Connect with us

പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ

Malayalam

പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ

പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ

അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ്‍ ദിവസം, ചെന്നെെയിൽ വെച്ചാണ് മരിച്ചത്. കാസർകോട് നീലേശ്വരം സ്വദേശിയാണ് പി മാധവൻ. സുപ്രിയ ടെക്സ്റ്റെെയിൽസ് എന്ന വസ്ത്ര സ്ഥാപനത്തിന്റെ ഉടമയുമായിരുന്നു. കാവ്യയ്ക്കൊപ്പം എന്നും നിഴലായി കൂടെയുണ്ടായിരുന്നയാളാണ് അച്ഛൻ. മകളുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തണലായി നിന്ന വ്യക്തി. കാവ്യ കലാകാരിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പിതാവാണ്.

ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന കാവ്യ പെട്ടെന്ന് ജനശ്രദ്ധ നേടി. എന്നാൽ കാവ്യയെ അഭിനയിപ്പിക്കണമെന്ന് അച്ഛനും അമ്മയും ആഗ്രഹിച്ചിരുന്നു. നാട്ടിൻ പുറത്തകാരയ മാധവനും ഭാര്യ ശ്യാമളയും സിനിമാ ലോകത്തെ കുറച്ച് ഭയത്തോടെയാണ് കണ്ടത്. എന്നാൽ 9ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ കാവ്യ നായികയായെത്തി. ലാൽ ജോസും മറ്റുള്ളവരും ഏറെ പറഞ്ഞ ശേഷമാണ് മകളെ ഈ സിനിമയിൽ അഭിനയിപ്പിക്കാൻ കാവ്യയുടെ അച്ഛനും അമ്മയും തയ്യാറായത്.

എന്നാൽ സിനിമാ ലോകത്തിന്റെ രണ്ട് വശങ്ങൾ മനസിലാക്കാൻ മാധവനും ശ്യാമളയ്ക്കും പലപ്പോഴും കഴിഞ്ഞിരുന്നില്ല. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായപ്പോഴും സാമ്പത്തികമായി ചില കബളിപ്പിക്കലുകൾ നടിക്കും കുടുംബത്തിനും നേരിടേണ്ടി വന്നു. പറഞ്ഞുറപ്പിച്ച പ്രതിഫലം കാവ്യക്ക് ലഭിക്കാതെ പോയ സാഹചര്യമുണ്ട്. ഒരിക്കൽ ഇതേക്കുറിച്ച് കാവ്യ സംസാരിച്ചിരുന്നു. താനും കുടുംബവും പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ലെന്ന് അന്ന് നടി വ്യക്തമാക്കിയിരുന്നു.

ഞങ്ങളുടെ ഫാമിലിയിൽ ആർക്കും അങ്ങനെ പിടിച്ച് വാങ്ങുന്ന സ്വഭാവമില്ല. ചിലപ്പോൾ പ്രൊഡ്യൂസർ വന്ന് കണ്ണൊക്കെ നിറഞ്ഞ് പറയുമ്പോൾ എന്റെ അച്ഛൻ, അയ്യോ കണ്ണ് നിറഞ്ഞിട്ടുള്ള പെെസ നമുക്ക് വേണ്ട എന്ന് പറയും. പക്ഷെ അതുകൊണ്ട് നമുക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ല. ദോഷം മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. പക്ഷെ എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നുണ്ടെന്ന് അന്ന് കാവ്യ മാധവൻ പറഞ്ഞു.

ടാലന്റ് മാനേജർ വിവേക് രാമദേവനും ഒരിക്കൽ കാവ്യയും കുടുംബവും നേരിട്ട സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് അഭിനേതാക്കൾ പ്രതിഫലത്തിൽ കബളിപ്പിക്കൽ നേരിടുന്നതിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു വിവേക് രാമദേവന്റെ പരാമർശം. ഒരുപാട് പേർ എക്സപ്ലോയിറ്റ് ചെയ്യപ്പെടും. മാധവേട്ടന് കാവ്യയുടെ കേസിൽ ഒരുപാട് എക്സ്പ്ലോയിറ്റേഷൻ നടന്നിട്ടുണ്ട്. പണം നഷ്ടപ്പെട്ടു. കാരണം അവർ കാസർകോട് നിന്നും വന്ന നിഷ്കളങ്കരായ ആളുകളാണെന്നും അന്ന് വിവേക് രാമദേവൻ പറഞ്ഞു.

വലിയ താരമായി മാറിയപ്പോഴും ഒരിക്കൽ പോലും താരജാഡകളോടെ കാവ്യയെ ആരാധകർ കണ്ടിട്ടില്ല. സിനിമയിലെ പേരിലും പ്രശസ്തിയിലും സ്വയം മറക്കരുതെന്ന് കാവ്യയെ അച്ഛനും അമ്മയും എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു. കുട്ടിക്കാലത്ത് കലോത്സവങ്ങളിൽ പങ്കെടുക്കുമ്പോൾ ഒരിക്കലും അച്ഛനും അമ്മയും തന്നിൽ മത്സരബുദ്ധിയുണ്ടാക്കിയില്ലെന്നും കാവ്യ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

മുമ്പ്, താൻ അഭിനയിച്ച സിനിമയിലെ ഒരു രംഗത്തെ കുറിച്ചുള്ള കാവ്യയുടെയും സംവിധായകൻ കമലിന്റെയും വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ടിനിടയിൽ മമ്മൂട്ടിയുടെ ചെറുപ്പമായി അഭിനയിക്കുന്ന ഒരു പയ്യനെ കാവ്യ ഉമ്മ വയ്ക്കുന്ന ഒരു ഷോട്ട് ഉണ്ട്. ഒരു കുളപ്പടവിൽ വച്ച്. ഈ സീനിനെക്കുറിച്ച് പറഞ്ഞപ്പോൾ നാണമോ ടെൻഷനോ ഒക്കെ ആയിട്ട് കാവ്യ അമ്മയോട് ‘ഞാൻ ഉമ്മ വെക്കില്ല’ എന്ന് പറഞ്ഞു. കാവ്യുടെ ഒരു സ്റ്റൈൽ ഉണ്ടല്ലോ ആ സ്റ്റൈലിൽ പറഞ്ഞത് ഓർമ്മയുണ്ട്. അയാളെ ഞാൻ ഉമ്മ വെക്കില്ല എന്ന്. കാവ്യ എന്ത് പറഞ്ഞാലും സമ്മതിക്കിലായിരുന്നു. ലാൽ ജോസ് ആ സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടറാണ്. ഞാൻ ലാലുവിനോട് കാവ്യയോട് അല്ലെങ്കിൽ അമ്മയോട് ഒന്ന് പറയാൻ പറഞ്ഞു.

ഉമ്മ വയ്ക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ, നായകൻ നായികയെയോ നായികാ നായകനെയോ ഉമ്മ വെക്കുന്നതല്ല, കുട്ടികൾ തമ്മിലല്ലേ. അങ്ങനെ ലാലുവാണ് കാവ്യയെ എന്തൊക്കെയോ പറഞ്ഞ് സോപ്പിട്ട് കൊണ്ടു വരുന്നത്. ആദ്യം കാവ്യ എന്റെയടുത്ത് വന്നു പറഞ്ഞത് ‘അങ്കിളേ ഇവിടെ ആരും നിൽക്കാൻ പാടില്ല എല്ലാവരും പോകണം’ എന്നായിരുന്നു. എല്ലാവരും പോയി കഴിഞ്ഞാൽ പിന്നെ എങ്ങനെ ഷൂട്ട് ചെയ്യാൻ പറ്റുമെന്ന് ഞാൻ പറഞ്ഞു. അല്ലാ അങ്കിൾ മാത്രം നിന്നാ മതിയെന്ന് കാവ്യ പറഞ്ഞു. അപ്പോ അങ്കിൾ മാത്രം നിന്നാൽ ഷൂട്ട് ചെയ്യാൻ പറ്റില്ല, കാരണം ക്യാമറാമാൻ ഉണ്ട് എന്ന് ഞാൻ പറഞ്ഞു.

‘ആ തടിയൻ നിന്ന് കഴിഞ്ഞാൽ എനിക്ക് ശരിയാകില്ല’ എന്ന് കാവ്യ പറഞ്ഞു. തടിയൻ എന്ന് ഉദേശിച്ചത് ക്യാമറാമാൻ സുകുമാരനെയാണ്. എന്നാൽ പിന്നെ അച്ചനെയും അമ്മയെയും പുറത്താക്കാൻ കാവ്യ പറഞ്ഞു. അമ്മയുണ്ടെങ്കിൽ ഞാൻ ഉമ്മ വെക്കില്ല എന്ന് പറഞ്ഞു. അങ്ങനെ അമ്മയെ പുറത്താക്കിയിട്ടാണ് കാവ്യ ഉമ്മ വെക്കുന്ന രംഗം ചിത്രീകരിച്ചത്. ആ സിനിമയിലെ സന്ദർഭവും അങ്ങനെയാണ്. ഭയങ്കര ചമ്മലോടെ വന്ന് ഉമ്മ വെക്കുന്നത്. അതിനാൽ കറക്ട് ഭാവത്തിൽ തന്നെ കാവ്യ അത് ചെയ്തു എന്ന് കമൽ പറഞ്ഞു.

ഇതിന് മറുപടിയുമായി കാവ്യയും എത്തിയിരുന്നു. എനിക്ക് ഇന്നും ഓർമ്മയുണ്ട് ആ സീൻ ഷൂട്ട് ചെയ്യാൻ വേണ്ടി എത്രയോ നാളുകളായി എന്നെ ബ്രെയിൻ വാഷ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവർ. അന്ന് ആ രംഗം എടുക്കുകയാണ് അവസാനം. എന്റെയടുത്ത് വന്ന് ഭയങ്കര കഥ. സ്‌കൂളിലെ കഥയൊക്കെ എന്റെയടുത്ത് പറയുന്നു. എനിക്ക് ഇത് മനസിലാകുന്നില്ല ഇതിലേയ്ക്ക് ആണ് കൊണ്ടുപോകുന്നതെന്ന്. മമ്മൂക്കയുടെ കുട്ടിക്കാലം അഭിനയിച്ച ചേട്ടന് എന്റെ ചേട്ടന്റെ അതേ പ്രായമാണ്. ചേട്ടന് മോൾ കളിച്ചുകൊണ്ടിരിക്കുമ്പോഴോ വഴക്ക് ഉണ്ടാകുമ്പോഴോ മോൾ ഉമ്മ കൊടുക്കില്ലേ എന്ന് ചോദിച്ചു. കൊടുക്കും എന്ന് ഞാൻ പറഞ്ഞു.

ആ ചേട്ടനെ പോലെയല്ലേ ഈ ചേട്ടനും. ഒരേ പ്രായം ഒരേ ക്ലാസിൽ പഠിക്കുന്നു എന്നൊക്കെ എന്നോട് പറഞ്ഞ് പറഞ്ഞ് ചേട്ടന് ഉമ്മ കൊടുക്കുന്നത് പോലെ ഞാൻ ഉമ്മ കൊടുത്തതും അവരെല്ലാവരും കൂടെ എന്നാലും നീ ഞങ്ങൾ ഒന്ന് ചേട്ടനെ പോലെ എന്ന് പറഞ്ഞപ്പോളേക്കും നീ ഉമ്മ കൊടുത്തില്ലേ എന്ന് ആ ടേക്ക് കഴിഞ്ഞതും പറഞ്ഞ് തുടങ്ങി. ഞാൻ കരഞ്ഞ് വിളിച്ചു. പല അഭിമുഖങ്ങളിലും എന്നോട് ചോദിക്കുന്ന ഒരു രംഗമാണ് അത്. ആ രംഗം എങ്ങനെ ശരിയായി ചെയ്തു എന്ന്. ശരിക്കുമുള്ള ചമ്മൽ ആയിരുന്നു അത് എന്നാണ് അന്ന് കാവ്യ പറഞ്ഞിരുന്നത്.

ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് കാവ്യ നായികയായി സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. തനിക്ക് നായികയെ കിട്ടാതെ ബ്ലാങ്ക് ആയി നിൽക്കേണ്ടി വന്നിരുന്നുവെന്നും കാവ്യെ എങ്ങനെ നായികയായി കൊണ്ടു വന്നുവെന്നതിനെ കുറിച്ചും ലാൽ ജോസും പറഞ്ഞിരുന്നു. ‘നായികയായി ആരെ കണ്ടെത്തുമെന്ന് ചിന്തിച്ച് നിന്ന സമയത്താണ് അതിന് മുൻപ് അസിസ്റ്റന്റ് ഡയറക്ടറായി ഞാൻ ചെയ്ത ഭൂതക്കണ്ണാടി എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയുടെ മുഖം ഓർമ്മ വരുന്നത്. അത് കാവ്യ മാധവനായിരുന്നു. നടി അവതരിപ്പിച്ച പന്ത്രണ്ട് വയസുകാരിയായ പെൺകുട്ടി വയസറിയിച്ച് വലിയ പെൺകുട്ടിയാകുന്നതൊക്കെ ആ സിനിമയിലൂടെ കാണിച്ചിരുന്നു.

പെട്ടെന്ന് എനിക്ക് കാവ്യയെ ഓർമ്മ വന്നു. ആ സിനിമ എടുത്തിട്ട് രണ്ട് വർഷമായി. അവളിപ്പോൾ വളർന്നിട്ടുണ്ടാവുമല്ലോ എന്നോർത്തു. അങ്ങനെ നീലേശ്വരത്ത് പോയി കാവ്യയെ കണ്ടെങ്കിലും അവളുടെ അമ്മയ്ക്ക് വലിയ പേടിയായിരുന്നു. അനിയത്തിയുടെ റോളിലൊക്കെ അഭിനയിപ്പിച്ചാൽ മതി. അല്ലെങ്കിൽ മംഗലം കഴിക്കാനൊക്കെ പ്രശ്‌നമാവില്ലേ എന്നൊക്കെ ചോദിച്ചിരുന്നു. അക്കാലത്ത് സിനിമയിൽ നായികയായാൽ കല്യാണം നടക്കാതെ പോവുമോ എന്നിങ്ങനെയുള്ള പേടികളുണ്ടായിരുന്നു.

അതാണ് കാവ്യയുടെ അമ്മ അങ്ങനെ പറഞ്ഞത്. എന്നാൽ പിന്നീട് കാവ്യയുടെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞ് കൊടുത്തതിന് ശേഷം അവർക്ക് കുഴപ്പമില്ലാതായി. അവർ അഭിനയിക്കാൻ വരികയും ചെയ്തു. ഒൻപതാം ക്ലാസ് കഴിഞ്ഞ് പത്തിലേക്ക് പോവുന്ന പ്രായമോ മറ്റോ ആണ്. ആ സമയത്താണ് ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയായി കാവ്യ അഭിനയിക്കാനെത്തുന്നത്. പതിനാലോ പതിനഞ്ചോ വയസ് മാത്രമേ അവൾക്ക് പ്രായമുണ്ടാവുകയുള്ളു എന്നും ലാൽ ജോസ് പറയുന്നു. കാവ്യയുടെ വിശേഷങ്ങൾ പറയവെ അച്ഛനെയും അമ്മയെയും കുറിച്ച് പറയാത്ത സഹപ്രവർത്തകർ വളരെ കുറവായിരിക്കും. എവിടെയും എപ്പോഴും കാവ്യയുടെ നിഴലായി അച്ഛനോ അമ്മയോ ഉണ്ടാകാറുണ്ട്.

അതേസമയം, 2016 മുതൽ അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ് നടി കാവ്യ മാധവൻ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയിലായിരുന്നു അവസാനം കാവ്യ അഭിനയിച്ചത്. ഈ ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ. ഈ സിനിമ തിയേറ്ററുകളിലെത്തി മാസങ്ങൾക്ക് പിന്നാലെ ദിലീപും കാവ്യയും വിവാഹിതരായി. ഏറെ കാലം ദിലീപും കാവ്യയും പ്രണയത്തിലായിരുന്നെന്ന ഗോസിപ്പുകൾക്കൊടുവിലായിരു

ദിലീപുമായിട്ടുള്ള കല്യാണത്തിന് ശേഷം പൂർണമായിട്ടും സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ ഒരു പെൺകുഞ്ഞിന്റെ അമ്മ കൂടിയായതോടെ കരിയറിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാവുകയാണ് നടിയിപ്പോൾ. ലക്ഷ്യ എന്ന വസ്ത്ര വ്യാപരസ്ഥാപനം കൂടുതൽ സജീവമാക്കാനാണ് കാവ്യയുടെ തീരുമാനം. ഇതിനോട് അനുബന്ധിച്ച് ലക്ഷ്യയിലെ വസ്ത്രങ്ങൾ ധരിച്ച് മോഡലായി പ്രത്യക്ഷപ്പെടാനും തുടങ്ങി. സാരികളിലും ചുരിദാറിലുമൊക്കെ വേറിട്ട പരീക്ഷണങ്ങൾ നടത്തുകയാണ് കാവ്യയിപ്പോൾ.

More in Malayalam

Trending

Recent

To Top