Connect with us

ചിത്രത്തിന് തിയേറ്ററിലും ആളുകൾ കയറുമ്പോൾ റിവ്യൂവർമാർ പ്രത്യേക അജണ്ട വെച്ച് പെരുമാറുന്നു, എല്ലാവരും കൂടെ ദിലീപിനെ ബി ജെ പിയിൽ എത്തിക്കാനാണ് നീക്കം; ശാന്തിവിള ദിനേശ്

Social Media

ചിത്രത്തിന് തിയേറ്ററിലും ആളുകൾ കയറുമ്പോൾ റിവ്യൂവർമാർ പ്രത്യേക അജണ്ട വെച്ച് പെരുമാറുന്നു, എല്ലാവരും കൂടെ ദിലീപിനെ ബി ജെ പിയിൽ എത്തിക്കാനാണ് നീക്കം; ശാന്തിവിള ദിനേശ്

ചിത്രത്തിന് തിയേറ്ററിലും ആളുകൾ കയറുമ്പോൾ റിവ്യൂവർമാർ പ്രത്യേക അജണ്ട വെച്ച് പെരുമാറുന്നു, എല്ലാവരും കൂടെ ദിലീപിനെ ബി ജെ പിയിൽ എത്തിക്കാനാണ് നീക്കം; ശാന്തിവിള ദിനേശ്

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്.

എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. ഇപ്പോൾ മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് നടൻ. വെല്ലുവിളിയാവുന്നത് താരത്തിനെതിരായ കേസും മറ്റുമാണ്.

‘പ്രിൻസ് ആന്റ് ഫാമിലി’ എന്ന ചിത്രം ഇക്കഴിഞ്ഞ മെയ് 09 ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെ ഓടുന്നത്. നാളുകൾക്ക് ശേഷം ദിലീപിന് ലഭിക്കുന്ന വമ്പിച്ച സ്വീകരണമായിരുന്നു ഈ ചിത്രം. ദിലീപിന്റെ തിരിച്ചു വരവാണിതെന്നായിരുന്നു ഭൂരിഭക്ഷം പ്രേക്ഷകരുടെയും അഭിപ്രായം.

പതിവ് പോലെ ചിത്രവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള വിവാദങ്ങളും ഉയർന്ന് വന്നു. പ്രമുഖ സോഷ്യൽ മീഡിയ റിവ്യൂവർമാർ നെഗറ്റീവ് പറഞ്ഞതായിരുന്നു ഇതിൽ പ്രധാനം. ചിത്രത്തിന് തിയേറ്ററിലും ആളുകൾ കയറുമ്പോൾ റിവ്യൂവർമാർ പ്രത്യേക അജണ്ട വെച്ച് പെരുമാറുന്നുവെന്നായിരുന്നു അണിയറപ്രവർത്തകരുടെ ആരോപണം.

പ്രിൻസ് ആൻഡ് ഫാമിലിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ തന്നെ ചർച്ചയായ ചില രാഷ്ട്രീയ വിഷയങ്ങളും ഉയർന്ന് വന്നു എന്നതാണ് ശ്രദ്ധേയം. ചിത്രത്തെ പ്രകീർത്തിച്ചുകൊണ്ട് സി പി എം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി രംഗത്ത് വന്നതോടെ വിവിധ കോണുകളിൽ നിന്നാണ് അദ്ദേഹത്തിന് വിമർശനം നേരിടേണ്ടി വന്നത്. ഇതോടെ എംഎ ബേബിക്ക് ഈ വിഷയത്തിൽ വലിയ വിശദീകരണവും നൽകേണ്ടി വന്നു.

വിശദീകരണം നൽകിയതോടെ വിവാദം അവസാനിക്കുന്നത് അല്ല ദിലീപിന് അനുകൂലിക്കുന്ന സംവിധായകൻ ശാന്തിവിള ദിനേശ് അടക്കമുള്ളവർ എംഎ ബേബിക്കെതിരെ വിമർശനം ഉയർത്തുന്നതാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഒരു പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ഒരാൾ ഇത്തരം വിമർശനങ്ങൾ കേട്ട് സ്വന്തം നിലപാട് തിരുത്താൻ പാടില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മാത്രവുമല്ല എല്ലാവരും കൂടെ ദിലീപിനെ ബി ജെ പിയിൽ എത്തിക്കാനാണ് നീക്കമെന്നും ശാന്തിവിള ദിനേശ് ആരോപിക്കുന്നു.

കോടതി ശിക്ഷവിധിക്കാതെ, കുറ്റവാളിയെന്ന് കോടതി പറയാത്ത ഒരു വ്യക്തിയുടെ സിനിമ കണ്ട് നല്ലത് എന്ന് പറയരുതെന്ന് കൽപ്പിക്കുന്ന സമൂഹത്ത കണ്ട് ബേബി സഖാവ് പേടിച്ചോളൂ.. പക്ഷെ സി പി എമ്മിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പേടിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ബുക്ക് മൈ ഷോയിൽ പ്രിൻസ് ആൻഡ് ഫാമിലിയുടെ ചിത്രം വലിയ തോതിൽ വിറ്റുപോകുന്നതാണ് പലരുടേയും പ്രശ്നം.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പറയാൻ പാടില്ലാത്ത പലതും ചാനലുകളിലൂടെ പറഞ്ഞ വ്യക്തിയാണ് ലിബർട്ടി ബഷീർക്ക. അദ്ദേഹമാണ് പറയുന്നത് തുടരും പോലെ ദിലീപിന്റെ സിനിമയ്ക്കും മികച്ച സ്വീകരണം ലഭിക്കുന്നു, പടം വിജയമാണെന്ന്. എന്നാൽ മറ്റ് ചിലർക്ക് അത് ദഹിക്കില്ല.

യുവരാജ് ഗോകുൽ എന്ന യുവമോർച്ച നേതാവിട്ട പോസ്റ്റിൽ പ്രിൻസ് ആൻഡ് ഫാമിലി കോടികൾ നേടുമെന്ന് പറയുന്നുണ്ട്. അതൊക്കെ പലർക്കും പ്രശ്നമാണ്. ഒരു യൂട്യൂബ് ചാനലിലെ മുൻ മാധ്യമ പ്രവർത്തകനൊക്കെ കമ്യൂണിസ്റ്റ് എന്ന ലേബലിലാണ് പ്രസംഗിക്കുന്നത്. അവസരവാദം ആണെന്ന് ഉറപ്പാണ്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞത് പോലെ എങ്ങനെയെങ്കിലും ദിലീപിനെ ബി ജെ പി പാളയത്തിൽ എത്തിക്കുകയാണ് ഈ മാപ്രകളുടെ അജണ്ടയെന്ന് ഞാൻ പറയും.

കോൺഗ്രസ് നേതാവും ആലുവ എം എൽ എയുമായ അൻവർ സാദത്തിന്റെ അടുത്ത ആളുമാണ് ദിലീപ്. അൻവറിനെ ജയിപ്പിക്കാൻ എന്തും ചെയ്യുന്ന ആളാണ് ദിലീപെന്ന് അവിടുത്തെ പല നേതാക്കളും എന്നോട് പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ഒന്നാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മമ്മൂട്ടി കഴിഞ്ഞാൽ പങ്കെടുത്ത ഏക സിനിമക്കാരൻ ദിലീപ് ആയിരുന്നു. അങ്ങനെയുള്ള ദിലീപിനെ മാപ്രകൾ മറിയച്ചേടത്തിയെപ്പോലെ ബി ജെ പിയിൽ എത്തിക്കുന്നു.

ദിലീപ് സിനിമക്ക് വേണ്ടി സംഘപരിവാർ ആഘോഷിക്കുന്നു, പരിശ്രമക്കുന്നുവെന്നാണ് മധുവിന്റെ അടുത്ത കണ്ടുപിടുത്തം. സംഘപരിവാറുകാർക്ക് ഏതെങ്കിലും സിനിമ വിജയിപ്പിക്കണമെങ്കിൽ പുഴ മുതൽ പുഴ വരെ എന്ന സിനിമയല്ലേ വിജയിപ്പിക്കേണ്ടത്. കാരണം അവരിൽ നിന്നൊക്കെ പിരിച്ചല്ലേ ആ സിനിമ നിർമ്മിച്ചത്. അങ്ങനെയുള്ളവർ ഈ സിനിമ പ്രമോട്ട് ചെയ്യുമോയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

നേരത്തെയും ശാന്തിവിള ദിനേശ് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. ലോങ്ങ് റൺ ഇല്ലാത്ത ഇക്കാലത്ത് ദിലീപിന്റെ സിനിമയൊക്കെ വലിയ തിയേറ്ററുകളിൽ എത്തണമായിരുന്നു. എന്നാൽ വലിയ തിയേറ്ററുകളിലൊക്കെ തുടരും ഓടുകയാണ്. തുടരും ജൈത്ര യാത്ര നടത്തുമ്പോൾ എന്തിന് പ്രിൻസ് ആൻഡ് ഫാമിലി റിലീസ് ചെയ്തു എന്ന സംശയം തോന്നാം. തുടരും ഇങ്ങനെ വിജയം നേടുമെന്ന് രഞ്ജിത്ത് പോലും ചിന്തിച്ച് കാണില്ല. ദിലീപിന്റെ അവസ്ഥ മോശമായതിനാലാണോ പറഞ്ഞ തുക കുറവായതുകൊണ്ടാണോ എന്നറിയില്ല ലിസ്റ്റിൻ സ്റ്റീഫൻ പ്രിൻസ് ആൻഡ് ഫാമിലിയുടെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സ് വിറ്റിട്ടില്ല.

സാറ്റലൈറ്റ് കച്ചവടം നടന്നില്ല എങ്കിൽ പോലും സിനിമ തിയേറ്ററിൽ എത്തിക്കാനായി. സിനിമ ഹിറ്റ് ആയതിനാൽ ഇനിയിപ്പോ വലിയ തുക ലിസ്റ്റിന് ലഭിക്കാൻ സാധ്യതയുണ്ട്. മനോരമയുമായി എന്തോ ചർച്ചകൾ നടക്കുന്നുണ്ടെന്ന് കേൾക്കുന്നു. പ്രിൻസ് ആൻഡ് ഫാമിലി ബ്രേക്ക് ഡൗൺ ആകും എന്ന് സിനിമയുമായി അടുത്ത ബന്ധമുള്ള ചിലർ എന്നോട് പറഞ്ഞിരുന്നു. തിയേറ്റർ കളക്ഷൻ കൊണ്ട്തന്നെ മുടക്കുമുതലും ലാഭവും കിട്ടും എന്ന് പറയുന്നു.

ഇനി ഒരു തിരിച്ചുവരവില്ല എന്നാണ് ദിലീപിനെക്കുറിച്ച് പലരും പറഞ്ഞത്. എട്ടു വർഷമായി ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും പലതും പറയുന്നു. പക്ഷെ ദിലീപ് മറുപടി പറഞ്ഞിട്ടില്ല. അത് അയാൾക്ക് അതിനുള്ള സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടാണ്. ദിലീപും പറയുന്നത് ദൈവം എനിക്ക് നിങ്ങളോട് സംസാരിക്കാവുന്ന ഒരു ദിവസം തരും എന്നാണ്. ആ ദിവസത്തിനായി നമുക്കും കാത്തിരിക്കാം. അല്ലാതെ സിനിമയിലൂടെ തനിക്ക് പറയാനുള്ളത് പറയില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഈ ചിത്രത്തെ പിന്തുണച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. സിനിമയെ പുകഴ്തത്തിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സിപിഎം അതിജീവിതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുമ്പോൾ എംഎ ബേബി നടത്തിയ പ്രതികരണം തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടി.

പ്രിൻസ് ആന്റ് ഫാമിലി എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് എന്നും സാമൂഹികമായി പ്രസക്തമായ സന്ദേശം ഈ സിനിമയിൽ നിന്നും കാണികളുടെ മനസിലേക്ക് എത്തും എന്നും ബേബി അവകാശപ്പെട്ടു. ‘സാധാരണ ഇറങ്ങുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി കുടുംബ സമേതം കാണാനാകുന്ന സിനിമയാണ് പ്രിൻസ് ആന്റഡ് ഫാമിലി.

വിലപ്പെട്ട ആശയം ഈ സിനിമ നൽകുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് പിന്നാലെ ഓടുന്ന തെറ്റായ പ്രവണത സമൂഹത്തിലുണ്ട്. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ ബോധപൂർവവും ചിലത് അറിയാതെയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്,’ അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്തുത അറിഞ്ഞതിന് ശേഷമാണ് എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടത്.

അല്ലാത്തപക്ഷം അത് പലരുടെയും ജീവനെ തന്നെ ബാധിക്കുന്ന പ്രശ്നമാണ് എന്ന സന്ദേശമാണ് ഈ സിനിമ തന്നെ നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കണ്ട് ആസ്വദിക്കാനാകുന്ന കഥയിലൂടെ പറഞ്ഞ സംവിധായകൻ ബിന്റോയ്ക്കും അണിയറ പ്രവത്തകർക്കും ആശംസ നേരുന്നു എന്നുമാണ് എംഎ ബേബി പറഞ്ഞിരുന്നത്.

അതേസമയം, സിനിമ പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചതെന്നാണ് ദിലീപ് പറഞ്ഞത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.

സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി. സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ് എന്നും ദിലീപ് പറഞ്ഞു.

ഈ സിനിമയുടെ അഭിപ്രായം പറഞ്ഞത് ഞങ്ങൾ ചെയ്ത പരസ്യങ്ങളിലൂടെയല്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ ഈ സിനിമയ്ക്കുണ്ടായിരുന്നുള്ളൂ. അടുത്തകാലത്തിറങ്ങിയവയിൽ ഏറ്റവും പരസ്യം കുറവ് ചെയ്ത സിനിമകളിലൊന്നാകും. അവിടെ ഇവിടെയായി കുറച്ച് ഫ്‌ളക്‌സുകൾ വച്ചിരുന്നുവെന്ന് മാത്രം. പി ന്നെ മെയ് 9 ന് റിലീസുണ്ടാകുമെന്ന് പറഞ്ഞു. അതല്ലാതെ വേറൊന്നും ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല.

സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയും വളരെ പ്രധാനപ്പെട്ടതാണ്. ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അവരെ ശക്തമായി വിമർശിച്ചിരുന്നത് യൂട്യൂബേഴ്‌സാണെന്നാണ് ദിലീപ് പറയുന്നത്. മൗത്ത് പബ്ലിസിറ്റി കിട്ടിയ സിനിമയാണ്. നിങ്ങൾ സിനിമ കണ്ട ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത് പോലും.

നാലഞ്ച് ദിവസത്തിനിടയിലാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങുന്നതെന്നും താരം പറയുന്നു. ആദ്യ ദിവസങ്ങളിൽ തീയേറ്ററുകൾ നിറച്ചത് പ്രേക്ഷകർ തന്നെയാണ്. മൗത്ത് പബ്ലിസിറ്റിയുടെ ഭയങ്കര വൈബ് ഉണ്ടായി. പ്രേക്ഷകരാണ് ഈ സിനിമയെ സഹായിച്ചതെന്നും ദിലീപ് പറയുന്നുണ്ട്. അതേസമയം കരിയറിലും ജീവിതത്തിലും പരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുതെന്ന് പറഞ്ഞ ദിലീപ് തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുത്. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top