ചെറുപ്പത്തിൽ അച്ഛനും അമ്മയ്ക്കും നിന്റെ എന്തെങ്കിലും ആഗ്രഹം സാധിച്ച് തരാൻ കഴിയാതെ പോയിട്ടുണ്ടോ എന്ന് നവ്യയുടെ പിതാവ്; കണ്ണ് നിറഞ്ഞ് നടി
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. പ്രേക്ഷകർക്ക് ഇന്നും അതിലെ കഥാപാത്രമായ ബാലാമണിയാണ് നവ്യ.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. 2010 ൽ വിവാഹിതയായ ശേഷം മുംബെെയിൽ ആയിരുന്നു നവ്യ. ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് നവ്യ എത്താറുണ്ട്.
തന്റെ ജീവിതത്തിലുണ്ടായ ഉയർച്ചയ്ക്ക് കാരണം മാതാപിതാക്കളുടെ പിന്തുണയാണെന്ന് നവ്യ പറയാറുണ്ട്. ഇപ്പോഴിതാ ഫാദേഴ്സ് ഡേയിൽ നവ്യ നായർ പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. എന്റെ ആകാശവും ഭൂമിയും എന്ന് കുറിച്ച് കൊണ്ടാണ് അച്ഛനൊപ്പമുള്ള ഫോട്ടോകൾ നവ്യ പങ്കുവെച്ചത്.
അച്ഛനോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് നവ്യ നായർ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച് വളർന്ന നവ്യയെ നർത്തകിയും മലയാള സിനിമാ ലോകത്തെ അറിയപ്പെടുന്ന നടിയാക്കിയതിന് പിന്നിൽ അച്ഛന്റെയും അമ്മയുടെയും വലിയ പ്രയത്നമുണ്ട്. ഒരിക്കൽ കെെരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന ഷോയിൽ നവ്യയോട് അച്ഛൻ ഒരു ചോദ്യം ചോദിക്കുകയുണ്ടായി.
ചെറുപ്പത്തിൽ അച്ഛനും അമ്മയ്ക്കും നിന്റെ എന്തെങ്കിലും ആഗ്രഹം സാധിച്ച് തരാൻ കഴിയാതെ പോയിട്ടുണ്ടോ എന്നായിരുന്നു നവ്യയോട് പിതാവ് ചോദിച്ചത്. ഇത് കേട്ട് നവ്യയുടെ കണ്ണ് നിറഞ്ഞു. അങ്ങനെ ഒരു ആഗ്രഹവും അല്ലെന്ന് നിറ കണ്ണുകളോടെ നവ്യ മറുപടി നൽകി. അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അച്ഛനിൽ നിന്നും എനിക്ക് കിട്ടാതെ പോയ ഒന്നുമില്ല. എന്റെ മോനെ പോലും എനിക്കത്രയും സ്നേഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എനിക്ക് വേണ്ടി അച്ഛൻ സഹിച്ച സാമ്പത്തിക ബുദ്ധിമുട്ട് പോലുള്ള പ്രശ്നങ്ങളൊന്നും ഇപ്പോഴില്ല.
അങ്ങനെ ഒരുപാട് ആഗ്രഹങ്ങളൊന്നും അച്ഛന്റെയടുത്ത് പറഞ്ഞിട്ടുമില്ല. ഞങ്ങൾ നൽകിയ സ്നേഹം മകൾ തിരിച്ച് തന്നില്ലെന്ന് അച്ഛനും അമ്മയും ഒരിക്കലും പറയില്ല. 100 ൽ 110 ശതമാനം തന്നെന്നേ അവർ പറയൂ. എന്തും അവർക്ക് വേണ്ടിയേ ചെയ്തിട്ടുള്ളൂ. അന്നൊക്കെ സിഡി ഇട്ടല്ല യൂത്ത് ഫെസ്റ്റിവലിൽ ചെയ്യുക. പത്ത് ഐറ്റമാണ് ഞാൻ പെർഫോം ചെയ്യുക.
പക്കമേളക്കാർക്ക് പണം കൊടുക്കണം. പഠിപ്പിക്കുന്നതിന് ഓരോ മാഷുമാർക്കും 20000 ഉം 35000 ഉം നൽകണം. ഓരോ പ്രാവശ്യം അവർ വീട്ടിലേക്ക് വരുമ്പോഴുള്ള കാറിന്റെ ചാർജ്. ഓർക്കസ്ട്ര റിഹേഴ്സൽ തുടങ്ങി ഒരുപാട് ചെലവുകൾ ഉണ്ട്. സാധാരണക്കാരായ അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് ഒരു വർഷം എത്ര ലക്ഷം ചെലവായെന്ന് തനിക്കറിയില്ലെന്നും നവ്യ നായർ അന്ന് പറഞ്ഞു.
വിവാഹം കഴിഞ്ഞ് മകൻ പിറന്ന് കുറച്ച് വർഷങ്ങൾക്ക് ശേഷം നൽകിയ അഭിമുഖമായിരുന്നു ഇത്. ഞാൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ ഷൂട്ടിംഗിന് അച്ഛനോ അമ്മയോ എപ്പോഴും കൂടെയുണ്ടാകും. ചുറ്റും സഹായിക്കാനാളുണ്ടാകും. എന്നാൽ വിവാഹം എന്നത് വലിയ മാറ്റമായിരുന്നെന്ന് കഴിഞ്ഞ വർഷം നവ്യ നായർ പറഞ്ഞിട്ടുണ്ട്. ഞാനും ചേട്ടനും മാത്രമുള്ള വീട്. ജോലിക്കാരുണ്ട്.
അവിടെ വല്ലാതെ ഒറ്റപ്പെട്ടിരുന്നെന്നും നവ്യ നായർ തുറന്ന് പറഞ്ഞു. മുംബെെയിൽ നിന്നും കേരളത്തിലേക്ക് തിരിച്ച് വന്നിട്ട് അഞ്ച് വർഷമായി. അച്ഛനും അമ്മയും ഡാൻസ് സ്കൂളിലെ കുട്ടികളുമെല്ലാം കൂടെയുള്ളതിനാൽ തനിക്ക് ഇപ്പോൾ ഒറ്റപ്പെടൽ തോന്നുന്നില്ലെന്നും നവ്യ നായർ അന്ന് വ്യക്തമാക്കിയിരുന്നു.
സിനിമയുമായി വലിയ അടുപ്പമില്ലാത്ത കുടുംബത്തിലേക്കാണ് നവ്യ കയറി ചെന്നതെങ്കിലും അഭിനയത്തിൽ നിന്നും അകന്ന് നിന്ന സമയങ്ങളിലും റിലീസ് ചെയ്യുന്ന സിനിമകളെല്ലാം നവ്യ മുടങ്ങാതെ കാണുമായിരുന്നു. നൃത്തവും നവ്യ വിവാഹത്തിനുശേഷം തുടർന്നിരുന്നു. രണ്ടാം വരവിനുശേഷം സിനിമ തെരഞ്ഞെടുക്കുന്നതിൽ നവ്യ അതീവ ശ്രദ്ധാലുവാണ് നടി. പ്രണയിക്കില്ലെന്ന് നവ്യ മാതാപിതാക്കൾക്ക് വാക്ക് കൊടുത്തിരുന്നുവെന്ന് നവ്യ അടുത്തിടെ പറഞ്ഞതും വാർത്തയായിരുന്നു.
പ്രണയിക്കില്ല, പഠനം മുടക്കില്ല, ഫോൺ ചോദിക്കില്ല എന്നീ മൂന്ന് കാര്യങ്ങളിൽ താൻ ഉറപ്പ് നൽകിയ ശേഷമാണ് മാതാപിതാക്കൾ സിനിമയിൽ അഭിനയിക്കാൻ തന്നെ അനുവദിച്ചതെന്ന് നവ്യ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ സിനിമയിൽ നായിക റോളിൽ സജീവമായിരുന്ന കാലത്ത് നവ്യയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. അത് വർക്കൗട്ടാവാത്തതിനാൽ വീട്ടുകാർ കണ്ടെത്തിയ വരനെ നടി സ്വീകരിക്കുകയായിരുന്നു. എന്നാൽ ഏത് താരത്തോടായിരുന്നു പ്രണയമെന്നത് നവ്യ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, അടുത്തിടെ നടി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. സൗഹൃദത്തിന്റെ കാര്യത്തിൽ താൻ അത്ര കേമിയൊന്നുമല്ല, വളരെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയാൻ തന്നെ തനിക്ക് അങ്ങനെ ആരുമില്ലെന്നാണ് നടി പറഞ്ഞിരുന്നത്. ഫ്രണ്ട്ഷിപ്പുണ്ടാവുമ്പോൾ ചില തിരിച്ചടികളും നിരാശയും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ അങ്ങനെ ആരുമായും ഓവർ അറ്റാച്ചഡ് അല്ല. കാരണം എനിക്ക് ചെറുതായി എന്തെങ്കിലും തിരിച്ചടി വരുമ്പോൾ എന്നെൻ വളരെയധികം ബാധിക്കും.
അതെന്റെ ജോലിയെയും എന്റെ ക്രിയേറ്റിവിറ്റിയെയുമൊക്കെ ബാധിക്കും. ഞാനിപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിക്കുന്നത് എന്റെ ക്രിയേറ്റിവിറ്റിക്ക് വേണ്ടിയാണ്. ഞാൻ ഡിവോഴ്‌സ്ഡ് ആയി എന്ന വർത്തയൊക്കെ, ഏറ്റവും അവസാനം അറിഞ്ഞ ആളാണ് ഞാൻ, സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല ഞാൻ. ചിലർ അതെനിക്ക് വാട്സ്ആപ്പിൽ അയച്ചുതന്നപ്പോഴാണ് ഞാൻ കാണുന്നത്. വെൽഡൺ എന്ന് ഞാൻ മറുപടിയും കൊടുത്തു.
എന്റെ അഭിമുഖങ്ങൾ ഒക്കെ സന്തോഷ് ഏട്ടൻ കാണാറുണ്ട്. അതിൽ നേരെ ചൊവ്വേ എന്ന അഭിമുഖത്തിൽ എന്തൊക്കെ മണ്ടത്തരങ്ങളാണ് ഞാൻ വിളിച്ച് പറഞ്ഞത്. നീ എന്ത് വർത്തമാനമാണീ പറയുന്നതെന്ന് ചോദിക്കും. പക്ഷെ ചേട്ടനോട് കുറേപ്പേർ നല്ല അഭിമുഖമെന്ന് പറഞ്ഞു എന്നും നവ്യ പറയുന്നു.
വിവാഹ ശേഷം ജീവിതം, ആകെ മാറുകയായിരുന്നു. അടുക്കള എനിക്ക് ഇഷ്ടമല്ലാത്ത മേഖലയായിരുന്നു, അതൊക്കെ ഒന്ന് ശെരിയാക്കി വന്നപ്പോഴേയ്ക്കും അമ്മയായി, ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. സിനിമയിൽ നിന്ന് മാറി നിന്നപ്പോൾ ഒരു തരം ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. ഒന്നും ചെയ്യാൻ ഇല്ലാത്ത പോലൊരു അവസ്ഥ, മുന്നിലേക്ക് എന്തെന്ന് ഉള്ള ചിന്ത.
അതൊക്കെ ബാധിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു. അതിനെ മറികടക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. അതുപോലെ താൻ സോഷ്യൽ മീഡിയയിൽ വരുന്ന നല്ലത് വായിച്ചു സന്തോഷിക്കുകയോ ട്രോളുകൾ വായിച്ച് സങ്കടപ്പെടുകയോ ചെയ്യുന്ന ആളല്ല. ആ ഒരു ലോകവുമായി വിട്ടു നിൽക്കുന്ന ആളാണെന്നും നവ്യ പറയുന്നു. പഠനവും നൃത്തവും തുടരാൻ തീരുമാനിച്ചു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. വിവാഹിതയായ കാലത്ത് തന്റെ അവകാശങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു.
അക്കാലത്തെ യാഥാസ്ഥിതിക ചിന്താഗതിയായിരുന്നു തനിക്കും. വിവാഹ ജീവിതം തന്റെ സ്വപ്നങ്ങളെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ടെന്നും നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. യുപിഎസി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഡാൻസിൽ ഡിഗ്രി ചെയ്യാൻ നോക്കിയപ്പോൾ മകൻ ചെറിയ പ്രായമാണെന്ന് പറഞ്ഞ് ഭർത്താവ് എതിർത്തു. ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ നായർ പറഞ്ഞിരുന്നു.
വെള്ളിത്തിരയിൽ നിൽക്കുമ്പോൾ ആണ് വിവാഹം. ഒരിക്കലും മാനസികമായി പ്രിപ്പേർഡ് ആയിരുന്നില്ല വിവാഹത്തിന്. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് ഞാൻ വിവാഹം കഴിച്ചതാണ്. പക്ഷേ നാളെ വിവാഹ ശേഷം അഭിനയിക്കരുത് എന്ന് എന്റെ ഭർത്താവ് എന്നോട് പറഞ്ഞാൽ അത് അനുസരിക്കാൻ പാകത്തിന് തയ്യാറെടുത്തുകൊണ്ടാണ് ഞാൻ വിവാഹത്തിന് റെഡി ആയതും.
ഭർത്താവിനോട് പെണ്ണുകാണാൻ വന്നപ്പോൾ അഭിനയിക്കട്ടെ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. പെണ്ണുകാണാൻ വന്നപ്പോൾ പുള്ളി ഇങ്ങോട്ട് ആണ് എന്നോട് പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ ആണോ പ്ലാൻ എന്ന്. അങ്ങനെ പ്രത്യേകിച്ച് ഒരു തീരുമാനം ഇല്ല. എന്നുവച്ച് ഈ ബഹളത്തിൽ നിന്നൊക്കെ മാറുമ്പോൾ അത് ഡിപ്രസിങ് ആകും. സിനിമയുടെ എവിടെ എങ്കിലും ഒക്കെ നിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു.
നീ നിന്റെ ടാലന്റ് നശിപ്പിച്ചുകൊണ്ട് എന്റെ കാര്യങ്ങൾ മാത്രം നോക്കി ഇരുന്നാൽ മതി എന്ന് ഞാൻ പറയില്ല. അത് വല്ലപ്പോഴും ഒന്ന് പോളിഷ് ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും സന്തോഷമായി അത് കേട്ടപ്പോൾ. എങ്കിലും വിവാഹത്തിന് ശേഷം അദ്ദേഹം മാറ്റിപ്പറഞ്ഞാലും എനിക്ക് അതിൽ പരാതി ഉണ്ടാകുമായിരുന്നില്ല. എന്തിനും പ്രിപ്പേർഡ് ആയിട്ടാണ് വിവാഹം നടന്നത് എന്നുമാണ് നവ്യ നായർ പറയുന്നത്.
ഞാൻ ഡിവോഴ്‌സ്ഡ് ആയി എന്ന വർത്തയൊക്കെ, ഏറ്റവും അവസാനം അറിഞ്ഞ ആളാണ് ഞാൻ, സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല ഞാൻ. ചിലർ അതെനിക്ക് വാട്സ്ആപ്പിൽ അയച്ചുതന്നപ്പോഴാണ് ഞാൻ കാണുന്നത്. എന്റെ അഭിമുഖങ്ങൾ ഒക്കെ സന്തോഷ് ഏട്ടൻ കാണാറുണ്ടെന്നും നവ്യ പറഞ്ഞിരുന്നു.
ഭർത്താവിന്റെ കാര്യങ്ങൾ മാത്രം നോക്കി വീട്ടിലിരിക്കുമ്പോൾ തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ കഴിയാത്തതിലെ വിഷമം നവ്യക്കുണ്ടായിരുന്നു. വിവാഹമെന്ന സമ്പ്രദായത്തിലെ തെറ്റായ ധാരണകളെക്കുറിച്ച് നവ്യ ഒരിക്കൽ സംസാരിക്കുകയുണ്ടായി. എന്റെ മകനെ നോക്കാനല്ല ഞാനവനെ കല്യാണം കഴിപ്പിക്കുന്നത്. അവനൊരു കുട്ടിയല്ല. അവൻ മുതിർന്ന് ഒരു വ്യക്തിയായ ശേഷമാണ് വിവാഹം ചെയ്യുക. അവന് പാചകം ചെയ്ത് കൊടുക്കാനല്ല വിവാഹം. അവനെ വെച്ചുണ്ടാക്കി കൊടുക്കുന്ന, വേതനം കൊടുക്കാത്ത ജോലിക്കാരിയല്ല അവൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയെന്നും നവ്യ നായർ അന്ന് പറഞ്ഞു.
വിവാഹ ജീവിതത്തിലേക്ക് കടന്ന് കുറച്ച് കാലത്തിനുള്ളിൽ തന്നെ കലാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് നവ്യ ആഗ്രഹിച്ചിരുന്നു.എന്നാൽ പല കാരണങ്ങളാൽ ഇത് നടന്നില്ല. പിന്നീട് യുപിഎസിയായിരുന്നു നടിയുടെ ലക്ഷ്യം. എന്നാൽ വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായി. ഇതോടെ ഭർത്താവ് വിട്ടില്ല. കുഞ്ഞിനെ നോക്കാൻ ആരുമുണ്ടാകില്ലെന്നാണ് ഭർത്താവ് കാരണമായി പറഞ്ഞതെന്നും നവ്യ അന്ന് വ്യക്തമാക്കി.
