ദിലീപിന് തിരിച്ചു വരൻ കഴിയില്ലെന്ന് ഉറപ്പിച്ച നിമിഷം സെറ്റിൽ നാടകീയ രംഗങ്ങൾ… ആ ദിവസം സംഭവിച്ചത്?
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.
എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. എന്നിരുന്നാലും നടന്റെ വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ലാൽ ജോസിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് ആ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രമായിരുന്നു. എന്നാൽ സിനിമക്കെതിരെ ട്രാൻസ് ജൻഡർ വിഭാഗത്തിൽ നിന്നും നിശിതമായ വിമർനമാണ് അന്നും ഇന്നും ഉണ്ടായിട്ടുള്ളത്.
സിനിമ ട്രാൻസ് കമ്യൂണിറ്റിക്കെതിരായിരുന്നുവെന്നതായിരുന്നു പ്രധാന വിമർശനം. സിനിമ കാരണം അപമാനിതരായ അനുഭവങ്ങളും നിരവധി പേർ തുറന്നു പറഞ്ഞു.
അതേസമയം സ്ത്രെെണതയുള്ള കഥാപാത്രമായി മാറുക ദിലീപിന് എളുപ്പമായിരുന്നില്ല. അതിനാൽ അത് വരെയും ഒരു നായക നടനും ഇങ്ങനെയാെരു റോൾ ചെയ്തിരുന്നില്ലെന്നും വലിയൊരു വെല്ലുവിളി തന്നെയാണ് ദിലീപ് ചാന്തുപൊട്ടെന്ന സിനിമയിലൂടെ ഏറ്റെടുത്തതെന്നും ഛായാഗ്രഹണം നിർവഹിച്ച അളകപ്പൻ പറയുന്നു. മാത്രമല്ല അന്നത്തെ ദിലീപിനെക്കുറിച്ചും അളകപ്പൻ സംസാരിച്ചു. രാധാകൃഷ്ണൻ എന്ന കഥാപാത്രത്തിൽ നിന്ന് പുറത്ത് കടക്കുക ദിലീപിന് ബുദ്ധിമുട്ടായിരുന്നെന്ന് അളകപ്പൻ പറയുന്നു.
മാത്രമല്ല അന്ന് ആ റോൾ ചെയ്യാൻ ദിലീപല്ലാതെ മറ്റൊരാൾ ഉണ്ടായിരുന്നില്ല. ഒരുപാട് തയ്യാറെടുപ്പ് ചെയ്ത സിനിമയായിരുന്നു ചാന്തുപൊട്ടെന്നും അളകപ്പൻ പറയുന്നു. ദിലീപിന് പടം കഴിഞ്ഞിട്ടും സ്ത്രെെണത പോയില്ലെന്നാണ് അദ്ദേഹം പറയുന്നത്. . ആ ക്യാരക്ടറായി മാറിപ്പോയി. അതിനാൽ തനിക്ക് ചിരി വരും. ലൊക്കേഷനിൽ അങ്ങനെ തന്നെയായിരുന്നു പുള്ളി. ആദ്യ ദിനം മുതൽ ഷൂട്ട് കഴിയുന്നത് വരെ നോർമലായി ദിലീപിനെ കണ്ടിട്ടില്ലെന്നും പുള്ളിക്ക് തിരിച്ച് വരാൻ പറ്റുമോ എന്ന് തനിക്ക് സംശയമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒന്നര മാസം കഴിഞ്ഞ് കണ്ടപ്പോഴും അതേ ബോഡി ലാംഗ്വേജ്. ടഫ് റോളാണത്.
അതേസമയം ചാന്തുപൊട്ട് സിനിമയുടെ അണിയറക്കഥകൾ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ ചെന്നിട്ടും രാധ എന്ന കഥാപാത്രം ദിലീപിൽ നിന്നും ഒഴിഞ്ഞ് പോയില്ല. രാധയുടെ പെരുമാറ്റം വരുന്നുണ്ടെന്ന് വീട്ടിൽ പലരും പറഞ്ഞു. രാധയുടെ പെരുമാറ്റങ്ങൾ ദിലീപിലുള്ളത് ഞങ്ങൾ കൗതുകത്തോടെ കണ്ടു. കുഴപ്പമാകുമോ ഇവനിനി രാധയാകുമോ എന്ന് പറഞ്ഞ് ലാൽ ജോസ് കളിയാക്കുമായിരുന്നു. നടൻ ലാലും ദിലീപിനെ കളിയാക്കി. ആ ഒരു നിമിഷത്തിൽ രാധ ദിലീപിൽ നിന്നും ഒഴിഞ്ഞ് പോകുന്നത് താനും ലാൽ ജോസും ചിരിയോടെ നോക്കി നിന്നിട്ടുണ്ടെന്നും തിരക്കഥാകൃത്ത് ഓർത്തു.
2005 ലാണ് ചാന്തുപൊട്ട് റിലീസ് ആയതെങ്കിലും അതിനും ഏകദേശം 8 വർഷം മുമ്പ് തന്നെ സിനിമ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം വൈകുകയായിരുന്നു. കലാഭവൻ മണി പറഞ്ഞ ഒരു അഭിപ്രായം അടക്കം ഇതിന് കാരണമായിരുന്നുവെന്ന് ദിലീപ് തന്നെ വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
‘ബെന്നി പി നായരമ്പലത്തിന്റെ ഒരു നാടകമുണ്ട് നീ അത് കാണണം, ചെയ്യണം എന്ന് എന്റെ അടുത്ത് ആദ്യം വന്ന് പറയുന്നത് നാദിർഷയാണ്. ഈ കഥ ഞാൻ ലാൽ ജോസിനോട് പറയുകയും ഞാനും അദ്ദേഹവും കൂടി ഇത് ചെയ്യുന്നുവെന്ന് ബെന്നിയോട് പറഞ്ഞു. അത് കഴിഞ്ഞ് എട്ടുവർഷത്തിന് ശേഷമാണ് ഞങ്ങൾ ആ സിനിമ ചെയ്തത്’ വർഷങ്ങൾക്ക് മുമ്പ് നൽകയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞു.
സിനിമ ചെയ്യുന്നത് വൈകാൻ കാരണമുണ്ട്. ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതായി ഞാൻ കലാഭവൻ മണിയോട് പറഞ്ഞു. അപ്പോൾ മണി തിരിച്ച് പറഞ്ഞത് ‘അതൊന്നും വേണ്ടാട്ടോ.. അതൊന്നും ചെയ്താൽ കുട്ടികൾ ഉണ്ടാവില്ല’ എന്നായിരുന്നു. അത് എനിക്ക് വലിയ അടിയായി. അങ്ങനെ ഒരോ കാരണങ്ങൾ പറഞ്ഞ് ഞാൻ ആ തിരക്കഥ മാറ്റിവെച്ചു. പിന്നീട് മീനൂട്ടി ജനിച്ചതിന് ശേഷമാണ് ആ സിനിമ ചെയ്യുന്നതെന്നും ചിരിച്ചുകൊണ്ട് താരം പറയുന്നു.
ചാന്തുപൊട്ട് കഴിഞ്ഞ് ഒന്നൊന്നര മാസം ആ കഥാപാത്രം തന്നെ വേട്ടയാടിയിരുന്നു. എന്റെ ഇരിപ്പും നടപ്പും ഒക്കെ അത് തന്നെ ആയിരുന്നു. ഇങ്ങനെ തന്നെ ആയിപ്പോകുമോ എന്ന് കരുതി ഒരിക്കൽ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്. അത് കഴിഞ്ഞ് സ്പീഡ് എന്ന സിനിമയ്ക്ക് വേണ്ടി ഓടിയും ചാടിയും ബോഡി വേറൊരു രീതിയിലേക്ക് മാറ്റാൻ ശ്രമം നടത്തിയിരുന്നു, എന്നും ദിലീപ് പറഞ്ഞു.
