Connect with us

എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ്

Malayalam

എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ്

എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ്

മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം. മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. തന്റെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

സംഗീതം, സ്‌റ്റേജ് ഷോസ്, കുടുംബം, കൂട്ടുകാർ, യാത്രകൾ തുടങ്ങി എല്ലാ സന്തോഷങ്ങളും അമൃതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകർ അറിയാറുണ്ട്. തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായിരുന്നു. അടുത്തിടെ ഒരിടവേള എടുത്ത് ആത്മീയ യാത്ര നടത്തി മനസിനെ ശാന്തമാക്കാൻ അമൃത തീരുമാനിച്ചിരുന്നു. ഇപ്പോൾ താരം അമൃത സുരേഷ് ലൈവ് എന്ന ബാൻഡുമായി സംഗീത ലോകത്ത് സജീവമാണ്.

ഇപ്പോഴിതാ വാട്ട്സാപ്പ് സ്കാം വഴി അരലക്ഷം രൂപയോളം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പറയുകയാണ് അമൃത. അമൃതയുടെ ബന്ധുവിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയായാണ് അമൃതയും ചതിക്കുഴിയിൽപ്പെട്ടത്. അരലക്ഷത്തോളം രൂപ ആവശ്യപ്പെട്ടുള്ള കസിന്റെ മസേജ് വന്നപ്പോൾ അത്യാവശ്യമാകുമെന്ന് കരുതി മറിച്ച് ഒന്നും ചിന്തിക്കാതെ പണം ​ഗൂ​ഗിൾ പെ ചെയ്തു. പിന്നീട് വീണ്ടും കുറച്ച് കൂടി പണം ആവശ്യപ്പെട്ട് മെസേജ് വന്നപ്പോൾ കാര്യം തിരിക്കാമെന്ന് കരുതി കസിനെ ഫോൺ വിളിച്ചപ്പോഴാണ് അതൊരു ഓൺലൈൻ സ്കാം ആയിരുന്നുവെന്ന് ​മനസിലാക്കുന്നത്.

എനിക്ക് പറ്റിയ പുതിയ മണ്ടത്തരത്തെ കുറിച്ചാണ് പറയാനാണ് ഈ വീഡിയോ. പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന മണ്ടത്തരമല്ല. അത് ഇനി ഏതായാലും ഇല്ലയെന്ന് പറഞ്ഞുകൊണ്ടാണ് അമൃതയുടെ വീഡിയോ ആരംഭിക്കുന്നത്. കൂനിൻ മേൽ കുരുവെന്ന് പറയുന്നത് പോലെ പണി കിട്ടി പണി കിട്ടി 45000 രൂപയോളം വെറുതെ കളഞ്ഞിട്ട് ഇരിക്കുകയാണ് അമൃതയെന്ന് സഹോദരി അഭിരാമിയും പറയുന്നു. മഴക്കാലവും സ്കൂൾ ഓപ്പണിങ്ങിമെല്ലാം ഉള്ളതുകൊണ്ട് ആർട്ടിസ്റ്റുകൾക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള സമയമാണല്ലോ ഇപ്പോൾ.

അങ്ങനെ അടുത്തിടെ ഒരു വാട്സ്ആപ്പ് സ്കാമിൽ ഞാൻ ഉൾപ്പെട്ടു. ഇങ്ങനൊരു സ്കാം നടക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. സ്കാമിന് ഇരയായപ്പോൾ മുതൽ ഈ സമയം വരെ ഞാൻ ചിരിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു പ്രശ്നമാണ്. സ്ട്രെസ് വന്നാൽ എനിക്ക് ചിരിവരും. പിന്നെ കിളി പൊട്ടന്മാരെപ്പോലെ ഇരിക്കും. വീട്ടിൽ വലിയ ഇഷ്യു നടന്നാലും ഞാൻ ചിരിച്ചുകൊണ്ടിരിക്കും.

പിന്നീട് ആരും ഇല്ലാത്ത സമയത്ത് മാത്രമെ ആ വിഷമം പുറത്ത് വരും. നമ്മൾ ഫോൺ വിളിക്കാനായി ഡയൽ ചെയ്ത് കഴിയുമ്പോൾ കേൾക്കുന്ന അനൗൺസ്മെന്റ് ഇതുവരെയും എനിക്ക് ഒരു അലോസരമായാണ് തോന്നിയിട്ടുള്ളത്. സൈബർ കുറ്റവാളികളെ കുറിച്ച് നമുക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ആ അനൗൺസ്മെന്റ്. തട്ടിപ്പിന് ഇരയായാൽ വിളിക്കാനുള്ള ഒരു ഹെൽപ്പ് ലൈൻ നമ്പറും ആ അനൗൺസ്മെന്റിൽ പറയുന്നുണ്ട്.

അതൊന്നും മുമ്പ് ഞാൻ ശ്ര​ദ്ധിച്ചിരുന്നില്ല. ഒരു ദിവസം സ്റ്റുഡിയോയിലായിരിക്കുമ്പോഴാണ് ഞങ്ങളുടെ കസിൻ ചേച്ചി പണം ആവശ്യപ്പെട്ട് മെസേജ് അയച്ചത്. എമർജൻസിയാണ്… 45000 രൂപ അയക്കാമോ എന്നാണ് ചോദിച്ചത്. ഒപ്പം ഒരു യുപിഐ ഐഡിയും അയച്ചു. ചേച്ചിയുടെ യുപിഐ വർക്ക് ‍ചെയ്യുന്നില്ല അതുകൊണ്ട് ഇതിലേക്ക് അയക്കാനാണ് പറഞ്ഞത്.

എമർജൻസി ആയതുകൊണ്ട് കൂടുതൽ ചോ​ദിക്കാതെ ‍ഞാൻ പണം അയച്ച് കൊടുത്തു. കൂടാതെ സ്ക്രീൻ ഷോട്ടും എന്റെ ഒരു സെൽഫിയും വരെ അയച്ചു. അപ്പോൾ തന്നെ താങ്ക്യു മെസേജും വന്നു. കൂടാതെ കുറച്ച് പൈസ കൂടി അയക്കാമോയെന്നും ചോദിച്ചു. ഉടൻ ഞാൻ ചേച്ചിയെ വീഡിയോ കോൾ ചെയ്തു. പക്ഷെ ആരും എടുത്തില്ല. കോൾ കട്ടായി. ശേഷം ഞാൻ നോർമൽ കോൾ വിളിച്ചു. അപ്പോൾ അപ്പുറത്തെ തലയ്ക്കൽ കരച്ചിലും നിലവിളിയുമാണ് കേട്ടത്.

എന്റെ വാട്സ് ആപ്പ് ആരോ ഹാക്ക് ചെയ്തു… നീ പൈസയൊന്നും അയച്ച് കൊടുക്കരുതെന്നാണ് ചേച്ചി പറഞ്ഞത്. പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. എനിക്ക് മാത്രമല്ല ചേച്ചിയുടെ കോൺടാക്ടിലുള്ള ഒരുപാട് പേർക്ക് ഇങ്ങനെ പണം ആവശ്യപ്പെട്ട് മെസേജ് പോയിട്ടുണ്ട്. ചേച്ചി ഒരു പാഴ്സൽ ഓഡർ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട കോൾ ആകുമെന്ന് കരുതി പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന കോൾ എടുത്തതോടെയാണ് പ്രശ്നമായത്.

ശേഷം ഞങ്ങൾ സൈബർ സെല്ലിൽ പരാതിപ്പെട്ടുവെങ്കിലും കാര്യമുണ്ടായില്ല. അപ്പോഴേക്കും തട്ടിപ്പ് സംഘം പണം എടിഎമ്മിൽ നിന്നും പിൻവലിച്ചിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ഉദ്യോ​ഗസ്ഥരുടെ സഹായം തേടിയാൽ പണം ചിലപ്പോൾ തിരികെ കിട്ടുമായിരുന്നുവെന്നും അമൃത അനുഭവം പങ്കിട്ട് പറഞ്ഞു.

അതേസമയം, അമൃതയുടെ വ്യക്ത ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നടൻ ബാലയുമായി വേർപിരിഞ്ഞതും സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിൽ ആയിരുന്നതെല്ലാം വാർത്തയായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ഗോപി സുന്ദർ അമൃതയുമായി വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തെത്തിയിരുന്നത്. ഇരുവരും പരസ്പരം ഇൻസ്റ്റയിൽ അൺഫോളോ ചെയ്തതും പ്രണയ പോസ്റ്റ് നീക്കം ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാതെയും ആയതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.

കാശിയിലൊക്കെ ദർശനം നടത്തിയ ചിത്രങ്ങൾ അമൃത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമൃത തീർത്ഥാടനത്തിൽ ആണോ ആത്മീയ യാത്രയിൽ ആണോ എന്നുള്ള ചോദ്യങ്ങൾ ഉയർന്നു. ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തർ യാത്രകയെ ചേർത്തു പിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകൾ ഇതിൽ വളരെ പ്രധാനമാണ്. ഇതെനിക്ക് വളർച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു. ഓർക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങൾ നിറഞ്ഞതാണ്. ഞാൻ അത് ആസ്വദിക്കുക്കുക ആണ്. ഞാൻ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ നിങ്ങളുമായി പങ്കിടാൻ’, എന്നാണ് അമൃത കുറിച്ചത്.

2010 ലാണ് അമൃത സുരേഷും നടൻ ബാലയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 2012 ൽ ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. മകൾക്ക് മൂന്ന് വയസായത് മുതൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. 2015 ലാണ് താരങ്ങൾ രണ്ടിടങ്ങളിലായി താമസിക്കുന്നത്. ശേഷം 2019 ൽ നിയമപരമായി ബന്ധം വേർപ്പെടുത്തി. എന്നാൽ മകളുടെ കാര്യത്തിൽ പലപ്പോഴും വിവാദങ്ങളുണ്ടാക്കി നടൻ ബാല രംഗത്ത് വരാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമാവുന്നത്.

ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടിൽ കിടന്നിട്ടുണ്ട്. ബാല ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും താൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു. ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നും താരം പറഞ്ഞിരുന്നു.

കുറച്ച് നാളുകൾക്ക് മുമ്പ് വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും തന്റെ ഒപ്പ് വ്യാജമായി ഇട്ടെന്നും കാട്ടി അമൃത ബാലയ്ക്കെതിരെ പരാതി നൽകിയിരുന്നു. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിൻവലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നൽകിയത്.

നേരത്തെ, ഇവരുടെ മകൾ പാപ്പു എന്ന അവന്തിക ബാലയ്ക്കെതിരെ രംഗത്തെത്തിയതും വാർത്തയായിരുന്നു. എന്റെ അച്ഛനെ ഇഷ്ടപ്പെടാൻ എനിക്കൊരു കാരണം പോലുമില്ല. എന്നെയും അമ്മയെയുമെല്ലാം ശാരീരികമായി ഉപദ്രവിച്ചിട്ടുള്ളയാളാണ് അച്ഛൻ. ഞാൻ വളരെ കുഞ്ഞായിരുന്നു, മദ്യപിച്ച് വീട്ടിൽ വന്ന് അമ്മയെ മർദിക്കും. ഒരു കാരണവുമില്ലാതെ. എനിക്ക് അത് കാണുമ്പോൾ വിഷമമാവും.

കുഞ്ഞായിരിക്കുമ്പോൾ അച്ഛൻ എന്റെ മുഖത്തേക്ക് ഒരു ഗ്ലാസ് ബോട്ടിൽ എറിഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. എന്നെയും അമ്മയേയും ഒരുപാട് ടോർച്ചർ ചെയ്തിട്ടുണ്ട്. അമ്മ കൈവെച്ച് ബ്ലോക്ക് ചെയ്തതുകൊണ്ടാണ് എനിക്ക് ഒന്നും പറ്റാതിരുന്നത്. ഒരു പ്രാവശ്യം കോടതിയിൽ നിന്ന് അക്ഷരാർഥത്തിൽ എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയി. ഒരു റൂമിലിട്ട് ഭക്ഷണമൊന്നും തരാതിരുന്നുവെന്നുമായിരുന്നു പാപ്പു പറഞ്ഞിരുന്നത്.

അടുത്തിടെ, സഹായിക്കണമെന്ന് കരുതി ചെയ്ത പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുകയും വിചാരിക്കാത്ത ഒരു കാര്യമായി വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാമെന്ന് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് പറഞ്ഞതും വാർത്തയായിരുന്നു. താൻ വളരെ ദുർബലമായ മാനസികാവസ്ഥയിൽ ആയിരുന്നുവെന്നും ഇപ്പോൾ ശരിയായി വരികയാണെന്നും അഭിരാമി പറഞ്ഞു. ഇതുപോലുള്ള ലോകത്ത് മറ്റുള്ളവരെ സഹായിക്കുന്നത് നേർത്ത ഐസ് പാളിയിലൂടെ നടക്കുന്നതിന് തുല്യമാണെന്നും അഭിരാമി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

എന്റെ മാനസികാവസ്ഥ ദുർബലമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ശരിയായി വരുന്നു. ചില ഒരു കാരണവുമില്ലാതെ നിങ്ങൾ വില്ലനായി മാറുന്നു. അതിൽ നിങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ല. ചിലപ്പോൾ കരുണയോടെയുള്ള ഒരു ആംഗ്യവും തെറ്റിദ്ധരിക്കപ്പെടുകയും വിചാരിക്കാത്ത ഒരു കാര്യമായി വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാം. ഒറ്റയ്ക്ക് നടക്കുന്നതാണ് നല്ലതെന്ന് അപ്പോൾ നിങ്ങൾ തിരിച്ചറിയും.

നിങ്ങളുടെ വഴികൾ ചിലപ്പോൾ പരുക്കനായിരിക്കും മുള്ളുകളും മൂർച്ചയേറിയ അഗ്രങ്ങളും നിറഞ്ഞതായിരിക്കും. അത് ചിലപ്പോൾ വേദനിപ്പിക്കും. പക്ഷേ പിന്നീട് ആ മുറിവുകൾ ഉണങ്ങും, കാലം അതിനെ സുഖപ്പെടുത്തും. ഇത് പോലുള്ള ഒരു ലോകത്ത് മറ്റുള്ളവരെ പിന്തുണയ്ക്കുന്നത് നേർത്ത ഐസ് പാളിയിലൂടെ നടക്കുന്നതിന് തുല്യമാണ്. അത് എപ്പോൾ പൊട്ടിവീഴുമെന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. ഇത് കലിയുഗമാണ്. ഇവിടെ സത്യങ്ങൾക്ക് മങ്ങലേറ്റുകൊണ്ടേയിരിക്കുന്നു, അഭിരാമി പറഞ്ഞു.

വിശ്വസിക്കാൻ ആഗ്രിക്കുന്ന കാര്യങ്ങൾ മാത്രമെ ആളുകൾ കാണുന്നുള്ളൂവെന്നും നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നത് ഹൃദയഭേദകമാണെന്നും ഇനിയെങ്കിലും വിശദീകരണങ്ങൾ നൽകുന്നത് അവസാനിപ്പിക്കൂ, നിങ്ങൾ നിസ്സഹായരാണെങ്കിലും നിങ്ങൾ സഹായങ്ങൾ ചെയ്യാൻ ശ്രമിച്ചാലും നിങ്ങളെ തെറ്റായി ചിത്രീകരിക്കാൻ മറ്റുള്ളവർക്ക് സാധിക്കുമെന്നും അഭിരാമി പറയുന്നു.

More in Malayalam

Trending

Recent

To Top