിനുള്ള ഉത്തരം. ലക്കി ഡ്രോ വിവാദം കേരളത്തിൽ കത്തി നിൽക്കുന്ന ഒരു സമയമാണ് ഇത്. ഇനി കൊറേ ലക്കി കൂപ്പൺ വിവാദങ്ങൾ വരാനുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ കൂട്ടത്തിൽ അടുത്തയാളാണ് രേണു സുധി. ഇവരൊക്കെ ഇത് അറിഞ്ഞോ അറിയാതെയോ ചെയ്യുന്നതാണോ എന്ന് നമുക്കും വശമില്ല.
നമ്മുടെ നാട്ടിൽ നിയമവിരുദ്ധമായ ഒരു പ്രവർത്തിയാണ് ഇത്. കുഞ്ഞാൻ ഒക്കെ ചെയ്‌തത് കർണാടകയിൽ, കുടകിൽ ആയിരുന്നു. ഇതിപ്പോ നാട്ടിലേക്ക് വലിച്ചു കൊണ്ട് വരികയാണ്. ഇതിനെ കുറിച്ച് ആരേലും വിമർശിച്ചാൽ രേണു സുധി ഉടൻ വരും അയ്യോ എന്നെ വിമർശിച്ചേ എന്ന്. കാരണം നിയമവിരുദ്ധമായിട്ടുള്ള ഒരു കാര്യം ചെയ്‌തിട്ട് പിന്നെ ഇരവാദം മുഴക്കുന്നതിൽ ഒരു അർത്ഥവുമില്ല.
എന്തെങ്കിലും ഒരു വാലും തുമ്പും വേണ്ടേ ഇതിന്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിട്ടുള്ള ആളുകളാണ് പ്രതീഷും രേണു സുധിയും. ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നുണ്ടെങ്കിൽ അതിന് അത്യാവശ്യം പേയ്‌മെന്റ് അവർ വാങ്ങിയിട്ടുണ്ടാവും. ഇവർ ചെയ്യുന്ന റീൽസോ കൊളാബോ ഒക്കെ ആയിട്ട് കിട്ടുന്ന പണം പോലെയല്ല ഒരിക്കലും ഇത്. ഈ പണത്തിൽ ആൾക്കാരുടെ കണ്ണീർ ഉണ്ടാവും.
എന്തിനാണ് ഇങ്ങനെയുള്ള ഉഡായിപ്പുകൾ പ്രമോട്ട് ചെയ്യുന്നത് എന്തിനാണ്? എന്താണ് കിട്ടുന്നത്? ഇതിൽ വേറൊന്നുമില്ല ഗയ്‌സ് നിങ്ങൾ 500 രൂപയ്ക്ക് ഒരു കൂപ്പൺ എടുക്കൂ എന്നാണ് പറയുന്നത്. വേറൊന്നും പറയുന്നില്ല. സ്ഥലം വണ്ടൂർ ആണെന്ന് പറയുന്നു, പക്ഷേ അതിൽ വീട് നിൽക്കുന്ന സ്ഥലത്തിന്റെ കൃത്യമായ അഡ്രസോ അല്ലെങ്കിൽ വിവരങ്ങളോ ഒന്നും തന്നെയില്ല.
ജനങ്ങളാണ് നറുക്കെടുക്കുന്നത് എന്നാണ് അവർ പറയുന്നത്. കാശ് കിട്ടി കഴിഞ്ഞാൽ നിങ്ങൾ എന്ത് സാധനവും എടുത്ത് പ്രമോട്ട് ചെയ്യരുത്. എന്താണ് ഏതാണ് എന്നൊന്നും ഇല്ല. എല്ലാ നെഗറ്റിവിറ്റിയും എന്തായാലൂം ആയിട്ടുണ്ട്, എന്നാൽ പിന്നെ ഇത് കൂടി ആവട്ടെ എന്ന് കരുതിയിട്ടാണോ? അതാണ് എനിക്ക് തോന്നുന്നത്. നിങ്ങളുടെ പല ഇന്റർവ്യൂകളും പണം അങ്ങോട്ട് വാങ്ങിയാണ് എന്ന് എനിക്കറിയാം. അതും സുധി എന്ന് പറയുന്ന ആള് മരിച്ചശേഷം.
രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്‌താലും അംഗീകരിക്കില്ല. അതിൽ ആരാണെന്ന് പറഞ്ഞാലും തെറ്റാലും. എന്താണിത്, മത്തി കച്ചവടം ഇതിലും നല്ലതാണ്. അതിനും ഇനിയും വിലയുണ്ട് എന്നാണ് സായ് കൃഷ്ണ പറയുന്നു.
നേരത്തെയും സായ് കൃഷ്ണ രേണുവിനെതിരെ രംഗത്തെത്തിയിരുന്നു. കാറിന്റെ മുൻ സീറ്റിൽ മൂന്ന് പേർ ഇരുന്ന് യാത്ര ചെയ്ത വീഡിയോ വൈറലായതോടെയാണ് സായ് കൃഷ്ണ അന്ന് രംഗത്തെത്തിയിരുന്നു. ദാസേട്ടൻ കോഴിക്കോടിനൊപ്പം തൊട്ടുരുമ്മി അഭിനയിച്ചതിന് രേണുവിനെ പരിഹസിച്ച രജിത് റാംപ് വാക്കിനിടയിൽ ചെയ്തതും അത് തന്നെയാണെന്ന് സായ് കൃഷ്ണ പറയുന്നു. രേണുവിനൊപ്പം മീഡിയയോട് സംസാരിക്കുന്നതിനിടെ ഡബിൾ മീനിങ് കലർന്ന വാക്കുകൾ പറഞ്ഞതിനും സായ് കൃഷ്ണ രജിത്തിനെ വിമർശിച്ചു. രജിത്തിന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും സായ് കുറ്റപ്പെടുത്തി.
കുറച്ച് ദിവസം മുമ്പ് നമ്മൾ എല്ലാം കണ്ടതാണ് രേണു സുധിയെ രജിത് കുമാർ ഭയങ്കരമായി ഉപദേശിക്കുന്നത്. ദാസേട്ടൻ കോഴിക്കോടുമായി ചേർന്ന് ചെയ്യുന്ന വീഡിയോകളുമായി ബന്ധപ്പെട്ടായിരുന്നു ഉപദേശം. നീ ദാസേട്ടനുമായി ചേർന്ന് സോഷ്യൽമീഡിയയിൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാൽ അയാൾ അവസാനം തുള്ളിച്ചാടി ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ട് പോകും. പെട്ട് പോകാൻ പോകുന്നത് നീയായിരിക്കും എന്നൊക്കെയായിരുന്നു ഉപദേശം. എന്നാൽ കഴിഞ്ഞ ദിവസം കുറച്ച് വീഡിയോകൾ ഞാൻ കണ്ടു. നിന്നെ വിറ്റ് കാശാക്കുന്ന ആളുകൾ സോഷ്യൽമീഡിയയിലുണ്ട് എന്നൊക്കെയുള്ള ഡയലോഗാണ് മുമ്പ് രജിത് കുമാർ രേണുവിനോട് പറഞ്ഞിരുന്നത്.
ഇപ്പോൾ അതേ സോഷ്യൽമീഡിയ ചാനലുകൾക്ക് മുന്നിൽ രേണുവിനെ വെച്ച് കുൽസിത വർത്തമാനവും ഡയലോഗുമാണ് രജിത് കുമാർ അടിക്കുന്നത്. ഡബിൾ മീനിങ്ങുള്ള വീഡിയോകൾ കിട്ടിയില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന രീതിയിലാണ് മീഡിയ മുന്നോട്ട് പോകുന്നത്. പക്ഷെ അവരെ പറഞ്ഞിട്ട് കാര്യമില്ല. ഡബിൾ മീനിങ്ങ് ഡയലോഗുകൾ രേണുവും നിലനിൽപ്പിനെ കരുതി ചിരിച്ച് തള്ളുന്നതായി തോന്നി. നിഷ്കളങ്കമായ രീതിയുമാകാം. അതുപോലെ റാംപ് വാക്കിനിടെ രേണുവിനെ വലിച്ച് അടുപ്പിച്ച് പിടിക്കുന്നുമുണ്ട് രജിത് കുമാർ. ആ ചേർത്ത് പിടിക്കൽ സ്ക്രിപ്റ്റിലുള്ളതാണെന്ന് തോന്നുന്നില്ല. രജിത് കൈയ്യിൽ നിന്നും ഇട്ടതാകും.
രേണുവിനെ ഉപദേശിച്ചയാൾ തന്നെയാണ് ഇത്തരം പ്രവൃത്തികൾ മീഡിയ അറ്റൻഷന് വേണ്ടി കാണിച്ച് കൂട്ടുന്നത്. രേണു സുധി വ്യൂവർഷിപ്പുള്ള മെറ്റീരിയലാണെന്ന് രജിത്തിന് മനസിലായി. അവസരം കിട്ടിയപ്പോൾ അയാൾ അത് ഉപയോഗിക്കുകയും ചെയ്തു. പിന്നെ എന്തിനാണ് കുറച്ച് ദിവസം മുമ്പ് ഇയാൾ രേണുവിനെ ഉപദേശിച്ചത്. അന്ന് അയാൾ മീഡിയയ്ക്ക് മുമ്പിൽ മാസാകാൻ നോക്കി. പക്ഷെ ഒത്തില്ലെന്ന് മനസിലായപ്പോൾ അയാൾ പതിയെ സ്വഭാവം മാറ്റി. രജിത് കുമാർ ആന കുറുക്കനാണ്. ബിഗ് ബോസിലുള്ള സമയത്ത് തന്നെ അത് മനസിലായതാണെന്നും സായ് പറയുന്നു.
നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി പ്രണയ റീൽസ് ഷൂട്ട് ചെയ്തതിന് രേണുവിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ദാസേട്ടൻ എന്നറിയപ്പെടുന്ന യൂട്യൂബർക്കൊപ്പമായിരുന്നു അന്നത്തെ റീൽസ് ചിത്രീകരണം. ഇരുവരും ചേർന്ന് റോഡിൽ ഒരു ഗാനത്തിന് ചുവടുവയ്ക്കുന്നതും അതു വഴി ബൈക്കിൽ പോയ രണ്ട് പേർ, ഗതാഗതം തടസപ്പെടുത്തിയതിന് രേണുവിനെയും ദാസേട്ടനെയും ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാമായിരുന്നു. ഇതോടെ രണ്ട് പേരും ഡാൻസ് നിർത്തി റോഡിൽ നിന്ന് അരികിലേക്കു മാറിനിൽക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത തിരക്കഥയാണെന്ന് പിന്നീട് ഇരുവരും വ്യക്തമാക്കിയിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആദ്യ ഭാര്യ പോയശേഷം കൊല്ലം സുധി തന്നെ വിവാഹം കഴിച്ചിരുന്നുവെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്ത് എത്തിയിരുന്നു. അഞ്ച് വർഷത്തോളം താൻ സുധിയുടെ ഭാര്യയായിരുന്നുവെന്നാണ് സ്ത്രീ വെളിപ്പെടുത്തിയത്. രേണുവുമായുള്ള സുധിയുടെ ബന്ധം അറിഞ്ഞതോടെ താൻ വിവാഹമോചനം നേടുകയായിരുന്നുവെന്നുമാണ് സ്ത്രീ പറഞ്ഞത്. എന്നാൽ സുധി രണ്ട് വിവാഹം കഴിച്ചതായി തനിക്ക് അറിവില്ലെന്നാണ് രേണു പറഞ്ഞത്. കൊല്ലം സുധി ലീഗലായി വിവാഹം ചെയ്തയാൽ താൻ മാത്രമാണെന്നും രേണു മാരേജ് സർട്ടിഫിക്കറ്റ് അടക്കം കാണിച്ച് പറയുകയും ചെയ്തിരുന്നു.
കൊല്ലം സുധിയുടെ ആദ്യ വിവാഹ ബന്ധം തകർന്ന ശേഷം തന്നെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്നും ഈ ബന്ധം പിരിഞ്ഞതാണെന്നും ഇവർ വാദിക്കുന്നു. താൻ സുധി വിവാഹം ചെയ്യാതെ കൊണ്ട് നടന്ന ആളാണെന്ന് രേണു ഒരാളോട് മോശം ഭാഷയിൽ പറഞ്ഞു. അതുകൊണ്ടാണ് ഈ തുറന്ന് പറച്ചിൽ നടത്തുന്നതെന്നും പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഈ സ്ത്രീ പറയുന്നു. റീൽ ആന്റ് റിയൽ മീഡിയ വർക്ക്സ് എന്ന യൂട്യൂബ് ചാനലിലാണ് ഫോൺ കോളിലൂടെയുള്ള വെളിപ്പെടുത്തൽ.
2013 ലാണ് കല്യാണം നടന്നത്. കൊല്ലത്ത് ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം നടന്നത്. ഞങ്ങൾ തമ്മിൽ പ്രേമമൊന്നും ഇല്ലായിരുന്നു. സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്. സുധി ചേട്ടനുമായി ഞാൻ വഴക്കുണ്ടാക്കിയത് ജീവിതത്തിലെ പ്രശ്നങ്ങൾ കൊണ്ടല്ല. അന്ന് ഗൂഗിൾ പേയൊന്നുമില്ല. ഈ ശാലിനിക്ക് ഒരുപാട് പെെസ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്യും. അന്ന് ഗൂഗിൾ പേയില്ല. ഈ ബിൽ ഞാൻ കാണുമ്പാേഴാണ് ഏറ്റവും കൂടുതൽ തവണ വഴക്കുണ്ടായത്. ഡിവോഴ്സ് കഴിഞ്ഞിട്ടും കാശെന്തിനാണ് അവൾക്ക് കൊടുക്കുന്നതെന്ന് ചോദിച്ച് വഴക്കിട്ടിട്ടുണ്ട്.
തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണുവാണെന്നും ഇവർ ആരോപിക്കുന്നു. രേണുവിന്റെ മെസേജുകൾ ഫോണിൽ കാണാനിടയായി. സുധി ചേട്ടൻ മദ്യത്തിന് അടിമയായിരുന്നു. താനുമായി സുധി ചേട്ടൻ കല്യാണം കഴിച്ചതാണെന്ന് അറിയാമായിരുന്നു. വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്. തന്റെ വീട്ടിൽ നിന്നും കൊല്ലം സുധിയെ ഇറക്കി വിടുകയായിരുന്നന്നും ഇവർ പറയുന്നു.
സുധിയുടെ ആദ്യഭാര്യ മരണപ്പെടുന്നതിന് മുൻപ് തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് രേണുവും പറഞ്ഞിരുന്നു. സുധിച്ചേട്ടന്റെ ആദ്യഭാര്യയെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ മരിക്കുന്നതിന്റെ കുറച്ച് നാളുകൾക്ക് മുൻപ് തന്നെ ഫേസ്ബുക്കിൽ ബന്ധപ്പെട്ടിരുന്നു. ഹായ് രേണൂ, എന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ചു. എന്തിന് പിണക്കം, തനിക്ക് ഒരു പിണക്കവും ഇല്ലെന്ന് താൻ മറുപടി കൊടുത്തു. എനിക്കൊന്ന് രേണുവിനെ കാണണം എന്ന് പറഞ്ഞു.
അതിനെന്താടാ എന്ന് പറഞ്ഞ് താൻ വീഡിയോ കോൾ ചെയ്തു. രേണുവിനെ കണ്ടതിൽ ഒത്തിരി സന്തോഷമായി. ഞാൻ കരുതി രേണുവിന് എന്നോട് പിണക്കമായിരിക്കുമെന്ന്, എന്ന് അവർ പറഞ്ഞു. കുഞ്ഞിന് സുഖമാണോ എന്ന് ചോദിച്ചു. കിച്ചുവിന്റെ കാര്യം ചോദിച്ചതേ ഇല്ല. ചിലപ്പോൾ തനിക്ക് വല്ലതും തോന്നുമോ എന്ന് കരുതി ആയിരിക്കും. സുധിച്ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് ബ്ലോക്ക് ചെയ്‌തോണം, നീ വെറുതെ തല്ല് കൊള്ളും എന്ന് പറഞ്ഞു.
ഞങ്ങളത് പണ്ടേ മറന്നതാണ്, നീ ഇനി അത് കുത്തിപ്പൊക്കരുത് എന്നും പറഞ്ഞു. അതോടെ അവരെ ബ്ലോക്ക് ചെയ്തു. താൻ അവരോട് സംസാരിച്ചപ്പോഴൊക്കെ സന്തോഷത്തോടെയേ സംസാരിച്ചിട്ടുളളൂ. മകന്റെ ജന്മദിനം ആണെന്ന് പറഞ്ഞു. അപ്പോൾ താൻ ഹാപ്പി ബർത്ത്‌ഡേ പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് കുറച്ച് നാൾ കഴിഞ്ഞ് അവർ മരിച്ചെന്ന് ആണെന്നുമായിരുന്നു രേണു പറഞ്ഞിരുന്നത്.
