Connect with us

ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രം​ഗത്തെത്തി ബാല

Malayalam

ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രം​ഗത്തെത്തി ബാല

ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രം​ഗത്തെത്തി ബാല

മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്. 2010ൽ ആയിരുന്നു ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ വിവാഹം. എന്നാൽ അമൃതയ്ക്ക് മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്ത് വന്നത്.

ബാലയുമായുള്ള തന്റെ വിവാഹം ഉറപ്പിച്ച സമയത്ത് പലരും നടന്റെ സ്വഭാവത്തെ കുറിച്ച് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തോടുള്ള പ്രണയം കാരണം വിവാഹത്തിൽ നിന്നും പിന്മാറാൻ തോന്നിയില്ലെന്നാണ് അമൃത പറഞ്ഞിരുന്നത്. ബാലയുടെ ക്രൂര പീഡനങ്ങൾ സഹിക്കാൻ കഴിയാതെയാണ് താൻ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് അടുത്തിടെ അമൃത വെളിപ്പെടുത്തിയിരുന്നു.

അമൃതയുമായുള്ള വിവാഹമോചനശേഷം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ബാല വീണ്ടും വിവാഹിതനാകുന്നത്. ഡോക്ടറായ എലിസബത്ത് ഉദയനെ സോഷ്യൽമീഡിയ വഴി പരിചയപ്പെടുകയും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ആയിരുന്നു. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ എലിസബത്തുമായുള്ള ബന്ധവും വേർപിരിഞ്ഞു. അമൃതയ്ക്കുണ്ടായ സമാന അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും ബാലയിൽ നിന്നും നേരിടേണ്ടി വന്നത്.

പലതവണ തന്നെ ബാല മർദ്ദിക്കുകയും റേപ്പ് ചെയ്യുകയും ചെയ്തുവെന്നാണ് അടുത്തിടെ എലിസബത്ത് വെളിപ്പെടുത്തിയത്. ഒന്നും പുറത്ത് പറയാതിരിക്കാൻ ബെഡ് റൂം വീഡിയോകൾ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എലിസബത്ത് പറഞ്ഞിരുന്നു. എലിസബത്തുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമായിരുന്നു തന്റെ അമ്മാവന്റെ മകളായ കോകിലയെ ബാല വിവാഹം കഴിക്കുന്നത്. ഇപ്പോൾ കോകിലയ്ക്കൊപ്പമുള്ള വീഡിയോകളുമായി ബാല രംഗത്തെത്താറുണ്ട്.

ഇപ്പോഴിതാ വീണ്ടും വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. താൻ പ്രതീക്ഷിക്കാത്ത ചില ആളുകൾ പോലും തന്നെ ചതിച്ചുവെന്നാണ് ബാലയുടെ ആരോപണം. ആരാണ് ഇതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും പണത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്‌തതെന്ന്‌ ബാല ആരോപിക്കുന്നു. ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു ബാലയുടെ പ്രതികരണം. ബാലയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;

എല്ലാവർക്കും സുഖമാണോ..? കോകിലയാണ് ഈ വീഡിയോ എടുക്കുന്നത്. കുറച്ചുദിവസം നമ്മൾ മിണ്ടിയില്ല, എല്ലാവരും നന്നായിരിക്കട്ടെ. നമുക്ക് ദ്രോഹം ചെയ്‌ത ആളുകളും നന്നായിരിക്കട്ടെ. നമുക്കെതിരെ എത്ര കേസുകൾ‍ തുടർച്ചയായി വന്നിട്ടുണ്ട്. അതിനൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ പണ്ടേ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു.

ഇതൊരു കൂട്ടായ ആക്രമണമാണെന്നും കാശിന് വേണ്ടിയാണെന്നും ഞാൻ അന്നേ പറഞ്ഞിരുന്നു. മൂന്നാം തീയതി ഒരുകാര്യം കണ്ടപ്പോൾ ഞാൻ തകർന്നുപോയി. ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു.

പക്ഷേ ആ റിപ്പോർട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താനില്ല. വിശേഷങ്ങളുണ്ട്. ജീവിതത്തിൽ എപ്പോഴും എന്താണെന്ന് അറിയുമോ നമ്മൾ കഷ്‌ടപ്പെട്ട് വിയർത്ത് കാശ് ഉണ്ടാക്കിയിട്ടു വേണം എല്ലാവരെയും സഹായിക്കാൻ, അല്ലാതെ മറ്റുള്ളവന്റെ സ്വത്ത് കട്ടിട്ടാകരുത്. അത് വലിയ പാപമാണ്. ഒരിക്കലും അങ്ങനെ ചെയ്യരുത്. എല്ലാവരും നന്നായിരിക്കട്ടെ എന്നുമാണ് ബാല വീഡിയോയിൽ പറയുന്നത്.

എന്നാൽ ബാലയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്. വീഡിയോ വന്ന സമയത്തെയും അതിന്റെ രീതിയേയും ഒക്കെ ആളുകൾ ശക്തമായ ഭാഷയിലാണ് വിമർശിക്കുന്നത്. ഇന്ത്യ-പാക് യുദ്ധം നടക്കുന്ന വേളയിൽ ഇത്തരം വിഷയങ്ങളുമായി രംഗത്ത് വന്നതിനായി ബാല കൂടുതൽ പേരിൽ നിന്നും വിമർശനം നേരിടുന്നത്.

വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.

തന്നോട് ചെയ്ത കാര്യങ്ങൾ മാത്രമല്ല പലരോടുമായി നടൻ ചെയ്തിട്ടുള്ള ക്രൂരതകൾ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ബന്ധം വേർപ്പെടുത്തിയശേഷം ഡിപ്രഷൻ അനുഭവിക്കുകയായിരുന്നുവെന്നും ബാലയുടെ നിരന്തരമായ ഭീഷണികൾ ഉണ്ടെന്നും എലിസബത്ത് പറഞ്ഞു. മാർച്ച് 24ന് ബാലയുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചശേഷം എലിസബത്ത് സോഷ്യൽമീഡിയയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. അതുകൊണ്ട് തന്നെ സ്ഥിരം പ്രേക്ഷകരും എലിസബത്തിന് എന്തെങ്കിലും സംഭവിച്ച് കാണുമോയെന്ന ആശങ്കയിലായിരുന്നു.

എന്നാൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും താൻ സേഫാണെന്നും അറിയിച്ച് വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. മുഖത്ത് നിറചിരിയുമായി ഊർജസ്വലയായാണ് എലിസബത്ത് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങളും ഡിപ്രഷനും എല്ലാം മൂലം ജീവിതം ദുസ്സഹമായിരുന്നതിനാൽ വീഡിയോയിൽ എലിസബത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല. സന്തോഷവതിയായി എലിസബത്തിനെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് പ്രേക്ഷകരും.

താൻ നേരിട്ട ക്രൂരതകൾക്ക് പകരം ചോദിക്കാൻ എലിസബത്ത് നിയമ വഴിയെ നീങ്ങുകയാണെന്നാണ് പുതിയ വീഡിയോയിൽ നിന്നും എലിസബത്തിന്റെ വാക്കുകളിൽ നിന്നും മനസിലാകുന്നത്. കുറേ ദിവസമായി ഞാൻ വീഡിയോ ചെയ്യുന്നുണ്ടായിരുന്നില്ല. ഹാപ്പിയാണോ സേഫാണോയെന്ന് ചോദിച്ച് കുറേ മെസേജുകളും കമന്റുകളും വന്നിട്ടുണ്ടായിരുന്നു. ഞാൻ രണ്ട് ദിവസം വീഡിയോ ഇല്ലെങ്കിൽ അന്വേഷിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു സോറി… ചില കാരണങ്ങൾ കൊണ്ട് വീഡിയോ ഇടാൻ പറ്റിയില്ലായിരുന്നു.

സീരിയസിലി എന്റെ കാര്യത്തിൽ കൺസേൺ ആയതുകൊണ്ടാണ് ഇത്രയും ദിവസമായിട്ടും അന്വേഷിച്ച് കൊണ്ടിരുന്നതെന്ന് എനിക്ക് അറിയാം. നിങ്ങൾ ആഗ്രഹിക്കുന്നത് പോലുള്ള സ്റ്റെപ്പുകൾ‌ ‍ഞാൻ എടുത്തിട്ടുണ്ട്. കുറെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും അധികം പറയാൻ പറ്റില്ല. എല്ലാം നല്ലതായി നടക്കുമെന്ന് വിചാരിക്കുന്നു. എല്ലാവരുടേയും പ്രാർത്ഥന വേണം.

കുറേപ്പേർ എനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ട്. മെസേജുകൾ എല്ലാം കാണുന്നുണ്ടായിരുന്നു. ബുദ്ധിമുട്ടുകൾ ചിലത് ഉണ്ടായിരുന്നതുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത്. വീഡിയോ ഇടാത്തതിൽ കുറ്റബോധം ഉണ്ടായിരുന്നു. നിങ്ങൾ വിചാരിക്കുന്നത് പോലെ തന്നെ എല്ലാം മുന്നോട്ട് പോകുന്നുണ്ട് എന്നാണ് എലിസബത്ത് പറഞ്ഞത്.

2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താൻ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്.

പിന്നാലെ എലിസബത്തിനൊപ്പമുള്ള വിവാഹറിസപ്ഷനും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരും യൂട്യൂബ് ചാനലുകളുമൊക്കെ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരസ്യമായി എലിസബത്തിന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുകയും കാർ സമ്മാനമായി കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാലിപ്പോൾ എലിസബത്ത് തന്റെ ഭാര്യയല്ലെന്നാണ് ബാല ആരോപിക്കുന്നത്.

വിവാഹ ശേഷം താൻ പീഡിപ്പിക്കപ്പെട്ടെന്നും മാനസികമായും ശാരീരികമായും വലിയ ഉപദ്രവങ്ങൾ ബാലയിൽ നിന്ന് തുടരെത്തുടരെ ഉണ്ടായെന്നും എലിസബത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം തരാതെ മുറിയിൽ പൂട്ടിയിട്ടു, കരൾ രോഗം മറച്ച് വെച്ച് വിവാഹം ചെയ്തു, വിവാഹ ശേഷവും പല സ്ത്രീകളുമായി ബന്ധം വെച്ചു എന്നിങ്ങനെ എലിബസത്തിന്റെ ആരോപണങ്ങൾ നീളുന്നു. എന്ത് സംഭവിച്ചാലും ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നുമാണ് എലിസബത്ത് പറയുന്നത്. നിയമപരമായ സഹായം ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകും. പേടി കൊണ്ടാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. എന്നാൽ ഇനിയും ഭയന്നിരിക്കാൻ തനിക്ക് സാധിക്കില്ലെന്നും തുറന്ന് പറച്ചിൽ തുടരുമെന്നും എലിസബത്ത് പറയുന്നു.

ഇപ്പോൾ എനിക്ക് പേടിയാണ്. ഇതിന് പിന്നാലെ പോകാനും പേടിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഭയമുണ്ട്. കുറച്ച് കഴിഞ്ഞാൽ ആളുകൾ ഇതെല്ലാം മറക്കും. പുള്ളി ഇതൊരു റിവഞ്ചായി മനസിൽ സൂക്ഷിക്കും. പിന്നീട് പകരം വീട്ടും. പ്രൊട്ടക്ട് ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്പുറത്ത് പോയി ഒറ്റികൊടുക്കുന്ന സ്വഭാവമുണ്ട്. രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരവുമുണ്ട്. പക്ഷെ ആ രണ്ടുപേരുമായി ഇയാൾക്ക് നല്ല കണക്ഷനായിരിക്കും. ഞാനായിട്ട് അല്ല ഇതൊന്നും തുടങ്ങി വെച്ചത്. വഴിയേ പോകുന്ന എന്നെ ഇതിലേക്ക് പിടിച്ച് കയറ്റിയതാണ്. കുറച്ച് കഴിയുമ്പോൾ ഇതെല്ലാം ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് അറിയാം. കാരണം മുമ്പ് പലരോടും ഇയാൾ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുള്ളതാണെന്നും എലിസബത്ത് പറഞ്ഞു.

ബാല തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് പുറത്ത് വിട്ട് എലിസബത്ത് രംഗത്തെത്തിയിരുന്നു. . ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്. ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ആണ് ശബ്ദ രേഖയിൽ കേൾക്കാനാകുന്നത്. ചേട്ടാ, ഒന്നരയ്ക്ക് ബെ‍ഡ്റൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണിപ്പോൾ സമയം എന്ന് എലിസബത്ത് പറയുമ്പോൾ നീ പുറത്ത് പൊയ്ക്കോ എന്ന് ബാല തിരിച്ച് പറയുന്നുണ്ട്.

എനിക്ക് പുറത്ത് പോകാൻ പറ്റില്ല, ഒന്നരയാണിപ്പോൾ സമയം, ബാക്കിയുള്ളവർക്ക് കിടക്കേണ്ടേ എന്ന് എലിസബത്ത് ചോദിക്കുന്നു. എന്റെ വീടാണിതെന്ന് ബാല പറയുമ്പോൾ നിങ്ങൾ കല്യാണം കഴിച്ചിട്ട് വന്നയാളാണ് ഞാൻ, വലിഞ്ഞ് കയറി വന്നതല്ലെന്ന് എലിബസത്ത് മറുപടി നൽകുന്നു. ശരിയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ബാലയുടെ ശബ്ദമാണ് പിന്നീട് കേൾക്കുന്നത്. ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് മറ്റൊരാൾ വന്നപ്പോഴുള്ള വോയിസ് റെക്കോഡ് എന്നാണ് വീഡിയോക്ക് എലിസബത്ത് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top