Malayalam
ജഗതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്നുമാണ് ചിലർ പറയുന്നത്; ശാന്തിവിള ദിനേശ്
ജഗതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്നുമാണ് ചിലർ പറയുന്നത്; ശാന്തിവിള ദിനേശ്
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്.
എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. ഇപ്പോൾ മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് നടൻ. വെല്ലുവിളിയാവുന്നത് താരത്തിനെതിരായ കേസും മറ്റുമാണ്.
‘പ്രിൻസ് ആന്റ് ഫാമിലി’ എന്ന ചിത്രം ഇക്കഴിഞ്ഞ മെയ് 09 ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെ ഓടുന്നത്. നാളുകൾക്ക് ശേഷം ദിലീപിന് ലഭിക്കുന്ന വമ്പിച്ച സ്വീകരണമായിരുന്നു ഈ ചിത്രം. ദിലീപിന്റെ തിരിച്ചു വരവാണിതെന്നായിരുന്നു ഭൂരിഭക്ഷം പ്രേക്ഷകരുടെയും അഭിപ്രായം.
ദിലീപിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. എത്ര നല്ല പടം ആയാലും പ്രിൻസ് ആൻഡ് ഫാമിലി വിജയിക്കിലെന്നാണ് ദിലീപിന്റെ എതിരാളികൾ പറഞ്ഞത്. എന്നാൽ പടം സൂപ്പർ ഹിറ്റായെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജഗതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്നും ഇവർ പറയുന്നു. കോടതിയൊക്കെ പൈസ വാങ്ങിച്ച് കേസിൽ വിധി പറയുന്നുവെന്ന തരത്തിലാണ് ഇവന്മാരുടെ ആരോപണം. ‘കാലം കണക്ക് ചോദിക്കും, അയാളുടെ ഗതി നിനക്കും വരും’ എന്നും ദിലീപിനെതിരായ ഒരു കുറിപ്പിൽ പറയുന്നു. അതായത് ജഗതിക്ക് ഒരു അപകടം പറ്റിയല്ലോ. അതുപോലെ ദിലീപിന് വരുമെന്നാണ് ഇവർ ഉദ്ദേശിക്കുന്നത്.
ജഗതിയുടെ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം എന്നോട് പറഞ്ഞ ഒരു വേർഷനുണ്ട്. പക്ഷെ കോടതിയലക്ഷ്യം ആകും എന്നതിനാൽ അത് പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല. ദിലീപിന്റെ കാര്യത്തിലേക്ക് മടങ്ങി വരികയാണെങ്കിൽ അദ്ദേഹത്തിന് ഇനിയൊരു തിരിച്ച് വരവ് ഇല്ലെന്നാണ് ദിലീപിന്റെ വിമർശകർ പറയുന്നത്.
തനിക്കെതിരായി ഉയരുന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾ ദിലീപിന് മറുപടി ഇല്ലാത്തത് കൊണ്ടല്ല, അത് പറയാനുള്ള സ്വാതന്ത്രം ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹം സംസാരിക്കാത്തതെന്നും ശാന്തിവിള ദിനേശ് പറയുന്നു. രസകരമായ മറ്റൊരു കാര്യമുണ്ട്. ലിബർട്ടി ബഷീർ സിനിമ തിയേറ്റർ ഉടമകളുടെ സംഘടനുടെ നേതാവായിരുന്നല്ല.
കേരളത്തിലെ 20 തിയേറ്ററുകൾക്ക് അപ്പുറത്ത് ഒരിടത്തും എ സെന്റർ കൊടുക്കില്ലെന്നും അവിടെ മാത്രം പുതിയ ചിത്രങ്ങൾ റിലീസ് ചെയ്താൽ മാതിയെന്ന നിലപാടുമായി നടന്ന വ്യക്തിയായിരുന്നു ബഷീർക്ക. ഒരു സുപ്രഭാതത്തിൽ ലിബർട്ടി ബഷീറിന്റെ സംഘടനയെ പൊളിച്ചടുക്കിക്കൊണ്ട് ആന്റണി പെരുമ്പാവൂരുമായി ചേർന്ന് ദിലീപ് ഫിയോക്ക് എന്ന സംഘടനയുണ്ടാക്കി. ഇപ്പോൾ ഫിയോക്ക് ആണ് ഏറ്റവും വലിയ സംഘടന.
ഈ ഒരൊറ്റ വിരോധം കാരണം ലിബർട്ടി ബഷീർ ദിലീപിനെതിരെ എന്തൊക്കെ വെച്ച് കാച്ചിയെന്ന് അദ്ദേഹത്തിന് പോലും പറയാനാവില്ല. ഇതേ ലിബർട്ടി ബഷീർ പ്രിൻസ് ആൻഡ് ഫാമിലി തന്റെ തിയേറ്ററിൽ റിലീസ് ആയ വിശേഷങ്ങൾ ഒരു മടിയും ഇല്ലാതെ തുറന്ന് പറഞ്ഞിരിക്കുകയാണ്. രാത്രി 12 മണിക്കും തിയേറ്ററുകൾ ഫുൾ ആകുന്നത് കണ്ട അദ്ദേഹം അതിശയപ്പെട്ടുവെന്നാണ് പറയുന്നത്.
സിനിമ സൂപ്പർ ആയി, കുടുംബത്തിനായി 20 ടിക്കറ്റുകൾ വരെ ആളുകൾ ഒരുമിച്ച് വാങ്ങുന്നു, കുടുംബമാണ് പ്രിൻസ് ആൻഡ് ഫാമിലിയെ വിജയിപ്പിച്ചതെന്നല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മനസ്സിൽ തോന്നിയ കാര്യങ്ങൾ അതുപോലെ തുറന്ന് പറഞ്ഞതിൽ സന്തോഷം. എല്ലാവരും ഇതുപോലെ തുറന്ന് പറയില്ല. പക്ഷെ ബഷീർക്ക പറഞ്ഞു. സിനിമയ്ക്കെതിരെ നിരൂപകന്മാരൊക്കെ എന്തെല്ലാമാണ് പറഞ്ഞത്.
കാലഹരണപ്പെട്ട കോമഡി എന്നൊന്ന് ഉണ്ടോ. തിയറ്റേറിൽ വന്നിരുന്ന് ചിരിക്കുന്നത് കിളവന്മാരാണെന്നാണ് ഒരു പ്രമുഖൻ പറയുന്നത്. ഇവൻ കിളവനാകില്ലെ, അല്ലെങ്കിൽ ഇവന്റെ അച്ഛന്റെ കിളവാനാകില്ലേ? ഇവൻ തന്നെ നാളെ കിളവൻ ആകില്ല. തനിക്ക് ചിരിക്കാൻ ആയില്ലെന്ന് അവൻ പറയുന്നുണ്ടെങ്കിൽ അത് അവന്റെ മാനസിക പ്രശ്നമാണ്.
തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന ചിത്രത്തിന് നെഗറ്റീവ് പറഞ്ഞ മഹാനാണ് ഈ കക്ഷി. ഒറ്റക്ക് ഇരുന്ന് ചിരിച്ചാൽ അതാണ് കോമഡിയെന്ന് അയാള‍് കരുതുന്നുവെന്ന് തോന്നുന്നു. ഇതൊക്കെ നിരീക്ഷണം എന്ന് പറയുന്നവർക്ക് വേണം അടികൊടുക്കാനെന്നാണ് എനിക്ക് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
ദിലീപ് എന്നോട് അകന്നതിന് കാരണം ദിലീപിനെ പോലുള്ള പൊക്കമുള്ള ഒരാൾ ചുരുട്ടൊക്കെ കത്തിച്ച് പിടിച്ച് ബാന്ദ്ര പോലുള്ള സിനിമകൾ ചെയ്യുന്നതാണ് നിന്റെ പരാജയം എന്ന് ഞാൻ പറഞ്ഞതിനാലാവും എന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഇവർക്കൊന്നും വിമർശനം താങ്ങില്ല. ഞാൻ സത്യം സത്യമായുമേ പറയൂ. അയാൾ പട്ടിയുമായി റാഫിക്കൊപ്പം ഒരുപടം ചെയ്തു. അതിനുശേഷം ചെയ്തതെല്ലാം കൂതറപടമാണ്. രാമലീ അയാൾ ജയിലിൽ നിന്ന് വന്നതിന് ശേഷം ചെയ്ത പടമാണ്. മികച്ച പടമാണ്. ദിലീപിന് നിരവധി ശത്രുക്കളുണ്ട്. സർക്കാർ ഉദ്യോഗസ്ഥനായ അശ്വന്ത് കോക്ക് എന്നയാൾ എത്ര മോശമായിട്ടാണ് വിമർശിച്ചത്.
ഇപ്പോൾ അയാൾ ഇട്ടത് ദിലീപേട്ടൻ വിജയിച്ചു ഞാൻ തോറ്റു എന്നാണ്. അപ്പോൾ പക്ഷം പിടിച്ച് ആർക്കോ വേണ്ടിയാണ് ഇവൻ നെഗറ്റീവ് റിവ്യൂ ചെയ്തത്. പ്രിൻസ് ആന്റ് ഫാമിലി കണ്ട് തിരിച്ചുവരുമ്പോൾ ഭാര്യ സിന്ദു എന്നോട് ചോദിച്ചു അണ്ണാ ദിലീപ് ഒണങ്ങിപ്പോയോ എന്ന്. ഞാൻ മറുപടി പറഞ്ഞത് ദിലീപിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പത്ത് പ്രാവശ്യം ആത്മഹത്യ ചെയ്തേനേയെന്നാണ്.
അയാളുടെ മാനസിക സംഘർഷം ആലോചിച്ച് നോക്കൂ. എന്നിട്ട് അയാൾ ഹ്യൂമർ ചെയ്യുന്നുണ്ടെങ്കിൽ അയാളുടെ കഴിവ് നമ്മൾ മനസിലാക്കണം. കാരണം ഇത്രയും പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ, അടുത്ത മാസം വിധി പറയാനുള്ള കേസിൽ 7 വർഷമായി വേട്ടയാടപ്പെടുകയാണ്. സർക്കാരും പൊതുസമൂഹവും സിനിമയിലെ പ്രബലരും അടക്കം ഇവന്റെ ശവക്കുഴി കാണണമെന്ന് പറഞ്ഞ് ദ്രോഹിക്കുന്നതിന്റെ അങ്ങേ അറ്റം ദ്രോഹിച്ച് നിർത്തിയിരിക്കുമ്പോൾ പോലും അയാൾ ഹ്യൂമർ ചെയ്യുകയാണ്.
ചാന്തുപൊട്ടിൽ അഭിനയിച്ച ദിലീപിന്റെ പ്രായം അല്ല അയാൾക്കിപ്പോഴും. ദിലീപ് നന്നായി ചെയ്തു, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി എന്നിവരൊക്കെ നന്നായി ചെയ്തു. ഈ സിനിമ അഭിനന്ദനീയമാണ്. യുട്യൂബർ എന്ന് പറഞ്ഞ് കാണിക്കുന്ന കോപ്രായങ്ങൾ കൃത്യമായി സിനിമയിൽ കാണിക്കുന്നത്.
സിനിമയിലെ നടി മഞ്ജു വാര്യർക്കും മുകളിലാണ്. ദിലീപിന് അനുകൂലമായി വിധി വരാൻ പോകുന്നുവെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് ദിലീപിനെ ബോധപൂർവ്വം ലക്ഷ്യം വെച്ച് സിനിമക്കെതിരെ നെഗറ്റീവ് പറയുന്നത്. കേസിൽ അകത്ത് പോകില്ലെങ്കിൽ ദിലീപിനെതിരെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി നടനെ തുലക്കാമെന്ന് പറഞ്ഞ് കുറേപേർ ഇറങ്ങിയിട്ടുണ്ടെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.
അതേസമയം, പലപ്പോഴും ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിലും മറ്റുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തയാണ് ശാന്തിവിള ദിനേശ്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് അടുത്തിടെ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.
കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.
നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.
ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടി.
പ്രതാപിയായ കാലത്ത് സഹായിക്കാതിരുന്ന ദിലീപിനെ ഒതുക്കാൻ കിട്ടിയ അവസരം ചില മാപ്രകൾ നന്നായി ഉപയോഗിച്ചുവെന്നതാണ് അക്കാലത്ത് കണ്ട് വിരോധാഭാസം. കലാഭവൻ മണിയുടെ മരണം അടക്കം പലതും ദിലീപിന്റെ തലയിൽ വെച്ചുകൊടുക്കുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. ദിലീപിന്റെ വസ്തുവകകളുടെ മതിൽ ഇടിക്കലായിരുന്നു ഡിവൈഎഫ് ഐയുടെ അക്കാലത്തെ ജോലി. ദേ പുട്ട് പൂട്ടിക്കാൻ മറ്റൊരു കൂട്ടരും. ചാലക്കുടിയുടെ ഡി സിനിമാസ് സർക്കാർ പുറമ്പോക്ക് കയ്യേറിയാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഒരുകൂട്ടരും.
ദിലീപിന്റെ ദാമ്പത്യജീവിതം പരാജയപ്പെട്ടത്തിനെക്കുറിച്ച് മുൻപത്തെയൊരു കൊടികുത്തിയ സിനിമ മാധ്യമപ്രവർത്തകനടക്കം രംഗത്ത് വന്നിരുന്നു. ഒരു ആൾ വീണപ്പോൾ, അല്ലെങ്കിൽ ഒരു വ്യക്തിക്കെതിരെ സംശയ ദൃഷ്ടി വന്നപ്പോൾ എന്തെല്ലാം വിരോധമാണ് തീർത്തത്. ഇതിന് ഇടയിലാണ് കേസ് ഒരു സ്ത്രീ ഓഫീസർ അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി അത് ഉടൻ അംഗീകരിക്കുകയും ഒരു കക്ഷിയെ നിയമിക്കുകയും ചെയ്തു. എല്ലാവർക്കും സന്തോഷം. അതിന്റെ ഫലം ഉടൻ കാണാനായി. ദിലീപ് കൊടുത്ത പരാതിയിൽ ചില സംശയങ്ങൾ ദൂരീകരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പിടിച്ച് അകത്തിട്ടുവെന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞിരുന്നത്.
