Malayalam
ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ
ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചത്. നീലേശ്വര്യം എന്ന ഇടത്ത് നിന്നും വന്ന് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിയായി കാവ്യ മാറിയതിന് പിന്നിൽ അച്ഛന്റെ പങ്ക് വളരെ വലുതാണ്. അച്ഛന്റെ മരണത്തോടെ കാവ്യയ്ക്കുണ്ടായിരുന്ന തണലാണ് നഷ്ടമാകുന്നത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവന്റെ വിയോഗ വാർത്ത കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് പുറത്ത് വന്നത്. എഴുപത്തിയഞ്ച് വയസായിരുന്നു. മരണ കാരണം വ്യക്തമല്ല. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം.
മകൻ മിഥുനും ഭാര്യ റിയയും മക്കളും വിദേശത്ത് നിന്നും വരാൻ വേണ്ടിയാണ് സംസ്കാരം നീട്ടിവെച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. ഇന്ന് തന്നെ ഇവർ ഓസ്ട്രേലിയയിൽ നിന്നും എത്തും. ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യ ചെന്നൈയിലേക്ക് താമസം മാറിയത്. ഒപ്പം അച്ഛനേയും അമ്മയേയും കാവ്യ കൂട്ടിയിരുന്നു.
മഹാലക്ഷ്മിക്ക് ഏറെ പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ കൂടിയായിരുന്നു മുത്തച്ഛൻ മാധവൻ. കാവ്യ സിനിമയിൽ ചുവടുറപ്പിക്കും മുമ്പ് വരെ ബിസിനസിൽ സജീവമായിരുന്നു മാധവൻ. അങ്ങനെയാണ് ടെക്സ്റ്റൈൽസ് മേഖലയിൽ പ്രശസ്തനായത്. അച്ഛന്റെ ബിസിനസ് താൽപര്യം കാവ്യയ്ക്കുമുണ്ട്. ലക്ഷ്യയ്ക്ക് തുടക്കം കുറിക്കാൻ കാവ്യയ്ക്ക് കരുത്തായതും അച്ഛന് ബിസിനസിലുള്ള പരിചയം തന്നെയായിരുന്നു.
ചെറുപ്പം മുതൽ രണ്ട് മക്കളിലും കലാപരമായ കഴിവുകൾ വളർത്തിയെടുക്കാൻ മാധവനും ശ്യാമളയും ശ്രമിച്ചിരുന്നു. അങ്ങനെയാണ് കാവ്യയെ നൃത്തവും സംഗീതവും പഠിപ്പിക്കുന്നത്. സ്കൂൾ കാലത്ത് കലോത്സവ വേദികളിൽ കാവ്യ സജീവമായിരുന്നു. അക്കാലത്ത് എല്ലാ തിരക്കും മാറ്റിവെച്ച് ഊണും ഉറക്കവും കളഞ്ഞ് മകൾക്കൊപ്പം കൂട്ടായി നിന്നിരുന്നതെല്ലാം മാധവനായിരുന്നു.
ബിസിനസ്സ് തിരക്കുകൾക്ക് ഇടയിലും മകളുടെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നിന്ന അച്ഛനാണ്. മാധവന്റെയും ശ്യാമളയുടെയും മകൾ കാവ്യ കലോത്സവ വേദികളിൽ മിന്നും താരമായിരുന്നു. തിളങ്ങുന്ന വിടർന്ന കണ്ണുകളുള്ള ആ പെൺകുട്ടി ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിലൂടെ മലയാളത്തിലെ നായികാപദവി അലങ്കരിക്കുമ്പോൾ നിശബ്ദ സാന്നിധ്യമായി അച്ഛൻ കൂടെ ഉണ്ടായിരുന്നു. മകൾക്ക് കൂട്ടായി ഷൂട്ടിങ് സെറ്റിലേക്ക് അമ്മയും അച്ഛനും പോവുക പതിവായിരുന്നു. ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നുവെന്നും കാവ്യ തന്നെ പറഞ്ഞിട്ടുണ്ട്.
വിവാദങ്ങളിലും വ്യക്തി ജീവിതത്തിൽ വന്ന അപ്രതീക്ഷിത തിരിച്ചടികളിലും മകൾക്ക് കരുത്തുപകർന്നുകൊണ്ട് അച്ഛൻ മാധവൻ എന്നും ഒപ്പമുണ്ടായിരുന്നു. മകളുടെ പഠനസൗകര്യത്തിനു വേണ്ടി കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി സ്വന്തം നാടും ബിസിനസ്സും മറന്നു അച്ഛനും ചെന്നൈയിലേക്ക് താമസം മാറി. അമ്മ ശ്യാമളയും അച്ഛൻ മാധവനും ആണ് തന്റെ നട്ടെല്ല് എന്നാണ് പല കുറി കാവ്യ പറഞ്ഞിട്ടുള്ളത്.
കാവ്യയുടെ ഒപ്പമുണ്ടെങ്കിലും, പൊതുവേ മിതഭാഷിയായ മാധവനെക്കാൾ അമ്മ ശ്യാമളയെയാണ് മകളുടെ കൂടെ പലപ്പോഴും കണ്ടിട്ടുണ്ടാവുക. അപൂർവം ചില അഭിമുഖങ്ങളിൽ മാത്രം പിതാവ് മാധവൻ കാവ്യക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. അപ്പോഴും അധികമായി ഒന്നും സംസാരിക്കാത്ത പ്രകൃതക്കാരനായാണ് അദ്ദേഹത്തെ പുറംലോകം കണ്ടിരിക്കുക.
പിന്നീട് മകൾ മലയാളത്തിലെ മുൻനിര നായികയായപ്പോഴും അച്ഛൻ മാധവൻ തന്നെയായിരുന്നു മാനേജറും ബോഡി ഗാർഡുമെല്ലാം. എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ചാണ് കാവ്യ നീങ്ങിയിരുന്നതും. ആദ്യ വിവാഹ ജീവിതം പരാജയപ്പെട്ടപ്പോഴും മകളെ കുറ്റപ്പെടുത്താതെ ചേർത്ത് പിടിച്ച് അഭിനയത്തിലേക്ക് തിരികെ കൊണ്ടുവന്നതിലും മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്.
ദീലിപുമായുള്ള വിവാഹശേഷം വിവാദങ്ങളും വിമർശനങ്ങളും ഒറ്റപെടുത്തലുകളും കാവ്യയ്ക്ക് അനുഭവിക്കേണ്ടി വന്നപ്പോഴും കുടുംബം നടിയെ തള്ളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. കാവ്യ മാത്രമല്ല ആ സമയത്ത് മാതാപിതാക്കളും ക്രൂരമായ സൈബർ ആക്രമണത്തിന് ഇരകളായിരുന്നു.
മകൾ വലിയ താരമാണെങ്കിലും ആ പ്രശസ്തി ഉപയോഗിക്കാൻ നടിയുടെ മാതാപിതാക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. വളരെ വിരളമായി മാത്രമെ ഇരുവരും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. എന്റെ കുട്ടിക്കാലം തൊട്ട് അമ്മയെയും അച്ഛനെയും ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. പിന്നെ എനിക്ക് ചുറ്റിലും നിൽക്കുന്നവരുമായും ഞാൻ വേഗം ഡിപ്പെന്റഡാകും.
സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല എന്നാണ് മുമ്പൊരിക്കൽ മാതാപിതാക്കളെ കുറിച്ച് സംസാരിക്കവെ നടി പറഞ്ഞത്. നടിയുടെ സഹോദരൻ മിഥുനും കുടുംബവും ഓസ്ട്രേലിയയിൽ സെറ്റിൽഡാണ്. മകൾക്ക് സ്‌കൂൾ അവധി തുടങ്ങുമ്പോൾ ചേട്ടനും കുടുംബത്തിനും ഒപ്പം സമയം ചിലവഴിക്കാൻ കാവ്യ ഓസ്ട്രേലിയയ്ക്ക് പറക്കാറുണ്ട്. മീനാക്ഷിയും മഹാലക്ഷ്മിയും ചെന്നൈയിൽ പഠിക്കാൻ തുടങ്ങിയതോടെയാണ് ദിലീപും കാവ്യയും ചെന്നൈയിൽ സ്ഥിര താമസമായത്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന നടി ക്ലോത്തിങ് ബ്രാന്റ് ബിസിനസും മോഡലിങ്ങും മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.
എല്ലാവരോടും സ്നേഹത്തിൽ പെരുമാറാൻ മാത്രമെ തങ്ങൾ ശ്രമിക്കാറുള്ളുവെന്നും അതുകൊണ്ട് തന്നെ ആളുകൾ വഞ്ചിക്കുകയും ചെയ്യാറുണ്ടെന്നും മുമ്പൊരിക്കൽ കാവ്യ പറഞ്ഞിരുന്നു.
ഞാൻ എല്ലാം വിശ്വസിക്കുന്ന ആളാണ്. അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ. എനിക്ക് എല്ലാവരെയും വിശ്വസിക്കാനാണ് ഇഷ്ടം. ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. അനുഭവം കിട്ടികിട്ടി മാറിയതാണ്. അല്ലാതെ ഞാൻ അതിന് ശ്രമിച്ചിട്ട് മാറിയതല്ല.
ഞാൻ അഞ്ച് വയസ്സിൽ സിനിമയിൽ വന്നുഎന്ന് പറഞ്ഞില്ലേ. നാല് വയസ്സ് വരെയാണ് ഞാൻ നോർമലായിട്ടുള്ള ഒരു കുട്ടിയായിട്ട് ജീവിച്ചിട്ടുള്ളൂ, അഞ്ച് വയസ്സ് മുതൽ സിനിമയാണ് എന്റെ ലോകം. അവിടെ എനിക്ക് നല്ല അനുഭവം മാത്രമെ ഉണ്ടായിട്ടുള്ളൂ. എന്നെ ആരും ദുരുപയോഗമൊന്നും ചെയ്തിട്ടില്ല ആരും ഞാൻ വിശ്വസിച്ചതിന്റെ പേരിൽ.
എന്നെ പറ്റിക്കാൻ വരുടെ ഒരു ടൈം പാസിന് എന്ന പോലെ എന്നെ ഇങ്ങനെ പിരികേറ്റും, ഞാൻ അതിന് എന്തെങ്കിലും മണ്ടത്തരം പറയുക അതൊക്കെ എൻജോയ് ചെയ്യാൻ വേണ്ടി, നേരംപോക്കിന് വേണ്ടിയിട്ടുള്ള പറ്റിക്കൽ മാത്രമെ എന്റെ അടുത്തുണ്ടായിട്ടുള്ളൂ, എന്നുമാണ് കാവ്യ മാധവൻ പറയുന്നത്.
വിദ്യഭ്യാസം കുറഞ്ഞതിൽ തനിക്ക് വിഷമം ഒന്നുമില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. കുറച്ച് കൂടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. കോളേജിൽ എംഎ വരെ പഠിച്ചാൽ കിട്ടാത്തത്ര അനുഭവങ്ങൾ സിനിമയിൽ നിന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്.
പഠിച്ചത് കൊണ്ട് മാത്രം കിട്ടാത്ത കുറേ അറിവുകൾ ഉണ്ട്. അതൊക്കെ എനിക്കുണ്ട്. ഒരു മനുഷ്യന് ജീവിക്കാനറിയണം. ആ അറിവിന്റെ ആവശ്യമേയുള്ളൂ. അല്ലാതെ കുറേ കെമിസ്ട്രിയും ബയോളജിയും അങ്ങോളം പഠിച്ചത് കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. അങ്ങനെയൊരാൾക്ക് ഒരു ദിവസം അടുക്കളം കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചാൽ കണ്ണും മിഴിച്ച് നിൽക്കുകയേയുള്ളൂ.
ഞാൻ ആഗ്രഹിച്ച ജീവിതത്തിൽ ഞാൻ കാണുന്ന പ്ലസ് അതാണ്. ഒരു പെണ്ണിനെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാടിൽ വീട് നന്നായി നോക്കാൻ പറ്റുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലുവന്റ് അല്ല. പക്ഷെ എന്ന് കരുതി എന്റെ കമ്മ്യൂണിക്കേഷന് ഒരു കുഴപ്പവും പറ്റിയിട്ടില്ലെന്നും കാവ്യ മാധവൻ പറഞ്ഞിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു. കാവ്യ അഭിനയത്തിലേക്ക് തിരിച്ച് എത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ കാവ്യ മാധവനെ ഇഷ്ടപ്പെടുന്നുണ്ട്. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. മുൻനിര നായകന്മാർരക്കൊപ്പമെല്ലാം അഭിനയിക്കുവാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണൻ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.
മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവൻ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. 2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര്. മഹാലക്ഷ്മിയുടെ വിശേഷങ്ങളളെല്ലാം തന്നെ വളരെപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
