വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ്‍ ദിവസം, ചെന്നെെയിൽ വെച്ചാണ് മരിച്ചത്. കാസർകോട് നീലേശ്വരം സ്വദേശിയാണ് പി മാധവൻ. സുപ്രിയ ടെക്സ്റ്റെെയിൽസ് എന്ന വസ്ത്ര സ്ഥാപനത്തിന്റെ ഉടമയുമായിരുന്നു. കാവ്യയ്ക്കൊപ്പം എന്നും നിഴലായി കൂടെയുണ്ടായിരുന്നയാളാണ് അച്ഛൻ. മകളുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തണലായി നിന്ന വ്യക്തി. കാവ്യ കലാകാരിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പിതാവാണ്.
ഏവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു കാവ്യയുടെ അച്ഛൻ. എല്ലാവരുടെയും മാധവേട്ടൻ. പലർക്കും അദ്ദേഹത്തിന്റെ വേർപാട് ഉൾകൊള്ളാനായിട്ടില്ല. ഏറ്റവും ഒടുവിലത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മകൾക്ക് ഒപ്പം നിഴലായി അച്ഛനും ഉണ്ടായിരുന്നു. ആഴ്ചകൾക്ക് മുൻപേ ഇരുവരും നടത്തിയ യാത്ര. ചെറുപ്പം മുതൽക്കേ അങ്ങനെയാണ് കാവ്യയെ ഇന്ന് കണുന്ന നിലയിലേക്ക് എത്തിച്ചതിൽ അദ്ദേഹത്തിനുള്ള പങ്ക് ചെറുതല്ല.
2017 ൽ നടി ദിലീപിനെ വിവാഹം ചെയ്തു. ഇതോടെയാണ് സിനിമാ രംഗത്ത് നിന്നും മാറി നിന്നത്. കാവ്യയെക്കുറിച്ച് സംസാരിക്കുകയാണ് പല്ലിശ്ശേരിയിപ്പോൾ. കാവ്യയുടെ പിതാവിനുണ്ടായിരുന്ന ആഗ്രഹത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. 2017 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് അവസാന സിനിമ. എന്നാൽ പിന്നീട് നടി അഭിനയിച്ചില്ല.
ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും മാധവൻ ആണ് കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത്. ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന കാവ്യ പെട്ടെന്ന് ജനശ്രദ്ധ നേടി. എന്നാൽ കാവ്യയെ അഭിനയിപ്പിക്കണമെന്ന് അച്ഛനും അമ്മയും ആഗ്രഹിച്ചിരുന്നു. നാട്ടിൻ പുറത്തകാരയ മാധവനും ഭാര്യ ശ്യാമളയും സിനിമാ ലോകത്തെ കുറച്ച് ഭയത്തോടെയാണ് കണ്ടത്. എന്നാൽ 9ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ കാവ്യ നായികയായെത്തി. ലാൽ ജോസും മറ്റുള്ളവരും ഏറെ പറഞ്ഞ ശേഷമാണ് മകളെ ഈ സിനിമയിൽ അഭിനയിപ്പിക്കാൻ കാവ്യയുടെ അച്ഛനും അമ്മയും തയ്യാറായത്.
