എട്ട് വര്‍ഷം മുന്‍പ്, ഒരു വയസ്സ് മാത്രം പ്രായമുള്ള എന്റെ മകനൊപ്പം തിരിച്ച് കുടുംബത്തിലേക്ക് വന്ന് കയറുമ്പോള്‍ ഞാന്‍ ഇങ്ങനെ ആയിരുന്നില്ല; മീര വാസുദേവ്
മോഹന്‍ലാല്‍ നായകനായ തന്മാത്ര എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടിയ താരമാണ് മീര. മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന് നായരുടെ ഭാര്യയായിരുന്നു മീരയുടെ കഥാപാത്രം. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് സിനിമയിൽ നിന്ന് സീരിയലിലേക്കുള്ള മീരയുടെ ചുവടുവെയ്പ്.
കുടുംബ വിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയെയാണ് മീര അവതരിപ്പിക്കുന്നത്. സംപ്രേക്ഷണം ആരംഭിച്ചു ചുരുങ്ങിയ കാലയളവില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ടെലിവിഷന്‍ പരമ്പരയാണ് കുടുംബ വിളക്ക്. മീരാ വാസുദേവൻ, കെ കെ മേനോൻ , ശ്രീജിത് വിജയ് , നിഷിത, നൂബിൻ ജോണി, പാർവതി, ദേവി മേനോൻ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സീരിയല്‍ ടോപ് 1 ആയി ബാര്‍ക്ക് റേറ്റിങ്ങില്‍ ലിസ്റ്റ് ചെയ്യുന്നു. മീര എന്നല്ല, സുമിത്ര എന്ന് തന്നെയാണ് ആരാധകര്‍ വിളിക്കുന്നത്. ഒന്നും അല്ലാതെ നിന്ന ഇടത്ത് നിന്ന് ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം മുന്നേറിയ സ്ത്രീത്വത്തെയാണ് കുടുംബവിളക്കില്‍ മീര പ്രതിനിധീകരിയ്ക്കുന്നത്. സീരിയലില്‍ മാത്രമല്ല, ജീവിതത്തിലും മീര ഒരു പ്രചോദനമാണ്. അതിന് തെളിവാണ് നടിയുടെ ഏറ്റവും ഒടുവിലത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച മീര വാസുദേവന്‍ നല്ലൊരു ഫിറ്റ്നസ് ഫ്രീക്ക് കൂടെയാണ് എന്ന് നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് മനസ്സിലാവും. ഫിറ്റ്നസ്സുമായി ബന്ധപ്പെട്ടതും, വര്‍ക്ക് ഔട്ട് ചെയ്യുന്നതുമായ പോസ്റ്റുകളാണ് മീര അധികവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ മുന്‍പ് താന്‍ ഇങ്ങനെ ആയിരുന്നില്ല എന്നാണ് മീര പറയുന്നത്.
വടിവൊത്ത ശരീരമുള്ള മനോഹരമായ ഒരു ചിത്രത്തിനൊപ്പമാണ് മീരയുടെ പോസ്റ്റ് ‘ഈ ചിത്രം ഞാന്‍ വളരെ അധികം ഇഷ്ടപ്പെടുന്നു, ഇങ്ങനെ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു വര്‍ഷങ്ങളായി ഞാന്‍. കഴിഞ്ഞ നാല് വര്‍ഷത്തെ എന്റെ കഠിന പരിശ്രമത്തിന്റെയും പോഷകാഹാരത്തിന്റെയും ഫലമാണ് ഇപ്പോഴുള്ള ഈ ശരീരഘടന’- മീര വാസുദേവന്‍ പറഞ്ഞു.
എട്ട് വര്‍ഷം മുന്‍പ്, ഒരു വയസ്സ് മാത്രം പ്രായമുള്ള എന്റെ മകനൊപ്പം തിരിച്ച് കുടുംബത്തിലേക്ക് വന്ന് കയറുമ്പോള്‍ ഞാന്‍ ഇങ്ങനെ ആയിരുന്നില്ല. മകനൊപ്പം ഞാന്‍ നടത്തിയത് ഭാരിച്ച യാത്രയാണ്. അന്ന് എനിക്ക് 97 കിലോയില്‍ അധികം ഭാരമുണ്ടായിരുന്നു. എന്റെ ആത്മാഭിമാനം തെളിയിക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോഴാണ് ഈ രൂപമാറ്റം ഉണ്ടായത്- മീര വാസുദേവന്‍ പറഞ്ഞു.കുടുംബവിളക്ക് സീരിയലിന് മുന്‍പ് പ്രേക്ഷകര്‍ മീര വാസുദേവനെ അറിഞ്ഞത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും എല്ലാം സജീവമായിരുന്ന മീര വാസുദേവന്‍, 2003 ല്‍ ഉണൈ സരണ്ടനൈന്തേന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുന്ന തമിഴ്നാട് സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.
നാല്പതോളം സിനിമകളിലും പത്തിലധികം സീരിയലുകളിലും മീര വാസുദേവന്‍ അഭിനയിച്ചിട്ടുണ്ട്. കനല്പൂവ് എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരവും മീരയ്ക്ക് കിട്ടി.കരിയറില്‍ സജീവമായി നില്ക്കുമ്പോള് തന്നെയാണ് മീരയുടെ രണ്ട് വിവാഹങ്ങളും നടന്നത്. പ്രശസ്ത ഛായാഗ്രഹകന് അശോക് കുമാറിന്റെ മകന് വിശാല്‍ അഗര്‍വാളാണ് മീരയുടെ ആദ്യ ഭര്‍ത്താവ്. അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ആ ബന്ധം വേര്‍പിരിഞ്ഞു. പിന്നീട് 2012 ല്‍ നടന് ജോണ്‍ കൊക്കനുമായി വിവാഹം നടന്നു. ആ ബന്ധത്തിലാണ് മീരയ്ക്ക് മകന് ജനിച്ചത്. 2016 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു.
