പണത്തിനോടുള്ള ആർത്തി കൊണ്ടാണ് സിനിമകൾ എണ്ണമില്ലാതെ പെരുകിയത് എന്ന് വിമർശനം ഉയരുമ്പോൾ അതിന്റെ പ്രധാന കാരണം അതല്ലെന്ന് തുറന്നു പറയുകയാണ് നടൻ ജനാർദ്ദനൻ. തനിക്കും ജഗതിക്കുമൊക്കെ ബന്ധങ്ങളാണ് സിനിമയുടെ എണ്ണം കൂട്ടിയതെന്ന് ജനാർദ്ദനൻ പങ്കുവയ്ക്കുന്നു.
വാക്കുകൾ ഇങ്ങനെ.. എന്നെയും ജഗതി ശ്രീകുമാറിനെയും പോലെ ആ ഒരു കാലഘട്ടത്തിൽ വന്നവർക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. ഞാൻ ഒരു ഉദാഹരണം പറയാം. ഒരിക്കൽ കെ കെ ഹരിദാസിന്റെ ഒരു സിനിമയിൽ എന്നെ വിളിച്ചു. എന്നിട്ട് അവൻ എന്നോട് പറഞ്ഞു ചേട്ടാ ഒരു സീനുണ്ട്, ചേട്ടൻ അത് ചെയ്ത് തരണം കാരണം അത് പോലെ ഒരു സീനാണ്, ഒരു എക്സ്പീരിയൻസ് ആർട്ടിസ്റ്റ് ചെയ്തില്ലേൽ അത് കയ്യിൽ നിൽക്കില്ല.
മൂന്ന് നാല് കൊല്ലം ഞാൻ സിനിമയിൽ ഇല്ലായിരുന്നു, ഇപ്പോൾ വീണ്ടും വന്നതാണ് അപ്പോൾ ചേട്ടൻ ഒന്ന് വന്നു സഹകരിച്ചു തരണമെന്ന് അങ്ങനെ ഒരാൾ പറയുമ്ബോൾ പറ്റില്ല എന്ന് പറയാൻ കഴിയില്ല. ഇങ്ങനെയുള്ള ബന്ധങ്ങൾ കാരണം ഞങ്ങൾ പഴയ ആളുകൾക്ക് ഒരുപാട് വിട്ടു വീഴ്ചകൾ ചെയ്യേണ്ടി വരും. അത് കൊണ്ടാണ് ഒരുപാട് സിനിമകളിൽ ഒന്നോ രണ്ടോ സീനുകൾ ചെയ്യേണ്ടി വരുന്നത്.ജനാർദ്ദനൻ പറയുന്നു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...