Connect with us

ഇരുചെവി അറിയാതെ ദിലീപിന്റെ നീക്കം, തലസ്ഥാനത്ത് കഴിഞ്ഞ ദിവസം സംഭവിച്ചത് വീണ്ടും അവിടേക്ക് !ആരും ഒന്നും അറിഞ്ഞില്ല… എല്ലാം രഹസ്യമായി

News

ഇരുചെവി അറിയാതെ ദിലീപിന്റെ നീക്കം, തലസ്ഥാനത്ത് കഴിഞ്ഞ ദിവസം സംഭവിച്ചത് വീണ്ടും അവിടേക്ക് !ആരും ഒന്നും അറിഞ്ഞില്ല… എല്ലാം രഹസ്യമായി

ഇരുചെവി അറിയാതെ ദിലീപിന്റെ നീക്കം, തലസ്ഥാനത്ത് കഴിഞ്ഞ ദിവസം സംഭവിച്ചത് വീണ്ടും അവിടേക്ക് !ആരും ഒന്നും അറിഞ്ഞില്ല… എല്ലാം രഹസ്യമായി

ദിലീപും ബന്ധുക്കളും ഒരു പൂച്ച കുഞ്ഞുങ്ങൾ പോലും അറിയാതെ തലസ്ഥാനത്തെത്തി… എല്ലാ രഹസ്യമായി.. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ദിലീപ് തിരുവന്തപുരത്ത്. മാധ്യമങ്ങൾ അറിയാഞ്ഞത് നന്നായി അല്ലങ്കിൽ വീണ്ടും വളഞ്ഞിട്ട് നാണം കെടുത്തിയേനെ

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരെ വീണ്ടും ശബ്ദ പരിശോധനയ്ക്കു വിധേയരാക്കി. ഇന്നലെ രാവിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രഹസ്യമായിട്ടായിരുന്നു പരിശോധന നടത്തിയത്.

കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ളവരുടെ ശബ്ദ പരിശോധന രണ്ടാഴ്ച മുൻപ് ഇവിടെ നടത്തിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറിയ ശബ്ദ സന്ദേശങ്ങൾ ഇവരുടെ തന്നെയാണെന്നുറപ്പാക്കാനായിരുന്നു അന്നത്തെ പരിശോധന.

അതേസമയം നടിയ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലും ദിലീപിനെതിരായ അന്വേഷണം മറുവശത്ത് വിപുലപ്പെടുത്തുകയാണ്. അതിന്റെ ഭാഗമെന്നോണം ദിലീപിനെ അടുത്തയാഴ്ച ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും. താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് നടത്തിയ ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് നീക്കം

ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ദിലീപിന്റെ 2 ബിസിനസ് പങ്കാളികൾ, പ്രൊഡക്‌ഷൻ കമ്പനി ജീവനക്കാർ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികള്‍ അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ വിചാരണ തുടങ്ങിയ ശേഷം ദിലീപ് നടത്തിയ 4 സാമ്പത്തിക കൈമാറ്റങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങളായിരുന്നു ഇവരോട് ചോദിച്ചത്.

ഈ സമയത്ത് ദിലീപ് നടത്തിയ 4 സാമ്പത്തിക കൈമാറ്റങ്ങള്‍ ഫീസാണെന്നായിരുന്നു ഇവർ വ്യക്തമാക്കിയത്. ദിലീപും ബിസിനസ് പങ്കാളികളും നടത്തിയ സാമ്പത്തിക ഇടപാടുകൾ കേസിലെ പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ ഉപയോഗിച്ചതായുള്ള ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. അന്വേഷണ സംഘത്തിനും ഇക്കാര്യത്തില്‍ സംശയമുണ്ട്.

ഇതുസംബന്ധിച്ച മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ചില അഭിഭാഷകരുടെ പേരുകളും ഇത്തരം ആരോപണവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അന്വേഷണ രീതി അഭിഭാഷകരുടെ പ്രവർത്തനത്തെ പൊതുവെ പ്രതികൂലമായി ബാധിക്കുമന്ന സാഹചര്യത്തില്‍ അഭിഭാഷകർ വലിയ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.

ഇതോടെ അഭിഭാഷകർ കൂടുതല്‍ പ്രകോപിതർ ആവാത്ത സാഹചര്യത്തിലൂടെ കൂടിയാണ് അന്വേഷണം മുന്നോട്ട് പോവുന്നത്. ഭിഭാഷകരെ പ്രതിരോധത്തിലാക്കാതെ കേസന്വേഷണവുമായി സഹകരിപ്പിക്കാനാണു ക്രൈംബ്രാഞ്ചിനു ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ വക്കീലായ അഡ്വ.ബി.രാമൻപിള്ളയുമായി അനൗദ്യോഗികമായ കൂടിക്കാഴ്ചയ്ക്ക് അന്വേഷണസംഘം ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ കുറഞ്ഞതു മൂന്നുമാസം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തിന്റെ സ്വഭാവവും വ്യാപ്തിയും കണക്കിലെടുത്താണിത്. വാദം പൂർത്തിയായതിനെ തുടർന്നു തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. അതോടൊപ്പം തന്നെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഫോർമാറ്റ് ചെയ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കുമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നിർദേശം നല്‍കിയതിന്റെ പിറ്റേദിവസമാണ് ഇത്തരമൊരു നീക്കം ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്‍ വാദം

Continue Reading
You may also like...

More in News

Trending

Recent

To Top