Connect with us

വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവൻ; അയൽവാസികൾ

Malayalam

വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവൻ; അയൽവാസികൾ

വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവൻ; അയൽവാസികൾ

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.

2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം.

വിവാഹ ശേഷം എറണാകുളം ആലുവയിലെ വീട്ടിൽ ആയിരുന്നു നടൻ ദിലീപും കുടുംബവും ഏറെക്കാലം താമസിച്ചിരുന്നത്. കാവ്യാ മാധവന്റെ അമ്മ ശ്യാമളയും അച്ഛൻ പി മാധവനും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഏതാനും നാളുകൾക്ക് മുൻപ് ദിലീപിന്റെ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. മൂത്തമകൾ മീനാക്ഷിയുടെ എംബിബിഎസ് പഠനം അടക്കമുളള ആവശ്യങ്ങളുടെയും മഹാലക്ഷ്മിയുടെ സ്കൂൾ പഠനാവാശ്യങ്ങളുടെയും ഭാഗമായിട്ടായിരുന്നു വീട് മാറ്റം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചെന്നൈയിലെ വീട്ടിൽ വെച്ചാണ് കാവ്യയുടെ അച്ഛൻ പി മാധവൻ. അദ്ദേഹത്തിന് 75 വയസ്സായിരുന്നു. വീട് മാറി ചെന്നൈയിലേക്ക് പോയെങ്കിലും കൊച്ചിയിലെ അയൽവാസികൾ പി മാധവൻ എന്ന മാധവൻ ചേട്ടനെ സ്‌നേഹത്തോടെ തന്നെ ഓർക്കുന്നു. വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവനെന്ന് അയൽവാസികൾ പറയുന്നു.

റെസിഡൻസ് അസോസിയേഷന്റെ പരിപാടികൾക്ക് ദിലീപ് വരുമായിരുന്നില്ലെങ്കിലും കാവ്യ പങ്കെടുക്കുമായിരുന്നുവെന്നും ഇവർ പറയുന്നു. ഒരു ഓൺലൈൻ ചാനലിനോട് ആയിരുന്നു പ്രതികരണം. കഴിഞ്ഞ 15 വർഷമായി മാധവൻ ചേട്ടനെ പരിചയം ഉണ്ട്. വളരെ നല്ലൊരു മനുഷ്യൻ ആയിരുന്നു. അത് അദ്ദേഹം മരണപ്പെട്ടത് കൊണ്ട് പറയുന്നതല്ല. സത്യസന്ധമായി അങ്ങനെ ആയിരുന്നു. എന്നും രാവിലെ നടക്കാൻ വരും. എല്ലാവരേയും എപ്പോഴും കണ്ടാൽ ചിരിക്കും.

ദിലീപുമായുളള കാവ്യയുടെ വിവാഹം കഴിഞ്ഞ ശേഷമാണ് ഇവർ ചെന്നൈയിലേക്ക് താമസം മാറ്റിയത്. അതിന് ശേഷം പിന്നെ ഇവിടേക്ക് വരാറില്ല. മൂന്നാല് ദിവസം മുൻപ് ഒരാഴ്ച ഇവിടെ ഉണ്ടായിരുന്നു. പോകുമ്പോൾ ബൈ ഒക്കെ പറഞ്ഞിട്ടാണ് പോയത്. അടുത്ത തവണ വരുമ്പോൾ കാണാം എന്നൊക്കെ പറഞ്ഞു. താനുമായി നല്ല സൗഹൃദത്തിൽ ആയിരുന്നു. വിവാഹം കഴിഞ്ഞ ശേഷം കുടുംബമായി അവർ ഇവിടെ തന്നെ ആയിരുന്നു കുറച്ച് നാൾ.

പിന്നീടാണ് ചെന്നൈയിലേയ്ക്ക് പോയത്. അവിടെ ദിലീപും കാവ്യയും കാവ്യയുടെ അച്ഛനും അമ്മയും ആണ് ഒരുമിച്ച് താമസിക്കുന്നത്. കാവ്യയുടെ അമ്മയോട് ഇന്നലെ സംസാരിച്ചപ്പോൾ പറഞ്ഞത്, കണ്ണിൽ പെട്ടെന്ന് ഇരുട്ട് കയറുന്നു, ഞാനൊന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് മാധവേട്ടൻ കിടന്നതാണ് എന്നാണ്. തങ്ങളുടെ അസോസിയേഷന്റെ പരിപാടികൾ കാവ്യ വന്നായിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്. ദിലീപ് വരുമായിരുന്നില്ല.

കാവ്യ അയൽവാസിയായിരുന്നു. ഓണാഘോഷം പോലുളള പരിപാടികൾക്കൊക്കെ കാവ്യ വരുമായിരുന്നു. ചെറിയ മോളെ കളിപ്പിക്കാൻ കാവ്യയും അമ്മയുമൊക്കെ വരുമായിരുന്നു പുറത്തേക്ക്. മീനാക്ഷി ഇവിടേക്ക് വരാറില്ല, അങ്ങനെ വന്ന് കണ്ടിട്ടില്ല. മാധവേട്ടൻ വളരെ സിംപിളായിട്ടുളള ഒരു മനുഷ്യൻ ആയിരുന്നു. വലിയ താരത്തിന്റെ അച്ഛനാണ് എന്നുളള ഭാവമൊന്നും ഇല്ലായിരുന്നു. നടന്ന് കടയിലൊക്കെ പോകും, അയൽവാസികൾ പറയുന്നു.

കാവ്യയ്ക്കൊപ്പം എന്നും നിഴലായി കൂടെയുണ്ടായിരുന്നയാളാണ് അച്ഛൻ. മകളുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തണലായി നിന്ന വ്യക്തി. കാവ്യ കലാകാരിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പിതാവാണ്.

ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന കാവ്യ പെട്ടെന്ന് ജനശ്രദ്ധ നേടി. എന്നാൽ കാവ്യയെ അഭിനയിപ്പിക്കണമെന്ന് അച്ഛനും അമ്മയും ആഗ്രഹിച്ചിരുന്നു. നാട്ടിൻ പുറത്തകാരയ മാധവനും ഭാര്യ ശ്യാമളയും സിനിമാ ലോകത്തെ കുറച്ച് ഭയത്തോടെയാണ് കണ്ടത്. എന്നാൽ 9ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ കാവ്യ നായികയായെത്തി. ലാൽ ജോസും മറ്റുള്ളവരും ഏറെ പറഞ്ഞ ശേഷമാണ് മകളെ ഈ സിനിമയിൽ അഭിനയിപ്പിക്കാൻ കാവ്യയുടെ അച്ഛനും അമ്മയും തയ്യാറായത്.

എന്നാൽ സിനിമാ ലോകത്തിന്റെ രണ്ട് വശങ്ങൾ മനസിലാക്കാൻ മാധവനും ശ്യാമളയ്ക്കും പലപ്പോഴും കഴിഞ്ഞിരുന്നില്ല. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായപ്പോഴും സാമ്പത്തികമായി ചില കബളിപ്പിക്കലുകൾ നടിക്കും കുടുംബത്തിനും നേരിടേണ്ടി വന്നു. പറഞ്ഞുറപ്പിച്ച പ്രതിഫലം കാവ്യക്ക് ലഭിക്കാതെ പോയ സാഹചര്യമുണ്ട്. ഒരിക്കൽ ഇതേക്കുറിച്ച് കാവ്യ സംസാരിച്ചിരുന്നു. താനും കുടുംബവും പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ലെന്ന് അന്ന് നടി വ്യക്തമാക്കിയിരുന്നു.

ഞങ്ങളുടെ ഫാമിലിയിൽ ആർക്കും അങ്ങനെ പിടിച്ച് വാങ്ങുന്ന സ്വഭാവമില്ല. ചിലപ്പോൾ പ്രൊഡ്യൂസർ വന്ന് കണ്ണൊക്കെ നിറഞ്ഞ് പറയുമ്പോൾ എന്റെ അച്ഛൻ, അയ്യോ കണ്ണ് നിറഞ്ഞിട്ടുള്ള പെെസ നമുക്ക് വേണ്ട എന്ന് പറയും. പക്ഷെ അതുകൊണ്ട് നമുക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ല. ദോഷം മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. പക്ഷെ എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നുണ്ടെന്ന് അന്ന് കാവ്യ മാധവൻ പറഞ്ഞു.

ടാലന്റ് മാനേജർ വിവേക് രാമദേവനും ഒരിക്കൽ കാവ്യയും കുടുംബവും നേരിട്ട സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് അഭിനേതാക്കൾ പ്രതിഫലത്തിൽ കബളിപ്പിക്കൽ നേരിടുന്നതിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു വിവേക് രാമദേവന്റെ പരാമർശം. ഒരുപാട് പേർ എക്സപ്ലോയിറ്റ് ചെയ്യപ്പെടും. മാധവേട്ടന് കാവ്യയുടെ കേസിൽ ഒരുപാട് എക്സ്പ്ലോയിറ്റേഷൻ നടന്നിട്ടുണ്ട്. പണം നഷ്ടപ്പെട്ടു. കാരണം അവർ കാസർകോട് നിന്നും വന്ന നിഷ്കളങ്കരായ ആളുകളാണെന്നും അന്ന് വിവേക് രാമദേവൻ പറഞ്ഞു.

വലിയ താരമായി മാറിയപ്പോഴും ഒരിക്കൽ പോലും താരജാഡകളോടെ കാവ്യയെ ആരാധകർ കണ്ടിട്ടില്ല. സിനിമയിലെ പേരിലും പ്രശസ്തിയിലും സ്വയം മറക്കരുതെന്ന് കാവ്യയെ അച്ഛനും അമ്മയും എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു. കുട്ടിക്കാലത്ത് കലോത്സവങ്ങളിൽ പങ്കെടുക്കുമ്പോൾ ഒരിക്കലും അച്ഛനും അമ്മയും തന്നിൽ മത്സരബുദ്ധിയുണ്ടാക്കിയില്ലെന്നും കാവ്യ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് കാവ്യ നായികയായി സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. തനിക്ക് നായികയെ കിട്ടാതെ ബ്ലാങ്ക് ആയി നിൽക്കേണ്ടി വന്നിരുന്നുവെന്നും കാവ്യെ എങ്ങനെ നായികയായി കൊണ്ടു വന്നുവെന്നതിനെ കുറിച്ചും ലാൽ ജോസും പറഞ്ഞിരുന്നു. ‘നായികയായി ആരെ കണ്ടെത്തുമെന്ന് ചിന്തിച്ച് നിന്ന സമയത്താണ് അതിന് മുൻപ് അസിസ്റ്റന്റ് ഡയറക്ടറായി ഞാൻ ചെയ്ത ഭൂതക്കണ്ണാടി എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയുടെ മുഖം ഓർമ്മ വരുന്നത്. അത് കാവ്യ മാധവനായിരുന്നു. നടി അവതരിപ്പിച്ച പന്ത്രണ്ട് വയസുകാരിയായ പെൺകുട്ടി വയസറിയിച്ച് വലിയ പെൺകുട്ടിയാകുന്നതൊക്കെ ആ സിനിമയിലൂടെ കാണിച്ചിരുന്നു.

പെട്ടെന്ന് എനിക്ക് കാവ്യയെ ഓർമ്മ വന്നു. ആ സിനിമ എടുത്തിട്ട് രണ്ട് വർഷമായി. അവളിപ്പോൾ വളർന്നിട്ടുണ്ടാവുമല്ലോ എന്നോർത്തു. അങ്ങനെ നീലേശ്വരത്ത് പോയി കാവ്യയെ കണ്ടെങ്കിലും അവളുടെ അമ്മയ്ക്ക് വലിയ പേടിയായിരുന്നു. അനിയത്തിയുടെ റോളിലൊക്കെ അഭിനയിപ്പിച്ചാൽ മതി. അല്ലെങ്കിൽ മംഗലം കഴിക്കാനൊക്കെ പ്രശ്‌നമാവില്ലേ എന്നൊക്കെ ചോദിച്ചിരുന്നു. അക്കാലത്ത് സിനിമയിൽ നായികയായാൽ കല്യാണം നടക്കാതെ പോവുമോ എന്നിങ്ങനെയുള്ള പേടികളുണ്ടായിരുന്നു.

അതാണ് കാവ്യയുടെ അമ്മ അങ്ങനെ പറഞ്ഞത്. എന്നാൽ പിന്നീട് കാവ്യയുടെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞ് കൊടുത്തതിന് ശേഷം അവർക്ക് കുഴപ്പമില്ലാതായി. അവർ അഭിനയിക്കാൻ വരികയും ചെയ്തു. ഒൻപതാം ക്ലാസ് കഴിഞ്ഞ് പത്തിലേക്ക് പോവുന്ന പ്രായമോ മറ്റോ ആണ്. ആ സമയത്താണ് ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയായി കാവ്യ അഭിനയിക്കാനെത്തുന്നത്. പതിനാലോ പതിനഞ്ചോ വയസ് മാത്രമേ അവൾക്ക് പ്രായമുണ്ടാവുകയുള്ളു എന്നും ലാൽ ജോസ് പറയുന്നു. കാവ്യയുടെ വിശേഷങ്ങൾ പറയവെ അച്ഛനെയും അമ്മയെയും കുറിച്ച് പറയാത്ത സഹപ്രവർത്തകർ വളരെ കുറവായിരിക്കും. എവിടെയും എപ്പോഴും കാവ്യയുടെ നിഴലായി അച്ഛനോ അമ്മയോ ഉണ്ടാകാറുണ്ട്.

മുമ്പൊരിക്കൽ, വിദ്യഭ്യാസം കുറഞ്ഞതിൽ തനിക്ക് വിഷമം ഒന്നുമില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. കുറച്ച് കൂടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. കോളേജിൽ എംഎ വരെ പഠിച്ചാൽ കിട്ടാത്തത്ര അനുഭവങ്ങൾ സിനിമയിൽ നിന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്. പഠിച്ചത് കൊണ്ട് മാത്രം കിട്ടാത്ത കുറേ അറിവുകൾ ഉണ്ട്. അതൊക്കെ എനിക്കുണ്ട്. ഒരു മനുഷ്യന് ജീവിക്കാനറിയണം. ആ അറിവിന്റെ ആവശ്യമേയുള്ളൂ. അല്ലാതെ കുറേ കെമിസ്ട്രിയും ബയോളജിയും അങ്ങോളം പഠിച്ചത് കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. അങ്ങനെയൊരാൾക്ക് ഒരു ദിവസം അടുക്കളം കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചാൽ കണ്ണും മിഴിച്ച് നിൽക്കുകയേയുള്ളൂ.

ഞാൻ ആഗ്രഹിച്ച ജീവിതത്തിൽ ഞാൻ കാണുന്ന പ്ലസ് അതാണ്. ഒരു പെണ്ണിനെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാടിൽ വീട് നന്നായി നോക്കാൻ പറ്റുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലുവന്റ് അല്ല. പക്ഷെ എന്ന് കരുതി എന്റെ കമ്മ്യൂണിക്കേഷന് ഒരു കുഴപ്പവും പറ്റിയിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങൾ സംസാരിച്ചത്.

ദിലീപുമായിട്ടുള്ള കല്യാണത്തിന് ശേഷം പൂർണമായിട്ടും സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ ഒരു പെൺകുഞ്ഞിന്റെ അമ്മ കൂടിയായതോടെ കരിയറിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാവുകയാണ് നടിയിപ്പോൾ. ലക്ഷ്യ എന്ന വസ്ത്ര വ്യാപരസ്ഥാപനം കൂടുതൽ സജീവമാക്കാനാണ് കാവ്യയുടെ തീരുമാനം. ഇതിനോട് അനുബന്ധിച്ച് ലക്ഷ്യയിലെ വസ്ത്രങ്ങൾ ധരിച്ച് മോഡലായി പ്രത്യക്ഷപ്പെടാനും തുടങ്ങി. സാരികളിലും ചുരിദാറിലുമൊക്കെ വേറിട്ട പരീക്ഷണങ്ങൾ നടത്തുകയാണ് കാവ്യയിപ്പോൾ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top