
Social Media
വെറുതെ വഴിയിൽ കൂടി പോകുന്ന എന്റെ തലയിൽ അതും കൂടി അടിച്ച് വെച്ച് തരരുത്. ആവശ്യത്തിൽ അധികം പ്രശ്നങ്ങൾ ഞങ്ങൾക്കുണ്ട്. അതിന്റെ ഇടയിൽ എന്നെ ഒരു ഡ്രെഗി കൂടിയാക്കരുത്; അഭിരാമി സുരേഷ്
വെറുതെ വഴിയിൽ കൂടി പോകുന്ന എന്റെ തലയിൽ അതും കൂടി അടിച്ച് വെച്ച് തരരുത്. ആവശ്യത്തിൽ അധികം പ്രശ്നങ്ങൾ ഞങ്ങൾക്കുണ്ട്. അതിന്റെ ഇടയിൽ എന്നെ ഒരു ഡ്രെഗി കൂടിയാക്കരുത്; അഭിരാമി സുരേഷ്
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്. നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ട്. എന്നാൽ അമൃതയ്ക്കൊപ്പം ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടുതൽ പേർക്ക് സുപരിചിതയാകുന്നത്.
ഇരുവരും ഒന്നിച്ചു നടത്തിയിരുന്ന യൂട്യൂബ് ചാനലും ബാൻഡുമൊക്കെ ആരാധകർക്കിടയിൽ ഹിറ്റായിരുന്നു. ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്ന അനിയത്തിയാണ് അഭിരാമി സുരേഷ്. സഹോദരി എന്നതിനൊപ്പം അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. അമൃതയെ എല്ലാ കാര്യങ്ങളിലും പിന്തുണയ്ക്കുന്ന ആളാണ് അഭിരാമി.
അടുത്തിടെ ഇരുവരും ചേർന്ന് ചെയ്തൊരു ഷോയ്ക്ക് വലിയ രീതിയിൽ വിമർശനം ലഭിച്ചിരുന്നു. അഭിരാമി സംഗീതത്തിനൊപ്പം ഹെഡ് ബാംഗിങ്ങ് ചെയ്തതിനാണ് ഏറ്റവും കൂടുതൽ വിമർശനം ലഭിച്ചത്. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി തന്റെ വീഡിയോയ്ക്ക് വളരെ മോശമായ രീതിയിലാണ് കമന്റുകൾ വന്നതെന്നും ലഹരി ഉപയോഗിച്ചിട്ടാണ് എന്ന തരത്തിൽ വരെ കമന്റുകൾ കണ്ടുവെന്നുമാണ് അഭിരാമി പറയുന്നു.
ആവശ്യത്തിലേറെ പ്രശ്നങ്ങൾ താനും കുടുംബവും നേരിടുന്നുണ്ടെന്നും അതിന്റെ കൂടെ ലഹരി ഉപയോഗം കൂടി ചാർത്തി തരരുതെന്നുമാണ് അഭിരാമി പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അഭിരാമിയുടെ പ്രതികരണം. ഞാനും എന്റെ മുടിയാട്ടവുമാണ് ഇന്നത്തെ ടോപ്പിക്ക്. വിവാദങ്ങളും ഹേറ്റ് കമന്റ്സും സൈബർ ബുള്ളിയിങും സൈഡിൽ കൂടി കിട്ടാറുള്ളതുകൊണ്ട് എന്നും എന്തെങ്കിലുമൊക്കെ സംസാരിക്കാൻ കിട്ടും. അടുത്തിടെ ഞാൻ ഹെഡ് ബാംഗിങ്ങ് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.
അതിന് താഴെ കമന്റുകൾ എന്നെ ഒരു കട്ട ഡ്രെഗി വരെ ആക്കിയിട്ടുണ്ട്. ശ്രീലക്ഷ്മി സിൽക്ക്സിന്റെ വാർഷികാഘോഷത്തിന് ഞങ്ങളുടെ പെർഫോമൻസുണ്ടായിരുന്നു. അതിന്റെ വീഡിയോയാണ് വൈറലായത്. അതിലാണ് ഞാൻ ഹെഡ്ബാങ് ചെയ്യുന്ന ഭാഗമുള്ളത്. മുടിയാട്ടമെന്നും പറയും. അതിന്റെ പേരിൽ ക്രൂരമായ രീതിയിലുള്ള വിമർശനമാണ് എനിക്ക് ലഭിച്ചത്. ഞാനും ചേച്ചിയും എന്ത് ചെയ്താലും വിമർശനമാണ്. അത് പിന്നെ ഞങ്ങൾക്ക് ശീലമാണ്. ഫേസ്ബുക്കിലാണ് ഏറ്റവും കൂടുതൽ മോശം കമന്റുകൾ വന്നിട്ടുള്ളത്.
ജീവിക്കാൻ വേണ്ടിയല്ലേ, എംഡിഎംഎയാണ് എന്നൊക്കെ കമന്റുകൾ കണ്ടിരുന്നു. വെറുതെ വഴിയിൽ കൂടി പോകുന്ന എന്റെ തലയിൽ അതും കൂടി അടിച്ച് വെച്ച് തരരുത്. ആവശ്യത്തിൽ അധികം പ്രശ്നങ്ങൾ ഞങ്ങൾക്കുണ്ട്. അതിന്റെ ഇടയിൽ എന്നെ ഒരു ഡ്രെഗി കൂടിയാക്കരുത്. പേ പിടിച്ചതുപോലെയുണ്ട്, ബോർ എന്നിങ്ങനെയുള്ള കമന്റുകളും സ്ഥിരമായി കാണാറുള്ള ചില കമന്റുകളും എല്ലാം ഉണ്ടായിരുന്നു. അതിനിടയിൽ ചിലർ ഹെഡ് ബാംഗിങ്ങ് ചെയ്യുന്നതിനെ കുറിച്ച് അറിവ് തരുന്ന കമന്റുകളും ഇട്ടിട്ടുണ്ട്.
ഹെഡ് ബാംഗിങ്ങ് പോപ്പ് കൾച്ചറിന്റെ ഭാഗമാണ്. പല ഗായകരും ഷോയ്ക്കിടയിൽ അത് ചെയ്യാറുണ്ട്. പല തരത്തിലുള്ള ഹെഡ് ബാംഗിങ്ങുണ്ട്. ജീവിക്കാൻ വേണ്ടി ഇറങ്ങിയതിന്റെ ഭാഗമായി ചെയ്തതല്ല. അമൃതം ഗമയ എന്ന ഞങ്ങളുടെ ബാന്റ് പത്ത് വർഷം കഴിഞ്ഞു. ഞങ്ങളെ ഇഷ്ടമല്ല എന്നുള്ളതിൽ കുഴപ്പമില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ ഒരു ജേർണിയുണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഞങ്ങളുടെ പെർഫോമൻസിനെ ആരും വിമർശിച്ച് കണ്ടിട്ടില്ല. വീഡിയോകൾ സോഷ്യൽമീഡിയയിൽ വരുമ്പോൾ വരുന്ന നെഗറ്റീവ് കമന്റുകൾ മാത്രമെയുള്ളു.
അതുപോലെ ഇത്രയും പുരുഷാധിപത്യമുള്ള ഒരു മേഖലയിൽ ഒരു ബാന്റായി പത്ത് വർഷം നിലനിന്നുവെന്നത് നമുക്ക് വളരെ വലിയൊരു കാര്യമാണ്. ഞാൻ വളരെ വർഷങ്ങളായി ഹെഡ് ബാംഗിങ് ചെയ്യുന്നുണ്ട്. പലരും ട്രോളി വീഡിയോ ഇട്ടതും കണ്ടിരുന്നു. നെഗറ്റീവ് കമന്റ്സ് എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. ലെജന്റ്സായിട്ടുള്ള ആൾക്കാരുമായി പിച്ചവെച്ച് വരുന്ന ഗായകരെ താരതമ്യപ്പെടുത്തി വിമർശിക്കുന്നത് ശരിയല്ല.
അതുപോലെ ഓഡിയൻസിന്റെ എനർജിക്കും ആവശ്യത്തിനും അനുസരിച്ചാണ് ഞങ്ങൾ ഷോ ചെയ്യാറുള്ളത്. കാണാൻ വരുന്നത് യൂത്തായിട്ടുള്ളവരുമാണ്. അതുകൊണ്ട് അതിന് അനുസരിച്ച് പെർഫോം ചെയ്യേണ്ടി വരും. അതുകൊണ്ട് ദാസേട്ടനും ചിത്ര ചേച്ചിയുമൊന്നും ഷോ ചെയ്യുന്നത് പോലെ ചെയ്യാനും ഞങ്ങൾക്ക് കഴിയില്ല. ഞങ്ങൾ കേരളത്തിന് ഇഷ്ടമുള്ള ആൾക്കാരല്ലെന്ന് അറിയാം.
അതുകൊണ്ട് അതിന് അനുസരിച്ച് കഷ്ടപ്പെട്ട് പെർഫോം ചെയ്താലെ ഷോ ആളുകൾ സ്വീകരിക്കൂ. ഞങ്ങളുടെ വ്യക്തി ജീവിതം ചർച്ചയായതുകൊണ്ടും പലരും ഞങ്ങളെ മോശമായ രീതിയിൽ ചിത്രീകരിച്ചിട്ടുള്ളതുകൊണ്ടും ഒരു ഷോ വിജയിപ്പിച്ചെടുക്കാൻ ഒരുപാട് കഷ്ടപ്പെടണം.
മാത്രമല്ല ഞങ്ങൾ രണ്ടുപേരും സ്ത്രീകളല്ലേ… ഞങ്ങൾ അനുഭവിക്കുന്ന സ്ട്രെയിൻ നിങ്ങൾക്ക് മനസിലാവില്ല. ഞാൻ ഹെഡ് ബാംങിങ്ങ് ചെയ്യുന്നത് ചിലർക്ക് അരോചകമായി തോന്നാം. മറ്റ് ചിലർക്ക് മുടിയാട്ടമായി തോന്നാം. പക്ഷെ ഹെഡ് ബാംഗിങ്ങ് മ്യൂസിക്കിന്റെ കൾച്ചർ ഇവല്യൂഷന്റെ ഭാഗമാണ്. അതിന് എംഡിഎംഎ അടിക്കേണ്ട ആവശ്യമില്ല. ഞങ്ങൾ മറ്റുള്ള മ്യുസിഷൻസ് ചെയ്ത് കണ്ടിട്ടുള്ള കാര്യങ്ങളാണ് ഫോളോ ചെയ്യാൻ നോക്കുന്നത്. മ്യൂസിക്ക് കേൾക്കുമ്പോഴുള്ള ഹരത്തിൽ മാത്രമാണ് അത് ചെയ്യുന്നത്. അല്ലാതെ ലഹരി ഉപയോഗിച്ചിട്ടല്ലെന്നും അഭിരാമി പറയുന്നു.
ചേച്ചിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്താറുള്ളത് അഭിരാമിയാണ്. സഹായിക്കണമെന്ന് കരുതി ചെയ്ത പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുകയും വിചാരിക്കാത്ത ഒരു കാര്യമായി വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാമെന്നും അഭിരാമി പറഞ്ഞിരുന്നു. താൻ വളരെ ദുർബലമായ മാനസികാവസ്ഥയിൽ ആയിരുന്നുവെന്നും ഇപ്പോൾ ശരിയായി വരികയാണെന്നും അഭിരാമി പറഞ്ഞു. ഇതുപോലുള്ള ലോകത്ത് മറ്റുള്ളവരെ സഹായിക്കുന്നത് നേർത്ത ഐസ് പാളിയിലൂടെ നടക്കുന്നതിന് തുല്യമാണെന്നും അഭിരാമി പറഞ്ഞു.
എന്റെ മാനസികാവസ്ഥ ദുർബലമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ശരിയായി വരുന്നു. ചില ഒരു കാരണവുമില്ലാതെ നിങ്ങൾ വില്ലനായി മാറുന്നു. അതിൽ നിങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ല. ചിലപ്പോൾ കരുണയോടെയുള്ള ഒരു ആംഗ്യവും തെറ്റിദ്ധരിക്കപ്പെടുകയും വിചാരിക്കാത്ത ഒരു കാര്യമായി വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാം. ഒറ്റയ്ക്ക് നടക്കുന്നതാണ് നല്ലതെന്ന് അപ്പോൾ നിങ്ങൾ തിരിച്ചറിയും.
നിങ്ങളുടെ വഴികൾ ചിലപ്പോൾ പരുക്കനായിരിക്കും മുള്ളുകളും മൂർച്ചയേറിയ അഗ്രങ്ങളും നിറഞ്ഞതായിരിക്കും. അത് ചിലപ്പോൾ വേദനിപ്പിക്കും. പക്ഷേ പിന്നീട് ആ മുറിവുകൾ ഉണങ്ങും, കാലം അതിനെ സുഖപ്പെടുത്തും. ഇത് പോലുള്ള ഒരു ലോകത്ത് മറ്റുള്ളവരെ പിന്തുണയ്ക്കുന്നത് നേർത്ത ഐസ് പാളിയിലൂടെ നടക്കുന്നതിന് തുല്യമാണ്. അത് എപ്പോൾ പൊട്ടിവീഴുമെന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. ഇത് കലിയുഗമാണ്. ഇവിടെ സത്യങ്ങൾക്ക് മങ്ങലേറ്റുകൊണ്ടേയിരിക്കുന്നു എന്നും അഭിരാമി പറഞ്ഞു.
വിശ്വസിക്കാൻ ആഗ്രിക്കുന്ന കാര്യങ്ങൾ മാത്രമെ ആളുകൾ കാണുന്നുള്ളൂവെന്നും നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നത് ഹൃദയഭേദകമാണെന്നും ഇനിയെങ്കിലും വിശദീകരണങ്ങൾ നൽകുന്നത് അവസാനിപ്പിക്കൂ, നിങ്ങൾ നിസ്സഹായരാണെങ്കിലും നിങ്ങൾ സഹായങ്ങൾ ചെയ്യാൻ ശ്രമിച്ചാലും നിങ്ങളെ തെറ്റായി ചിത്രീകരിക്കാൻ മറ്റുള്ളവർക്ക് സാധിക്കുമെന്നും അഭിരാമി പറയുന്നു.
മുൻഭർത്താവും ചേച്ചിയും തമ്മിലുണ്ടായ പ്രശ്നം തന്റെ കുടുംബത്തെ എത്രത്തോളം ബാധിച്ചിരുന്നു എന്നതിനെ കുറിച്ചും അഭിരാമി വ്യക്തമാക്കി. ഈ പ്രശ്നം വന്ന സമയത്ത് പിആർ വർക്കോ മറ്റോ ആയിരിക്കാം, എന്തായാലും അതിലൂടെ കിട്ടിയ അടിയുടെ ആഘാതം ഒരുപാട് വർഷം ഉണ്ടായിരുന്നു. ഞങ്ങൾ ഭയങ്കര മോശമായി ചിത്രീകരിക്കപ്പെട്ടു.
അതിന്റെ ഒക്കെ അവസാനം സഹിക്കെട്ടിട്ടാണ് ചേച്ചി പോയി ഒരു കേസ് കൊടുക്കുന്നത്. അതിന് ശേഷം കുറച്ച് ആക്രമണം കുറവുണ്ട്. അതിന് മുൻപൊക്കെ ഞങ്ങളുടെ കുടുംബം അനുഭവിച്ച ഒരുപാട് കാര്യങ്ങൾ വേറെയുമുണ്ട്. അത് വന്ന് സംസാരിക്കാനുള്ള സമയമായിട്ടില്ല. ചില കരാറുകൾ ഉള്ളതിനാൽ അതിനെ കുറിച്ച് സംസാരിക്കാൻ നിയമപരമായ സാധ്യതയില്ലാത്തത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ഇപ്പോൾ ഒന്നും മിണ്ടാതെ സൈഡിൽ കൂടി പോയിട്ടും ഞങ്ങളെ ഇതിലേക്ക് വലിച്ചിടുകയാണ്.
എലിസബത്തിന് കിട്ടുന്നത് പോലൊരു സപ്പോർട്ട് ഞങ്ങൾക്കൊരിക്കലും കിട്ടിയിട്ടില്ല. ഇര എന്ന് പറയുന്നത് ഇര തന്നെയാണ്. അല്ലാതെ വിക്ടിം കാർഡ് ഇറക്കുന്നതല്ല. എലിസബത്തിനെ എല്ലാവരും അംഗീകരിച്ചതിൽ എനിക്കൊത്തിരി സന്തോഷമുണ്ട്. കാരണം എന്തോ ഒരു സത്യം അവരുടെ ഉള്ളിൽ ഉള്ളത് ദൈവം തുണയ്ക്കുന്നുണ്ട്.
അതിനുള്ള പിന്തുണ മലയാളികൾ നൽകുന്നുമുണ്ട്. ഞങ്ങൾക്ക് കിട്ടാതെ പോയതാണെങ്കിലും അവർക്കത് കിട്ടുമ്പോൾ സന്തോഷമാണ്. ചേച്ചിയുടെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്ന് സംസാരിക്കാൻ എനിക്ക് സാധിക്കുമെന്നും അതിൽ പ്രശ്നം ഒന്നുമില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. സത്യത്തിൽ അങ്ങനെയല്ല. ഞാനും ഇതിനെ കുറിച്ച് സംസാരിച്ചാൽ നിയമപരമായി അത് പ്രശ്നമുണ്ടാവുന്നതാണ്.
ചേച്ചിയും എലിസബത്തും മുൻപ് സംസാരിച്ചിരുന്നു. അവർ നല്ല ബോൾഡ് ആയിട്ടുള്ള ആളാണ്. പുള്ളിക്കാരിയ്ക്ക് നിയമത്തിൽ വിശ്വാസം വരുന്നില്ലെന്ന് തോന്നുന്നു. എലിസബത്ത് അനുഭവിച്ചത് എന്താണെന്ന് എല്ലാവർക്കും മനസിലായി. അപ്പോൾ അത്രയും വർഷം എന്റെ ചേച്ചി എത്രത്തോളം അനുഭവിച്ചിട്ടുണ്ടാവുമെന്ന് ചിന്തിച്ചാൽ മതി. ഞാൻ എന്ത് പറഞ്ഞാലും അത് പൈസയ്ക്ക് വേണ്ടിയാണെന്ന് വ്യാഖ്യാനിക്കപ്പെടുകയാണ്. അതേ സമയം എലിസബത്ത് വളരെ ബോൾഡായി കാര്യങ്ങൾ അവതരിപ്പിച്ചു. അവർ ശരിയായ ട്രാക്കിലാണ്. ഇനി എന്റെ ചേച്ചി വന്ന് സംസാരിച്ചാൽ അത് കൂടുതൽ കുഴപ്പത്തിന് വഴിയൊരുക്കുകയേ ഉള്ളു.
എലിസബത്തിന് വേറെ നിയമക്കുരുക്കൾ ഇല്ലാത്തതിനാൽ പ്രശ്നമില്ല. ആരോപണവുമായി മുന്നോട്ട് പോകാം. പക്ഷേ ഞങ്ങൾക്ക് സംസാരിക്കുമ്പോൾ ഒത്തിരി ശ്രദ്ധിക്കാനുണ്ട്. എലിസബത്ത് പറയുന്നതൊക്കെ കറക്ടാണെങ്കിലും ഇങ്ങനെ സംസാരിച്ച് കൊണ്ടിരിക്കുന്നതിൽ കാര്യമില്ല. നിയമപരമായി അതിന് ചെയ്യേണ്ടത് ചെയ്താൽ മാത്രമേ നമുക്കൊരു നീതി നടപ്പിലാക്കി കിട്ടുകയുള്ളു എന്നും അഭിരാമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എലിസബത്തും രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു.
മാനസികമായി തകർന്നിരുന്ന സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. പുറത്ത് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താൻ കേസ് കൊടുക്കാൻ തയാറാകാത്തതുകൊണ്ട് അവർ വെളിപ്പെടുത്തിയത്. മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നിൽ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്ന് എലിസബത്ത് പറഞ്ഞിരുന്നു.
